ആബേൽ അച്ചൻ ശിഷ്യന്മാരായി കലാഭവനിൽ വെച്ച് കണ്ടുമുട്ടി; ദേ മാവേലി കൊമ്പത്തിൽ തുടങ്ങിയ ബന്ധം 'ദേ പുട്ടിലും' വിവാദങ്ങളിലും വരെ ഒരുമിച്ചു; സിനിമയിലും ജീവിതത്തിലും താങ്ങും തണലുമായി നിന്നു; പൊലീസ് സ്റ്റേഷന്റെ പടികയറിയതും ഒരുമിച്ച്; ഒരു പാത്രത്തിൽ ഉണ്ട് ഒരു പായിൽ കിടന്ന് വളർന്ന വഴി പിരിയാത്ത ദിലീപ്-നാദിർഷാ സൗഹൃദ കഥ ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: വർഷങ്ങൾക്കു മുമ്പ് ഞങ്ങൾ മിമിക്രിയും സ്റ്റേജ് ഷോയുമായി അലഞ്ഞു നടന്ന നാളുകളിൽ, പരിപാടി കഴിഞ്ഞ് രാത്രി പുട്ടുതേടി ഒരുപാട് അലഞ്ഞിട്ടുണ്ട്. ഞങ്ങളുടെ ഇഷ്ടവിഭവമായ പുട്ടു കിട്ടാതെ പലപ്പോഴും പൊറോട്ടയാണ് കഴിക്കേണ്ടി വന്നിട്ടുള്ളത്. പല കടകളിൽ കയറിയിട്ടുണ്ടെങ്കിലും ഒടുവിൽ പൊറോട്ടയിൽത്തന്നെ ഞങ്ങൾ ശരണം പ്രാപിച്ചിട്ടുണ്ട്. അന്നത്തെ രസകരമായ ഓർമ്മകൾ കൂടി ദേ പുട്ടിന് പിന്നിലുണ്ട്.-ഇതായിരുന്നു പുട്ടുകട തുടങ്ങിയപ്പോൾ ആത്മമിത്രമായ ദിലീപും നാദിർഷായും പ്രതികരിച്ചത്.
1998 ൽ വൻ ഹിറ്റായി മാറിയ 'ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം' എന്ന ഹാസ്യ പാരഡി കാസറ്റിലൂടെയാണ് ദിലീപ് നാദിർഷാ കൂട്ടുകെട്ടിന്റെ ജൈത്രയാത്ര തുടങ്ങുന്നത്. ഇതിനുശേഷം ഈ ടീം സ്വന്തമായി നിർമ്മിച്ച കോമഡി കാസറ്റാണ് 'ദേ മാവേലി കൊമ്പത്ത് ' അതും വൻ ഹിറ്റായി. വർഷങ്ങൾക്കു ശേഷം ജീവിതം തന്നെ ഹിറ്റാക്കി മാറ്റിയ ഈ താരങ്ങൾ ദേ പുട്ടുമായി രംഗത്തെത്തി. ദേ മാവേലി കൊമ്പത്തിലെ ദേ യും ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടത്തിലെ പുട്ടും ചേർത്തുവച്ചാണ് 'ദേ പുട്ട്' എന്ന ഭാഗ്യനാമം ഉണ്ടായതതെന്ന് ദിലീപും നാദിർഷയും പറയുന്നു. അതും വമ്പൻ വിജയും. അങ്ങനെ മുന്നേറുമ്പോഴാണ് കൊച്ചിയിൽ നടിയെ ആക്രമിച്ച കേസുമെത്തുന്നത്. അവിടേയും ഇരുവരും പൊലീസിന്റെ കണ്ണിൽ സംശയാലുക്കളാകുന്നു. ഇഴപിരിയാത്ത സൗഹൃദം തന്നെയാണ് അമ്മയിലെ 'രണ്ട് മക്കളെ' കുഴപ്പത്തിൽ ചാടിക്കുന്നതും.
കേരളത്തിന്റെ ഇഷ്ട വിനോദങ്ങളിൽ ഒന്നായി മിമിക്രി എന്ന കലാരൂപം മാറിയതിനു പിന്നിൽ ഒരു കലസ്നേഹിയുടെ പേരുണ്ട്. ആബേലച്ചൻ. ഉത്സവപറമ്പുകളെ കീഴടക്കിയ മിമിക്സ് പരേഡ് എന്ന മുഴുനീള ഹാസ്യ പരിപാടിയുടെ ശില്പി അപൂർവ്വമായി മാത്രം ചിരിക്കുന്ന ഫാദർ ആബേൽ ആണ്. മരണം വരെ കലാഭവൻ എന്ന സ്ഥാപനത്തിൽ നേതൃസ്ഥാനത്ത് പ്രവർത്തിച്ച ആബേലച്ചന്റെ ശിഷ്യ സമ്പത്ത് മലയാള ചലച്ചിത്ര -ടെലിവിഷൻ വ്യവസായത്തിന്റെ നെടുംതൂണുകളാണ്. സിദ്ദിഖ് -ലാൽ , ജയറാം , ദിലീപ് , നാദിർഷാ തുടങ്ങി എണ്ണിയാൽ തീരില്ല ആ പട്ടിക. ഈ ആബേൽ അച്ചന്റെ പിന്തുണയുമായായണ് ദിലീപും നാദിർഷായും സ്റ്റേജിലെ താരങ്ങളാകുന്നത്. പിന്നീട് കാസറ്റിലൂടെ വെള്ളിത്തിരയിലേക്കും. ഇവിടെയെല്ലാം സൗഹൃദം നിലനിർത്തി ഇരുവരും മുന്നേറി. മോഹൻലാലും പ്രിയദർശനും എന്നതിന് സമാനമായ സൗഹൃദ കൂട്ടായി ഇവരുടെ പേര് ചർച്ചയുമായി.
ഇന്നസെന്റിനെ മാവേലിയായി അവതരിപ്പിച്ചത് ദിലീപും നാദിർഷായും ചേർന്നായിരുന്നു. തൊണ്ണൂറുകളിൽ ചൂടപ്പം പോലെ വിറ്റഴിഞ്ഞ ഹാസ്യ പാരഡി. വിഡി രാജപ്പന്റെ ഹാസ്യ കഥാപ്രസംഗത്തെ വെല്ലുന്ന അവതരണം. പാരഡിയിൽ നാദിർഷാ ഉസ്താദായി. അവതരണത്തിൽ ദിലീപും. ജയറാമിന് ശേഷം കലാഭവന്റെ സുവർണ്ണകാലം. അബേലച്ചന്റെ മിടുക്കന്മാരായ ശിഷ്യന്മാരായി ദിലീപും നാദിർഷായും കലാഭവൻ മണിയും അബിയും കലാഭവൻ സാജനുമായി. എൻ എഫ് വർഗ്ഗീസിന്റെ മേൽനോട്ടത്തിൽ ലാൽ ജോസിന്റെ സഹകരണവും കലാഭവനെ സ്റ്റേജുകളിൽ സ്റ്റേജുകളിലേക്ക് നയിച്ചു. ഇതിനിടെയാണ് ആബേലച്ചന്റെ പിന്തുണയിൽ ദേ മാവേലി കൊമ്പത്ത് എത്തുന്നത്. ഇതോടെ ദിലീപും നാദിർഷായും മലയാളിയുടെ മനസ്സിലെ പ്രിയമുഖങ്ങളായി.
അങ്ങനെ ഇന്നും ഇന്നലെയും തുടങ്ങിയ കൂട്ടുകെട്ടല്ല നാദിർഷയും ദിലീപും തമ്മിലുള്ളത്. കാൽ നൂറ്റാണ്ടുകൾക്ക് പുറകോട്ട് പോണം ഒറ്റ ചങ്കായ ഈ സുഹൃത്തുക്കളുടെ കഥ അറിയണമെങ്കിൽ. ജീവിതത്തിന്റെ എല്ലാ പ്രതിസന്ധികളിലും ഒപ്പമുണ്ടാകുമെന്ന് കരുതിയ പലരും പാതിവഴിയിൽ ഇറങ്ങിപ്പോയപ്പോഴും എല്ലാ പ്രശ്നങ്ങളിലും ദിലീപിനൊപ്പം നിന്ന കട്ട ഫ്രണ്ടാണ് നാദിർഷ. അതിപ്പോൾ മഞ്ജു വാര്യറുമായുള്ള രഹസ്യ വിവാഹത്തിലായാലും കാവ്യയുമായുള്ള പരസ്യ വിവാഹത്തിലായാലും നാദിർഷയ്ക്ക് ഇങ്ങനെയൊക്കയെ ആവു. നടി ആക്രമിക്കപ്പെട്ട കേസിലും ദിലീപിനെ ഒറ്റയ്ക്ക് പൊലീസിന് മുമ്പിലേക്ക് എറിഞ്ഞ് കോടുക്കാൻ നാദിർഷയ്ക്ക് കഴിയില്ല. ദിലീപിനോടൊപ്പം തന്നെ പൊലീസ് ക്ലബ്ബിൽ കയറാനും നാദിർഷായുണ്ടായി. മഹാരാജാസ് കോളേജിൽ പഠിക്കുമ്പോൾ മിമിക്രി കളിച്ചും പാരഡി പാടിയുമാണ് ദിലീപും നാദിർഷയും സൗഹൃദം തുടങ്ങുന്നത്. കലാഭവനിലൂടെ ഇരുവരും കൂടുതൽ അടുത്തു. അബി, നാദിർഷ, ദിലീപ് തുടങ്ങിയവർ ചേർന്ന് ഇറക്കിയ 'ദേ മാവേലി കൊമ്പത്ത്' എന്ന പാരഡി കാസറ്റിലൂടെ ഇരുവരും സൗഹൃദ ബന്ധം അരക്കിട്ടുറപ്പിച്ചു.
ഏഷ്യാനെറ്റിലെ കോമിക്കോള എന്ന പരിപാടിയിലൂടെയാണ് ഇരുവരും മിനിസ്ക്രീനിൽ മുഖം കാണിക്കുന്നത്. പിന്നീട് കമലിന്റെ അസിസ്റ്റന്റായി ദിലീപ് സിനിമയിൽ എത്തിയപ്പോൾ കൊച്ച് കൊച്ച് വേഷങ്ങളിൽ അഭിനയിച്ച് നാദിർഷയും സിനിമയിൽ ചുവടുറപ്പിച്ചു. ത്രിമൻ ആർമിയും മാനത്തെ കൊട്ടാരവും ദിലീപിനെ മലയാള സിനിമയിലെ ശ്രദ്ധേയമുഖമാക്കി. ജയറാമിന്റെ പിന്തുണയായിരുന്നു ഇതിനെല്ലാം കാരണം. ഏഴരക്കൂട്ടം എന്ന സിനിമയിലൂടെ ദിലീപ് നായകനായി സിനിമയിൽ എത്തിയപ്പോൾ നാദിർഷയും ആ സിനിമയിൽ മുഖം കാണിച്ചു. സല്ലാപത്തിൽ മഞ്ജുവാര്യരും ദിലീപും ഒന്നിച്ചു. ഈ പുഴയും കടന്ന് എന്ന കമൽ ചിത്രം ഈ ജോഡിയെ ജനപ്രിയമാക്കി. ചന്ദ്രനുദിക്കുന്ന ദിക്കിൽ ദിലപീന് താര പദവിയും നൽകി. പിന്നെ പതിയെ മഞ്ജുവിന്റെ കല്ല്യാണം. ജോക്കറും മീശമാധവനും കുഞ്ഞിക്കൂനനും ചാന്തുപൊട്ടും ദലീപിനെ ജനപ്രിയ താരമാക്കി. സിഐഡി മൂസയും കൊച്ചിരാജാവുമെല്ലാം ജനപ്രിയ നായകന്റെ പിറവിക്കും കാരണമായി. അപ്പോഴും ചങ്ങാതിക്കൂട്ടത്തിൽ ഒപ്പം നിർത്തിയത് നാദിർഷായെ ആയിരുന്നു.
ഫർണ്ണിച്ചർ കട മുതൽ ഹോട്ടൽ വ്യവസായം വരെ ദിലീപ് തുടങ്ങി. പിന്നെ തിയേറ്ററും മൾട്ടി പ്ലക്സുകളുമെല്ലാം. ഇവിടെയല്ലം ചങ്ങാതിയെയും ദിലീപ് ഒപ്പം തന്നെ നിർത്തി. ഏറ്റവും അടുത്ത വിശ്വസ്തനായും ബിസിനസ് പങ്കാളിയായും. പാരഡി പാട്ടുകളും സിനിമയിൽ ചെറിയ ചെറിയ വേഷങ്ങളുമായി തിളങ്ങിയ നാദിർഷ പിന്നീട് ഗായകനായും സിനിമ സംവിധായകനായും വളർന്നപ്പോൾ എല്ലാ പിന്തുണയുമായും ദിലീപും ഉണ്ടായിരുന്നു. രണ്ടാം വിവാഹത്തിന് ശേഷം കാവ്യയും ദിലീപും അമേരിക്കയിൽ കറങ്ങാൻ പോയതും മകളെ ഒപ്പം കൂട്ടാതെ പോയതും ഫേസ്ബുക്കിൽ വൻ വിവാദമായിരുന്നു. തൊട്ടടുത്ത നിമിഷം തന്നെ മകളെ അമേരിക്കയിലെത്തിച്ചും ഫോട്ടോ എടുത്തും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തും വിവാദങ്ങളിൽ നിന്നും ദിലീപിന്റെ മുഖം രക്ഷിച്ചതും നാദിർഷയാണ്. നാദിർഷ സംവിധാനം ചെയ്ത അമർ അക്ബർ അന്തോണിയുടെ ഓഡിയോ ലോഞ്ചിനും ദിലീപ് എത്തിയിരുന്നു.
കട്ടപ്പനയിലെ ഹൃത്വിക്ക് റോഷൻ എന്ന ചിത്രം നാദിർഷ സംവിധാനം ചെയ്തപ്പോൾ അതിന് പണം മുടക്കിയതും ദിലീപാണ്. ദിലീപിന്റെ പല ബിസിനസ് സംരംഭങ്ങളിലും പങ്കാളിയുമാണ് നാദിർഷ. എറണാകുളത്തെ ദിലീപിന്റെ ഹോട്ടലായ ദേ പുട്ടിലും നാദിർഷയ്ക്ക് പങ്കാളിത്തം ഉണ്ട്. ആക്രമണത്തിനിരയായ നടിയുമായി ദിലീപിനുള്ള ഭൂമി ഇടപാടിലും നാദിർഷയ്ക്കും പങ്കുണ്ടെന്നാണ് പറഞ്ഞ് കേൾക്കുന്നത്. മഞ്ജുവും ദിലീപും എന്തുകൊണ്ട് പിരിഞ്ഞു എന്നതിലും യഥാർത്ഥ കാരണം അറിയാവുന്ന ഒരേ ഒരാളും നാദിർഷയാണ്. ദിലിപ് -കാവ്യ വിവാഹം കഴിഞ്ഞതോടെ വാർത്തകളിൽ ഇടംപിടിച്ച മറ്റൊരാളാണ് നടനും സംവിധായകനും ദിലീപിന്റെ അടുത്ത സുഹൃത്തുമായ നാദിർഷ. ദിലീപ്- കാവ്യ വിവാഹത്തിന് ചുക്കാൻ പിടിച്ചത് നാദിർഷയാണെന്ന തരത്തിലുള്ള വാർത്തകൾ മാഗസിനുകളിലും സോഷ്യൽ മീഡിയകളിലും പ്രചരിച്ചിരുന്നു. വാർത്തകൾ വ്യാജമാണെന്നും എല്ലാവരേയും പോലെ താനും വിവാഹത്തിന്റെ തലേദിവസമാണ് വിവാഹക്കാര്യം അറിഞ്ഞതെന്ന് നാദിർഷ പ്രതികരിച്ചിരുന്നു. പക്ഷേ മലയാളികളാരും ഈ വാക്കുകളെ വിശ്വസിച്ചില്ല. കാരണം ദിലീപും നാദിർഷായും തമ്മിലെ ബന്ധം മലയാളിക്ക് അത്രമേൽ അറിയാമായിരുന്നു.
ഒടുവിൽ ദിലീപ്-നാദിർഷ ചിത്രം യാഥാർത്ഥ്യമാകുന്നുവെന്ന വാർത്തയുമെത്തി. ദിലീപ് ചിത്രങ്ങളുടെ മാർക്കറ്റ് വീണ്ടെുടുക്കാനാണ് ആത്മസുഹൃത്തുക്കൾ ഒന്നിക്കുന്നതെന്നും വിലയിരുത്തലെത്തി. മമ്മൂട്ടി ചിത്രമാണ് അടുത്തതായി ചെയ്യുന്നതെന്ന് നാദിർഷ പ്രഖ്യാപിച്ചിരുന്നെങ്കിലും തിരക്കഥയും താരങ്ങളുടെ ഡേറ്റുമെല്ലാം ഒത്തുവന്നാൽ ആദ്യം ദിലീപ് ചിത്രത്തിലേക്ക് കടക്കുകയായിരുന്നു. നാദിർഷ സംവിധായകനാകുന്നുവെന്ന റിപ്പോർട്ട് വന്നപ്പോൾ തന്നെ ദിലീപ് നായകനാകുമെന്നായിരുന്നു വാർത്തകൾ. എന്നാൽ തന്റെ ആദ്യ ചിത്രത്തിൽ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരെയാണ് നാദിർഷാ് നായകരാക്കിയത്. രണ്ടാം ചിത്രത്തിൽ തിരക്കഥാകൃത്ത് വിഷ്ണു ഉണ്ണികൃഷ്്ണനാണ് നായകനായത്. ഇതും വൻ വിജയമായി. ഇതിനിടെ അമേരിക്കൻ യാത്രയിലും നാദിർഷായുടെ മികവാണ് വിജയ രഹസ്യമായതും. അതുകൊണ്ട് തന്നെ ദിലീപിന് വേണ്ടി നാദിർഷാ ഒരുക്കുന്ന ചിത്രത്തിൽ പ്രേക്ഷകരുടെ പ്രതീക്ഷയും ഏറി.
ഇതിനിടെയാണ് നടിയെ ആക്രമിക്കപ്പെട്ട കേസ് എത്തുന്നത്. ആദ്യമുതൽ തന്നെ ഗൂഢാലോചനയിൽ നടന്റെ പേര് ഉയർന്നു കേട്ടു. എല്ലാം തീർന്നെന്ന് കരുതുമ്പോൾ പൾസർ സുനിയുടെ വെളിപ്പെടുത്തൽ. ഒപ്പം ഉയർന്നു കേട്ട സംവിധായകന്റെ പേരിൽ ആദ്യം പറഞ്ഞു കേട്ടത് മറ്റ് ചില പേരുകളായിരുന്നു. ഇതിനിടെയാണ് നാടകീയമായി പൊലീസ് നാദിർഷായെ വില്ലനാക്കുന്നത്. ഇതോടെ ഈ സിനിമാ സുഹൃത്തുക്കൾ വിജയ വഴയിൽ നിന്ന് കഥയിലെ വില്ലനുമായി. പരസ്പരം താങ്ങും തണലുമായി നിന്ന ദിലീപും നാദിർഷായും ഇപ്പോഴും ഒരുമിച്ചാണ്. വെല്ലുവിളികളെ ചെറുത്ത് തോൽപ്പിക്കുമെന്ന് ഇരുവരും ഒറ്റ സ്വരത്തിൽ പറയുകയുമാണ്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്