കോർപറേറ്റ് ചാരക്കേസ്; പ്രധാനമന്ത്രിയുടെ മുമ്പിൽ ഫയൽ എത്തും മുമ്പ് വേണ്ടപ്പെട്ടവർക്ക് ലഭിക്കും; ചൈനയിലേക്കും പാക്കിസ്ഥാനിലേക്കും വിവരങ്ങൾ ചോർത്തി; ഒഴുക്കിയത് കോടികൾ; ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയിൽ ഞെട്ടി ലോകം
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ലോകത്തിന് മുമ്പിൽ ഇന്ത്യ വൻ അഴിമതികളുടെ തറവാടാവുകയാണോ...??. ഓരോ അഴിമതികൾക്കും കുംഭകോണങ്ങൾക്കും ശേഷം അതിനെ വെല്ലുന്ന പുതിയ അഴിമതിക്കഥകളാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയായ കോർപറേറ്റ് ചാരക്കേസുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന സത്യങ്ങളാണ് വെളിച്ചത്ത് വന്നിരിക്കുന്നത്. സർക്കാർ നടപ്പാക്കാൻ പോകുന്ന പദ്ധതികളെയും തീരുമാനങ്ങളെയും സംബന്ധിച്ച ഫയലുകൾ പ്രധാനമന്ത്രിയുടെ മുമ്പിൽ എത്തുന്നതിന് മുമ്പ് വേണ്ടപ്പെട്ടവർക്ക് എത്തിക്കുന്ന ഉദ്യോഗസ്ഥമാഫിയുടെ കുടിലതന്ത്രങ്ങളുടെ ചിത്രമാണിതിലൂടെ തെളിയുന്നത്. ഇത്തരം കുത്സിതപ്രവർത്തനങ്ങൾ നടപ്പിലാക്കാനായി മിക്ക തലങ്ങളിലും ഇടപാടുകാരെയും സജ്ജമാക്കിയിട്ടുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണിപ്പോൾ. ഇതിനായി കോടികളാണ് ഒഴുകിയെത്തിയിരിക്കുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്.
മന്ത്രാലയത്തിലെ രഹസ്യാത്മകമായ നിരവധി രേഖകൾ ഈ തട്ടിപ്പ് സംഘത്തിന്റെ കൈകളിലൂടെ വേണ്ടപ്പെട്ടവരുടെ കസ്റ്റഡിയിൽ എത്തുകയും അവയിൽ പലതും പ്രധാനമന്ത്രിയുടെ ഓഫീസിലോ പാർലമെന്റിലോ എത്തുക പോലും ചെയ്തില്ലെന്നും വെളിപ്പെട്ടിട്ടുണ്ട്. അണ്ടർസെക്രട്ടറിമാർ, ജോയിന്റ് സെക്രട്ടറിമാർ, സെക്രട്ടറിമാർ എന്തിനേറെ മന്ത്രിമാർ വരെ ഒപ്പ് വച്ച് സുപ്രധാന രേഖകൾ വരെ തട്ടിപ്പ് സംഘത്തിന്റെ പക്കൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്നാണ് ചില വൃത്തങ്ങൾ അറിയിക്കുന്നത്. ഇതിലൂടെ സർക്കാരിന്റെ ചില പ്രപ്പോസലുകൾ, സുപ്രധാന യോഗങ്ങളുടെ വിശദാംശങ്ങൾ, എന്തിനേറെ ഓഡിറ്റ് റിപ്പോർട്ടുകൾ വരെ സ്വകാര്യകമ്പനികളുടെ പക്കലെത്തിച്ചേരുകായിരുന്നുവെന്നും വെളിവായിട്ടുണ്ട്. അതിനിടെ പെട്രോളിയം മന്ത്രാലയത്തിൽ നിന്ന് ചോർത്തിയ രേഖകൾ ചൈനയിലും പാക്കിസ്ഥാനിലും എത്തിയെന്നും സൂചനയുണ്ട്. പൊലീസ് പിടിയിലായ പ്രയാസ് ജെയിനിന്റെ മൊഴിയിൽ ഇതിന്റെ സൂചനയുണ്ട്.
ഹൈഡ്രോകാർബൺ പ്രൊഡക്ഷനെക്കുറിച്ചുള്ള സിഎജി റിപ്പോർട്ട്, എണ്ണക്കമ്പനികൾക്കുള്ള ഓപ്പൺ ലൈസൻസിങ് പോളിസിയുടെ മുകളിലുള്ള കാബിനറ്റ് നോട്ട്, സാമ്പത്തിക കാര്യങ്ങൾക്ക് മുകളിലുള്ള കാബിനറ്റ് കമ്മിറ്റിയുടെ അപ്രൂവൽ നോട്ടുകൾ, പബ്ലിക് അക്കൗണ്ട് കമ്മിറ്റിയുടെ റിപ്പോർട്ടുകൾ, കൽക്കരി ബ്ലോക്ക് ലേലത്തെക്കുറിച്ചുള്ള ഫയൽ നോട്ടുകളും രേഖകളും, ദേശിയവും അന്തർദേശീയവുമായ പദ്ധതികളെക്കുറിച്ചുള്ള സർക്കാരിന്റെ തീരുമാനങ്ങൾ , മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും തമ്മിലുള്ള ആശയവിനിമയങ്ങൾ തുടങ്ങിയ നിരവധി തന്ത്രപ്രധാനമായ വിവരങ്ങളാണ് പ്രസ്തുത തട്ടിപ്പിലൂടെ ചോർത്തപ്പെട്ടിരിക്കുന്നത്.
പെട്രോളിയം മന്ത്രാലയത്തിന്റെ പിന്നാമ്പുറങ്ങളിലൂടെ വിലപ്പെട്ട രേഖകൾ ചോർത്തിയ സംഭവത്തിൽ ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് അന്വേഷണം ത്വരിതപ്പെടുത്തിയിരിക്കുകയാണിപ്പോൾ. ഇതിന് പുറമെ കൽക്കരി, ഊർജ, ധനകാര്യ, പ്രതിരോധ മന്ത്രാലയങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തുന്നുണ്ട്. കോർപറേറ്റ് അഴിമതിക്കേസിൽ പിടിയിലായവരിൽ നിന്ന് പ്രസ്തുത മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട രേഖകളും കണ്ടെത്തിയ സാഹചര്യത്തിലാണ് അന്വേഷണം വ്യപിപ്പിക്കുന്നത്. ഭരണപരമായ നിർണായക രേഖകൾ ചോർത്തിയ ഗൗരവപരമായ കുറ്റത്തിൽ ഭാഗഭാക്കായ ഒരാൾ പോലും രക്ഷപ്പെടാൻ അവസരമൊരുക്കില്ലെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഉറപ്പ് നൽകിയിട്ടുള്ളത്.
പിടിയിലായ എനർജി കൺസൾട്ടന്റ് പ്രയാസ് ജെയിനിന്റെ ഓഫീസിൽ നടത്തിയ തിരച്ചിലിനുശേഷം പെട്രോകെമിക്കൽ കമ്പനിയുടെ നോയ്ഡ ഓഫീസിൽ ശനിയാഴ്ച പൊലീസ്റെയ്ഡുണ്ടായിരുന്നു. ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിന് വേണ്ടി തയ്യാറാക്കിയ കുറിപ്പുകളുൾപ്പെടെ പെട്രോളിയം മന്ത്രാലയം രഹസ്യമായി സൂക്ഷിച്ച നിരവധി രേഖകളാണ് ചോർന്നത്. പെട്രോളിയം മന്ത്രാലയത്തിലെ ജീവനക്കാർ ഉൾപ്പെടുന്ന സംഘമാണിതിന് ചുക്കാൻ പിടിച്ചത്.
രാജ്യത്തെ ഞെട്ടിച്ച് കോർപറേറ്റ് അഴിമതിയെക്കുറിച്ച് ഡൽഹി പൊലീസ് നിഷ്പക്ഷമായ അന്വേഷണമാണ് നടത്തുന്നതെന്നും ഇതിലൂടെ എല്ലാ കള്ളക്കളികളും വെളിപ്പെടുമെന്നും രാജ്നാഥ്സിങ് വ്യക്തമാക്കി. ഈ കുംഭകോണത്തിൽ ഗവൺമെന്റ് ഉദ്യോഗസ്ഥർക്കും ഇടനിലക്കാർക്കുമിടയിലുള്ള അവിശുദ്ധ ബന്ധത്തെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. കുറച്ചധികം കാലമായി അരങ്ങേറുന്ന ഈ വക അഴിമതികൾ അനാവരണം ചെയ്യാൻ സാധിച്ചത് വലിയ നേട്ടമാണെന്നും രാജ്നാഥ് സിങ് പറഞ്ഞു.
വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്ത ജൂബിലന്റ് എനർജി കമ്പനിയുടെ സീനിയർ എക്സിക്യൂട്ടീവ് സുഭാഷ് ചന്ദ്രയെ ശനിയാഴ്ച രാവിലെ പ്രയാസ് ജെയിനിന്റെ ഓഫീസിലെത്തിച്ച് തെളിവെടുക്കുകയായിരുന്നു. റിലയൻസ് ഇൻഡസ്ട്രീസിന്റെ കോർപ്പറേറ്റ് അഫയേഴ്സ് മാനേജർ ശൈലേഷ് സക്സേന, എസ്സാർ ഓയിലിന്റെ ഡി.ജി.എം. വിനയ് കുമാർ, ജൂബിലന്റ് എനർജി സീനിയർ എക്സിക്യൂട്ടീവ് സുഭാഷ് ചന്ദ്ര, കെയിൻ ഇന്ത്യ ജി.എം. കെ.കെ. നായിക്, അഡാഗ് റിലയൻസ് ഉദ്യോഗസ്ഥൻ റിഷി ആനന്ദ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ക്രിമിനൽ ഗൂഢാലോചന, മോഷണമുതൽ കൈപ്പറ്റൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവരുടെ മേൽ ചുമത്തിയിട്ടുള്ളത്. പ്രസ്തുത അഴിമതിക്കേസിൽ ഇതുവരെ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കോർപറേറ്റ് അഴിമിതിയുമായി ബന്ധപ്പെട്ട സമഗ്രതലങ്ങളെയും സൂക്ഷ്മമായി അരിച്ച് പെറുക്കിക്കൊണ്ടുള്ള അന്വേഷണം നടത്തുമെന്നും കൂടുതൽ സ്ഥലങ്ങളിൽ പരിശോധനയുണ്ടാകുമെന്നും അറസ്റ്റിലായവരെ വിശദമായ ചോദ്യം ചെയ്യലിന് വിധേയരാക്കുകയാണെന്നും ഡൽഹി പൊലീസ് കമ്മീഷണർ ബി.എസ് ബാസി അറിയിച്ചു.
ദേശീയസുരക്ഷയെ ബാധിക്കുന്ന തന്ത്രപ്രധാനായ രേഖകളാണ് അറസ്റ്റിലായവരിൽനിന്ന് കണ്ടെടുത്തതെന്നും ഇവർക്കെതിരെ ഔദ്യോഗിക രഹസ്യനിയമപ്രകാരം കേസ് ചാർജ് ചെയ്യുമെന്നും പൊലീസ് ഡൽഹി കോടതിയിൽ ബോധിപ്പിച്ചിട്ടുണ്ട്. പിടിയിലായ പ്രതികളെ വിശദമായ ചോദ്യംചെയ്യലിന് വിധേയമാക്കാനായി മൂന്നുദിവസത്തേക്ക് കോടതി, പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണിപ്പോൾ.
മന്ത്രാലയങ്ങളിലെ തന്ത്രപ്രധാനമായ രേഖകൾ പിൻവാതിലിലൂടെ ചോർത്താനായി 10,000 കോടി രൂപയുടെ ചാരപ്പണിയാണ് അരങ്ങേറിയതെന്ന് മാദ്ധ്യമപ്രവർത്തകൻ ശന്തനു സൈകിയ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസമാണിയാൾ അറസ്റ്റിലായത്.ഈ തട്ടിപ്പ് വെളിച്ചത്തുകൊണ്ടുവരാനുള്ള ശ്രമത്തിനിടെയാണ് തന്നെ അറസ്റ്റുചെയ്തതെന്നും അദ്ദേഹം പറയുന്നു. പെട്രോളിയം വിഷയത്തിൽ വെബ്പോർട്ടൽ നടത്തുന്നയാളാണ് ശന്തനു സൈകിയ. ഈ തട്ടിപ്പ് വെളിച്ചത്ത് വരാതിരിക്കാനാണ് തനിക്കെതിരെ നടപടി സ്വീകരിച്ചതെന്നും അദ്ദേഹം ആരോപിക്കുന്നു. ഇതിനെതിരെ ശക്തമായി പൊരുതുമെന്നും സൈകിയ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. പക്ഷേ സൈകിയയ്ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നാണ് പൊലീസ് ഭാഷ്യം.
ഗവൺമെന്റ് സംവിധാനം അട്ടിമറിക്കാൻ ഒത്താശ ചെയ്തവർക്കെതിരെ കർശനമായ നടപടിയെടുക്കുമെന്ന് പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു. ഭരണപരമായ നടപടികൾക്ക് കൂടുതൽ സുതാര്യത ഉറപ്പു വരുത്താൻ കോർപറേറ്റ് ലോബിയിങ് നിയമവിധേയമാക്കണമെന്നാണ് വ്യാപാര സംഘടനയായ അസോചം ഇതിനോടനുബന്ധിച്ച് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
കേസിലെ പ്രധാന പ്രതികളിലൊരാളായ പെട്രോളിയം മന്ത്രാലയത്തിലെ മൾട്ടി ടാസ്കിങ് വിഭാഗത്തിലെ ജീവനക്കാരനായ ലോകേഷിനെതിരെ പൊലീസ് തിരച്ചിൽ നോട്ടിസിറക്കിയിട്ടുണ്ട്. മന്ത്രാലയവുമായി ബന്ധപ്പെട്ട നിർണായകമായ വിവരങ്ങൾ മറ്റു സ്വകാര്യ കമ്പനികൾക്കു എത്തിച്ച് കൊടുക്കുന്നതിൽ ഇയാൾക്കു വലിയ പങ്കുണ്ടെന്നാണു സൂചന. കേസുമായി ബന്ധപ്പെട്ട് അറസ്റ്റുകൾ നടക്കാൻ തുടങ്ങിയത് മുതൽ ലോകേഷ് ഒളിവിൽ പോയിരിക്കുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍