പാവങ്ങൾ ചത്തൊടുങ്ങിയാലും ജോലി ചെയ്യാൻ വയ്യെന്ന നിലപാടെടുത്ത ഡോക്ടർമാരെ പാഠം പഠിപ്പിക്കാൻ ഉറച്ച് സർക്കാർ; യൂണിയൻ നേതാക്കളെ സ്ഥലം മാറ്റി തുടക്കം; ജനവികാരം എതിരായതോടെ പേരിനെങ്കിലും ചർച്ച നടത്തി തലയൂരാൻ സമരക്കാർ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ജനങ്ങളെ പാടെ വലച്ചുകൊണ്ട് സംസ്ഥാനത്തെ ഡോക്ടർമാർ നടത്തുന്ന സമരം ഏത് വിധേനയും ഒതുക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. പാവപ്പെട്ട രേഗികൾ പലവിധ ആശുപത്രികളിൽ കയറി ഇറങ്ങുമ്പോൾ മനസാക്ഷിയുടെ കണിക പോലുമില്ലാതെ സമരം ചെയ്യുന്ന ഡോക്ടർമാരെ പാഠം പഠിപ്പിക്കുമെന്ന നിലപാടാണ് സർക്കാരിന്. ആദ്യപടിയായി യൂണിയൻ നേതാക്കളെ സ്ഥലം മാറ്റി. സമര കാരണം അംഗീകരിക്കാൻ കഴിയാത്തതിനാൽ ജനവികാരം ഡോക്ടർമാർക്ക് എതിരെ തിരിഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ പേരിനെങ്കിലും ചർച്ച നടത്തി സമരം അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് ഡോക്ടർമാരും.
സമരം കൂടുതൽ ശക്തമാക്കുമെന്ന് ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ പറഞ്ഞെങ്കിലും യൂണിയൻ നേതാക്കൾക്ക് കിട്ടിയ സ്ഥലം മാറ്റം തിരിച്ചടിയായിരിക്കുകയാണ്. ഇനി കൂടുതൽ പേർക്ക് സ്ഥലം മാറ്റം കിട്ടുന്നതിന് മുൻപ് സമരം എങ്ങനെയെങ്കിലും അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് ഡോക്ടർമാർ. സമരത്തിന്റെ തുടക്കം മുതൽ തന്നെ ജനവികാരം സമരത്തിന് എതിരായിരുന്നു. അതുകൊണ്ട് തന്നെ സമരത്തിന്റെ ആവശ്യം തന്നെ ഡേക്ടർമാർ മാറ്റുകയായിരുന്നു. ആരോഗ്യരംഗത്തെ മറ്റ് ജീവനക്കാരുടെ സംഘടനകളെല്ലാം തന്നെ ഒറ്റക്കെട്ടായി സമരത്തെ എതിർക്കുകയും ചെയ്യുന്ന സ്ഥിതി എത്തിയതോടെ ഒപി സമയത്തെ ചൊല്ലി തുടങ്ങിയ സമരം അതിനല്ലെന്ന് പറഞ്ഞ് സമരകാരണം തന്നെ മാറ്റിയിരുന്നു ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ. ഇപ്പോൾ അവർ പറയുന്ന ന്യായം മറ്റൊന്നാണ്. ആവശ്യത്തിന് ജീവനക്കാരില്ല ആർദ്രം പദ്ധതിയിൽ എന്നും അതിനാലാണ് സമരത്തിന് ഇറങ്ങേണ്ടിവന്നതെന്നുമാണ് പുതിയ വിശദീകരണം.
സമരത്തിന്റെ ഭാഗമായി ഒപി ബഹിഷ്കരണം തുടരുന്നതിനാൽ ആശുപത്രികളിലെത്തുന്ന ആയിരക്കണക്കിന് രോഗികളാണ് വലയുന്നത്. ശനിയാഴ്ച സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഒ.പി. പ്രവർത്തനം ഭാഗികമായേ നടന്നുള്ളൂ. എന്നാൽ, അത്യാഹിതവിഭാഗം പൂർണമായും പ്രവർത്തിച്ചുവെന്നതും ശസ്ത്രക്രിയകളും മുടക്കമില്ലാതെ നടന്നു എന്നതും അൽപം ആശ്വാസം പകർന്നു. ഒപി ബഹിഷ്കരണം നടക്കുന്നു എന്ന് അറിയാവുന്നതിനാൽ തന്നെ മിക്ക ആശുപത്രികളിലും രോഗികളുടെ തിരക്കും കുറവായിരുന്നു.
സമരത്തിനെതിരെ കടുത്ത ജനവികാരമാണ് ഉയരുന്നത്. സോഷ്യൽ മീഡിയയിലും ഡോക്ടർമാർക്ക് എതിരെ നിരവധി പേർ രംഗത്തെത്തി. എന്നാൽ സമരം അനാവശ്യമാണെന്ന വ്യക്തമാക്കി ഡോക്ടർമാരുമായി ചർച്ചയ്ക്കില്ലെന്ന ഉറച്ച നിലപാടിലാണ് സർക്കാർ. സംസ്ഥാനത്ത് 4300 ഡോക്ടർമാർ പണിമുടക്കിൽ പങ്കെടുത്തതായി സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ. ഭാരവാഹികൾ അവകാശപ്പെട്ടു. സമരം ആർദ്രം പദ്ധതിക്കോ വൈകുന്നേരം ഒ.പി. തുടങ്ങുന്നതിനോ എതിരല്ലെന്നും ആവശ്യത്തിന് ഡോക്ടർമാരെയും മറ്റുജീവനക്കാരെയും നിയമിക്കുന്നതിന് വേണ്ടിയാണെന്നും സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എ.റൗഫ് പറഞ്ഞു. സംഘടന ചർച്ചയ്ക്ക് തയ്യാറാണെങ്കിലും സർക്കാർ ജനാധിപത്യവിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് സംഘടനയുടെ നിലപാട്.
സമരം വരുംദിവസങ്ങളിൽ ശക്തമാക്കുമെന്ന മുന്നറിയിപ്പും സംഘടന നൽകുന്നുണ്ട്. കിടത്തിച്ചികിത്സ ഘട്ടംഘട്ടമായി നിർത്തിവെയ്ക്കും. പ്രതികാര നടപടിയായി ഏതെങ്കിലും ഡോക്ടർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകിയാൽ സർവീസിലുള്ള മുഴുവൻ കെ.ജി.എം.ഒ.എ. അംഗങ്ങളും രാജിക്കത്ത് സമർപ്പിക്കും എന്നിങ്ങനെയാണ് പുതിയ ഭീഷണികൾ. ഇക്കാര്യങ്ങളിൽ 17-ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനകമ്മിറ്റി തീരുമാനമെടുക്കും. രേഖകളിലില്ലാത്ത കാര്യങ്ങൾ നടപ്പാക്കാൻ ശ്രമിച്ച് ആർദ്രം പദ്ധതിയെ അട്ടിമറിക്കാൻ ശ്രമിക്കുന്നത് സർക്കാർ തന്നെയാണെന്നും പിടിവാശി ഉപേക്ഷിച്ച് സമരം തീർപ്പാക്കാൻ തയ്യാറാവണമെന്നും ആണ് ഇപ്പോൾ കെജിഎംഒഎയുടെ ആവശ്യം.
അതേസമയം, സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മിഷനും ആവശ്യപ്പെട്ടു. സാധാരണക്കാരെ ദുരിതത്തിലാക്കുന്ന സമരം അവസാനിപ്പിക്കാൻ ചീഫ് സെക്രട്ടറിയും ആരോഗ്യ സെക്രട്ടറിയും അടിയന്തരനടപടി സ്വീകരിക്കണമെന്നും ആവശ്യം ഉയർന്നിരുന്നു. ചികിത്സ നിഷേധിക്കുന്നത് ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനമാണെന്നും കമ്മിഷൻ ആക്ടിങ് അധ്യക്ഷൻ പി.മോഹനദാസ് ചൂണ്ടിക്കാട്ടി. മനുഷ്യാവകാശ പ്രവർത്തകരായ തമ്പി സുബ്രഹ്മണ്യനും പി.കെ. രാജുവും നൽകിയ പരാതികളിലാണ് നടപടി.
സമരം തുടരുമെന്നു ഡോക്ടർമാരുടെ സംഘടനാ നേതൃത്വവും, ശക്തമായി നേരിടുമെന്ന് ആരോഗ്യവകുപ്പ് അധികൃതരും നിലപാടു സ്വീകരിച്ചതോടെ സ്ഥിതി കൂടുതൽ ഗുരുതരമാവുകയാണ്. ഡോക്ടർമാർ സമരം പിൻവലിക്കാതെ ചർച്ചയില്ലെന്ന് ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ അറിയിച്ചു. ഡോക്ടർമാരുടെ സമരം ആർദ്രം പദ്ധതിയെ പിന്നോട്ടടിക്കുമെന്നും. രോഗികളെ പരിഗണിക്കാതെയുള്ള സമരത്തോട് യോജിക്കാനാവില്ലെന്നും ഉള്ള സർക്കാർ നിലപാടും അദ്ദേഹം വിശദീകരിച്ചു. സമരം തുടരുന്ന ആശുപത്രികളിൽ അത്യാഹിത വിഭാഗത്തിൽ കൂടുതൽ ഡോക്ടർമാരെ ഏർപ്പെടുത്തി. കൂടുതൽ രോഗികളെത്തിയ ആശുപത്രികളിൽ ഒപി വിഭാഗത്തിനു പുറത്ത് താൽക്കാലിക സംവിധാനം ഏർപ്പെടുത്തി ഡോക്ടർമാർ രോഗികളെ പരിശോധിച്ചു.
ജനങ്ങളെ വെല്ലുവിളിച്ച് ഒരു വിഭാഗം സർക്കാർ ഡോക്ടർമാർ നടത്തുന്ന സമയം അടിയന്തരമായി അവസാനിപ്പിക്കണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടു. ആർദ്രം പദ്ധതി നടപ്പാക്കുന്നതിന്റെ ഓരോ ഘട്ടത്തിലും ഡോക്ടർമാരുമായി ചർച്ച നടത്തുകയും പരിശീലനം നൽകുകയും ചെയ്തിരുന്നുവെന്നും ജനങ്ങൾക്കാകെ പ്രയോജനം ചെയ്യുന്ന പദ്ധതിയുമായി ഡോക്ടർമാർ സഹകരിക്കുകയാണു വേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. പകരം, പൊതുസമൂഹത്തെയാകെ വെല്ലുവിളിച്ചു സമരം ചെയ്യുന്നതിനു നീതീകരണമില്ലെന്നാണ് സിപിഎം നിലപാട്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍