ദിലീപിനെ ഗണേശ് കണ്ടത് ചട്ടങ്ങൾ കാറ്റിൽ പറത്തിയോ? പ്രതിയെ എംഎൽഎ സെല്ലിലെത്തി കണ്ടെന്ന ആരോപണത്തിൽ ജയിൽ സൂപ്രണ്ട് വിശദീകരണം നൽകണം; ആലുവ ജയിലിൽ നിന്ന് ദിലീപിനെ മാറ്റാനുറച്ച് പൊലീസും; കാവ്യാമാധവനും നാദിർഷായും നടത്തിയ കൂടിക്കാഴ്ച ആയുധമാക്കി അന്വേഷണ സംഘം കോടതിയിലേക്ക്: ജയിലിലെ നടന്റെ വിഐപി വാസം അവസാനിച്ചേക്കും
പ്രവീൺ സുകുമാരൻ
ആലുവ. യാതൊരു നിയന്ത്രണവുമില്ലാതെ ആലുവ സബ്ജയിലിൽ ദിലീപിനെ സന്ദർശിക്കാൻ ജയിൽ സുപ്രണ്ട് ബാബുരാജ് അവസരമൊരുക്കുന്ന സാഹചര്യത്തിൽ അടിയിന്തിരമായി ഇക്കാര്യം കോടതിയെ ധരിപ്പിക്കാനും സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകാനും അന്വേഷണ സംഘം നീക്കം ആരംഭിച്ചു. കഴിഞ്ഞ ഒഴാഴ്ചക്കിടെ ദിലീപിനെ അൻപതോളം പേർ സന്ദർശിച്ചുവെന്നാണ് സംസ്ഥാന ഇന്റലിജൻസ് നൽകിയിരിക്കുന്ന റിപ്പോർട്ട്. കാവ്യ മാധവനും നാദിർഷയും ദിലീപിനെ കണ്ട് സമയത്ത് സി സി ടി വി പോലും വർക്ക് ചെയ്തിരുന്നില്ലന്നും ഇന്റലിജൻസിന് വിവരം ലഭിച്ചിട്ടുണ്ട്. ആ സാഹചര്യത്തിൽ ദിലീപിനെ ആലുവ സബ് ജയിലിൽ നിന്ന് മാറ്റാനും സാധ്യതകൾ പൊലീസ് ആരായും. തിരുവനന്തപുരം, വിയ്യൂർ സെൻട്രൽ ജയിലുകളിലേക്ക് ദിലീപിനെ മാറ്റാനാണ് ആലോചന. കോടതിയുടെ അനുമതിയോടെ ഇതിന് സാഹചര്യമൊരുക്കാനാണ് നീക്കം.
കേസിൽ കൂട്ടു പ്രതികളോ മുഖ്യ സാക്ഷികളോ മാപ്പു സാക്ഷികളോ ആയേക്കാവുന്നവരാണ് കാവ്യയും നാദിർഷയും. ഇത് ബോധ്യമായിട്ടും ഇവരെ ദിലീപിനെ കാണാൻ അനുവദിച്ചത് ജയിൽ ചട്ടങ്ങളുടെ ലംഘനമാണന്ന് അന്വേഷണസംഘം കരുതുന്നു. ഇക്കാര്യങ്ങളെല്ലാം കോടതിയെ ബോധ്യപ്പെടുത്താനും ദിലീപിനെ ആലുവയിൽ നിന്നും കൂടുതൽ സുരക്ഷയുള്ള തിരുവനന്തപുരം സെന്ററൽ ജയിലിലേക്ക് മാറ്റാനും അന്വേഷണ സംഘം ആവിശ്യപ്പെട്ടേക്കും. ആലുവ ജയിലിലെ സന്ദർശക പ്രവാഹം കണക്കിലെടുത്ത് ദിലീപിനെ കുടുതൽ സുരക്ഷയുള്ള ജയിലിലേക്ക് മാറ്റണമെന്ന് സംസ്ഥാന ഇന്റലിജൻസ് മേധാവി മുഹമ്മദ് യാസിനും ജയിൽ വകുപ്പിനോടു ആവിശ്യപ്പെട്ടാതായാണ് വിവരം. ദിലീപിനെ കണ്ടിറങ്ങിയ ശേഷമാണ് നാദിർഷ മുൻ കൂർ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചതും അന്വേഷണ സംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ ആശുപത്രിയിൽ അഡ്മിറ്റായതും.
ഇതിൻ നിന്നും ജയിലിലെ കൂടിക്കാഴ്ചയിൽ ഗൂഢാലോചന നടന്നതായാണ് അന്വേഷണസംഘം സംശയിക്കുന്നത്. ആലുവ ജയിൽ സുപ്രണ്ട് ദിലീപിന് വഴിവിട്ടു പല സഹായങ്ങളും ചെയ്തു കൊടുക്കുന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ജയിൽ ഓഫീസർമാരുടെ പ്രമുഖ യുണിയന്റെ ഭാരവാഹികൂടിയായ ബാബുരാജ് നേരത്തെ ചില അഴിമതി കേസുകളിൽപ്പെട്ട് അച്ചടക്ക നടപടി നേരിട്ട ആളാണ്.തനിക്ക് സുപ്രണ്ട് എന്ന നിലയിൽ വിവേചന അധികാര ഉണ്ടെന്ന് പറഞ്ഞാണ് ദിലീപിനെ കാണാൻ വരുന്നവർക്ക് അരമണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ കൂടിക്കാഴ്ചക്ക് സമയം അനുവദിക്കുന്നത്. ഇത് നഗന്മായ ജയിൽ ചട്ടങ്ങളുടെ ലംഘനമാണന്നും സുപ്രണ്ട് നടപടി ക്രമങ്ങളിൽ വീഴ്ച വരുത്തിയിട്ടുണ്ടെങ്കിൽ അത് പരിശോധിക്കുമെന്നും ഒരു ഉന്നത ജയിൽ ഉദ്യോഗസ്ഥൻ മറുനാടൻ മലയാളിയോടു പറഞ്ഞു..
കെ.ബി ഗണേശ്കുമാർ എംഎൽഎ ഒരു മണിക്കൂറോളം ജയിലിൽ ചെലവഴിച്ചതും വിവാദമായിരിക്കയാണ്. ജയിൽ ചട്ടമനുസരിച്ച് പരമാവധി അരമണിക്കൂറാണ് സന്ദർശകർക്ക് തടവുകാർക്കൊപ്പം ചെലവഴിക്കാൻ കഴിയുന്നത്. എംഎൽഎ എന്ന നിലയിൽ ഗണേശ്കുമാറിന് ആലുവ സബ് ജയിലിൽ പ്രത്യേക പരിഗണന നൽകിയ സുപ്രണ്ട് ഗണേശനെ ജയിൽ സുപ്രണ്ടിന്റെ മുറിയും കടന്ന് ജയിലിനുള്ളിൽ ദിലീപിന്റെ സെല്ലുവരെ പോകാൻ അനുവദിച്ചതായും വിവരമുണ്ട്.. സ്ഥലം എംഎൽഎ അല്ലാതിരുന്നിട്ടും ഗണേശിന് പരിഗണന നൽകിയത് അന്വേഷണ സംഘത്തെ പ്രകോപിപ്പിച്ചിരിക്കുകയാണ്. അവധി ദിനങ്ങളിൽ പോലും ദിലീപിനെ കാണാൻ സന്ദർശകർക്ക് അനുമതി നൽകിയ ജയിൽ സൂപ്രണ്ടിനെതിരെ ജയിൽ വകുപ്പിനുള്ളിലും എതിർപ്പുയരുകയാണ്. മധ്യമേഖല ഡി ഐ ജി സാംതങ്കയ്യൻ ഇത് സംബന്ധിച്ച് സുപ്രണ്ടിനോടു വിശദികരണം തേടിയിരിക്കയാണ്.
ദിലീപിനുള്ള സന്ദർശക പ്രവാഹത്തിൽ അന്വേഷണസംഘം തീർത്തും അതൃപ്തരാണ്. ആലുവ സബ് ജയിലിലേക്ക് ദിലീപിനെ കാണാനെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയിൽ അപേക്ഷ നൽകും. ദിലീപിനെ കാണാനെത്തുന്ന ചില താരങ്ങൾ ജയിൽ ചട്ടങ്ങൾ ലംഘിച്ച് മണിക്കൂറുകൾ ജയിലിൽ ചെലവഴിക്കുന്നുവെന്നതാണ് അന്വേഷണ സംഘത്തിന്റെ പ്രധാന പരാതി. ഓണക്കാലത്ത് ദിലീപിനെ കാണാൻ ജയിലിലേക്ക് സിനിമാ ലോകത്തുനിന്നുള്ളവരുടെ ഒഴുക്കായിരുന്നു. കെ.ബി ഗണേശ്കുമാർ എംഎൽഎ ഒരു മണിക്കൂറോളം ജയിലിൽ ചെലവഴിച്ചു. ജയിൽ ചട്ടമനുസരിച്ച് അരമണിക്കൂറാണ് സന്ദർശകർക്ക് തടവുകാർക്കൊപ്പം ചെലവഴിക്കാൻ കഴിയുന്നത്. അവധി ദിനങ്ങളിൽ പോലും ദിലീപിനെ കാണാൻ സന്ദർശകർക്ക് അനുമതി നൽകിയ ജയിൽ സൂപ്രണ്ടിനെതിരെ പരാതി നൽകാനും പൊലീസിലെ ഒരു വിഭാഗം നീക്കം ആരംഭിച്ചതായും സൂചനയുണ്ട്. സിനിമയിൽ നിന്നുള്ള സുഹൃത്തുക്കളും നിർമ്മാതാക്കളും സംവിധായകരും അടക്കം നിരവധി പേരാണ് ഓണക്കാലത്ത് ദിലീപിനെ കാണാൻ ജയിലിൽ എത്തിയിരുന്നത്.
ദിലീപിന് ആലുവ സബ് ജയിലിൽ പ്രത്യേക സൗകര്യമൊരുക്കുന്നുണ്ടെന്ന പരാതിക്കുപിന്നിൽ ഗൂഢാലോചനയെന്ന് സംശയവും സജീവമാണ്. ആലുവ സ്വദേശി ടി.ജെ. ഗിരീഷിന്റെ പേരിലാണ് ദിലീപിനെതിരേ ജയിൽ ഡി.ജി.പി.ക്ക് പരാതിലഭിച്ചത്. എന്നാൽ, തന്റെ പേരും ഒപ്പും വ്യാജമായി പരാതിയിൽ ഉപയോഗിച്ചെന്നു കാണിച്ച് ഗിരീഷ് ആലുവ റൂറൽ എസ്പി.ക്ക് വ്യാഴാഴ്ച പരാതിനൽകി. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്പി.യോട് ഇതിന്റെ സത്യാവസ്ഥ കണ്ടെത്തി കുറ്റക്കാർക്കെതിരേ നടപടിയെടുക്കാൻ നിർദേശിച്ചതായി റൂറൽ എസ്പി. പറഞ്ഞു. ഇതിനിടെ, യഥാർഥ പരാതിക്കാരൻ താനാണെന്ന് അവകാശപ്പെട്ട് ഡിവൈഎഫ്ഐ. നേതാവ് രംഗത്തെത്തി. ആലുവ ബ്ലോക്ക് പ്രസിഡന്റ് കീഴ്മാട് കുന്നുംപുറം മടത്തിപ്പറമ്പിൽ എം.എം. ഗിരീഷാണ് പരാതിക്കാരനാണെന്നുപറഞ്ഞ് രംഗത്തെത്തിയത്. ഡി.ടി.പി. സെന്ററിൽ സംഭവിച്ച പിശകാണ് പേരും മേൽവിലാസവും മാറാൻ കാരണമെന്നാണ് ഇദ്ദേഹം പറയുന്നത്.
അതേസമയം, ടി.ജെ. ഗിരീഷിന്റെ പേരിലെ പരാതിയിലും എം.എം. ഗിരീഷിന്റെ പേരിലെ പരാതിയിലും ഇട്ടിട്ടുള്ള ഒപ്പുകൾ തമ്മിൽ വ്യത്യാസമുണ്ട്. ടി.ജെ. ഗിരീഷിന്റെ പേരിലുള്ള പരാതി ജയിൽ ഡി.ജി.പിക്കും എം.എം. ഗിരീഷിന്റെ പേരിലുള്ള പരാതി മുഖ്യമന്ത്രിക്കുമാണ് തയ്യാറാക്കിയിട്ടുള്ളത്. എം.എം. ഗിരീഷിന്റെ പരാതിയുടെ പകർപ്പ് ഡി.ജി.പി.മാർക്കും നൽകിയിട്ടുണ്ട്. ഒരു അഭിഭാഷകൻ മുഖേനയാണ് പരാതി ജയിൽ ഡി.ജി.പി.ക്ക് അയച്ചതെന്നാണ് അറിയുന്നത്. അഭിഭാഷൻ വ്യാജമായി പേരും ഒപ്പും ഉപയോഗിച്ചെന്ന് കണ്ടെത്തിയാൽ ബാർ കൗൺസിലിലും പരാതി നൽകിയേക്കും. അഭിഭാഷകനെ പരാതിനൽകാനായി ഉപയോഗിച്ചതാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
അതേ സമയം വീണ്ടും ജയിൽ മാറ്റം ആവശ്യപ്പെട്ട് നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി സുനിൽ കുമാർ എന്ന പളസർ സുനി കോടതിയെ സമീപിച്ചു. വിയ്യൂർ സബ്ജയിലിൽ നിന്നും എറണാകുളം ജില്ലയിലെ ഏതെങ്കിലും ജയിലിലേയ്ക്ക് മാറ്റണമെന്നാണ് ആവശ്യം. വിയ്യൂരിൽ മതിയായ ചികിത്സാ സൗകര്യം പോലും കിട്ടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുനിലിന്റെ അഭിഭാഷകൻ എറണാകുളം സിജെ.എം കോടതിയെ സമീപിച്ചിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസിൽ പിടിയിലായ സുനിയെ കാക്കനാട് സബ് ജയിലിലാണ് ആദ്യം പാർപ്പിച്ചിരുന്നത്. ഇവിടെ നിന്നും സുനിയുടെ ആവശ്യപ്രകാരമാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതി വിയ്യൂർ സെൻട്രൽ ജയിലിലേയ്ക്ക് മാറ്റിയത്. കാക്കനാട് ജയിലിൽ തനിക്ക് ചിലരിൽ നിന്നും ഉപദ്രവമുണ്ടായെന്ന് പൾസർ സുനി കോടതിയെ അറിയിച്ചതിനെ തുടർന്നായിരുന്നു ആദ്യ ജയിൽ മാറ്റമെന്നായിരുന്നു റിപ്പോർട്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍