കൂക്കു വിളി പ്രതീക്ഷിച്ച് പുറത്തിറങ്ങിയ ദിലീപ് കണ്ടത് പുഷ്പ വൃഷ്ടി നടത്തുന്ന ആരാധകരെ; കൃത്രിമ ചിരിയുമായി പുറത്തിറങ്ങിയ നടന്റെ മുഖം പെട്ടെന്ന് പ്രകാശിച്ചു; വീട്ടു പരിസരത്ത് കാത്ത് നിന്ന ആരാധകരേയും നിരാശപ്പെടുത്തിയില്ല; സഹോദരനെ പോലെ വീട്ടിൽ കാത്തുനിന്ന് സിദ്ദിഖ്; അമ്മയെ കെട്ടിപ്പിടിച്ചുള്ള കരച്ചിൽ ആരാധകരുടെ കണ്ണ് നിറയിച്ചു
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ദിലീപ് പോലും പ്രതീക്ഷിക്കാത്ത തരത്തിലായിരുന്നു സ്വീകരണം. നടിയെ ആക്രമിച്ച കേസിൽ പൊലീസ് കുടുക്കിയത് തീർത്തും അപ്രതീക്ഷിതമായാണ്. കാർണിവല്ലിന്റെ ഗസ്റ്റ് ഹൗസിൽ വിളിച്ചു വരുത്തിയുള്ള ഒന്നാന്തരം നാടകം. അതിന് ശേഷം തെളിവെടുപ്പിനുള്ള കറക്കം. ഇതോടെ തന്നെ കേസ് അന്വേഷണത്തിൽ ദിലീപിന്റെ റോൾ അവസാനിച്ചു. പിന്നീട് ആലുവ ജയിലിൽ നീണ്ട തടവുകാലം. തെളിവെടുപ്പിന് പുറത്തിറങ്ങിയപ്പോൾ എല്ലാം കൂവലായിരുന്നു. റോഡുനീളെ കരിക്കൊടികൾ ഉയർന്നു. ആദ്യമൊക്കെ കോടതിയിൽ ഹാജരാക്കിയപ്പോഴും ഇത് തന്നെയായിരുന്നു അവസ്ഥ. പ്രതിഷേധം പേടിച്ച് വിഡീയോ കോൺഫറൻസിലൂടെ കോടതി നടപടികൾ പോലും നടത്തി. പിന്നീട് അച്ഛന്റെ ശ്രാദ്ധത്തിന് മൂന്ന് മണിക്കൂർ ദിലീപ് പുറത്തെത്തി. ആരാധകരാരും അപ്പോഴും എത്തിയില്ല. കേസിനെ പ്രതികൂലമായി ബാധിക്കാതിരിക്കാനായിരുന്നു ഇത്. എന്നാൽ ജാമ്യം കിട്ടിയ രാമലീലാ നായകന് വീരോചിതമായ വരവേൽപ്പ് ഫാൻസുകാർ നൽകി. ദിലീപ് പോലും പ്രതീക്ഷിക്കാത്ത തരത്തിൽ.
ദിലീപിന് ജാമ്യം കിട്ടിയത് അറിഞ്ഞ് ഓടിയെത്തിയവരിൽ പ്രധാന ധർമ്മജനായിരുന്നു. വികാരനിർഭരനായി ധർമജൻ ജയിലിന് മുന്നിൽ നിന്നു. തനിക്ക് സന്തോഷമല്ല വിഷമമാണെന്നും അദ്ദേഹത്തിന് ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ഒന്നുകണ്ടാൽ മാത്രം മതിയെന്നും ധർമജൻ പറഞ്ഞു. മാധ്യമങ്ങളുടെ പിന്നീടുള്ള ചോദ്യങ്ങൾക്ക്മുന്നിൽ ഉത്തരം പറയാതെ ധർമജൻ പൊട്ടിക്കരയുകയായിരുന്നു. ഇതൊരു തുടക്കമായിരുന്നു. ഫാൻസുകാരെല്ലാം ആലുവയിലേക്ക് ഒഴുകിയെത്തി. നടനെ വരവേൽക്കാൻ വീടും ഒരുങ്ങി. ദിലീപിനെ ആദ്യം പൊലീസ് ചോദ്യം ചെയ്യാൻ വിളിച്ചതും പതിമൂന്ന് മണിക്കൂറിന് ശേഷം വിട്ടയച്ചതും വലിയ വിവാദമായിരുന്നു. അന്ന് ദിലീപിനെ വിളിച്ചു കൊണ്ട് പോകാനെത്തി സിദ്ദിഖ് വിവാദത്തിലായി. കഴിഞ്ഞ ദിവസം ദിലീപിന് ജാമ്യം കിട്ടതിന്റെ ആവേശവും സന്തോഷവും സിദ്ദിഖിലും പ്രകടമായിരുന്നു. ദിലീപിന്റെ വീട്ടിൽ കാര്യക്കാരനെ പോലെ സിദ്ദിഖ് നിറഞ്ഞു. ചേട്ടനെ പോലെ ദിലീപ് വീട്ടിലെത്തുന്നത് കാത്ത് അമ്മയ്ക്കും ഭാര്യ കാവ്യാ മാധവനും മകൾ മീനാക്ഷിക്കുമൊപ്പം സിദ്ദിഖും കാത്തുനിന്നു.
ജാമ്യം നേടിയ ദിലീപ് ആലുവ കൊട്ടാരക്കടവ് റോഡിലെ വീട്ടിലെത്തിയില്ല. പകരം പറവൂർ കവല വിഐപി ലെയ്നിലുള്ള തറവാട്ടു വീട്ടിലേക്കാണു പോയത്. ജാമ്യം ലഭിച്ച വാർത്ത വരുമ്പോൾ ദിലീപിന്റെ പത്നി കാവ്യാ മാധവനും മകൾ മീനാക്ഷിയും കുടുംബാംഗങ്ങളും പറവൂർ കവലയിലെ വീട്ടിലായിരുന്നു. അമ്മ സരോജം ദിലീപിനെ കെട്ടിപ്പിടിച്ചു കരഞ്ഞു കൊണ്ടാണു വീട്ടിലേക്കു സ്വീകരിച്ചത്. കണ്ടു നിന്നവരുടെയെല്ലാം കണ്ണ് നനയിച്ചതായിരുന്നു ഈ കരച്ചിൽ. പിന്നെ കാവ്യയുമൊത്ത് സന്തോഷം പങ്കിടൽ. മകൾ മീനാക്ഷിയെ ആശ്വസിപ്പിക്കൽ. ആപത്തു കാലത്ത് കുടുംബവും സുഹൃത്തുക്കളും ദിലീപിനെ കൈവിട്ടില്ല. ദിലീപ് എത്തിയതിന് തൊട്ടുപിറകെ നടനും സംവിധായകനുമായ നാദിർഷാ വീട്ടിലെത്തി. വികാര തീവ്രമായിരുന്നു ഈ കൂടിക്കാഴ്ച.
ഇന്നലെ ഉച്ചയോടെയാണ് ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിച്ചത്. ജയിലിന് പുറത്ത് സഹപ്രവർത്തകരും ഫാൻസ് അസോസിയേഷൻ പ്രവർത്തകരും വൻ വരവേൽപ്പാണ് ദിലീപിന് ഒരുക്കിയിരുന്നത്. ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വൻ സുരക്ഷാ സംവിധാനങ്ങളും സജ്ജീകരിച്ചിരുന്നു. ഉച്ചക്ക് ഒന്നേമുക്കാലോടെ വിധി വന്നെങ്കിലും വിധിയുടെ ശരിപകർപ്പ് ആലുവ സബ്ജയിലെത്തിച്ചത് വൈകിട്ട് അഞ്ചുമണി കഴിഞ്ഞാണ്. ദിലീപിന്റെ അഭിഭാഷകനും സഹോദരൻ അനൂപും സുഹൃത്തുക്കളും സ്വീകരിക്കാൻ വാഹനവുമായി ജയിലിലെത്തി. ആരാധകരുടെ തിരക്ക് നിയന്ത്രിക്കാൻ ബുദ്ധിമുട്ടു നേരിട്ടതോടെ വാഹനം ജയിലിന്റെ കവാടത്തിന് മുന്നിലേക്ക് നിർത്തി.
5.20 ഓടെ ജയിലിൽ നിന്നും പുറത്തിറങ്ങിയ ദിലീപ് ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്ത് കൈകൂപ്പിയശേഷം വാഹനത്തിൽ കയറി. വൻ ജനക്കൂട്ടത്തിന്റെ അകമ്പടിയോടെയാണ് പറവൂർ കവലയിലെ കുടുംബ വീട്ടിലേക്ക് ദിലീപ് യാത്ര തിരിച്ചത്. അഞ്ചരയോടെ ദിലീപ് കുടുംബവീട്ടിലെത്തി. സുഹൃത്തുക്കൾക്ക് കൈകൊടുത്ത ശേഷമാണ് ദിലീപ് വീടിന് അകത്തേക്ക് പോയത്.
അന്ന് കൂകി വിളി... ഇന്ന് കരഘോഷവും ആർപ്പുവിളിയും...!
ജാമ്യം കിട്ടി പുറത്തിറങ്ങുമ്പോൾ പുറത്തെ അവസ്ഥ എന്താണെന്ന് ദിലീപിന് അറിയില്ലായിരുന്നു. ജൂലായ് പത്തിന് ദിലീപ് അറസ്റ്റിലായ ശേഷം തെളിവെടുപ്പിന് കൊണ്ടുപോയപ്പോഴും പിന്നീട് അങ്കമാലി ജയിലിൽ എത്തിച്ചപ്പോഴും ജനങ്ങൾ കൂക്കിവിളിയോടെയാണ് സ്വീകരിച്ചത്. അതുകൊണ്ട് തന്നെ പുറത്ത് എന്ത് സംഭവിക്കുമെന്ന് ഉറപ്പില്ലാത്തതു കൊണ്ട് ആശങ്കയോടെയാണ് പുറത്തിറങ്ങിയത്. ഇത് മുഖത്ത് വ്യക്തവുമായിരുന്നു. എന്നാൽ വാതിലിൽ നിന്ന് പുറത്തിറങ്ങിയ ദിലീപ് കാഴ്ച കണ്ട് ഞെട്ടി. കരഘോഷവും ആർപ്പുവിളിയും മാത്രം. രാമലീല സിനിമയുടെ വിജയവാർത്തകൾ അഴിക്കുള്ളിൽ മനസ്സിലാക്കിയെങ്കിലും ഇത്രയും വലിയ സ്വീകരണം ദിലീപ് പോലും പ്രതീക്ഷിച്ചിരുന്നില്ല. ഇത് കണ്ടപ്പോൾ നടന്റെ മുഖം തെളിഞ്ഞു. മുഖം പുഞ്ചിരി കൊണ്ട ്നിറഞ്ഞു.
ജാമ്യ വാർത്തയറിഞ്ഞ് എത്തിയവരിലേറെയും ദിലീപിനെ അനുകൂലിക്കുന്നവരായിരുന്നു. ദിലീപിന് ജാമ്യം നൽകിയതിനെ സ്വാഗതം ചെയ്തുകൊണ്ടാണ് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ജയിലിന് പുറത്ത് കാത്തുനിന്നു. ഇവരിൽ ചിലർ ദിലീപ് നിരപരാധിയാണെന്ന് അന്ധമായി വാദിച്ചപ്പോൾ മറ്റുള്ളവർ, ജാമ്യം ന്യായമാണെന്നും ഇനി നടൻ വിചാരണ നേരിട്ട ശേഷം കുറ്റം തെളിയട്ടെ എന്ന നിലപാടിലുമായിരുന്നു. നാട്ടുകാരനെന്ന നിലയിൽ ദിലീപിന് ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും പ്രതികരണങ്ങളുണ്ടായി. മുമ്പ് ദിലീപിന് ആദ്യമായി കൂക്കിവിളി നേരിടേണ്ടി വന്നത് ആലുവ പൊലീസ് ക്ലബ്ബിൽ നിന്ന് പുറത്തിറക്കുമ്പോഴായിരുന്നു. ദിലീപിന് ജാമ്യം ലഭിച്ചെന്ന വാർത്ത പുറത്തുവന്നതോടെ ആലുവ സബ് ജയിലിലേക്ക് ആരാധകരുടെ ഒഴുക്ക് ആരംഭിച്ചിരുന്നു. അര മണിക്കൂറിനകം തന്നെ നൂറിലേറെ പേർ സ്ഥലത്തെത്തി. ദിലീപ് ഫാൻസ് അസോസിയേഷനിലെ അംഗങ്ങൾ ജയിൽ കവാടത്തിനു മുന്നിൽ തന്നെ നിലയുറപ്പിച്ചപ്പോൾ മറ്റുള്ളവർ റോഡിൽ അൽപം മാറിയും സബ് ജയിൽ ഗ്രൗണ്ടിന്റെ ഗാലറിക്ക് മുകളിലായുമൊക്കെ ഇടംപിടിച്ചു.
ഇതിനിടെ ദിലീപ് ഫാൻസ് അസോസിയേഷനിലെ അംഗങ്ങൾ ദിലീപ് പുറത്തെത്തുമ്പോൾ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. സബ് ജയിലിന് പുറത്ത് ദിലീപിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള ഫ്ളക്സുകൾ സ്ഥാപിച്ചു ദിലീപ് അനുകൂല മുദ്രാവാക്യങ്ങൾ ഉയർന്നു ഒപ്പം ലഡു വിതരണവും. ക്യാമറകൾക്ക് മുന്നിലെത്തുമ്പോൾ ദിലീപ് അനുകൂലികൾ നിറഞ്ഞാടി. ആലുവ സബ് ജയിലിനു മുന്നിൽ ആരാധക സ്നേഹം അണപൊട്ടി. ആർപ്പുവിളികളും പടക്കംപൊട്ടിക്കലും പുഷ്പവൃഷ്ടിയും പാലഭിഷേകവും ഉന്തുംതള്ളും ബഹളവുമെല്ലാമായി ദിലീപിനെ അവർ സ്വീകരിച്ചു. 'ദിലീപേട്ടാ' എന്ന ആർപ്പുവിളികൾക്കിടയിൽ ദിലീപ് പുറത്തേക്ക്. ആരാധകരെയും നാട്ടുകാരെയും കൈവീശി അഭിവാദ്യം ചെയ്ത നടൻ ഉന്മേഷവനായിരുന്നു.
സഹോദരനും അഭിഭാഷകരും എത്തിയ കാറിന്റെ മുൻസീറ്റിൽ ദിലീപ് ഇരുന്നു. തിരക്കു മൂലം ഏറെ പണിപ്പെട്ടാണു നടനെയും വഹിച്ചുള്ള കാർ പ്രധാന റോഡിലെത്തിയത്. ജാമ്യം ലഭിച്ച വാർത്ത വന്ന സമയം മുതൽ സബ് ജയിലിനു മുന്നിലേക്ക് ആരാധക പ്രവാഹമായിരുന്നു. ഉച്ചയ്ക്കു രണ്ടോടെ ജയിൽ പരിസരത്തു നൂറുകണക്കിനാളുകൾ തടിച്ചു കൂടി. ദിലീപിനെ അനുകൂലിച്ചു മുദ്രാവാക്യം മുഴക്കിയ ആരാധകർ ഫ്ലെക്സ് ബോർഡിൽ പാലഭിഷേകം നടത്തി. കോടതിക്കു നന്ദി പറഞ്ഞു ജയിൽ പരിസരത്തു ബാനർ ഉയർന്നു. സംവിധായകൻ മാർത്താണ്ഡൻ, കലാഭവൻ അൻസാർ, നാദിർഷയുടെ സഹോദരൻ സമദ്, ധർമജൻ ബോൾഗാട്ടി എന്നിവരും ജയിലിനു മുന്നിലെത്തിയിരുന്നു. പടക്കവുമായിട്ടാണു ധർമജൻ വന്നത്.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്