ലണ്ടൻ പാർലമെന്റിൽ നിന്നും അവാർഡ് വേണോ? തരാൻ കടലാസു സംഘടനകൾ ഏറെ; എംപിമാർക്ക് പുരസ്ക്കാരം ഒരുക്കുന്ന സംഘടനകളിൽ പലരും ടാക്സി ഡ്രൈവർമാർ; മുതലാളിമാരും കടലാസ് സംഘടനാ നേതാക്കളും വാങ്ങിപ്പോയ പുരസ്ക്കാരത്തിലെ അടത്ത ഇര ഉമ്മൻ ചാണ്ടി; യുകെയിൽ എത്തുമ്പോൾ പാർലമെന്റിൽ പുരസ്ക്കാരം നൽകാൻ ആലോചിച്ച് സംഘടനകൾ മത്സരത്തിൽ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: കേരളത്തിൽ നിന്നും ഒരു സ്യൂട്കേസ് നിറയെ കണ്ണാടി മൊമന്റോകളും കസവു ചേർത്ത് തുന്നിയ പൊന്നാടകളും തമിഴ്നാട്ടിൽ നെയ്തെടുക്കുന്ന ചിത്രപ്പണികൾ നിറഞ്ഞ സിൽക്ക് ഷാളുകളും ആയി ലണ്ടൻ ഹീത്രൂവിൽ വിമാനമിറങ്ങുക. നേരെ ഇന്ത്യൻ എംബസിയിൽ എത്തി ഒരു ഹസ്തദാനം, കൂടെ സെൽഫിയും ഗ്രൂപ് ഫോട്ടോകളും. അവിടെ നിന്നും ഇറങ്ങി വിളിപ്പാടകലെയുള്ള ബ്രിട്ടീഷ് പാർലമെന്റിൽ ദിവസ വാടകയ്ക്ക് ലഭിക്കുന്ന ഹാളിൽ സ്വയം സന്നിഹിതനായി ബ്രിട്ടീഷ് പാർലമെന്റ് അംഗങ്ങൾ, എംബസി ജീവനക്കാർ, മലയാളികളായ കൗൺസിൽ അംഗങ്ങൾ, പത്രാസ് കാട്ടി ജീവിക്കുന്ന ഏതാനും മലയാളികൾ എന്നിവരുടെ സാന്നിധ്യത്തിൽ ലഭിക്കുന്ന അവാർഡ്, പൊന്നാട അണിയിക്കൽ, കെട്ടിപ്പിടുത്തം, കാപ്പി കുടി. ബലേ ഭേഷ്.
ഒരു ആക്ഷേപ ഹാസ്യ ചെറു ഫിലിം തിരക്കഥയുടെ സാരാംശം ആണെന്ന് തെറ്റിദ്ധരിക്കണ്ട. അവാർഡുകൾ മുഖേനെ ജനശ്രദ്ധയിൽ എത്താൻ താൽപ്പര്യമുളവരെ കണ്ടെത്തി രൂപം കൊണ്ടിരിക്കുന്ന ഒരുഗ്രൻ ബിസിനസ്സ് ഫോർമുല ആണിത്. പൊതു ജനങ്ങൾക്ക് വലിയ നഷ്ടം ഒന്നും ഇല്ലെങ്കിലും ഭാവിയിൽ ഈ പൊറാട്ടു നാടകം കാട്ടി പൊതുജനങ്ങളെ കബളിപ്പിക്കാൻ സാധ്യതയുണ്ടെന്ന് വ്യക്തമായതോടെയാണ് ഈ റിപ്പോർട്ട് ബ്രിട്ടീഷ് മലയാളി പുറത്തു വിടാൻ തയ്യാറായത്.
കൈ നനയാതെ മീൻ പിടിക്കാമെന്ന് ആഗ്രഹിക്കുന്ന ഒരു സംഘം മലയാളികളുടെ മനസ്സിൽ ഉദിച്ച ആശയമാണ് ബ്രിട്ടീഷ് പാർലമെന്റിന്റെ ആദരം. ബ്രിട്ടീഷ് പാർലമെന്റ് അംഗങ്ങൾക്ക് ലഭിക്കുന്ന ഒരു സൗകര്യം ദുരുപയോഗം ചെയ്യുന്നതിന്റെ ഏറ്റവും പുതിയ ദൃഷ്ടാന്തമാണ് കഴിഞ്ഞ ദിവസം ഇവിടെ നടന്ന അവാർഡ് ദാന ചടങ്ങ്. ഒരു കടലാസ്സ് സംഘടനയുടെ പോലും മഹത്വം പറയാൻ ഇല്ലാതെ ഏതാനും പേര് ചേർന്ന് തയ്യാറാക്കുന്ന തട്ടിക്കൂട്ട് പരിപാടിക്ക് പോപ്പുലാരിറ്റി ഉള്ളവരെ കിട്ടാതായപ്പോൾ കിട്ടിയവരെ പിടിച്ചു കൊണ്ട് വന്നു ആദരിക്കൽ ചടങ്ങു നടത്തുകയാണ് എന്ന ആരോപണം തെളിയിക്കുകയാണ് ഇക്കഴിഞ്ഞ ഡിസംബറിലും കഴിഞ്ഞ ദിവസവും നടന്ന ആദരിക്കൽ ചടങ്ങ്. സാധാരണ ഇത്തരം കബളിപ്പിക്കൽ അവാർഡുകൾ വർഷത്തിൽ ഒരിക്കൽ നടത്തുമ്പോൾ ലണ്ടൻ അവാർഡ് ദാനം എല്ലാ മാസവും എന്ന മട്ടിൽ സംഘടിപ്പിക്കപ്പെട്ടതോടെ അവാർഡ് വാങ്ങാൻ വരുന്നവർ തന്നെ പണം നൽകി സംഘടിപ്പിക്കുന്ന ആദരിക്കലാണ് ഇതെന്ന് വ്യക്തമാകുന്നത്.
ഈ തട്ടിപ്പിൽ അറിഞ്ഞോ അറിയാതെയോ ബ്രിട്ടീഷ് പാർലമെന്റ് അംഗങ്ങളും മലയാളികളായ കൗൺസിൽ അംഗങ്ങളും ഉൾപ്പെടുന്നു എന്നതാണ് കൗതുകം പകരുന്നത്. ഇവർ നടത്തിയ സമർത്ഥമായ നീക്കത്തിൽ ആദ്യം തെറ്റിദ്ധരിക്കപ്പെടുകയും ഒടുവിൽ വൻ വാർത്ത കോലാഹലം ഉണ്ടായതോടെ നിവൃത്തിയില്ലാതെ യുകെയിൽ എത്തി അവാർഡ് വാങ്ങാൻ വിധിക്കപ്പെടുകയും ചെയ്ത ചരിത്രമാണ് മുൻ കേരള ധനമന്ത്രി കെഎം മാണിക്ക് പറയാനുള്ളത്. ഇക്കാര്യം പൊളിച്ചടുക്കാനായി കഴിഞ്ഞ വർഷം യുകെ സന്ദർശനം നടത്തിയപ്പോൾ മാണിയോട് തെറ്റിപ്പിരിഞ്ഞ പൂഞ്ഞാർ എംഎൽഎ മനഃപൂർവം ബ്രിട്ടീഷ് പാർലമെന്റ് ഹാൾ സന്ദർശിക്കുകയും ഹ്രസ്വമായ ചടങ്ങിൽ സംസാരിക്കുകയും ചെയ്തിരുന്നു.
ഇതേ തുടർന്ന് അടിക്കടി അവാർഡ് നൽകാൻ ഒരു പ്രധാന തട്ടിപ്പിനുള്ള രംഗമായി ബ്രിട്ടീഷ് പാർലമെന്റ് ഹാൾ മാറുകയാണ് എന്ന സംശയം ബലപ്പെടുന്നു. ഡിസംബറിൽ ലണ്ടനിൽ എത്തി അവാർഡ് വാങ്ങിയവരുടെ സംഘത്തിൽ തിരുവനന്തപുരം കേന്ദ്രമായ ഒരു പ്രശസ്ത സന്യാസ ഗുരുകുല കേന്ദ്രവും പാലയ്ക്കടുത്തു രാമപുരം ആസ്ഥാനമായ ഒരു സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനവും ഉൾപ്പെട്ടിരുന്നു. ഈ കോളേജിനെ നിയന്ത്രിക്കുന്ന വൈദികൻ നാട്ടിൽ മടങ്ങി എത്തിയ ഉടനെ പത്ര സമ്മേളനം വിളിച്ചു തന്റെ സ്ഥാപനത്തിന് ബ്രിട്ടീഷ് പാർലമെന്റിന്റെ ആദരം ലഭിച്ചു എന്ന് വീമ്പിളക്കുക ആയിരുന്നു.
സന്യാസ സ്ഥാപനം ആകട്ടെ നന്ദി കാട്ടിയത്, അവാർഡ് നൽകാൻ എത്തിയ പാർലമെന്റ് അംഗത്തിന് കേരളത്തിലെ അവധിക്കാലത്തുള്ള രാജകീയ വരവേൽപ്പും. ഇത്തരക്കാരെ വലവീശി പിടിക്കാൻ സംഘടനാ നേതാക്കൾ ശ്രമം നടത്തുമ്പോൾ ബ്രിട്ടീഷ് വിസ സംഘടിപ്പിക്കാൻ എംബസി ഉദ്യോഗസ്ഥർ, പാർലമെന്റ് അംഗം, കൗൺസിൽ അംഗങ്ങൾ എന്നിവർ കൂട്ട് നിൽക്കുന്നതായി ആരോപണം ഉയരുന്നുണ്ട്. പ്രമുഖ എംപിയായ കീത് വ്യാസ് മുൻപ് ബ്രിട്ടീഷ് വിസയ്ക്കായി തന്റെ പദവി ദുരുപയോഗം ചെയ്തതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇന്ത്യയിൽ നിന്ന് കടക്കാൻ ഉള്ള ശ്രമത്തിൽ ഐപിഎൽ അഴിമതി നടത്തിയ ലളിത് മോദിയെയാണ് കീത് വ്യാസ് തുണച്ചതായി ആരോപണം ഉയർന്നത്.
കോളേജ് നടത്തിപ്പുകാരും ആശ്രമക്കാരും സ്ഥലം വിട്ട ഉടനെയാണ് വിവാദ ബിസിനസ്സ് നിയന്ത്രിക്കുന്ന രാജീവ് ഔസേഫ് കഴിഞ്ഞ ദിവസം അവാർഡ് വാങ്ങാൻ എത്തിയതും അത് താൻ കൂടി പങ്കാളിയായ ബിസിനസ്സ് സ്ഥാപനത്തിന്റെ പ്രോജക്ട് ആയ എരുമേലി വിമാനത്താവളത്തിന്റെ പേരിൽ വ്യാപകമായി ദുരുപയോഗം ചെയ്യാൻ ആരംഭിച്ചതും. തന്റെ കമ്പനിക്കു ബ്രിട്ടീഷ് പാർലമെന്റിന്റെ വരെ ആദരവ് ഉണ്ടെന്നു കാട്ടിയുള്ള പരസ്യമാണ് ഇയാളുടെ അടുത്ത നീക്കം. ഇയാളോടൊപ്പം അവാർഡ് വാങ്ങാൻ വെല്ലൂരിൽ നിന്ന് ഒരു വൈദികനും എത്തിയിരുന്നു. ഇദ്ദേഹവും നാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം കച്ചവട താൽപ്പര്യം ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന വ്യക്തിയാണ്.
മാത്രമല്ല, അവാർഡ് ദാന ശേഷം ഇദ്ദേഹം പങ്കെടുത്ത സ്വകാര്യ ചടങ്ങുകളിൽ കാണുന്നവർക്കൊക്കെ പാർലമെന്റ് ഹാളിൽ നൽകിയ അതെ പൊന്നാട അണിയിച്ചതോടെയാണ് മൊമെന്റോയും പൊന്നാടയും ഒക്കെ അവാർഡ് വാങ്ങാൻ വരുന്നവർ തന്നെ സംഘടിപ്പിച്ചു കൊണ്ട് വരുന്നതാണെന്ന സത്യവും വെളിച്ചത്തായത്. ഇതേ വേദിയിൽ വച്ച് തന്നെയാണ് കോട്ടയം ജില്ലയിലെ ഒരു പ്രമുഖ മന്ത്രവാദ മനയുടെ താന്ത്രികനും അവാർഡ് വാങ്ങി ശ്രദ്ധ നേടിയിട്ടുണ്ട്. എന്തിനായിരുന്നു താൻ കഷ്ടപ്പെട്ടു അവാർഡ് സംഘടിപ്പിച്ചത് എന്ന് കഴിഞ്ഞ ദിവസം രാജീവ് ജോസഫ് തന്നെ ഫേസ്ബുക്കിലൂടെ നാട്ടുകാരെ അറിയിക്കുകയും ചെയ്തിരുന്നു. ബ്രിട്ടീഷ് പാർലമെന്റിൽ വാടകക്ക് ലഭിക്കുന്ന ഹാൾ എന്നത് മറച്ചു വച്ച് ബ്രിട്ടീഷ് പാർലമെന്റിൽ വച്ച് കിട്ടിയ അവാർഡ് എന്ന് തന്നെയാണ് രാജീവ് വിശദമാക്കുന്നത്.
അവാർഡുകൾ തനിക്കൊരു ഹോബിയാണെന്നു വ്യക്തമാക്കുന്നതും രാജീവ് തന്നെയാണ്. ബ്രിട്ടനിലേക്ക് വിമാനം കയറുന്നതിനു തൊട്ടു മുൻപും ഇദ്ദേഹം വൈഎംസിഎ അവാർഡ്, സ്വാതി തിരുനാൾ അവാർഡ് എന്നിവ ഒക്കെ വാങ്ങിയ കാര്യവും ഫേസ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്. ഇത്രയും കടുംകൈ അദ്ദേഹം ചെയ്യുമെന്ന് അവാർഡ് നൽകിയവർ കരുതിയതും ഉണ്ടാകില്ല. തന്റെ വിമാനത്താവള കടലാസ്സ് കമ്പനിക്ക് പുല്ലുവില എന്ന് പറയുന്നവർക്ക് മുന്നിലേക്ക് എറിഞ്ഞിട്ടു കൊടുക്കാൻ രാജീവിന് കിട്ടിയ ഏറ്റവും വലിയ എല്ലിൻകഷണമാണ് ഈ അവാർഡ് എന്ന് വരും നാളുകളിൽ വ്യക്തമാകും. നാട്ടിൽ എത്തി ഇക്കാര്യം പത്ര സമ്മേളനം വിളിച്ചു വീമ്പിളക്കാനും അദ്ദേഹം മടിക്കില്ല. സ്വാശ്രയ കോളേജ് മാനേജർ കൂടിയായ വൈദികന് ആകാമെങ്കിൽ പിന്നെ തനിക്കു എന്തുകൊണ്ട് ആയിക്കൂടാ എന്നായിരിക്കും രാജീവിന്റെ ചിന്ത.
അദ്ദേഹം ഷെയർ ചെയ്ത ഫേസ്ബുക്ക് പോസ്റ്റ്:
അതിനിടെ, ഇനി ബിസിനസ് ഫോറം ലക്ഷ്യമിടുന്നത് ഏപ്രിലിൽ യുകെ സന്ദർശനം നടത്തുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ആണെന്ന വിവരം ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. എന്നാൽ കെഎം മാണിക്ക് പറ്റിയ അബദ്ധം കേട്ടറിവുള്ളതിനാൽ ഈ അവാർഡ് ദാന പരിപാടിക്ക് ഉമ്മൻ ചാണ്ടി നിന്നു കൊടുക്കാൻ സാധ്യത ഇല്ലെന്നാണ് ഒഐസിസി യുകെ വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ ലണ്ടനിൽ ഉള്ള ദിവസങ്ങളിൽ ഉമ്മൻ ചാണ്ടി പാർലമെന്റ് മന്ദിരം സന്ദർശിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചാൽ അതിനുള്ള സഹായം ചെയ്തുകൊടുക്കുമെന്നും ഒഐസിസി വക്താക്കൾ സൂചിപ്പിച്ചു. സരിത നായർ വിവാദം ഉയർത്തിയ സോളാർ പദ്ധതി സമയത്തു തന്നെ സമാന സ്വഭാവമുള്ള കരട് രൂപ രേഖ യുകെ മലയാളികളിൽ ചിലരും സർക്കാരിന്റെ മുന്നിൽ എത്തിച്ചിരുന്നു. എന്നാൽ വിവാദം രൂക്ഷമായതോടെ ലണ്ടൻ നിക്ഷേപ പദ്ധതി പിന്നീട് വെളിച്ചം കണ്ടില്ല.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്