കടുത്ത ദിലീപ് പക്ഷക്കാരനായ സിദ്ദിഖിനെ സെക്രട്ടറി ആക്കിയത് പിടിവിടില്ലെന്ന സൂചനയോടെ; എക്സിക്യൂട്ടീവ് കമ്മറ്റിയിൽ പോലും ദിലീപിനെതിരെ ചിന്തിക്കുന്നവരെ തുടച്ചു നീക്കി; പരസ്യമായി ദിലീപിനെ അനുകൂലിച്ച നിലപാടുകാർക്ക് മാത്രം ഇടം; ഇടത് എംഎൽഎയായ ഗണേശിനേയും മുകേഷിനേയും വൈസ് പ്രസിഡന്റ് ആക്കിയതും ബുദ്ധിപൂർവ്വം; അക്രമിക്കപ്പെട്ട നടിയുടെ ഒപ്പം നിന്നവരും പുറത്തായപ്പോൾ ദിലീപിനെ സ്തുതിക്കുകയും സഹായിക്കുകയും ചെയ്തവർക്ക് മാത്രം പദവി നൽകിയത് കൃത്യമായ ആസുത്രണത്തിന്റെ ഭാഗമായി
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: മലയാള സിനിമയെ ദിലീപാണ് നയിക്കുന്നത്. ഇനിയും അങ്ങനെ തന്നെ. അമ്മയെന്ന താരസംഘടനയെ പിടിക്കാനിറങ്ങിയ പൃഥ്വിരാജ് സംഘടനയിൽ നിന്ന് തന്നെ പുറത്തായി. നടിയെ ആക്രമിച്ച കേസിലെ പ്രതി താരങ്ങളുടെ ഹീറോയാണ്. അതുകൊണ്ട് തന്നെ ദിലീപിന് വേണ്ടിയായിരുന്നു കഴിഞ്ഞ ദിവസത്തെ അമ്മയുടെ ജനറൽ ബോഡി യോഗം. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് താരസംഘടനയായ 'അമ്മ'യിൽ നിന്നും പുറത്താക്കപ്പെട്ട നടൻ ദിലീപിനെ വീണ്ടും സംഘടനയിൽ തിരിച്ചെടുത്തു. അമ്മയുടെ വാർഷിക പൊതുയോഗത്തിലാണ് തീരുമാനം. ദിലീപിനെ തിരിച്ചെടുക്കണമെന്ന് അംഗങ്ങളുടെ ശക്തമായ ആവശ്യത്തെ മുൻനിർത്തിയാണ് നടപടി.
ആരോപണവിധേയനായ നടൻ ദിലീപിനെ പുറത്താക്കിയ നടപടി സാങ്കേതികമായി നിലനിൽക്കില്ലെന്ന് ചൂണ്ടികാണിച്ചാണ് നടപടി. വേണ്ട നടപടിക്രമം പാലിച്ചല്ല ദിലീപിനെ പുറത്താക്കിയതെന്നും യോഗത്തിൽ വാദങ്ങളുയർന്നിരുന്നു. അമ്മയുടെ എക്സിക്യൂട്ടീവ് പദവികളിൽ പുതിയ ആളുകൾ ചുമതലയേറ്റതിന് പിന്നാലെ നടന്ന ജനറൽ ബോഡി യോഗത്തിലാണ് ദിലീപ് വിഷയം ചർച്ചയായത്. മോഹൻലാൽ അധ്യക്ഷനായ ആദ്യ യോഗമായിരുന്നു ഇത്. വനിതാ അംഗങ്ങൾ അടക്കം ഭൂരിഭാഗം താരങ്ങളും യോഗത്തിൽ ദിലീപിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. സംഘടനയിലും ദിലീപ് പിടിമുറുക്കി. ഇടത് എംഎൽമാരായ ഗണേശും മുകേഷും ഭാരവാഹികളാണ്. വിശ്വസ്തനായ ജഗദീഷിനെ ട്രഷററാക്കി. ജനറൽ സെക്രട്ടറി ഇടവേള ബാബു ദിലീപിന്റെ മാത്രം ആളായി മാറി കഴിഞ്ഞു. എക്സിക്യൂട്ടീവിലും ദിലീപിനെ അനുകൂലിക്കുന്നവർ മാത്രമേ ഉള്ളൂ. പൃഥ്വിരാജിനേയും രമ്യാ നമ്പീശനേയും ഒഴിവാക്കിയാണ് നടപടികൾ.
മോഹൻ ലാലിനെതിരെ ആരും മത്സരിക്കാനില്ലാതിരുന്നതിനാൽ ഐകകണ്ഠ്യേനയാണു തിരഞ്ഞെടുത്തത്. പുതുതായി 11 നിർവാഹക സമിതി അംഗങ്ങളെയും തിരഞ്ഞെടുത്തു: ആസിഫ് അലി, അജു വർഗീസ്, ബാബു രാജ്, ഹണി റോസ്, ഇന്ദ്രൻസ്, ജയസൂര്യ, സുധീർ കരമന, ടിനി ടോം, രചന നാരായണൻക്കുട്ടി, ശ്വേത മേനോൻ, ഉണ്ണി ശിവപാൽ എന്നിവർ ചേർന്നതാണ് നിർവാഹക സമിതി. ഇവരെല്ലാം ദിലീപ് അനുകൂലികളാണ്. ദിലീപിനെ അനുകൂലിച്ച് പരസ്യമായി രംഗത്ത് വന്നവർ. സംഘടനയിൽ സ്ത്രീ പ്രാതിനിധ്യത്തിനായി വാദിച്ചവരും പുറത്തായി. ഇനി ദിലീപ് സംഘടനയിലേക്ക് ഇല്ലെന്ന സൂചനയാണുള്ളത്. സിനിമയിൽ പ്രവർത്തിക്കാൻ സംഘടന വേണ്ടെന്ന നിലപാട് പൃഥ്വിരാജ് എടുത്തതായാണ് സൂചന. ദിലീപിന് വേണ്ടിയാണ് യോഗമെന്ന തിരിച്ചറിവിലാണ് ഇന്നലെ കൊച്ചിയിലെ യോഗത്തിൽ പൃഥ്വി രാജ് എത്താതിരുന്നത്.
ദിലീപിനെ സംഘടനയിൽ നിന്ന് പുറത്താക്കിയത് നിയമപരമല്ലാതെയായിരുന്നെന്ന് ഇടവേള ബാബു അടക്കമുള്ള ഭൂരിഭാഗം താരങ്ങൾ അഭിപ്രായപ്പെട്ടു. ദിലീപിനെ അന്ന് അമ്മയിൽ നിന്ന് പുറത്താക്കിയത് അദ്ദേഹത്തിനോട് വിശദീകരണം ചോദിക്കാതെയായിരുന്നുവെന്നും അമ്മയുടെ നടപടിക്കെതിരേ ദിലീപിന് കോടതിയെ സമീപിക്കാമായിരുന്നുവെങ്കിലും എന്നാൽ അങ്ങനെ ചെയ്യാതിരുന്നത് ആശ്വാസകരമായെന്ന് സിദ്ദിഖ് അഭിപ്രായപ്പെട്ടു. പുറത്താക്കലിനെതിരേ ദിലീപ് നിയപരമായി നീങ്ങിയിരുന്നെങ്കിൽ കഥ മറ്റൊന്നായേനെയെന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു. എന്നാൽ ഈ വിഷയത്തിൽ ദിലീപിന്റെ തീരുമാനം നിർണായകമാണ്. അമ്മയിലേക്ക് മടങ്ങി വരാൻ താരത്തിന് താൽപര്യമുണ്ടോ എന്ന് ആരാഞ്ഞതിന് ശേഷം മാത്രമേ വിഷയത്തിൽ ഭരണ സമിതി അന്തിമ തീരുമാനം എടുക്കുകയുള്ളൂ. അമ്മയിൽ നിന്ന് പുറത്താക്കി ഒരു വർഷം പിന്നിടുമ്പോഴാണ് ദിലീപ് സംഘടനയിലേക്ക് തിരികെ എത്തുന്നത്.
ദിലീപിനെതിരേ നിലപാടെടുത്ത താരങ്ങൾ പങ്കെടുക്കാത്ത വാർഷിക യോഗത്തിനുശേഷം നടന്ന എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിലാണു നാടകീയമായ നീക്കം നടന്നത്. വിവാദങ്ങൾ ഭയന്നു മാധ്യമങ്ങളെ ഒഴിവാക്കിയാണു കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലായിരുന്നു പൊതുയോഗം. ദിലീപിനെ തിരിച്ചെടുക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും സംഭവം പൊട്ടിത്തെറിക്കു വഴിവയ്ക്കുമെന്നും സൂചനയുണ്ടായിരുന്നു. എന്നാൽ, ദിലീപിനെതിരേ നിലപാടെടുത്ത പൃഥ്വിരാജ്, രമ്യാ നമ്പീശൻ, റിമാ കല്ലിങ്കൽ ഉൾപ്പെടെയുള്ളവർ യോഗത്തിൽനിന്നു വിട്ടുനിന്നു. വാർഷികയോഗത്തിൽ ഒരാൾമാത്രമാണ് ദിലീപ് പ്രശ്നം ചർച്ച ചെയ്തത്. ദിലീപിനെ സംഘടനയിൽ നിന്ന് ഒഴിവാക്കിയ രീതി ചട്ടങ്ങൾ പാലിച്ചല്ലെന്നായിരുന്നു അഭിപ്രായം ഉയർന്നത്. നിയമപ്രശ്നങ്ങൾ ഉള്ളതിനാൽ പിന്നീട് പ്രശ്നങ്ങൾ ചർച്ച ചെയ്യാമെന്നായിരുന്നു ഭാരവാഹികളുടെ വാദം. എന്നാൽ, പിന്നീട് ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി നാടകീയമായി ദിലീപിനെ തിരിച്ചെടുക്കാൻ തീരുമാനിച്ചു. മുൻ തീരുമാനം നടപ്പാക്കിയെന്നാണു സൂചന. എതിർപ്പ് ഒഴിവാക്കാൻ പൊതുയോഗത്തിൽ നിന്ന് ചർച്ചയും ഒഴിവാക്കി. സിദ്ദിഖ് ഉൾപ്പെടെയുള്ളവർ ദിലീപിന് അനുകൂലമായി രംഗത്തെത്തി.
ജനറൽ ബോഡി യോഗത്തിന്റെ അജണ്ടയിൽ ദിലീപ് വിഷയം ഉണ്ടായിരുന്നില്ലെങ്കിലും ചർച്ചയ്ക്ക് ഉയരുകയായിരുന്നു. നടൻ ദിലീപിനായി ആദ്യം വാദിച്ചത് ഊർമ്മിള ഉണ്ണിയാണ്. തുടർന്ന് ഈ വിഷയത്തിൽ താരങ്ങളുടെ അനുകൂല പ്രതികരണം ഉയർന്നു. ദിലീപിനെ പുറത്താക്കിയത് സംഘടനയുടെ നിയമാവലിക്ക് വിരുദ്ധമായാണെന്നും അതിനാൽ തന്നെ പുറത്താക്കൽ നിലനിൽക്കുന്നതല്ലെന്നും ഇടവേള ബാബു വാദിച്ചു. ദിലീപിന്റെ വിശദീകരണം പോലും തേടാതെയാണ് അത്തരമൊരു നടപടി സ്വീകരിച്ചത്. അതു തെറ്റായിപ്പോയെന്നും അമ്മയുടെപുതിയ ജനറൽ സെക്രട്ടറി ഇടവേള ബാബൂ കൂട്ടിച്ചേർത്തു. അജണ്ടയ്ക്കു പുറത്തുള്ള വിഷയമായതിനാൽ വിശദമായ ചർച്ച ഇന്നത്തെ യോഗത്തിൽ നടന്നില്ല. അടുത്ത എക്സിക്യൂട്ടീവ് യോഗത്തിൽ വിഷയം പരിഗണിക്കാമെന്നും പരിഹാരം കാണാമെന്നും പുതിയ ഭരണസമിതി ഉറപ്പുനൽകിയത് നിറഞ്ഞ കൈയടികളോടെയാണ് അംഗങ്ങൾ സ്വാഗതം ചെയ്തത്. അതിന് ശേഷമായിരുന്നു അടിന്തര എക്സിക്യൂട്ടീവ് ദിലീപിനെ സംഘടനയിൽ വീണ്ടും തിരിച്ചെടുത്തത്.
സംഘടനയുടെ ചരിത്രത്തിലാദ്യമായി മാധ്യമങ്ങൾക്കു പ്രവേശനം നിഷേധിച്ചാണു കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ സമ്മേളനം ചേർന്നത്. പതിവു പത്രസമ്മേളനവും ഒഴിവാക്കി. പകരം പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണം ഉൾപ്പെടെയുള്ള സമ്മേളന നടപടികൾ ഫേസ്ബുക് വഴി തൽസമയം കാണിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. 'അമ്മ'യുടെ ഔദ്യോഗിക പേജിൽ യോഗത്തിന്റെ ചില വിഡിയോകളും ഷെയർ ചെയ്തിരുന്നു. ശ്വേത മേനോൻ, രചന നാരായണൻകുട്ടി, ഹണി റോസ് എന്നിവരാണ് നിർവാഹകസമിതിയിലെ വനിതാ സാന്നിധ്യം.
രമ്യാനമ്പീശനും കുക്കൂ പരമേശ്വരനുമാണു കഴിഞ്ഞ സമിതിയിലുണ്ടായിരുന്നത്. ജയസൂര്യയെയും ആസിഫ് അലിയെയും നിലനിർത്തിയ സമിതിയിൽ ഇന്ദ്രൻസ്, സുധീർ കരമന, ബാബുരാജ്, ടിനി ടോം, അജു വർഗീസ്, ഉണ്ണി ശിവപാൽ എന്നിവരാണ് മറ്റംഗങ്ങൾ. 2021 വരെയാണ് ഭരണസമിതിയുടെ കാലാവധി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍