തിയറ്റർ ജീവനക്കാരിൽ നിന്നും വിവരം അറിഞ്ഞ് ശാരദയിൽ ചെന്ന് ദൃശ്യം ആദ്യം കണ്ടത് ധന്യ അബിദ്; ചൈൽഡ് ലൈൻ കോർഡിനേറ്റർ ശിഹാബിനൊപ്പം ദൃശ്യം കാണാൻ ചെന്നപ്പോൾ തിയറ്റർ ഉടമ ആദ്യം വിസമ്മതിച്ചു; പെൺകുട്ടിയെ കണ്ടെത്തി പരാതി നൽകാനുള്ള ശ്രമം പൊളിഞ്ഞപ്പോൾ നേരിട്ട് പരാതി നൽകി; മാതൃഭൂമിക്ക് ദൃശ്യം നൽകിയതും ധന്യ: തിയറ്റർ പീഡനത്തെ പുറംലോകത്ത് എത്തിച്ചത് ഈ മിടുക്കിയുടെ ധീരമായ ഇടപെടൽ
മറുനാടൻ മലയാളി ബ്യൂറോ
പൊന്നാനി: എടപ്പാളിലെ തിയറ്ററിൽ പത്ത് വയസ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടി പീഡിപ്പിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നപ്പോൾ ഞെട്ടലോടെയാണ് മലയാളികൾ അത് കണ്ടത്. തിയറ്റർ പോലുള്ള ഒരു പൊതു ഇടത്തിൽ പിഞ്ചു കുഞ്ഞ് പീഡിപ്പിക്കപ്പെട്ടിട്ടും ദിവസങ്ങൾ കഴിഞ്ഞാണ് ആ വാർത്ത പുറം ലോകത്ത് എത്തുന്നത്. വീഡിയോ ദൃശ്യങ്ങൾ സഹിതം ഹാജരാക്കിയിട്ടും ഗൾഫ് മുതലാളിക്കെതിരെ സംഭവത്തിൽ കേസ് എടുക്കാൻ പൊലീസും മടിച്ചു. ഒടുവിൽ ദൃശ്യങ്ങൾ മാതൃഭൂമി ന്യൂസിലൂടെ പുറം ലോകത്ത് എത്തിയതോടെയാണ് പൊലീസ് കേസ് എടുത്തതും പീഡകനായ മൊയ്തീൻ കുട്ടി എന്ന മധ്യവയസ്കനെ കസ്റ്റഡിയിൽ എടുക്കാൻ ധൈര്യം കാണിച്ചതും.
എന്നാൽ പീഡനത്തിനിരയായ ഈ പെൺകുട്ടിക്ക് നീതി കിട്ടാനും കുറ്റവാളിയെ പുറം ലോകത്ത് എത്തിക്കാനും നിരവധി സമ്മർദ്ദങ്ങളെ അതിജീവിച്ച് പരിശ്രമിച്ചത് ധന്യാ ആബിദ് എന്ന യുവതിയുടെ മിടുക്കാണ്. ധന്യയുടെ ധീരമായ ഇടപെടലിലൂടെയാണ് ഏപ്രിൽ 26ന് പൊലീസിൽ എത്തിച്ച ദൃശ്യങ്ങളിൽ കേസ് എടുക്കാതായതോടെ വാർത്താ ചാനൽ വഴി പുറം ലോകം കണ്ടതും നാണക്കേടിൽ നിന്നും രക്ഷപ്പെടാൻ ഉടനടി കേസ് എടുത്ത് ആളെ അറസ്റ്റ് ചെയ്ത് പൊലീസ് മാതൃകയായതും.
സ്വന്തം ഏരിയയിൽപ്പെട്ട സംഭവം അല്ലാതിരിന്നിട്ടു കൂടി ഒരു പിഞ്ചു കുട്ടിക്ക് നേരെ നടന്ന പീഡന ശ്രമം പുറത്തുകൊണ്ടു വരാൻ ധന്യ നടത്തിയ ധീരമായ ഇടപെടലാണ് കേരളത്തെ ഞെട്ടിച്ച ഈ ദൃശ്യങ്ങൾ പുറം ലോകത്ത് എത്തിച്ചത്. ഈ ദൃശ്യങ്ങൾ പുറത്തെത്തിക്കാനും പ്രതിയെ കണ്ടെത്താനും ധന്യ നടത്തിയ ശ്രമങ്ങളും വളരെ വലുതാണ്.
മാറഞ്ചേരി സർക്കാർ സ്കൂളിലെ ചൈൽഡ്ലൈൻ കോർഡിനേറ്ററാണ് ധന്യ. പീഡന വിവരം പുറത്തെത്തിക്കാൻ ധന്യയ്ക്ക് ഒപ്പം എല്ലാ സയാഹത്തിനും ചൈൽഡ് ലൈൻ പൊന്നാനി സബ് ഓഫിസ് കൊ-ഓർഡിനേറ്റർ ശിഹാബുമുണ്ടായിരുന്നു. തിയറ്ററിലെ പീഡനം ഒരു ബന്ധു വഴി അറിഞ്ഞ സ്കൂൾ കൗൺസലേഴ്സ് സംസ്ഥാന സെക്രട്ടറി ധന്യാ ആബിദ്, പൊന്നാനി ചൈൽഡ് ലൈൻ ഓഫിസിന്റെ സഹായം തേടുക ആയിരുന്നു.
ഏപ്രിൽ 18നാണ് പത്ത് വയസ്സുകാരി തിയറ്ററിൽ വെച്ച് പീഡിപ്പിക്കപ്പെടുന്നത്. ബന്ധു വഴി വിവരം അറിഞ്ഞ ധന്യ ഏപ്രിൽ 21ന് എടപ്പാളിലെ ശാരദാ തിയറ്ററിൽ പോയി സിസിടിവി ദൃശ്യങ്ങൾ കണ്ടു. ശിഹാബിനെയും കൂട്ടി ഉച്ചയ്ക്ക് മൂന്ന് മണിയോടെ തിയേറ്ററിൽ പോയി ദൃശ്യങ്ങൾ കാണുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കണ്ട് തിരിച്ചു പോയ ഇവർ ഇത് പെൻഡ്രൈവിൽ വാങ്ങുകയും ചെയ്തു. ദൃശ്യങ്ങൾ വിട്ടു നൽകാൻ തിയേറ്റർ ഉടമകൾ ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് ദൃശ്യങ്ങൾ നൽകാൻ തയ്യാറായി.
പിന്നീട് അങ്ങോട്ട് പെൺകുട്ടിയെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ധന്യ. കുട്ടിയെ എങ്ങനെ എങ്കിലും രക്ഷിക്കാനുള്ള ശ്രമമായിരുന്നു മൂന്ന് ദിവസം. പലവഴിക്ക് ശ്രമിച്ചെങ്കിലും ഇവർക്ക് കുട്ടിയേയോ അമ്മയേയോ കണ്ടെത്താനായില്ല. പൊലീസിൽ പരാതിപ്പെടും മുമ്പേ കുട്ടി അയാളുടെ കൈയിൽ അകപ്പെട്ടിട്ടുണ്ടാവാനുള്ള സാധ്യതകൾ അന്വേഷിച്ചു. പിന്നീട് പൊന്നാനി ചൈൽഡ് ലൈൻ ഓഫീസിന്റെ സഹായം തേടി. തുടർന്നാണ് ഏപ്രിൽ 26ന് ബുധനാഴ്ച ഷിഹാബ് ചങ്ങരംകുളം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
പ്രതിയുടെ കാർ നമ്പർവെച്ച് പ്രതിയുടെ ഫേസ്ബുക്ക് പ്രൊഫൈൽ കണ്ടെത്തിയിരുന്നു. അതിൽ നിന്നും പ്രതി സാമ്പത്തിക ശേഷിയും രാഷ്ട്രീയ സ്വാധീനവുമുള്ള ആളാണെന്ന് മനസ്സിലായി. പെൺകുട്ടിയെ കണ്ടെത്തിയ ശേഷം കുട്ടിയുടെ മൊഴിയുടെ സാന്നിധ്യത്തിൽ പൊലീസിൽ പരാതി നൽകാനായിരുന്നു ധന്യയുടെ ശ്രമം. പ്രതിയുടെ കാർ നമ്പർ വച്ച് ഫേസ്ബുക്ക് പ്രൊഫൈൽ കണ്ടെത്തി. അതിൽ നിന്ന് പ്രതി സാമ്പത്തിക ശേഷിയും രാഷ്ട്രീയ സ്വാധീനവുമുള്ള ആളാണെന്ന് ഇവർക്ക് മനസ്സിലായി.
വിഷയം അറിഞ്ഞ ഉടൻ തന്റെ പഞ്ചായത്തിന്റെയോ സ്കൂളിന്റെയോ പരിധിയിൽ പെടാതിരുന്നിട്ടും ധന്യാ ആബിദ് ഇടപെടുകയായിരുന്നു. തുടർന്ന് സംഭവം പ്രദേശത്തെ കൗൺസിലർ ദീപ്തിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു. രണ്ടാഴ്ചയോളം പൊലീസ് സംഭവം ഗൗരവത്തിലെടുത്തില്ല. പ്രതിയുടെ സ്വാധീനത്തിൽപ്പെട്ട് അന്വേഷണം മന്ദഗതിയിലാക്കി. ഇതോടെ, മാധ്യമങ്ങളുടെ സഹായം തേടുകയായിരുന്നെന്ന് ധന്യ പറഞ്ഞു. തുടർന്ന് ശനിയാഴ്ച മാധ്യമങ്ങളിൽ വാർത്ത വന്നതോടെ പ്രതിയെ പൊലീസിന് പിടികൂടേണ്ടി വന്നു.
മാറഞ്ചേരി പഞ്ചായത്തിന് കീഴിലുള്ള പ്രദേശങ്ങളാണ് ധന്യയുടെ പരിധിയിൽ ഉള്ളത്. ഏഴെട്ട് കിലോമീറ്റർ അകലെയുള്ള കുറ്റിപ്പുറം നിയോജക മണ്ഡലത്തിലാണ് സംഭവം നടന്ന തിയറ്റർ. എന്നാൽ ഒരു പിഞ്ചു കുട്ടി ഇത്തരത്തിൽ ആക്രമണത്തിന് ഇരയായപ്പോൾ കൈയും കെട്ടി ഇരിക്കാൻ ധന്യയ്ക്ക് ആയില്ല. ഇതോടെ സംഭവം ധന്യയുടെ ഏരിയയിൽ അല്ലാതിരുന്നിട്ട് കൂടി വിഷയത്തിൽ ധൈര്യത്തോട് കൂടി ഇടപെടുകയായിരുന്നു. പക്ഷേ സ്കൂൾ കൗൺസിലർ എ്ന നിലയിൽ തനിച്ച് ചെല്ലാൻ കഴിയുമായിരുന്നില്ല. ഇതോടെ ഷിഹാബിനെയും ഒപ്പം കൂട്ടി.
സത്യത്തിൽ ആ കുട്ടിയെ ഉപദ്രവിക്കുന്നയാളെ തലക്കടിച്ച് കൊല്ലാനാണ് ആദ്യം തോന്നിയതെന്ന് ധന്യ പറയുന്നു. കാരണം അത്രയും മോശമായ, ഒരു കുഞ്ഞിനോട് ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ് അയാൾ ചെയ്തത്. അത് കണ്ടപ്പോൾ അടുത്തിരുന്ന സ്ത്രീ അയാളുടെ രണ്ടാം ഭാര്യയായിരിക്കുമെന്നാണ് ആദ്യത്തെ ചിന്ത പോയത്. അങ്ങനെയാണെങ്കിൽ ആ കുട്ടി നിരന്തരമായി അതിക്രമത്തിനിരയാവുമല്ലോ എന്ന തോന്നലുമുണ്ടായി.
എങ്ങനേയും ആ കുട്ടിയെ കണ്ടെത്തി രക്ഷിക്കുക എന്ന ഉദ്ദേശം മാത്രമേയുണ്ടായിരുന്നുള്ളൂ. അയാളുടെ രണ്ടാം ഭാര്യയുടെ മകളാണെങ്കിൽ അയാളെ കണ്ടെത്തിയാൽ കുട്ടിയെ കണ്ടെത്താമെന്നായിരുന്നു ചിന്ത. തിയേറ്റർ അധികൃതർ വിഷ്വൽ തരാൻ വിസമ്മതിച്ചപ്പോഴും ഇയാളുമായി ബന്ധപ്പെട്ട മറ്റ് ഡീറ്റെയിൽസ് അവരിൽ നിന്ന് കിട്ടുമോ എന്നതായി അടുത്ത ശ്രമം. അതിൽ അവർ പൂർണമായും സഹകരിച്ചു. അയാളുടെ കാറിന്റെ നമ്പർ കൃത്യമായി തിയേറ്ററിൽ നിന്ന് ലഭിച്ചു. ആ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് മൊയ്തീൻ കുട്ടി കുടുങ്ങുകയും ചെയ്തത്.
പിന്നീട് നടത്തിയ അന്വേഷണത്തിൽ കുട്ടിക്ക് മൊയ്തീൻ കുട്ടിയുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. അതോടെ കുട്ടിയെ കണ്ടെത്താൻ കഴിയുമോ എന്ന കാര്യവും ആശങ്കയിലായി. തുടർന്ന് സ്കൂൾ കൗൺസിലർമാരും അങ്കണവാടി വർക്കർമാരും വഴി നടത്തിയ അന്വേഷണത്തിൽ മൊയ്തീൻകുട്ടിയുടെ വീട് കണ്ടെത്തി.
തുടർന്നാണ് പൊലീസിൽ ദൃശ്യങ്ങൾ സഹിതം 26ന് പരാതി നൽകുന്നത്. അവിടെയും തടസ്സം ഉണ്ടായിരുന്നു. സ്കൂൾ കൗൺസിലർ എന്ന നിലയിൽ ധന്യയ്ക്ക് പൊലീസിൽ നിയമപരമായി പരാതി നൽകാനാവില്ല. എന്നാൽ ചൈൽഡ് ലൈന് പരാതി നൽകാം. അങ്ങനെ ചൈൽഡ് ലൈൻ കേസ് പൊലീസിന് കൈമാറി. ധന്യ കതണ്ടെത്തിയ തെളിവുകൾ സഹിതമാണ് പരാതി നൽകിയത്
പിന്നീട് ആഴ്ചകളോളം ശിഹാബും ധന്യയും പൊലീസ് നടപടിക്കായി കാത്തുനിന്നു. എന്നാൽ ഒരനക്കവുമുണ്ടായില്ല. പ്രതിയെ സംബന്ധിച്ച് മുഴുവൻ വിവരങ്ങളും ലഭ്യമാക്കിയിട്ടും പൊലീസ് കേസെടുക്കാൻ പോലും തയ്യാറായില്ല. പരാതി നൽകി മൂന്നാഴ്ച പിന്നിട്ടിട്ടും നടപടി ഉണ്ടാകാതായതോട് കൂടിയാണ് ധന്യ ഈ ദൃശ്യങ്ങൾ വാർത്താ ചാനലിന് കൈമാറുന്നത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്