മമ്മൂട്ടിയുടെ വീട്ടിൽ വച്ച് പുറത്താക്കാൻ തീരുമാനിച്ചത് ജനവികാരത്തെ നേരിടാൻ; തൊട്ടടുത്ത എക്സിക്യൂട്ടീവ് യോഗത്തിൽ തന്നെ തീരുമാനം റദ്ദ് ചെയ്തത് ഇതുവരെ രഹസ്യമായി സൂക്ഷിച്ചു; ഊർമിളാ ഉണ്ണിയുടെ ചോദ്യത്തിന് അകത്ത് തന്നെയെന്ന് മറുപടി പറഞ്ഞത് മറുനാടൻ തൽസമയം റിപ്പോർട്ട് ചെയ്തത് കള്ളി വെളിച്ചത്താക്കി; ദിലീപിനെ തൊടാൻ അന്നും ഇന്നും ധൈര്യമില്ലാതെ മലയാള താരങ്ങൾ; കൂട്ടിക്കൊടുപ്പിന് ഓശാന പാടാൻ ആത്മാഭിമാനം ഇല്ലാത്ത നടിമാരും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ദിലീപിനെ പുറത്താക്കിയത് മമ്മൂട്ടിയുടെ നേതൃത്വത്തിൽ ചേർന്ന അവൈലബിൾ എക്സിക്യൂട്ടീവ്. തിരിച്ചെടുത്തത് ഇന്നെസന്റെ പ്രസിഡന്റായ എക്സിക്യൂട്ടീവും. ഇത് പുറത്ത് പറഞ്ഞത് മോഹൻലാൽ പ്രസിഡന്റായ ശേഷമുള്ള ജനറൽ ബോഡിയിലും. നടിയെ ആക്രമിച്ച കേസിൽ പ്രതിയാക്കിയതോടെ ദിലീപിനെ താരസംഘടനയായ എഎംഎംഎയിൽ നിന്ന് പുറത്താക്കിയത് വെറും നാടകമായിരുന്നു. അന്ന് താരസംഘടനയ്ക്ക് എതിരെ ഉയർന്ന പ്രതിഷേധത്തെ മറികടക്കാനുള്ള നീക്കം. ഇരയ്ക്കൊപ്പമെന്ന് ആവേശത്തോടെ പറഞ്ഞവർ അടുത്ത എക്സിക്യൂട്ടീവിൽ തന്നെ മരവിപ്പിച്ചു. ജയിലിൽ കിടക്കുമ്പോഴും ദിലീപ് എഎംഎംഎ എന്ന സംഘടനയിൽ അംഗമായിരുന്നുവെന്നാണ് പുറത്തുവരുന്ന സൂചന. ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചില്ല.
എഎംഎംഎയുടെ കഴിഞ്ഞ മാസത്തെ പൊതുയോഗത്തിൽ മോഹൻലാൽ അധ്യക്ഷനായി. ഇതിന് ശേഷം ഊർമ്മിളാ ഉണ്ണി ദിലീപിന്റെ കാര്യത്തിൽ ചോദ്യമുയർത്തി. നിയമോപദേശം വിശദീകരിച്ച് ജനറൽ സെക്രട്ടറിയായ ഇടവേള ബാബു മറുപടി നൽകി. ഇതെല്ലാം മാധ്യമങ്ങളെ മാറ്റി നിർത്തിയാണ് പ്രഖ്യാപിച്ചത്. എന്നാൽ ചോദ്യം ചോദിച്ചത് ഊർമ്മിളാ ഉണ്ണിയാണെന്നും അതിന് ഇടവേള ബാബു കൃത്യമായ മറുപടി നൽകിയതും മറുനാടൻ തൽസമയം റിപ്പോർട്ട് ചെയ്തു. ഈച്ചപോലും കടക്കാത്ത വണ്ണം എഎംഎംഎയുടെ യോഗം നടന്നിട്ടും എല്ലാ വിവരവും മറുനാടൻ പുറത്തുവിട്ടു. ഇതോടെ ദിലീപ് എഎംഎംഎയിലെ അംഗമാണെന്ന് ലോകം അറിഞ്ഞു. ഇതോടെ പ്രതിഷേധം ശക്തമായി. പീഡനക്കേസിലെ പ്രതിയെ രക്ഷിക്കാനും വീണ്ടും അംഗമായി കാണാനും എഎംഎംഎയിലെ വനിതാ അംഗങ്ങളും ആഗ്രഹിക്കുന്നു. ഇതിന് കാരണം മലയാള സിനിമയിൽ ദിലീപിനുള്ള സ്വാധീനമാണെന്ന് വനിതാ അംഗങ്ങൾ മറുനാടനോട് വിശദീകരിക്കുന്നു.
ദിലീപിനെ എ.എം.എം.എയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനം മാസങ്ങൾക്കു മുൻപേ തയ്യാറാക്കിയ അജണ്ടയുടെ ഭാഗമായിരുന്നു. ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. ദിലീപിനെ പുറത്താക്കിയ തീരുമാനം ഒരു വർഷം മുൻപേ തന്നെ എ.എം.എം.എ മരവിപ്പിച്ചിരുന്നുവെന്നാണ് രേഖയിലുള്ളത്. കഴിഞ്ഞ വർഷം മമ്മൂട്ടിയുടെ വീട്ടിൽവെച്ചു ചേർന്ന അവൈലബിൾ എക്സിക്യുട്ടീവ് യോഗത്തിലാണ് ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം ഉണ്ടായത്. എന്നാൽ പിന്നാലെ നടന്ന എക്സിക്യുട്ടീവ് യോഗം ഈ തീരുമാനം റദ്ദാക്കാൻ തീരുമാനിച്ചിരുന്നു. പുറത്താക്കിയ നടപടിക്ക് നിയമ സാധുതയില്ലാ എന്ന ഒരു കാരണത്താലാണ് തീരുമാനം റദ്ദാക്കാൻ തീരുമാനിച്ചത്. ഇതിനായി നിയമോപദേശം പോലും എഎംഎംഎ നേടിയിരുന്നു. ഇതെല്ലാം ദിലീപിന് വേണ്ടി ചിലർ കളിച്ച നാടകമായിരുന്നു.
പൊതുയോഗം വിളിച്ച് ദിലീപിനെതിരായ നടപടിയിൽ തീരുമാനം എടുക്കാനായിരുന്നു മമ്മൂട്ടിയുടെ നേതൃത്വത്തിൽ ചേർന്ന അവൈലബിൾ എക്സിക്യൂട്ടീവ് തീരുമാനിച്ചത്. എന്നാൽ പൊതുയോഗം വിളിച്ചില്ല. അന്ന് ദിലീപിന് എതിരായ വികാരം പൃഥ്വിരാജും രമ്യാനമ്പീശനും ഉയർത്തിയിരുന്നു. അതുകൊണ്ട് തന്നെ നിശബ്ദരായി പ്രസിഡന്റ് ഇന്നസെന്റും കൂട്ടരും ഇരുന്നു. ആരും അറിയാതെ പൃഥ്വിയും രമ്യാനമ്പീശനും എക്സിക്യൂട്ടീവിൽ എത്താത്തതു കൊണ്ട് തന്നെ അവൈലബിൾ എക്സിക്യൂട്ടീവ് തീരുമാനം മരവിപ്പിച്ചു. ഈ യോഗത്തിൽ മമ്മൂട്ടിയോ മോഹൻലാലോ പങ്കെടുത്തിരുന്നില്ലെന്നാണ് സൂചന. ഇന്നസെന്റും അന്ന് സെക്രട്ടറിയായിരുന്ന ഇടവേള ബാബുവുമാണ് കരുക്കൾ നീക്കിയത്. രഹസ്യമാക്കി വച്ച ആ തീരുമാനമാണ് ഇപ്പോൾ പ്രഖ്യാപിച്ചത്.
തീരുമാനം എടുത്തതിൽ മമ്മൂട്ടിക്കോ മോഹൻലാലിനോ പങ്കില്ല. എന്നാൽ ഇത് ഇരുവർക്കും അറിയാമായിരുന്നു. താരസംഘടനയിലെ ബഹുഭൂരിപക്ഷവും ദിലീപിനൊപ്പമാണ്. എല്ലാ സംഘടനകളിലും വ്യക്തമായ സ്വാധീനം. ഏത് സിനിമയ്ക്ക് ഏത് തിയേറ്റർ എന്ന് പോലും തീരുമാനിക്കുന്ന നടൻ. അതുകൊണ്ട് തന്നെ ദിലീപിനെ എതിർക്കാൻ മോഹൻലാലിനോ മമ്മൂട്ടിക്കോ പോലും കഴിയുന്നില്ല. ഈ സാഹചര്യം മുതലെടുത്താണ് ഇടവേള ബാബുവും ഇന്നസെന്റും തീരുമാനങ്ങളെടുത്തത്. ഇരുവരും ദിലീപിന്റെ വിശ്വസ്തരായിരുന്നു. കെബി ഗണേശ് കുമാറും മുകേഷും എല്ലാം പിന്തുണയുമായി ഒപ്പം നിന്നു. ക്രൗൺ പ്ലാസിയിലെ പൊതു യോഗത്തിൽ മാധ്യമങ്ങളെ ഇടവേള ബാബു വിലക്കിയതും ഈ തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ മറുനാടൻ വാർത്ത പുറത്തുവിട്ടതോടെ എല്ലാം പൊളിഞ്ഞു. വിഷയം ഉയർത്തിയത് ഊർമിളാ ഉണ്ണിയാണെന്ന മറുനാടൻ റിപ്പോർട്ടും ഇത് ഊർമിളാ ഉണ്ണി ശരിവച്ചതും കാര്യങ്ങൾക്ക് മാറ്റി മറിച്ചു.
ഇതോടെ സിനിമയിലെ വനിതാ കൂട്ടായ്മ അടക്കമുള്ളവർ പ്രതിഷേധവുമായെത്തി. കേരളീയ പൊതുസമൂഹവും ഒരുമിച്ചു. ദിലീപിനെ എഎംഎംഎയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനം മുൻകൂട്ടി തീരുമാനിച്ച തിരക്കഥയുടെ ഭാഗമായിരുന്നുവെന്നു തെളിയിക്കുന്ന സംഘടനാ റിപ്പോർട്ട് പുറത്ത് വന്നതോടെ എല്ലാം പൊളിഞ്ഞു. കഴിഞ്ഞ 24 ന് കൊച്ചിയിൽ ചേർന്ന വാർഷിക ജനറൽ ബോഡിയിൽ വിഷയം യാദൃശ്ചികമായി പരിഗണിക്കുകയായിരുന്നുവെന്ന അമ്മയുടെ നിലപാടാണ് ഇതോടെ പൊളിഞ്ഞത്. റിപ്പോർട്ടിന്റെ ആറാം പേജിൽ ദിലീപിനെതിരായ നടപടികളെക്കുറിച്ചും നിലപാടുകളെക്കുറിച്ചും വ്യക്തമായി പരാമർശിക്കുന്നു. ചില പ്രത്യേക സാഹചര്യങ്ങളിൽ, ദിലീപിന്റെ അംഗത്വം റദ്ദാക്കാൻ അമ്മ അവയ്ലബിൾ എക്സിക്യുട്ടീവ് കമ്മിറ്റി യോഗം തീരുമാനമെടുത്തു. തുടർന്നു ചേർന്ന എക്സിക്യുട്ടീവ് കമ്മിറ്റി യോഗം നടപടി മരവിപ്പിക്കുകയും തുടർനടപടികൾ വാർഷിക പൊതുയോഗത്തിന്റെ പരിഗണനക്കായി മാറ്റിവയ്ക്കുകയും ചെയ്തു എന്നാണ് റിപ്പോർട്ടിലുള്ളത്.
മമ്മൂട്ടിയുടെ വസതിയിൽ ചേർന്ന അവയ്ലബിൾ എക്സിക്യുട്ടീവ് കമ്മിറ്റിയിൽ ദിലീപിന്റെ അംഗത്വം റദ്ദാക്കാൻ തീരുമാനിച്ചിരുന്നു. ഒരു മാസത്തിനുശേഷം ചേർന്ന എക്സിക്യുട്ടീവ് കമ്മിറ്റി യോഗം ഇതു മരവിപ്പിച്ചതായും ഇതോടെ വ്യക്തമായി. നടിയെ ആക്രമിച്ച കേസിലെ പ്രധാനപ്രതിയായ നടനെ സംരക്ഷിക്കാനാണു സംഘടന ശ്രമിച്ചതെന്നു റിപ്പോർട്ട് വ്യക്തമാക്കുന്നു. ദിലീപ് പ്രശ്നം ജനറൽ ബോഡിയുടെ അജൻഡയിൽ ഇല്ലായിരുന്നുവെന്നാണു യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞത്. വിഷയം ഉന്നയിക്കപ്പെട്ടതോടെ ചർച്ചയ്ക്കെടുക്കുകയായിരുന്നു. യോഗത്തിൽ ആവശ്യം ഉന്നയിച്ച ഊർമിള ഉണ്ണിയും ഇതു പല വേദികളിലും അഭിമുഖങ്ങളിലും ആവർത്തിച്ചു. എന്നാൽ സംഘടനാ റിപ്പോർട്ടിൽ ഈ തീരുമാനം ഉണ്ടായിരുന്നു. ഇതാണ് ഇപ്പോൾ പുറത്തുവന്നത്.
വിവാദം ഉണ്ടായപ്പോൾ വൈകിട്ടു ചേരുന്ന നിർവാഹക സമിതി യോഗത്തിൽ തീരുമാനം എടുക്കാമെന്ന മറുപടിയാണു തനിക്കു ലഭിച്ചതെന്നും ഊർമിള ഉണ്ണി വ്യക്തമാക്കിയിരുന്നു. എല്ലാം മോഹൻലാലിന്റെ തലയിൽ കെട്ടിവയ്ക്കാനുള്ള നീക്കമായിരുന്നു ഇത്. ഇതാണ് സംഘടനാ റിപ്പോർട്ട് പുറത്തുവന്നതോടെ പൊളിയുന്നത്.
Stories you may Like
- ഉണ്ണി മുകുന്ദന്റെ ബാല്യകാല വിശേഷങ്ങൾ കാണാം
- 'മോനേ എങ്ങനെയുണ്ടെ'ന്ന് പ്രധാനമന്ത്രി; ചോദ്യം കേട്ട് അമ്പരന്ന് ഉണ്ണി മുകുന്ദൻ
- താളവട്ടത്തിന് 37 വർഷങ്ങൾ തികയുമ്പോൾ: സഫീർ അഹമ്മദ് എഴുതുന്നു
- പൊട്ടിച്ചിരിയുടെ ബോക്സ് ഓഫീസ് കിലുക്കത്തിന് 32 വയസ്
- യുകെ ദമ്പതികളായ ദിലീപിനും അനുവിനും എതിരെ കൊല്ലം പൊലീസിൽ വിസ തട്ടിപ്പ് പരാതി
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍