പ്രോസ്റ്റേറ്റ് കാൻസർ ഇല്ലാത്ത രോഗികൾക്ക് ചികിത്സ; ട്രീറ്റ്മെന്റിൽ ലൈംഗികശേഷിയും നശിച്ചു; ബ്രിട്ടണിലെ ചാനൽ പരിപാടിയിലൂടെ താരമായ മലയാളി ഡോക്ടർക്കെതിരെ 57 രോഗികൾ കേസ് കൊടുത്തു; സസ്പെൻഷനിലായ മനുവിന് കോടികൾ നഷ്ടപരിഹാരം നൽകേണ്ടി വരും
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ:ചാനൽ 4ലെ ഡോക്ടറോട് ചോദിക്കാം പരിപാടിയായ ഇമ്പറാസിങ് ബോഡീസ് എന്ന പ്രോഗ്രാമിലൂടെ സായിപ്പന്മാർക്കിടയിൽ താരമായ മലയാളി ഡോക്ടർക്കെതിരെ 57 രോഗികൾ കേസുമായി രംഗത്തെത്തി. അറയ്ക്കൽ മനു നായർ എന്നാണീ ഡോക്ടറുടെ മുഴുവൻ പേര്. രോഗികളെ തെറ്റായ രീതിയിൽ ചികിത്സിച്ചതിന്റെ പേരിൽ നേരത്തെ തന്നെ സസ്പെൻഷനിലായ മനുനായർ കോടികൾ നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നാണ് റിപ്പോർട്ട്. ഹിറ്റായ മെഡിക്കൽ ഷോയിൽ ഒരു വിദഗ്ധനെന്ന നിലയിലായിരുന്നു കാൻസർ സർജനായ മനു നായർ അതിലേക്ക് വിളിക്കുന്നവർക്ക് വൈദ്യോപദേശം നൽകിയിരുന്നത്. പ്രോസ്റ്റേറ്റ് കാൻസർ ഇല്ലാത്ത രോഗികൾക്ക് അതിന്റെ ചികിത്സ നൽകിയെന്ന ആരോപണവും ഇദ്ദേഹത്തിന്റെ പേരിലുണ്ട്. ഈ ഡോക്ടർ തന്റെ പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് ലേസർ ട്രീറ്റ്മെന്റ് നടത്തിയതിന് ശേഷം തനിക്ക് ലൈംഗികശേഷി നശിച്ചുവെന്ന് പരാതിപ്പെട്ടും ഒരു രോഗി രംഗത്തെത്തിയിരുന്നു.
മറ്റുള്ള ചില രോഗികൾക്ക് ഹൈ ഇന്റൻസിറ്റി ഫോക്കസ്ഡ് അൾട്രാസൗണ്ട് (എച്ച്എഫ്ഐയു) എന്ന ലേസർ ട്രീറ്റ്മെന്റ് നൽകിയെന്ന ആരോപണവും മനുവിന് നേരെ ഉയർന്നിട്ടുണ്ട്. ഡ്രഗ്സ് നിരീക്ഷണസമിതിയായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലിനിക്കൽ എക്സലൻസിന്റെ അംഗീകാരം ലഭിക്കാത്ത ഈ ട്രീറ്റ്മെന്റ് നിരവധി രോഗികളിൽ പരീക്ഷിച്ച ഡോക്ടറുടെ നടപടി ഗുരുതരമായ കുറ്റമായാണ് കണക്കാക്കിയിരിക്കുന്നത്. ഈ സർജന്റെ ചികിത്സയെ തുടർന്ന് തങ്ങൾക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടായെന്ന പരാതിയുമായി നിരവധി രോഗികളാണ് മുന്നോട്ട് വന്ന് കൊണ്ടിരിക്കുന്നത്. മനുനായർ ഇതിന് മുമ്പ് നടത്തിയ നിരവധി ചികിത്സകൾ പുനരവലോകനം ചെയ്യുന്നു വെന്നറിയിച്ച് കൊണ്ടുള്ള കത്തുകൾ ബെർമിങ്ഹാമിലെ ഹേർട്ട്ലാൻഡ്സ് ഹോസ്പിറ്റലിൽ നിന്നും വെസ്റ്റ് മിഡ്ലാൻഡ്സിലെ സോളിഹുളിലെ സ്പൈയർ പാർക്ക് വേ പ്രൈവറ്റ് ഹോസ്പിറ്റലിൽ നിന്നും നിരവധി രോഗികൾക്ക് വന്ന് കൊണ്ടിരി ക്കുന്നുവെന്നും റിപ്പോർട്ടുണ്ട്. ഈ രണ്ട് ഹോസ്പിറ്റലു കളിലുമായിരുന്നു മനുനായർ ഇതിന് മുമ്പ് ജോലി ചെയ്തിരുന്നത്.
ഈ ഹോസ്പിറ്റലുകളിലെ സഹപ്രവർത്തകരുടെ പരാതിയെ തുടർന്നായിരുന്നു നേരത്തെ ഡോക്ടർക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നത്. ശസ്ത്രകക്രിയകളിൽ പിശകുണ്ടെന്ന സൂചനയെ തുടർന്നാണ് ഈ ഡോക്ടറെ 2014 ഏപ്രിലിൽ സസ്പെൻഡ് ചെയ്തിരുന്നത്. തുടർന്ന് ഇദ്ദേഹം ശസസ്ത്രക്രിയ നടത്തിയ 170 രോഗികളെ പുന പരിശോധിക്കാൻ ക്ഷണിച്ചതായും റിപ്പോർട്ടുണ്ടായിരുന്നു. സസ്പെൻഡ് ചെയ്യപ്പെട്ടതിന് ശേഷം മനുനായർ ഹേർട്ട് ഓഫ് ഇംഗ്ലണ്ട് എൻഎച്ച്എസ് ട്രസ്റ്റിൽ നിന്ന് കഴിഞ്ഞ വർഷം ജൂലൈയിൽ രാജി വയ്ക്കുകയായിരുന്നു. ജനറൽ മെഡിക്കൽ കൗൺസിൽ നടത്തുന്ന അന്വേഷണവും അദ്ദേഹത്തിനെതിരെ നടന്നിരുന്നു. സോളിഹുൾ ഹോസ്പിറ്റലിലും സ്പൈർ ഹെൽത്ത്കെയർഗ്രൂപ്പ് ഹോസ്പിറ്റലിലും 170 റാഡിക്കൽ പ്രോസ്റ്റേറ്റ്ക്ടോമി രോഗികളിൽ അദ്ദേഹം നടത്തിയ ട്രീറ്റ്മെന്റുകളാണ് സംശയത്തിന്റെ നിഴലിലായിരിക്കുന്നത്.
പ്രോസ്റ്റേറ്റ് കാൻസർ ബാധിച്ചവരുടെ പ്രോസ്റ്റേറ്റ് ഗ്രന്ഥി നീക്കം ചെയ്യുന്ന സാധാരണ ശസ്ത്ര ക്രിയയാണ് റാഡിക്കൽ പ്രോസ്റ്റേറ്റ്ക്ടോമി. പ്രശ്നത്തിന്റെയും അന്വേഷണത്തിന്റെയും പ്രാധാന്യ കണക്കിലെടുത്ത് എൻഎച്ച്എസ് ട്രസ്റ്റും സ്പൈർ ഹെൽത്ത്കെയറും ഈ ശസ്ത്ര കിയകൾക്ക് വിധേയരായ ഓരോ രോഗികളെയു നേരിട്ട് വിളിച്ച് ബന്ധപ്പെട്ട് പുനപരിശോധനയ്ക്ക് വിധേയരാകാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു.
ഈ സർജന്റെ ചികിത്സക്ക് വിധേയരായ നിരവധി രോഗികൾ പ്രശ്നങ്ങളെ നേരിടുന്നുവെന്നത് ഉത്കണ്ഠയുളവാക്കുന്ന കാര്യമാണെന്നാണ് സോളിസിറ്റർ ആദം റൈറ്റ് പ്രതികരിച്ചിരിക്കുന്നത്. എച്ച്ഐഎഫ് യു ട്രീറ്റ്മെന്റിന് ഈ ഡോക്ടർ തന്നെ വിധേയനാക്കിയതിന് ശേഷം തനിക്ക് ലൈംഗിക ശേഷി നഷ്ടപ്പെട്ടുവെന്നാണ് ഒരു രോഗി പരാതിപ്പെട്ടിരിക്കുന്നത്. അതിന് ശേഷം തനിക്ക് കടുത്ത വേദനയുണ്ടാവുകയും ലിംഗത്തിൽ നിന്ന് രണ്ട് കഷണം ടിഷ്യൂകൾ പുറത്ത് പോയിരുന്നുവെന്നും ഇയാൾ ആശങ്കയോടെ വെളിപ്പെടുത്തിയിരുന്നു. രോഗികൾക്ക് അനാവശ്യമായി നെഫ്രെക്ടോമി ചെയ്തുവെന്ന ആരോപണവും മനുവിനെതിരെയുണ്ട്. അതിന് പുറമെ അത്യാവശ്യമല്ലാത്ത ഗ്രീൻ ലൈറ്റ് ലേസർ ട്രീറ്റ്മെന്റ് നടത്തിയെന്ന പരാതികളുമുണ്ട്.
മനുനായർ നൽകിയ ട്രീറ്റ് മെന്റിന് മേൽ സൂക്ഷ്മാവലോകനം നടത്താൻ നിർദ്ദേശിച്ചതായി സ്പൈർ ഹെൽത്ത്കെയറിലെ ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടറായ ഡോ. ജെജെ. ഡി ഗോർട്ടറും കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വെളിപ്പെടുത്തിയിരുന്നു. മനു നായർ സ്പൈർ ലിറ്റിൽ ആസ്റ്റൻ ഹോസ്പിറ്റൽ, സ്പൈർ പാർക്ക് വേ ഹോസ്പിറ്റർ, ബിഎംഐ പ്രിയോറി ഹോസ്പിറ്റൽ എന്നിവിടങ്ങളിലും ട്രീറ്റ് മെന്റുകൾ നൽകിയിട്ടുണ്ട്. സ്പൈർ പാർക്ക് വേ ഹോസ്പിറ്റലിലെ കൺസൾട്ടന്റുമാരുടെ പ്രാക്ടീസിന് മേൽനോട്ടം നടത്താൻ പുതിയ സിസ്റ്റം ഇതിനെത്തുടർന്ന് ഏർപ്പെടുത്താൻ തീരുമാനിച്ചതായും അദ്ദേഹം കഴിഞ്ഞ വർഷം വെളിപ്പെടുത്തിയിരുന്നു.
മനു നായരുടെ ട്രീറ്റ് മെന്റുകൾ റിവ്യൂ ചെയ്യാൻ സ്പൈർ റോയൽ കോളജ് ഓഫ് സർജൻസ്, ദി ഹേർട്ട് ഓഫ് ഇംഗ്ലണ്ട് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്, ബിഎംഐ ഹെൽത്ത്കെയർ എന്നിവയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ഡോ. ജെജെ. ഡി ഗോർട്ടർ വ്യക്തമാക്കിയിരുന്നു ഇതു സംബന്ധിച്ച അവലോകനം പൂർത്തിയായെന്നും അതിനെ തുടർന്ന് മനുനായർ ചികിത്സിച്ച രോഗികളെ പുന പരിശോധനയ്ക്ക് വിളിപ്പിച്ചിട്ടുണ്ടെന്നും സ്പൈർ ഹെൽത്ത്കെയർ ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ പറഞ്ഞിരുന്നു. നിലവിൽ സൗത്ത്പോർട്ട് ആൻഡ് ഓംസ്കിർക്ക് ഹോസ്പിറ്റൽ എൻഎച്ച്എസ് ട്രസ്റ്റിൽ ജിഎംസിയുടെ നിബന്ധനകൾക്ക് വിധേയമായിട്ടാണ് മനുനായർ ജോലി ചെയ്യുന്നത്.
- TODAY
- LAST WEEK
- LAST MONTH
- 2021ൽ സീറ്റ് നിഷേധിച്ചത് ആഘാതമായി; നേതാക്കളുമായി മിണ്ടാതെ കഴിച്ചു കൂട്ടിയത് ആറുമാസം; എം വി ഗോവിന്ദനോടുള്ള വിയോജിപ്പും പ്രശ്നം; ബിജെപിയിൽ ചേരാനൊരുങ്ങിയത് തുടർച്ചയായ അവഗണന മൂലമോ? വെടിയേറ്റ് തലചിതറിയിട്ടും തിരിച്ചുവന്ന വിപ്ലവവീര്യമായ ഇ പിക്ക് സംഭവിച്ചത്?
- കേരളത്തിലെ സിപിഎമ്മിന് തിരിച്ചടിയുണ്ടായാൽ അതിന്റെ ഉത്തരവാദിയായി ജയരാജൻ മാറും; ദല്ലാളുമൊത്ത് ജാവ്ദേക്കറിനെ ഇപി കണ്ടത് രാഷ്ട്രീയ മണ്ടത്തരമെന്ന് വിലയിരുത്തി സിപിഎം; മുഖ്യമന്ത്രിയുടെ വാക്കുകളിലുള്ളത് ഇപിയെ ഒറ്റപ്പെടുത്തുമെന്ന സൂചന; പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകുമ്പോൾ
- കൊലപാതകമെന്ന സൂചനകൾ സിബിഐയ്ക്ക്; അഴിക്കുള്ളിലുള്ള പ്രതികൾ സാങ്കേതികത്വത്തിൽ ജാമ്യം നേടുന്നത് ഒഴിവാക്കാൻ പ്രാഥമിക കുറ്റപത്രം; കൊലക്കുറ്റം ചുമത്താത്തിനാൽ 60 ദിവസത്തിന് ശേഷം ജാമ്യം കിട്ടാനുള്ള സാധ്യതയും അടച്ച് കേന്ദ്ര ഏജൻസി; സിദ്ധാർത്ഥൻ കേസ് അടുത്ത ഘട്ടത്തിലേക്ക്
- ആലത്തൂരിലെ പാർട്ടി അനുഭാവികളുടെ വോട്ടുകൾ ബിജെപി. തൃശൂർ മണ്ഡലത്തിലേക്ക് ഇറക്കുമതി ചെയ്തെന്ന് ആരോപണം; തൃശൂർ നിയമസഭാ മണ്ഡലത്തിൽ മാത്രം പതിനായിരം വോട്ട് കൂടിയതിന് കാരണം കണ്ടെത്തി സിപിഐ! പൂങ്കുന്നത്തുണ്ടായത് വൻ സംഘർഷം; തൃശൂരിലെ പോരാട്ട ചൂടിന് തെളിവായി വിവാദം
- പാപിയുടെ കൂടെ ശിവൻ കൂടിയാലും പാപിയാകും! കൂട്ടുകെട്ടുകൾ ശ്രദ്ധിക്കണം; ജാവ്ദേക്കറിനെ ഞാനും കണ്ടിട്ടുണ്ട്; എന്നാൽ സംശയ വ്യക്തിത്വം അതിന് സാക്ഷിയായത് ജയരാജന് പറ്റിയ വീഴ്ച; കൂട്ടുകെട്ടിൽ ഇപി കൂടുതൽ ജാഗ്രത കാട്ടണമെന്ന് മുഖ്യമന്ത്രി; ഇപിയോട് മുഖ്യമന്ത്രിയും സിപിഎം നീരസത്തിൽ; ഇടതു കൺവീനർ പദവി നഷ്ടമാകും
- ആക്കുളത്തെ മകന്റെ ഫ്ളാറ്റിൽ ജാവ്ദേക്കർ വന്നിരുന്നു; കൂടെ ദല്ലാൾ നന്ദകുമാറും ഉണ്ടായിരുന്നു; എത്തിയത് വെറുതെ ഒന്ന് പരിചയപ്പെടാൻ; രാഷ്ട്രീയം ചർച്ച ചെയ്തതുമില്ല; ശോഭയും സുധാകരനും പറയുന്നതെല്ലാം പച്ചക്കള്ളം; അവർക്കെതിരെ നിയമ നടപടി; ദല്ലാളിനെതിരെ കേസ് കൊടുക്കേണ്ടതുമില്ല; ആ കൂടിക്കാഴ്ച സ്ഥിരീകരിച്ച് ഇപിയും; ചർച്ച തുടരും
- 'ജാവദേക്കർക്കു ചായ കുടിക്കാൻ ഇ.പിയുടെ മകന്റെ ഫ്ളാറ്റ് ചായപ്പീടികയോ? രാമകഥയാണോ സംസാരിച്ചത്? കൂടിക്കാഴ്ചയ്ക്കു ശേഷം കച്ചവടമൊക്കെ നടന്നില്ലേ? സ്ഥാപനം ഷെയർ ചെയ്തു കൊടുത്തില്ലേ? ഇപിയുടെ കൂടിക്കാഴ്ചയിൽ പുതിയ തലം തേടി കോൺഗ്രസ്; ആഞ്ഞടിച്ച് കെ സുധാകരൻ വീണ്ടും
- യഥാർത്ഥ ശിവനാണെങ്കിൽ പാപി കത്തിയെരിഞ്ഞ് പോകും; ഇത് ഡ്യൂപ്ലിക്കേറ്റ് ശിവൻ; ജയരാജൻ ജാവദേദ്ക്കറെ കണ്ടത് മുഖ്യമന്ത്രിയുടെ അറിവോടെ; പിടിക്കപ്പെട്ടപ്പോൾ കൂട്ടുപ്രതിയെ മുഖ്യമന്ത്രി തള്ളിപ്പറയുന്നു; 20 സീറ്റുകളും തോൽക്കുമ്പോൾ പിണറായി ജയരാജനെ ബലിയാടാക്കും; ജയരാജനെ ആളിക്കത്തിച്ച് സതീശനും
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- 'ജനാധിപത്യത്തിൽ കള്ളന്മാർക്കു രക്ഷപ്പെടാൻ പഴുതുണ്ട്; ഈ ജനവിധി ജനങ്ങൾക്കു തന്നെ എതിരായ ജനിവിധി; ആരു ജയിച്ചാലും അവർ ജനത്തിന് എതിരാണ്'; ജനാധിപത്യം കണ്ടുപിടിച്ചവനെ ചവിട്ടിക്കൊന്നിട്ട് സോക്രട്ടീസ് വിഷം കഴിച്ച് മരിച്ചേനെയെന്ന് ശ്രീനിവാസൻ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍