ലാൻഡിങ് വൻ ദുരന്തത്തിലേക്കെന്ന് ഫസ്റ്റ് ഓഫീസർ അലുവാലിയ ഉച്ചത്തിൽ പറഞ്ഞിട്ടും ക്യാപ്റ്റൻ ഗ്ളൂസിക അത് കേട്ടില്ല; കീഴെയുള്ളവരുടെ നിർദ്ദേശം മോശമെന്ന് വിലയിരുത്തിയ സെർബിയക്കാരൻ ക്യാപ്റ്റന്റെ അഹംഭാവത്തിൽ പൊലിഞ്ഞത് 158 ജീവനുകൾ; മംഗളൂരു ബജ്പേ വിമാന ദുരന്തത്തിന്റെ ഏഴാം വാർഷിക ദിനത്തിലും ഉത്തരംകിട്ടാതെ നിരവധി ചോദ്യങ്ങൾ
രഞ്ജിത് ബാബു
മംഗളൂരു: മഹാദുരന്തം മുന്നിൽ കണ്ടിട്ടും ക്യാപ്റ്റൻ സ്ലാഡ്കോ ഗ്ലൂസിക അത് ഉൾക്കൊള്ളാതിരുന്നത് എന്തു കൊണ്ട് ? 158 പേരുടെ ജീവൻഹോമിക്കപ്പെട്ട മംഗളൂരു ബജ്പേ വിമാന ദുരന്തത്തിന്റെ ഏഴാം വാർഷിക ദിനത്തിലും ഈ ചോദ്യമുയരുന്നു. പെട്ടെന്നുള്ള ലാന്റിങ് അപകടത്തിലാവുമെന്ന് വിമാനത്തിലെ ഫസ്റ്റ് ഓഫീസർ എച്ച് എസ്. അലുവാലിയയുടെ മുന്നറിയിപ്പ് ക്യാപ്റ്റൻ അവഗണിച്ചതെന്തുകൊണ്ട്?
ഗ്ലൂസികയുടെ അമിത ആത്മ വിശ്വാസവും തനിക്ക് കീഴെയുള്ളവരുടെ നിർദ്ദേശം സ്വീകരിക്കുന്നതിനുള്ള വൈമനസ്യവുമാണ് വിമാനം മുമ്പോട്ട് കൊണ്ടു പോകാൻ പ്രേരിപ്പിച്ചത്. താൻ മാത്രമാണ് ശരിയെന്ന പക്ഷക്കാരനായിരുന്നു ഗ്ലൂസികയെന്ന് സഹപ്രവർത്തകരും ദുരന്തം അന്വേഷിച്ച ഉദ്യോഗസ്ഥരോട് സാക്ഷ്യപ്പെടുത്തിയിരുന്നു.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും യാത്രക്കാരുമായി മംഗളൂരുവിലേക്ക് കുതിച്ച എയർ ഇന്ത്യ എക്സ്പ്രസ് ഫ്ളൈറ്റ് 812 വിമാനം 2010 മെയ് 22 ന് രാവിലെ 6.07നാണ് ദുരന്തത്തിൽ പെട്ടത്. 160 യാത്രക്കാരും ആറ് ജീവനക്കാരുമടക്കം ലാന്റിങിനിടെ റൺവേയുടെ അറ്റത്തുള്ള സിഗ്നൽ തൂണിൽ ഇടിച്ച് കൊക്കയിലേക്ക് മറിഞ്ഞ് കത്തിയമരുകയായിരുന്നു.
വിമാനത്തിലുണ്ടായിരുന്നവരിൽ 158 പേരും വെന്തു മരിച്ചു. മലയാളിയായ കമ്പിൽ സ്വദേശി കെ.പി. മായൻകുട്ടി ഉൾപ്പെടെ എട്ട് യാത്രക്കാർ മാത്രമാണ് രക്ഷപ്പെട്ടിരുന്നത്. വിമാനം അപകടത്തിലേക്ക് കുതിക്കും മുമ്പ് ഫസ്റ്റ് ഓഫീസർ അലുവാലിയ ക്യാപ്റ്റനോട് ഗോ എറൗണ്ട് എന്ന് ശബ്ദമുയർത്തി പറയുന്നുണ്ട്. ഒരിക്കൽ കൂടി ചുറ്റി ലാന്റിങിന് ശ്രമിക്കൂ എന്നാണ് അദ്ദേഹം ഉദ്ദേശിച്ചിരുന്നത്. എന്നാൽ ക്യാപ്റ്റൻ സ്ലാഡ്കോ ഗ്ലൂസിക ദുരന്തം കൺമുന്നിലെത്തിയിട്ടും അത് ചെവിക്കൊണ്ടില്ല.
അതേക്കുറിച്ചുള്ള ദുരൂഹത ഇപ്പോഴും തുടരുകയാണ്. യാത്ര ആരംഭിച്ച് മൂന്ന് മണിക്കൂർ വിമാനം മംഗളൂരു കൺട്രോൾ റൂമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ റഡാർ സംവിധാനം തകരാറിലായിരുന്നു. പതിനഞ്ച് മിനുട്ടിനു ശേഷം വിമാനം താഴ്ന്നു തുടങ്ങി. താഴോട്ടിറക്കുമ്പോൾ പറക്കേണ്ടിയിരുന്ന പരിധിക്കപ്പുറം ഉയരത്തിലായിരുന്നു വിമാനം. പെട്ടെന്നുള്ള ഇറക്കമാണ് അപകടകരമായതെന്നാണ് സൂചന.
സെർബിയക്കാരനായിരുന്നു ക്യാപ്റ്റൻ ഗ്ലൂസിയ. അപകടം സംഭവിച്ചതിന്റെ തലേനാളായിരുന്നു അയാൾ ഡ്യൂട്ടിക്ക് കയറിയത്. അതിനു മുമ്പ് ഒരാഴ്ചയായി അവധിയിലായിരുന്നു. 2008 മുതൽ എയർ ഇന്ത്യയിൽ പൈലറ്റായി പ്രവർത്തനം ആരംഭിക്കുകയും നിരവധി മണിക്കൂറുകൾ വിമാനം പറത്തിയ പരിചയവുമുണ്ടായിരുന്നു.
അടുത്ത കാലത്തൊന്നും മദ്യപാനം, പുകവലി എന്നീ ദുശ്ശീലങ്ങൾക്ക് അകപ്പെട്ടിരുന്നുമില്ല. മാത്രമല്ല പതിനാറ് തവണ മംഗളൂരുവിൽ മാത്രം വിമാനം ഇറക്കിയിട്ടുമുണ്ട്.
എന്നാൽ 2009 ഡിസംബർ 12 ന് ഇയാൾ പറത്തിയ മസ്ക്കറ്റ് - തിരുവനന്തപുരം ഹാർഡ് ലാന്റിങ് ആയിരുന്നു. ഇക്കാരണത്താൽ 2010 മാർച്ചിൽ എയർ ഇന്ത്യയുടെ വിമാന സുരക്ഷാ വിഭാഗം വിശദീകരണം തേടുകയും ഗ്ലൂസിയയെ കൗൺസിലിങിന് വിധേയമാക്കുകയും ചെയ്തിരുന്നു. ഈ സംഭവം ഗ്ലൂസിയക്ക് വളരെയേറെ മനപ്രയാസമുണ്ടാക്കിയിരുന്നു.
അത് സഹപ്രവർത്തകരോട് അദ്ദേഹം പങ്കിടുകയും ചെയ്തിരുന്നു. ദുരന്തത്തിന്റെ തൊട്ട് മുമ്പ് ദിവസങ്ങളിൽ ഗ്ലൂസിയക്ക് വയറുവേദനയും തൊണ്ട വേദനയും ഉണ്ടായിരുന്നു. അതിനായി അദ്ദേഹം മരുന്നുകളും ഉപയോഗിച്ചിരുന്നു. മംഗളൂരുവിൽ അയാൾ താമസിച്ച ഹോട്ടൽ മുറിയിൽ നിന്നും ഇതിനായുള്ള തെളിവുകൾ ലഭിച്ചിരുന്നു.
മുംബൈ സ്വദേശിയായ അലുവാലിയ മംഗളൂരുവിൽ തന്നെയാണ് താമസിച്ചിരുന്നത്. അടുത്ത സുഹൃത്തുക്കളോട് മാത്രം കാര്യമായി ഇടപെടുന്ന ആളാണ് അദ്ദേഹം. എന്നാൽ അലുവാലിയയും ഗ്ലൂസിയയും തമ്മിൽ നല്ല ബന്ധത്തിലായിരുന്നില്ലെന്ന് തെളിവുകളുണ്ട്. ഒരേ വിമാനത്തിൽ ജോലി നോക്കുമ്പോഴും ഇവർ അകന്നുതന്നെ കഴിയുകയായിരുന്നു.
എന്നാൽ ജോലി ചെയ്യുന്നതിൽ ഇരുവരും മിടുക്കന്മാരാണുതാനും. ക്യാപ്റ്റനും ഫസ്റ്റ് ഓഫീസറും തമ്മിലുള്ള അസ്വാരസ്യം എയർ ഇന്ത്യാ അധികൃതരുടെ ശ്രദ്ധയിലും പെട്ടിരുന്നു. സുരക്ഷിത യാത്രക്ക് തൊഴിൽ സഹവർത്തിത്വമില്ലാത്തത് ശരിയല്ലെന്നും ബന്ധം ശക്തമാക്കണമെന്നും ഇവരോട് ആവശ്യപ്പെട്ടിരുന്നു.
എന്നിട്ടും ഇവർ ഇത് അംഗീകരിച്ചിരുന്നില്ല. കോക്ക് പിറ്റിലെ വോയ്സ് റിക്കാർഡിൽ ഇതിനുള്ള തെളിവുകളുണ്ട്. കോക്ക് പിറ്റിൽ ക്യാപ്റ്റൻ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് അഭിപ്രായം ഉയർന്നിരുന്നു. എന്നാൽ നിശ്ചിത ഉയരത്തിൽ പറക്കുമ്പോൾ പൈലറ്റുമാർ ചെറുതായി ഉറങ്ങാറുണ്ട്. ഇത് ലോകത്തെ എല്ലാ വിമാനങ്ങളിലും സാധാരണമാണ്. ക്ഷീണം കൊണ്ടാണ് ഇത് സംഭവിക്കുന്നത്.
ക്യാപ്റ്റൻ ഉറങ്ങിപ്പോവുകയാണെങ്കിൽ ഫസ്റ്റ് ഓഫീസർ കൂടുതൽ ജാഗരൂകനാകണം. വേണ്ടി വന്നാൽ വിമാനത്തിന്റെ നിയന്ത്രണം പൂർണ്ണമായും ഏറ്റെടുക്കേണ്ടിയും വരും. എന്നാൽ ഈ വിമാനത്തിൽ ഫസ്റ്റ് ഓഫീസർ അലുവാലിയയുടെ മുന്നറിയിപ്പ് ലംഘിക്കപ്പെട്ടതായി കാണുന്നു. പെട്ടെന്നുള്ള ലാന്റിങാണ് അപകടം ക്ഷണിച്ചു വരുത്തിയതെന്ന് അനുമാനിക്കാം.
തലേ ദിവസം രാത്രി ഒമ്പതരക്ക് മംഗലാപുരത്തു നിന്നും ദുബായിലേക്ക് ഇതേ ജീവനക്കാർ തന്നെയാണ് വിമാനം കൊണ്ടു പോയിരുന്നത്. ഒന്നര മണിക്കൂറോളം വിശ്രമിച്ച ശേഷം വിമാനം തിരിച്ചു കൊണ്ടു വരികയായിരുന്നു. അസുഖബാധിതനായ ഗ്ലൂസിയ മാനസിക സമ്മർദ്ദത്തിന് ഇടയായിട്ടുണ്ടോ എന്ന ചോദ്യവും അവശേഷിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാസർകോഡ് മോക്ക് പോളിൽ ചെയ്യാത്ത വോട്ട് ബിജെപിക്ക് കിട്ടിയെന്ന പേരിൽ വിവാദം; വിഷയം സുപ്രീം കോടതിയിലും; എൽഡിഎഫ്, യുഡിഎഫ് പരാതിയിൽ കഴമ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന വാർത്ത തെറ്റെന്നും കമ്മീഷൻ; നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് പരാതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍