അന്ന് അമ്മാവനെ പട്ടിക്കിട്ടു കൊന്നുവെന്ന് വാർത്ത; ഇന്ന് ഉറങ്ങിയ ഉദ്യോഗസ്ഥരെ വിമാനവേധ മിസൈൽ ഉപയോഗിച്ച് വെടിവച്ചു കൊന്നുവെന്നും! പാശ്ചാത്യ മാദ്ധ്യമങ്ങളുടെ നുണ പ്രചാരണത്തിൽ പെട്ട് ഇന്ത്യൻ മാദ്ധ്യമങ്ങളും; ഉത്തരകൊറിയൻ ഭരണാധികാരി നരാധമനാകുന്നത് ഇങ്ങനെ
മറുനാടൻ ഡെസ്ക്ക്
പ്യോങ് യാങ്: പാശ്ചാത്യ ലോകത്തെ മാദ്ധ്യമങ്ങൾ ഇങ്ങനെയാണ്. ജനാധിപത്യപരവും അവകാശങ്ങളുമൊക്കെ പ്രസംഗിക്കുമെങ്കിലും അവരുടെ രാജ്യത്തിന് വേണ്ടി അവരെന്ത് നുണയും പ്രചരിപ്പിക്കും. ഗൾഫ് രാഷ്ട്രങ്ങളെക്കുറിച്ചും ആഫ്രിക്കൻ രാജ്യങ്ങളെക്കുറിച്ചും ഇത്തരം പ്രചാരണങ്ങൾ ഉണ്ട്. സിറിയ എന്ന രാജ്യത്തെയും അതിന്റെ ഭരണാധികാരയെയും കുറിച്ച് നിരന്തരം നുണകൾ എഴുതി വിടുന്നത് മറ്റൊരു ഉദാഹരണം. ഇക്കൂട്ടത്തിൽ ഏറ്റവും അധികം ആക്രമണത്തിന് ഇരയാകുന്ന രാജ്യമാണ് ഉത്തര കൊറിയ.
ഉത്തര കൊറിയയുടെ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ക്രൂരകൃത്യങ്ങൾ ആഴ്ചയിൽ ഒരിക്കൽ എങ്കിലും വരാറുണ്ട്. സ്വന്തം അമ്മാവനെ പട്ടിക്കിട്ടു കൊന്നു എന്ന വാർത്ത അത്തരത്തിൽ ഒന്നായിരുന്നു. പിന്നീട് ഒരു അമേരിക്കൻ മാദ്ധ്യമ പ്രവർത്തകൻ പറഞ്ഞ തമാശയാണ് ഇതെന്നു തെളിഞ്ഞെങ്കിലും ആരും ഗൗനിച്ചില്ല. അത്തരത്തിൽ ഒരു കഥ ഇന്നലെ മുതൽ ലോക മാദ്ധ്യമങ്ങൾ ഏറ്റെടുക്കുന്നുണ്ട്. യോഗത്തിൽ ഇരുന്നുറങ്ങിയ ഉദ്യോഗസ്ഥനെയും സ്വന്തം ആശയം സംസാരിച്ച ഉദ്യോഗസ്ഥനെയും വിമാനവേധ മിസൈൽ ഉപയോഗിച്ച് കൊന്നെന്നാണ് കഥ.
ഏകാധിപതി കിം ജോങ് ഉന്നിന്റെ പ്രത്യേകയുത്തരവ് പ്രകാരമാണ് ഉദ്യോഗസ്ഥരെ വധിച്ചതെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ബ്രിട്ടീഷ്പത്രമായ ഡെയ്ലി മെയ്ൽ അടക്കമുള്ള പാശ്ചാത്യ മാദ്ധ്യമങ്ങൾ ഇക്കാര്യം വലിയ തോതിൽ പ്രചരിപ്പിക്കുന്നുണ്ട്. കൃഷിമന്ത്രി ഹോങ് മിൻ, വിദ്യാഭ്യാസ വകുപ്പിലെ ഉന്നതോദ്യോഗസ്ഥൻ റി യോങ് എന്നിവരെയാണ് വധിച്ചത്. ഈ മാസമാദ്യം പരസ്യമായാണ് ശിക്ഷ നടപ്പാക്കിയതെന്ന് സൈനികവക്താവ് പറഞ്ഞു.
കിം ജോങ് അധ്യക്ഷനായ യോഗത്തിൽ മയങ്ങിയതിനാണ് റീ യോങ്ങിനെ വധിച്ചത്. കിമ്മിന്റെ നിർദ്ദേശ പ്രകാരം യോഗസ്ഥലത്ത് വച്ചുതന്നെ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കെതിരെ പിന്നീട് അഴിമതിക്കുറ്റവും ചുമത്തിയതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കിം ജോങ്ങിന്റെ നയത്തെ എതിർത്തതിനാണ് ഹോങ് മിന്നിനെ വധിച്ചതെന്നുമാണ് പാശ്ചാത്യ മാദ്ധ്യമങ്ങളിലെ വാർത്തകൾ. അതേസമയം ഈ വാർത്ത ഇന്ത്യൻ മാദ്ധ്യമങ്ങളിൽ അടക്കം വലിയ തോതിൽ പ്രചരിക്കുന്നുണ്. എന്നാൽ ശിക്ഷ നടപ്പാക്കിയതുമായി ബന്ധപ്പെട്ട് ഉത്തര കൊറിയ സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഉത്തരകൊറിയയുടെ ശത്രുരാജ്യമായ ദക്ഷിണ കൊറിയ തന്നെയാണ് ഇത്തരമൊരു വാർത്ത പുറത്തുവിട്ടത്. എന്നാൽ ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനു ദക്ഷിണ കൊറിയ തയാറായിട്ടില്ല. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനായ റി യോങ് ജിനിനെതിരെ അഴിമതിയാരോപണമാണു ചുമത്തിയിരുന്നത്. അമേരിക്കയെയും സഖ്യകക്ഷികളെയും വിറപ്പിച്ച് കിം ജോങ് ഉന്നിന്റെ നേതൃത്വത്തിൽ ആണവ പരീക്ഷണം നടത്തിയ വാർത്തകൾ പുറത്തുവന്നിരുന്നു. ഇതോടെ അമേരിക്കയെ കൂസാത്ത കിമ്മിനെ കുറിച്ചുള്ള വാർത്തകളും നിരന്തരമായി പ്രചരിച്ചു. ഒളിമ്പിക്സിൽ മെഡൽ നേടാതെ തിരിച്ചുവരുന്ന താരങ്ങളെ ഖനിയിലേക്ക് പറഞ്ഞയക്കുമെന്ന വിധത്തിൽ കിം ഉത്തരവിട്ടെന്ന വാർത്തകളാണ് അടുത്തിടെ പുറത്തുവന്നത്. എന്നാൽ ഇത്തരം വാർത്തകളോടൊന്നും ഉത്തരകൊറിയ പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
2011ൽ അധികാരത്തിലെത്തിയതിനു പിന്നാലെ ഒട്ടേറെ വധശിക്ഷകൾ കിം ജോങ് ഉൻ നടപ്പാക്കി വരികയാണെന്നാണ് മാദ്ധ്യമ വാർത്തകൾ. സ്വന്തം അമ്മാവനായ ജാങ് സോങ് തേയിയെ വിശന്ന വേട്ടനായ്ക്കൾക്ക് ഇട്ടുകൊടുത്താണു കൊലപ്പെടുത്തിയെന്ന മാദ്ധ്യമ വാർത്തകൾ കിമ്മിനെ ക്രൂരനായ ഭരണാധികാരിയെന്ന വിശേഷണം നൽകി. ദേശീയ പ്രതിരോധ കമ്മിഷൻ അധ്യക്ഷനായിരുന്ന ജാങ് സോങ്ങിനെ തൽസ്ഥാനത്തുനിന്നു നീക്കി രണ്ടാഴ്ചയ്ക്കുള്ളിലാണു വിചാരണയും വധശിക്ഷയും നടപ്പാക്കിയത്. കിം ജോങ്ങിനെ തൽസ്ഥാനത്തുനിന്നു പുറത്താക്കാൻ ജാങ് സോങ് ശ്രമിച്ചുവെന്നായിരുന്നു ആരോപണം. എന്നാൽ ഇതേക്കുറിച്ചെല്ലാം എതിർചേരിയിലുള്ള രാജ്യങ്ങളിലെ മാദ്ധ്യമങ്ങൾ പറയുന്നതിന് അപ്പുറത്തേക്കുള്ള കാര്യങ്ങളൊന്നും ആർക്കും അറിയില്ലെന്നതാണ് വാസ്തവം.
2015 ഏപ്രിലിൽ പ്രതിരോധമന്ത്രി ഹയോൺ യോങിനെ രാജ്യദ്രോഹകുറ്റം ചുമത്തി ഉത്തര കൊറിയ വധശിക്ഷയ്ക്കു വിധേയനാക്കിയിരുന്നു. കിം ജോങ് ഉൻ പങ്കെടുത്ത സൈനിക പരിപാടിയിൽ ഹയോൺ മയക്കം നടിച്ച് കിങിനോട് അനാദരവ് കാണിച്ചു എന്നാരോപിച്ചായിരുന്നു വധിച്ചതെന്നായിരുന്നു വാർത്തകൾ. 2011 ൽ അന്നത്തെ പ്രസിഡന്റായിരുന്ന കിം ജോങ്11 ന്റെ മരണത്തിന് ശേഷമാണ് കിം ജോങ് ഉൻ അധികാരത്തിലെത്തിയത്. അന്ന് അദ്ദേഹത്തിന് 25 വയസ്സ് പ്രായം മാത്രമായിരുന്നു.
അധികാരം ഏറ്റതിന് ശേഷം രാജ്യത്ത് വ്യത്യസ്ഥമായ തീരുമാനങ്ങളും നിയമങ്ങളും നടപ്പിലാക്കി. ലോക രാജ്യങ്ങൾക്കെതിരെ മിസൈലുകളുടേയും ആറ്റംബോംബുകളുടേയും പരീക്ഷണങ്ങൾ നടത്തി ഭീഷണി മുഴക്കി. 2012 ൽ മിസൈലുകളുടെ പരീക്ഷണം നടത്തുകയും 2013 ൽ രാജ്യത്തിന്റെ മൂന്നാമത്തെ ന്യൂക്ലിയർ പരീക്ഷണം നടത്തുകയും ചെയ്തത് കാരണം ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗൺസിൽ രാജ്യത്തിന് നിരോധനം ഏർപ്പെടുത്തി. കഴിഞ്ഞ ജനുവരിയിൽ ഇദ്ദേഹം ആറ്റം ബോംബിനെക്കാളും 450 ഇരട്ടി പ്രഹരശേഷിയുള്ള ഹൈഡ്രജൻ ബോംബ് പരീക്ഷിക്കുകയുണ്ടായി. ഐക്യ രാഷ്ട്ര സഭ ഉൾപ്പെടെ മറ്റ് ലോക രാജ്യങ്ങൾ സംഭവത്തെ അപലപിക്കുകയും ചെയ്തു.
ഒറ്റ സ്ഫോടനത്തിൽ ഒരു നഗരം നാമാവശേഷമാക്കാൻ ഹൈഡ്രജൻ ബോംബിനു കഴിയും. ആണവായുധ നിർമ്മാണത്തിന്റെ തുടക്കവും അമേരിക്കക്കെതിരായ പ്രതിരോധവുമാണ് ഈ പരീക്ഷണം എന്ന് കിം ജോങ്ഉൻ എന്ന് അന്ന് അവകാശപ്പെട്ടിരുന്നു. എന്നാലും ഇദ്ദേഹത്തിന്റെ ലോകത്തെ ഞെട്ടിക്കുന്ന തീരുമാനങ്ങൾ അവസാനിച്ചിട്ടില്ല. ഇദ്ദേഹത്തിന്റെ മുത്തച്ഛനായ കിം 2 സങ് എന്ന സേച്ഛാധിപതിയുടെ മുഖ സാമ്യം തനിക്കും ലഭിക്കുവാൻ വേണ്ടി പ്ലാസ്റ്റിക് സർജറി നടത്തിയെന്നും വാർത്തകളുണ്ട്. മറ്റ് രാജ്യങ്ങൾ എവിടേയും കാണാൻ സാധിക്കാത്ത ക്രൂരതകൾ നിറഞ്ഞ ശിക്ഷകളാണ് തടവുകാർക്ക് ഈ ഏകാധിപതി നൽകുന്നത്. നടുറോഡിൽ വച്ചും , പൊതു സ്ഥലങ്ങളിൽ വച്ചും തടവുകാരെ കെട്ടിയിട്ട് വെടിയുതിർത്തുകൊല്ലുന്നതാണ് ഇദ്ദേഹത്തിന്റെ ശിക്ഷകളെന്നാണ് മാദ്ധ്യമ വാർത്തകൾ. ഉത്തരകൊറിയയിൽ തടവുകാർക്ക് വേണ്ടി നിരവധിയായ ക്യാമ്പുകൾ ഇദ്ദേഹം നിർമ്മിച്ചതായും പാശ്ചാത്യ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍