Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാമലീലയ്‌ക്കൊപ്പം പൾസർ സുനിയുടെ റിലീസ്! കൂട്ടു പ്രതിക്ക് ജാമ്യം കിട്ടിയാൽ നടനും മോചനമുണ്ടാകുമെന്ന തിരിച്ചറിവിൽ സിനിമാ ലോകം; പൾസറിന്റെ മോചനത്തിനായി എങ്ങും പ്രാർത്ഥനകളോ? കഥയെഴുത്തും നാമജപവുമായി പ്രതീക്ഷ കൈവിടാതെ അഴിക്കുള്ളിൽ താരരാജാവും; നടന്റെ ഭാര്യയ്ക്കും സുഹൃത്തിനും അടുത്തയാഴ്ച അതിനിർണ്ണായകം: ആളൂരിന്റെ വാദങ്ങൾ ദിലീപിനെ തുണയ്ക്കുമോ?

രാമലീലയ്‌ക്കൊപ്പം പൾസർ സുനിയുടെ റിലീസ്! കൂട്ടു പ്രതിക്ക് ജാമ്യം കിട്ടിയാൽ നടനും മോചനമുണ്ടാകുമെന്ന തിരിച്ചറിവിൽ സിനിമാ ലോകം; പൾസറിന്റെ മോചനത്തിനായി എങ്ങും പ്രാർത്ഥനകളോ? കഥയെഴുത്തും നാമജപവുമായി പ്രതീക്ഷ കൈവിടാതെ അഴിക്കുള്ളിൽ താരരാജാവും; നടന്റെ ഭാര്യയ്ക്കും സുഹൃത്തിനും അടുത്തയാഴ്ച അതിനിർണ്ണായകം: ആളൂരിന്റെ വാദങ്ങൾ ദിലീപിനെ തുണയ്ക്കുമോ?

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: അങ്കമാലി കോടതിയിൽ രഹസ്യമൊഴി നൽകി ജാമ്യം നേടാനുള്ള ശ്രമത്തിലായിരുന്നു പൾസർ സുനി. എന്നാൽ അന്വേഷണത്തിൽ പൊലീസ് തെളിവുകൾ ശേഖരിച്ച സാഹചര്യത്തിൽ എല്ലാം മാറ്റി മറിക്കുന്ന രഹസ്യമൊഴി എടുക്കുന്നതിനോട് കോടതിക്ക് താൽപ്പര്യമില്ല. പറയാനുള്ളതെല്ലാം വിചാരണ സമയത്ത് കേൾക്കാമെന്നാണ് കോടതിയുടെ നിലപാടെന്നാണ് സൂചന.

ഇതോടെ പൾസറിന് വിചാരണ കഴിയും വരെ കോടതിയിൽ കിടക്കേണ്ടി വരുമെന്ന സാഹചര്യമെത്തി. ഇതിനിടെയാണ് നാദിർഷായും കാവ്യാ മാധവനും ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിൽ എത്തിയത്. ദിലീപിന്റെ ജാമ്യഹർജി ജസ്റ്റീസ് സുനിൽ തോമസാണ് പരിഗണിക്കുന്നത്. എന്നാൽ ബഞ്ച് മാറ്റം മൂലം നാദിർഷായുടേയും കാവ്യയുടേയും ജാമ്യാപേക്ഷ ജസ്റ്റീസ് ഉബൈദിന്റെ മുന്നിലുമെത്തി. പൊലീസിനെതിരെ ചില വിമർശനങ്ങളാണ് ജസ്റ്റീസ് ഉബൈദ് ഉയർത്തിയത്. ഇതിൽ പ്രതീക്ഷയപ്പിക്കുകയാണ് സുനിയുടെ അഭിഭാഷകൻ ആളൂർ. ഇത് ദിലീപിനെ അഴിക്കുള്ളിൽ നിന്ന് പുറത്തിറക്കി സിനിമയെ രക്ഷിക്കാനുള്ള താരങ്ങളുടെ ശ്രമത്തിന് പുതുജീവൻ നൽകും.

ഈ മാസം 28നാണ് ദിലീപിന്റെ രാമലീലയുടെ റിലീസ്. അതിന് മുമ്പ് ദിലീപിനെ പുറത്തിറക്കാനാണ് സിനിമാക്കാരുടെ ശ്രമം. അതിന് വേണ്ടിയാണ് വീണ്ടും ജാമ്യഹർജി ഹൈക്കോടതിയിൽ നൽകിയത്. എന്നാൽ ജസ്റ്റീസ് സുനിൽ തോമസ് എന്തിന് ഇപ്പോൾ ജാമ്യ ഹർജിയുമായി വന്നുവെന്ന പരമാർശത്തോടെ പരിഗണിക്കുന്നത് മാറ്റിവച്ചു. ഇതിൽ ദിലീപ് അനുകൂലികൾ വലിയ പ്രതീക്ഷ വയ്ക്കുന്നില്ല. എന്നാൽ പൾസറിന്റെ ജാമ്യ ഹർജിയെ പ്രതീക്ഷയോടെയാണ് സിനിമാ ലോകം കാണുന്നത്. പൾസറിന്റെ ജാമ്യ ഹർജിയിൽ ഹൈക്കോടതി അനുകൂല തീരുമാനമെടുത്താൽ ദിലീപിനും ഉടൻ ജാമ്യം കിട്ടും.

പ്രധാന പ്രതി പുറത്തു നിൽക്കുന്നതിനാൽ ദിലീപിന് ജാമ്യം നിഷേധിക്കുന്നത് സ്വാഭാവിക നീതിക്ക് എതിരാകും. അതുകൊണ്ടാണ് പൾസറിന് ജാമ്യം കിട്ടട്ടേയെന്ന ചിന്തയിൽ സിനിമാ ലോകം എത്തുന്നത്. നടി ആക്രമിക്കപ്പെട്ട് ദിവസങ്ങൾക്കൊപ്പം പൾസർ പൊലീസിന്റെ കസ്റ്റഡിയിലായി. 90 ദിവസവും കഴിഞ്ഞ് തടവ് നീണ്ടു. ഇത് സ്വാഭാവിക നീതിയുടെ ലംഘനമായി ചൂണ്ടിക്കാട്ടിയാണ് പൾസർ ഹൈക്കോടതിയെ സമീപിക്കുന്നത്.

ദിലീപ് ഇതിനോടകം മൂന്ന് ജാമ്യ ഹർജികൾ ഹൈക്കോടതിയിൽ നൽകി. എന്നാൽ പൾസർ ആദ്യമായാണ് ഇതിന് ഹൈക്കോടതിയിൽ ശ്രമിക്കുന്നത്. നാദിർഷായുടെ ജാമ്യ ഹർജിക്കിടെ പൾസർ സുനിയെ എല്ലാ മാസവും ചോദ്യം ചെയ്യേണ്ടതുണ്ടോ എന്ന പരിഹാസ രൂപേണയുള്ള വിമർശനം ജസ്റ്റീസ് ഉബൈദ് നടത്തിയിരുന്നു. ഈ പോയിന്റിൽ പിടിച്ചാകും സുനിക്കായി ആളൂർ ജാമ്യാ ഹർജി വാദിക്കുക. മനുഷ്യാവകാശ ലംഘനമാണ് സുനിക്കെതിരെ നടക്കുന്നത്. ജാമ്യം കിട്ടാതിരിക്കാൻ മാത്രം കുറ്റപത്രം നൽകി. അതിന് ശേഷവും അന്വേഷണം തുടർന്നു.

ഇനി അനുബന്ധം കുറ്റപത്രം നൽകും. അതിന് ശേഷവും അന്വേഷണം തുടരാനാണ് നീക്കം. അതായത് ഈ അടുത്ത കാലത്തൊന്നും വിചാരണ തുടങ്ങില്ല. പൊലീസ് എല്ലാ മാസവും പൾസറിനെ ചോദ്യം ചെയ്യൽ പീഡനം തുടരും. ഇത് മനുഷ്യാവകാശ ലംഘനമായി ഹൈക്കോടതിയിൽ അവതരിപ്പിക്കാനാണ് അഡ്വക്കേറ്റ് ആളൂരിന്റെ നീക്കം. ജസ്റ്റീസ് ഉബൈദിന്റെ ബഞ്ചിൽ നിന്നുണ്ടായ അനുകൂല പരാമർശങ്ങളാണ് ഇതിന് കാരണം. രാമലീലയുടെ റിലീസ് ദിവസമായ 28നാകും ഈ കേസ് ജസ്റ്റീസ് ഉബൈദ് പരിഗണിക്കുകയെന്നാണ് സൂചന.

പൾസറിന് ജാമ്യം കിട്ടിയാൽ ദിലീപിനും പുറത്തിറങ്ങാൻ അവസരമൊരുങ്ങും. കേസിൽ വഴിത്തിരവുണ്ടായാൽ ജാമ്യ ഹർജിയിൽ അനുകൂല തീരുമാനം ജസ്റ്റീസ് സുനിൽ തോമസും എടുക്കുമെന്നാണ് വിലയിരുത്തൽ. കുറ്റപത്രം ഒക്ടോബർ ഏഴിനകം കൊടുക്കും. ഈ സാഹചര്യത്തിൽ അങ്കമാലി കോടതിയിൽ പോലും പൾസറിന് ജാമ്യം കിട്ടിയാൽ അതുയർത്തി ദിലീപിന്റെ ജാമ്യ ഹർജിയിൽ അനുകൂല തീരുമാനം എടുപ്പിക്കാൻ കഴിയും. ഈ നിയമപരമായ നീക്കമെല്ലാം ദിലീപും അറിയുന്നുണ്ട്.

എന്നാൽ ജയിലിലുള്ള ദിലീപ് ആരോടും ഇപ്പോൾ ഒന്നും പറയുന്നില്ല. സദാസമയവും എഴുത്തിലാണ്. തന്റെ കഥയാണ് ദിലീപ് കുറിക്കുന്നതെന്നാണ് സൂചന. അഴിക്കുള്ളിൽ നിന്ന് പുറത്തിറങ്ങിയാൽ ഉടൻ ആക്രമണക്കേസിലെ പ്രശ്‌നങ്ങൾ പുസ്തക രൂപത്തിൽ പുറത്തിറക്കും. സലിം ഇന്ത്യയെന്ന ആരാധകൻ ഇതിനായി വേണ്ടതെല്ലാം പുറത്തു ചെയ്യുന്നുമുണ്ട്. നാമജപവും അഴിക്കുള്ളിൽ ദിലീപ് മുടക്കുന്നില്ല. അസ്വാഭാവികതയൊന്നുമില്ലാതെയാണ് പെരുമാറ്റം. ജയിലിൽ സന്ദർശക നിയന്ത്രണമുള്ളതുകൊണ്ട് ആരും ഇപ്പോൾ നടനെ കാണാനും വലുതായി എത്തുന്നില്ല.

ദീലിപീന്റെ ജയിൽവാസം 70-ാം ദിവസം പിന്നിട്ടു കഴിഞ്ഞു. ഏഴുപത് ദിവസത്തിനുള്ളിൽ നാല് തവണ കോടതി ജാമ്യം നിഷേധിച്ചിട്ടും വീണ്ടും ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കാൻ ദിലീപ് ക്യാംപിനെ പ്രേരിപ്പിക്കുന്നത് പൊലീസ് ഒക്ടോബർ പത്തിനകം കുറ്റപത്രം സമർപ്പിക്കുമെന്ന ഭയമാണ്. മാനഭംഗവും കൊലപാതകവും പോലുള്ള ഗുരുതരമായ കേസുകളിൽ ഒരാളെ അറസ്റ്റ് ചെയ്താൽ അടുത്ത തൊണ്ണൂറ് ദിവസം വരെ അയാളെ തടവിൽ വയ്ക്കാൻ പൊലീസിന് സാധിക്കും.

തൊണ്ണൂറ് ദിവസം കഴിഞ്ഞാൽ തടവിലാക്കപ്പെട്ട വ്യക്തിക്ക് സ്വാഭാവികജാമ്യത്തിന് അർഹതയുണ്ട്. എന്നാൽ തൊണ്ണൂറ് ദിവസത്തിനുള്ളിൽ പൊലീസ് കേസിൽ കുറ്റപത്രം സമർപ്പിച്ചാൽ പിന്നെ ജാമ്യം ലഭിക്കില്ല. കുറ്റപത്രത്തിൽ പ്രതിചേർക്കപ്പെടുന്നതോടെ അയാൾ വിചാരണ തടവുകാരനായി മാറും. പിന്നെ വിചാരണ പൂർത്തിയായി കോടതി വിധി പറയും വരെ ജാമ്യത്തിനായി കാത്തിരിക്കേണ്ടി വരും.

ദിലീപിന്റെ കാര്യത്തിൽ ജൂലൈ പത്തിന് അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹത്തിന് ഒക്ടോബർ 10 കഴിഞ്ഞാൽ സ്വാഭാവികജാമ്യം ലഭിക്കും. ഇതിനിടയിൽ നാല് തവണ ജാമ്യഹർജി നൽകിയെങ്കിലും നാല് തവണയും പൊലീസിന്റെ എതിർപ്പ് മൂലം കോടതി ജാമ്യം നിഷേധിച്ചു. പൊലീസ് ഒക്ടോബർ പത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ നീക്കം നടത്തുന്നതിനാൽ അതിനകം എങ്ങനെയും ജാമ്യം നേടിയെടുക്കാനാണ് ദിലീപിനൊപ്പമുള്ളവർ ശ്രമിക്കുന്നത്. ഇതിനിടെയാണ് പ്രതീക്ഷയെന്നോണം പൾസറിന്റെ ജാമ്യ ഹർജി ഹൈക്കോടതിയിൽ എത്തുന്നത്.

ഇതിന് മുമ്പ് നാദിർഷായുടെ മുൻകൂർ ജാമ്യഹർജിയിലും കാവ്യയുടെ അപേക്ഷയിലും ജസ്റ്റീസ് ഉബൈദ് തീരുമാനമെടുക്കും. ഇതെല്ലാം ദിലീപിന് നിർണ്ണായകമാണ്. ഇതിനൊപ്പം രാമലീലയുടെ റിലീസും. രാമലീലയ്ക്ക് വമ്പൻ വരവേൽപ്പ് കിട്ടിയാൽ ജനമനസ്സിൽ താനിപ്പോഴും ഉണ്ടെന്ന് ദിലീപിന് പൊതു സമൂഹത്തെ ബോധ്യപ്പെടുത്താനാകും. ഇതും ദിലീപിന്റെ ജാമ്യഹർജിയിൽ നിർണ്ണായകമാകും.

28-ാം തീയതി പൂജ അവധിക്കായി പിരിയുന്ന കോടതി പിന്നെ അടുത്തമാസം മൂന്നിനാണ് വീണ്ടും ചേരുന്നത്. സർക്കാർ വാദം കേട്ടശേഷം പൂജ അവധിയും കഴിഞ്ഞാവും കോടതി ദിലീപിന്റെ ജാമ്യഹർജിയിൽ വിധി പറയുക. അപ്പോഴേക്കും കുറ്റപത്രം സമർപ്പിച്ചേക്കാൻ സാധ്യതയുണ്ട്. അങ്ങനെ വരുമ്പോൾ പോലും പൾസറിന് ജാമ്യം നൽകിയാൽ അത് ദിലീപിന് ഗുണകരമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP