വിവര ചോർച്ച വിവാദം ലോകം മുഴുവൻ പടരുമ്പോഴും സംസ്ഥാനത്തിന്റെ 'തലച്ചോർ' സ്വകാര്യ കമ്പനിക്ക് പണയം വെച്ചു! കേരളത്തിലെ വിവരങ്ങൾ ശേഖരിച്ചു സൂക്ഷിക്കുന്ന രണ്ടു ഡേറ്റാ സെന്ററുകളുടെയും നടത്തിപ്പു ചുമതല സിഫി ടെക്നോളജീസിന്; കെൽട്രോണിനെ ഒഴിവാക്കി അഞ്ചു വർഷത്തേക്കുള്ള കരാർ നൽകിയത് 64.61 കോടി രൂപക്ക്; സിഫിയും രേഖകൾ സൂക്ഷിക്കുക കെൽട്രോണിന്റെ പങ്കാളിയുടെ സർവ്വറിൽ തന്നെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ലോക വ്യാപകമായി വിവര ചോർച്ച വിവാദം കത്തിപ്പടരുകയാണ്. ഫേസ്ബുക്കിന്റെ നിലനിൽപ്പിനെ പോലും ബാധിച്ച വിഷയത്തിന്റെ അലയൊലികൾ ഇന്ത്യയിലുമുണ്ടായി. നരേന്ദ്ര മോദിയുടെ പേരിലുള്ള ആപ്പ് പോലും വിവരങ്ങൾ ചോർത്തുന്നു എന്ന ആരോപണം വന്നു. ഇതിനിടെ സംസ്ഥാന സർക്കാർ തങ്ങളുടെ 'തലച്ചോർ' എന്നു വിശേഷിപ്പിക്കാവുന്ന ഡാറ്റാസെന്ററിന്റെ നടത്തിപ്പു ചുമതല സ്വകാര്യ കമ്പനിക്ക് നൽകി കൊണ്ട് ഉത്തവിട്ടു. പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിനെ തഴഞ്ഞാണ് സർക്കാരിന്റെ വിവരങ്ങൾ ശേഖരിച്ചു സൂക്ഷിക്കുന്ന രണ്ടു ഡേറ്റാ സെന്ററുകളുടെയും നടത്തിപ്പു ചുമതല സ്വകാര്യ കമ്പനിക്ക് നൽകിയത്. അഞ്ചു വർഷത്തേക്കുള്ള ചുമതല 64.61 കോടി രൂപയ്ക്കാണ് സിഫി ടെക്നോളജീസ് എന്ന സ്ഥാപനത്തിനു നൽകി സർക്കാർ ഉത്തരവിറക്കിയത്.
ടെക്നോപാർക്ക് തേജസ്വിനി ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ന്യൂ ഡേറ്റ സെന്ററിന്റെ (ഡേറ്റ സെന്റർ2) ചുമതല വഹിച്ചിരുന്നതും സിഫിയായിരുന്നു. സംസ്ഥാന സഹകരണ ബാങ്ക് ആസ്ഥാന മന്ദിരത്തിലെ കോബാങ്ക് ടവറിൽ കെൽട്രോണിനു കീഴിലുണ്ടായിരുന്ന ഓൾഡ് ഡേറ്റാ സെന്ററിന്റെ നിയന്ത്രണവും ഇനി സിഫിക്കായിരിക്കും. പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിനെ ടെൻഡർ നടപടികളിൽ നിന്ന് ഒഴിവാക്കിയെന്ന് ആരോപിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വി എം.സുധീരനും മുഖ്യമന്ത്രിക്കു പ്രത്യേകം കത്തുകൾ നൽകിയിരുന്നു. രണ്ടു ഡേറ്റ സെന്ററുകളുടെയും നടത്തിപ്പു ചുമതലയുമായി ബന്ധപ്പെട്ടുള്ള കരാർ കാലാവധി കഴിഞ്ഞതിനെത്തുടർന്നാണു കഴിഞ്ഞ സെപ്റ്റംബറിൽ പുതിയ ടെൻഡർ ക്ഷണിച്ചത്.
ക്ലൗഡ് സേവനത്തിൽ കെൽട്രോണിനു വൈദഗ്ധ്യം ഇല്ലെന്നു ചൂണ്ടിക്കാട്ടി അപേക്ഷ പരിഗണിച്ചില്ല. തുടർന്നാണു കുറഞ്ഞ തുക രേഖപ്പെടുത്തിയ സിഫിക്കു കരാർ ലഭിച്ചത്. അതേസമയം സിഫിയും രേഖകൾ സൂക്ഷിക്കുക കെൽട്രോണിന്റെ പങ്കാളിയുടെ സർവ്വറിൽ തന്നെയാണെന്ന വിചിത്രമായ കാര്യവുമുണ്ട്. അതുകൊണ്ട് തന്നെ ഈപ്പോഴത്തെ ഇടപാടിന് പിന്നിൽ അഴിമതി ആരോപണം തന്നെ ഉയർന്നിട്ടുണ്ട്. നേരത്തെ കെൽട്രോണിനെ ഒഴിവാക്കാൻ നടക്കുന്ന കള്ളക്കളികളെ കുറിച്ച് മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു.
ഡാറ്റാ ബാങ്ക് കൈകാര്യം ചെയ്ത് വരുന്നത് പൊതു മേഖലാ സ്ഥാപനമായ കെൽട്രോണും സ്വകാര്യ സ്ഥാപനമായ സിഫിയുമായിരുന്നു. കാലാവധി പൂർത്തിയാക്കിയ കെൽട്രോൺ കൈകാര്യം ചെയ്യുന്ന ഡാറ്റാ ബാങ്ക് കെൽട്രോൺ തന്നെ കൈകാര്യം ചെയ്യാമെന്ന സന്നദ്ധത സർക്കാരിനെ അവർ അറിയിക്കുകയും ചെയ്തു. അത് അംഗീകരിക്കാതെ ടെണ്ടർ നടപടി പൂർത്തിയാക്കി വീണ്ടും സിഫിയെ ഏല്പിക്കുകയുമായിരുന്നു. ഗവൺമെന്റ് ഉദ്യോഗസ്ഥരുടെ ശമ്പളവുമായി ബന്ധപ്പെട്ട വിവരങ്ങൾ ,24 സർട്ടിഫിക്കറ്റുകൾ ,ജനന മരണ രജിസ്ട്രേഷൻ അക്കെമുള്ള മുഴുവൻ വിവരങ്ങളുമടങ്ങുന്ന ഡാറ്റ സൂക്ഷിക്കുന്നതിനാണ് കെൽട്രോണിനെ പിൻതള്ളി സ്വകാര്യ കമ്പനിയെ ഏല്പിക്കുന്നത്.ു.
കെൽട്രോണിനെ നിസാര കാര്യത്തിന് പിൻതള്ളി സിഫിക്ക് കരാർ നൽകാനുള്ള ടെണ്ടർ നടപടിക്രമം സംസ്ഥാന ഐടി മിഷൻ നടത്തുന്നതുമായി ബന്ധപ്പെട്ട വാർത്ത മറുനാടൻ 2017 നവംബർ 9 ന് നൽകിയിരുന്നു. ഈ എക്സ്ക്ലൂസീവ് വാർത്ത മറ്റ് മാധ്യമങ്ങളും ഏറ്റെടുത്തു. അപ്പോഴും ക്ലൗഡ് സർവ്വീസില്ലെന്ന ന്യായമാണ് അധികൃതർ പങ്കുവച്ചത്. എന്നാൽ വ്യക്തമായ കള്ളക്കളികൾ നടന്നുവെന്ന സൂചനയാണ് ഇപ്പോൾ മറുനാടൻ പുറത്തുവിടുന്ന വിവരാവകാശ രേഖകളും നൽകുന്നത്. കെൽട്രോണിനെ കരാറിൽ നിന്നും ഒഴിവാക്കാൻ കണ്ട് പിടിച്ച തൊടുന്യായമാണ് സ്വന്തമായി ക്ലൗഡ് സർവീസ് ഉണ്ടായിരിക്കണമെന്ന കരാർ വ്യവസ്ഥ എന്ന് മറുനാടൻ വിശദീകരിച്ചിരുന്നു.
അതിനെ അരക്കിട്ടുറപ്പിക്കുന്നതാണ് പുതിയ വിവരാവകാശ രേഖ. സ്വന്തമായി ക്ലൗഡ്സർവ്വീസ് ഉള്ളതായി കാണിച്ച് കരാർ നേടിയ സ്വകാര്യ കമ്പനി കരാറിന് ശേഷം പുറത്ത് നിന്നും ക്ലൗഡ് സർവീസ് സ്വീകരിക്കുന്നുവെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. സ്വന്തമായി ക്ലൗഡ് സർവ്വീസില്ല എന്ന കാരണത്താൽ കരാറിൽ നിന്നും പുറത്താകുന്ന പൊതു മേഖലാ കമ്പനിയായയ കെൽട്രോണും ക്ലൗഡ് സർവീസിനായി ആശ്രയിച്ചിരുന്ന കമ്പനിയിൽ നിന്നാണ് സിഫിയും സേവനം ഉറപ്പാക്കുന്നത്. സർവീസിന്റെ കാര്യത്തിൽ ക്ലീൻ ചിറ്റുള്ള പൊതുമേഖലാ സ്ഥാപനമാണ് കെൽട്രോൺ.
ഡാറ്റകൾ കമ്പ്യൂട്ടറിൽ ശേഖരിച്ച് സൂക്ഷിക്കുന്നതിന് ആവശ്യമായി വരുന്ന മാൻപവറും സ്ഥലസൗകര്യവും ഒഴിവാക്കുന്നതിനായി വൃച്വൽ സംവിധാനം ആശ്രയിക്കുന്ന ടെക്നോളജിയെയാണ് ക്ലൗഡ് സർവ്വീസ് എന്ന് പറയുന്നത്. നിലവിൽ കെൽട്രോണിന് സ്വന്തമായി ക്ലൗഡ് സർവീസ് ഇല്ല .വി എം വെയർ എന്ന കമ്പനിയെയാണ് ക്ലൗഡ് സർവ്വീസിനായി കെൽട്രോൺ ആശ്രയിയിക്കുന്നത്. സ്വന്തമായി ക്ലൗഡ് സർവീസ് ഇല്ല എന്ന കാരണത്താലാണ് കെൽട്രോൺ ഡാറ്റാ സെന്റർ കരാറിൽ നിന്നും പുറത്താവുന്നത്. എന്നാൽ സ്വന്തമായി ക്ലൗഡ് സർവ്വീസുള്ള സിഫിയും ഡാറ്റാ സുക്ഷിക്കുന്നതിനായി ആശ്രയിക്കുന്നത് കെൽട്രോൺ ആശ്രയിച്ചിരുന്ന വി എം വെയറിനെയാണ് എന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. ഇതോടെയാണ് ഡാറ്റാ സെന്റർ ഇടപാടിൽ അഴിമതിയുടെ സംശയം ശക്തമാകുന്നത്.
സംസ്ഥാന ഭരണനിർവഹണം സംബന്ധിച്ച അതീവ രഹസ്യ സ്വഭാവമുള്ളതടക്കം എല്ലാ വിവരങ്ങളും ഐടി വകുപ്പിന്റെ സഹായത്തോടെ ശേഖരിച്ചു വയ്ക്കുന്ന സംവിധാനമാണു ഡേറ്റാ സെന്ററുകൾ. 2005 ൽ കോബാങ്ക് ടവറിൽ ആരംഭിച്ച സെന്റർ പൊതുമേഖലാ ഉടമസ്ഥതയിൽ തുടങ്ങിയ രാജ്യത്തെ ആദ്യത്തെ ഡേറ്റാ സെന്ററാണ്. സെന്ററിന്റെ നടത്തിപ്പു ചുമതല ആദ്യ മൂന്നു വർഷം കേന്ദ്ര സർക്കാർ സ്ഥാപനമായ സിഡാക്കിനായിരുന്നു. വി എസ് മുഖ്യമന്ത്രിയായിരുന്ന കാലത്തു റിലയൻസിനു കരാർ നൽകിയതു വിവാദമായി. പിന്നീട് 2012ൽ റിലയൻസിനെ മാറ്റി കെൽട്രോണിനു ചുമതല നൽകി.
കഴിഞ്ഞ ഇടത് സർക്കാരിന്റെ കാലത്തെ ഡാറ്റാ ബാങ്ക് ഇടപാട് റിലയൻസിനെ ഏല്പിക്കുന്നതുമായി ബന്ധപ്പെട്ട് ദല്ലാൾ നന്ദകുമാറിന്റെ ഇടപെടൽ ചർച്ചയാവുകയും സിബിഐ അന്വേഷണത്തിൽ എത്തുകയും ചെയ്തിരുന്നു.വി എസ് ന് ഇടപാടിൽ പങ്കില്ലന്ന് സിബിഐ കണ്ടെത്തിയെങ്കിലും ഇടനിലക്കാരന്റെ ഇടപെടൽ സിബിഐ കണ്ടെത്തിയിരുന്നു.2012 ഡിസംബർ ഒന്നിന് റിലയൻസിന്റെ കരാർ തീരുന്നതിന് മുന്ന് ദിവസം മുൻപായിരുന്നു ഉമ്മൻ ചാണ്ടി സർക്കാർ ഗവ: ഉത്തരവിലൂടെ കെൽട്രോണിനെ ഡാറ്റാ ബാങ്കിന്റെ ചുമതല ഏല്പിച്ചത്.രണ്ടാം ഘട്ടം സിഫിക്കും നൽകിയിരുന്നു.ഈ മേഖലയിൽ മുൻ പ്രവർത്തിപരിചയമില്ലാതിരുന്ന കെൽട്രോൺ മികച്ച സേവനം നൽകുകയും ചെയ്തു. പക്ഷേ ഇതൊന്നും ഇത്തവണ സർക്കാർ കാര്യമായെടുത്തില്ല. വിവരാവകാശ രേഖകളിലൂടെ ക്ലൗഡ് സർവ്വീസിനായി സിഫിയും കെൽട്രോണും ആശ്രയിക്കുന്നത് വി എം വെയറിനെയാണ്. അതുകൊണ്ട് തന്നെ നടത്തിപ്പ് ആരും നടത്തിയാലും അതിൽ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടാവുകയുമില്ല.
കേരളാ പബ്ലിക് സർവ്വീസ് കമ്മീഷൻ , എൻട്രൻസ് എക്സാമിനേഷൻ കമ്മീഷൻ ,കുടുംബശ്രീ ,കേരളാ നിയമസഭാ സെക്രട്ടറിയേറ്റ് ഫോറസ്റ്റ് ,സംസ്ഥാന സഹകരണ ബാങ്ക് തുടങ്ങിയ ഡിപ്പാർട്ട്മെന്റുകളിൽ നിന്നും ലഭിച്ച പ്രശംസപത്രം ഇതിന് തെളിവാണ്. തിരുവനന്തപുരത്തെ കോ ബാങ്ക്്് ടവറിൽ സ്ഥി ചെയ്യുന്ന ഡാറ്റാ ബാങ്കിന്റെ നടത്തിപ്പ്് സംബന്ധിച്ച്്് ഒക്ടോബറിലാണ് സംസ്ഥാന സർക്കാരിന് കീഴിലുള്ള ഐടി മിഷൻ ടെൻഡർ വിളിച്ചത്. കെൽട്രോണിനെ ഒഴിവാക്കാൻ ടെൻഡർ നിബന്ധനകളിൽ അത്യാവശ്യമല്ലാത്ത പ്രത്യേക പ്രവൃത്തി പരിചയം കൊണ്ടു വരികയും ചെയ്തു. നിലവിൽ കെൽട്രോൺ കൈകാര്യം ചെയ്തിരുന്ന ഡാറ്റ സെന്റർ പ്രവർത്തിപ്പിക്കുന്നവർക്ക് ഇനി മുതൽ ക്ലൗഡ് ഡാറ്റ സെന്റർ കൈകാര്യം ചെയ്തു പരിചയം വേണമെന്നായിരുന്നു പുതിയ വ്യവസ്ഥ. ഉദാഹരണത്തിന് സർക്കാർ സ്ഥാപനത്തിലെ ഡ്രൈവർ തസ്തികയിൽ അപേക്ഷ ക്ഷണിക്കുമ്പോൾ ഡ്രൈവർക്ക് ഒ ഡി , ബെൻസ് കാറുകൾ ഓടിച്ചു പരിചയം വേണമെന്ന നിബന്ധന വെയ്ക്കും പോലെയായിരുന്നു ഡാറ്റ സെന്റർ ടെൻഡറിലെ വ്യവസ്ഥ. ഐ ടി വകുപ്പിലെ ചിലർ ഇച്ഛിച്ചതു പോലെ തന്നെ കെൽട്രോണിന് ടെൻഡർ നടപടിയിലെ പങ്കെടുക്കാനായില്ല. അങ്ങനെയാണ് സിഫി ടെക്്്നോളജീസിന് കരാർ ഉറപ്പിച്ചത്.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഡാറ്റാ സെന്റർ റിലയൻസിനെ ഏൽപ്പിക്കുന്നത് വിവാദമായതോടെ വ്യവസായ മന്ത്രിയായിരുന്ന പി കെ കുഞ്ഞാലിക്കുട്ടിയും മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയും പ്രത്യേക താൽപര്യമെടുത്തായിരുന്നു കെൽട്രോണിനെ ഡാറ്റ സെൻന്റർ ഏൽപ്പിച്ചത്. രണ്ടായിരത്തി പന്ത്രണ്ടിൽ ആരംഭിച്ച സർക്കാരിന്റെ രണ്ടാമത്തെ ഡാറ്റാ സെന്റർ പ്രവർത്തന ചുമതല അഞ്ച് വർഷത്തേക്ക് സിഫിക്ക് കൈമാറിയിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് രണ്ടാമത്തേയും സിഫിക്ക് നൽകിയത്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്