കുത്തരിയും സ്പെഷ്യൽ മട്ടയുമൊക്കെ കഴുകിയാൽ തവിടുമാറി വെളുപ്പാകുമോ? വീട്ടമ്മയുടെ ചോദ്യവും മറുനാടന്റെ പരീക്ഷണവും സോഷ്യൽ മീഡിയയിൽ ചർച്ചയായപ്പോൾ ഡബിൾ ഹോഴ്സ് കമ്പനി കാശു മുടക്കി വ്യാജ ന്യായീകരണങ്ങളുമായി രംഗത്ത്; ജെസ്സി നാരായണൻ മറ്റൊരു ബ്രാൻഡിന്റെ അരി ഉപയോഗിച്ച് ഡബിൾ ഹോഴ്സിന്റെ കവർ കാട്ടി പറ്റിക്കുന്നെന്നു ആരോപിച്ച് കേസെടുപ്പിക്കാൻ നീക്കം
ആർ.പീയൂഷ്
തിരുവനന്തപുരം: കുത്തരിയും സ്പെഷ്യൽ മട്ടയുമൊക്കെ കഴുകിയാൽ തവിടുമാറി വെളുപ്പാകുമോ? വീട്ടിലുണ്ടാക്കുന്ന അരിയാണെങ്കിൽ അങ്ങനെ സംഭവിക്കാൻ ഇടയില്ല. എന്നാൽ, മാർക്കറ്റിൽ നിന്നും വാങ്ങിയ ഡബിൾഹോഴ്സിന്റെ ഉൽപ്പനം ചൂണ്ടി ജെസി നാരായണൻ എന്ന വീട്ടമ്മ കാണിച്ച പരീക്ഷണം മലയാളികളെ ശരിക്കും ഞെട്ടിക്കുന്നതായിരുന്നു. കളർ മുഴുവൻ പോയി വെള്ള നിറത്തിലായി ഡബിൾ ഹോഴ്സ് മട്ട ബ്രോക്കൺ റൈസ് സൂപ്പർ. ജെസി നാരായണന്റെ വീഡിയോ പിന്തുടർന്ന് മറുനാടൻ മലയാളിയും അരി വാങ്ങി സമാനമായ രീതിയിൽ കഴുകി നോക്കിയിരുന്നു. അപ്പോഴും അരി തൂവെള്ള നിറത്തിലായി തെളിഞ്ഞു വന്നു. ഇതോടെ പച്ചരിയിൽ മായം കലർത്തി മട്ട റൈസാക്കി മാറ്റിയാണ് ഡബിൾ ഹോഴ്സ് വിറ്റഴിക്കുന്നതെന്ന് വിലയിരുത്തലുമുണ്ടായി.
എന്തായാലും ഈ വിഷയം സോഷ്യൽ മീഡിയയിൽ സജീവമായി ചർച്ച ആയതോടെ ഡബിൾഹോഴ്സ് കമ്പനി വിശദീകരണവും പ്രതിരോധവുമായി രംഗത്തെത്തി. ഇതിനായി ചില മാധ്യമങ്ങളെ അടക്കം കൂട്ടുപിടിച്ചിട്ടുണ്ട് കമ്പനി. ഡബിൾ ഹോഴ്സ് മട്ട ബ്രോക്കൺ റൈസ് സൂപ്പർ ഉപയോഗിച്ചാൽ അരിവെളുത്തത് കള്ളപ്രചരണമാണെന്നും ബ്രാൻഡുകൾ തമ്മിലുള്ള പോരാണ് ഇതിന്റെ പിന്നിലെന്നും വരുത്തി തീർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനായി പെയ്ഡ് ന്യൂസുമായി കമ്പനി രംഗത്തെത്തി.
ഏതൊരാൾക്കും സ്വാഭാവികമായി ഉണ്ടാകുന്ന ഒരു സംശയമാണ് വീഡീയോയിലൂടെ ജെസി നാരായണൻ ഉന്നയിച്ച്. എന്നിട്ടും ഈ വിഷയത്തെ ബ്രാൻഡു യുദ്ധമാക്കി മാറ്റി തടിരക്ഷിക്കാനാണ് ശ്രമിക്കുന്നത് ഇതിനെ സോഷ്യൽ മീഡിയയിലും ആളുകൾ ചോദ്യം ചെയ്യുന്നുണ്ട്. സുജിത് കുമാർ എന്നയാൾ ഇതേക്കുറിച്ച് ഫേസ്ബുക്കിൽ എഴുതിയത് ഇങ്ങനെയാണ്:
മട്ട അരി വാങ്ങുന്നത് ഫൈബർ ഉള്ള തവിട് അടങ്ങിയിട്ടുള്ളതുകൊണ്ടാണ്. കഴുകിയാലുടൻ ഈ തവിടൊക്കെ ഇങ്ങനെ പോകാൻ തുടങ്ങിയാൽ പിന്നെ ആ അരികൊണ്ടുള്ള ഗുണം എന്താണ്? നിങ്ങൾ ശരീരത്തിനു ദോഷകരമായ യാതൊരു വിധ ഫുഡ് കളറുകളും ഈ അരിയിൽ ചേർക്കുന്നില്ല എന്ന് തന്നെ വിശ്വസിക്കാമെങ്കിലും അരിയിൽ തവിടു ചേർക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണം. അതായത് കൃത്രിമ നിറത്തിനു പകരം സാധാരണ അരിയിൽ മട്ട അരിയുടെ നിറം ലഭിക്കാനായി തവിടും ആ തവിടിനെ അരിയോട് ചേർത്ത് നിർത്താനായി വല്ല സ്റ്റാർച്ചും ഉപയോഗിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതുകൊണ്ട് കഴിക്കുന്നവർക്ക് പ്രത്യേകിച്ച് ദോഷമൊന്നുമുണ്ടാകില്ലെങ്കിലും തവിടുള്ള മട്ടയരിയാണെന്ന വിശ്വാസത്തിൽ സാധാരണ അരി വില കൂടുതൽ കൊടുത്തു വാങ്ങുന്നവരെ വഞ്ചിക്കുന്നതിനു തുല്ല്യമല്ലേ അത്?
പരീക്ഷണത്തിന് വീട്ടമ്മ ഉപയോഗിച്ചത് ഡബിൾ ഹോഴ്സിന്റെ ഉൽപ്പന്നമല്ലെന്ന് വരുത്തി തീർക്കാനാണ് ശ്രമം. ഇങ്ങനെ കേസെടുപ്പിച്ച് ഒതുക്കാനുള്ള ശ്രമങ്ങളും തകൃതിയായി നടക്കുന്നുണ്ട്.
ഡബിൾ ഹോഴ്സ് മട്ട ബ്രോക്കൺ റൈസ് സൂപ്പർ കഴുകുമ്പോൾ ബ്രൗൺ നിറം മാറി തൂവെള്ളയാകുന്നുവെന്നാണ് ഏതാനം ദിവസങ്ങൾക്ക് മുൻപ് ജെസി നാരായണൻ എന്ന വീട്ടമ്മ തെളിവുസഹിതം വീഡിയോ ചിത്രീകരിച്ചത്. ആദ്യ തവണ കഴുകുമ്പോൾ തന്നെ നിറം മാറുന്ന അരി മൂന്നുതവണ കഴുകുമ്പോഴേക്കും പച്ചരിയുടെ നിറത്തിലാകുന്നത് വീഡിയോയിൽ കാണാമായിരുന്നു. ഒലിച്ചുപോയിരിക്കുന്നത് തവിടാണോ പെയിന്റാണോ എന്ന ചോദ്യത്തോടെയാണ് ജെസി വീഡിയോ തയ്യാറാക്കിയത്. ഒരു വീട്ടമ്മയായാണ് പ്രതികരിക്കുന്നത്. സാധാരണ എല്ലാ വിഷയങ്ങളിലും പ്രതികരിക്കുന്നയാളല്ല. ഇത് പക്ഷെ ലക്ഷക്കണക്കിന് പേരെ ബാധിക്കുന്ന വിഷയമായതിനാലാണ് ഇടപെടുന്നതെന്നും അവർ വീഡിയോയിൽ പറഞ്ഞിരുന്നു. ഒരു വാട്ട്സപ്പ് ഗ്രൂപ്പിൽ ഈ വീഡിയോ ജെസി പോസ്റ്റ് ചെയ്യുകയും അത് സെയ്ദ് എന്നയാൾ തന്റെ ഫേസ്ബുക്ക് പേജിൽ അപ്ലോഡ് ചെയ്യുകയുമായിരുന്നു. ഇത് അമ്പതിനായിരത്തിൽപ്പരം ആളുകൾ ഷെയർ ചെയ്യുകയും ചെയ്തതോടെ ഡബിൾ ഹോഴ്സിനെതിരായ പ്രാഥമിക നടപടി ഭക്ഷ്യസുരക്ഷാ വകുപ്പ് ആരംഭിക്കുകയായിരുന്നു.
വീട്ടമ്മ വാങ്ങിയ വഴുതയ്ക്കാട് ആൽത്തറ ജംഗ്ഷനിലെ സപ്ലൈക്കോ ഔട്ട് ലെറ്റിലെത്തി പരിശോദന നടത്തിയെങ്കിലും ഒരു പായ്ക്കറ്റ് പോലും കണ്ടെത്താനായില്ല. പിന്നീട് വീട്ടമ്മയുടെ പക്കലുണ്ടായിരുന്ന അരി ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ ശേഖരിക്കുകയും ലാബിലേക്ക് പരിശോദനയ്ക്ക് അയക്കുകയുമായിരുന്നു.
ഈ സാഹചര്യത്തിലാണ് മറുനാടൻ മലയാളി സപ്ലൈക്കോയിലെ വിവിധ ഔട്ട്ലെറ്റുകളിൽ ഡബിൾഹോഴ്സ് മട്ട ബ്രോക്കൺ റൈസ് സൂപ്പർ എന്ന ബ്രാൻഡ് വാങ്ങാൻ പോയെങ്കിലും എങ്ങും സ്റ്റോക്കില്ല എന്ന മറുപടിയാണ് ലഭിച്ചത്. ഒടുവിൽ പാളയം ത്രിവേണി സ്റ്റോറിൽ നിന്നും രണ്ട് കവർ ഡബിൾ ഹോഴ്സ് മട്ട ബ്രോക്കൺ റൈസ് വാങ്ങി കഴുകി പരിശോധിച്ചു. മൂന്നു വട്ടം കഴുകിയപ്പോഴേക്കും ചുവന്ന അരി വെള്ള നിറത്തിലായി. ഇതോടെയാണ് ഭക്ഷ്യ സുരക്ഷാ കമ്മീഷണറെ നേരിൽ കാണാൻ ഞങ്ങൾ തീരുമാനിച്ചത്. ഞങ്ങൾക്കുണ്ടായ അനുഭവം അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്തി.
കൂടാതെ ജെസ്സി എന്ന വീട്ടമ്മയുടെ പക്കൽ നിന്നും ശേഖരിച്ച അരിയുടെ ലാബ് ടെസ്റ്റ് റിസൽട്ട് എന്താണെന്നും ചോദിച്ചു. പരിശോധനയിൽ വീട്ടമ്മ പറയുന്നത് പോലെ കളർ ഇളകുന്നതായി ബോദ്ധ്യപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ പരിശോദനകൾ നടത്തി വരികയാണെന്നും റിസൽട്ട് കിട്ടിയാൽ മാത്രമേ ആധികാരികമായി സംസാരിക്കാൻ കഴിയൂ എന്നും കമ്മീഷ്ണർ പറഞ്ഞു. കൃത്രിമ നിറങ്ങൾ ചേർത്തിട്ടുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.
കൃത്രിമമായ കളറുകളല്ല ചേർത്തിരിക്കുന്നതെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. തവിടും തവിടെണ്ണയും പ്രത്യേക അനുപാതത്തിൽ മിക്സ് ചെയ്ത് പച്ചരിയിൽചേർത്താണ് അരിയുടെ നിറം മാറ്റുന്നത്. ഈ അരിയാണ് മട്ട അരി എന്ന പേരിൽ വിൽക്കുന്നത്. തവിടെണ്ണയും തവിടും ആരോഗ്യത്തിന് ഹാനീകരമല്ലാത്തതിനാൽ ഭക്ഷ്യസുരക്ഷാ വകുപ്പിന് നടപടി എടുക്കുവാൻ കഴിയില്ല. എന്നാൽ ഉപഭോക്താവ് കബളിപ്പിച്ചു എന്ന് പരാതിയുന്നയിച്ചാൽ ഉപഭോക്തൃ കോടതിക്ക് കേസെടുക്കാൻ കഴിയൂ. ഈ ആനുകൂല്യമുള്ളതുകൊണ്ടാണ് ഇവർ ഇത്തരത്തിലുള്ള മായം ചേർക്കൽ തകൃതിയായി നടത്തുന്നത്. പ്രാഥമിക പരിശോധനയ്ക്ക് ശേഷം വിശദമായപരിശോദനയാണ് ലാബിൽ നടത്തുന്നത്. മറ്റേതെങ്കിലും തരത്തിലുള്ള വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടെ എന്നറിയാനാണിത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍