ഇസിജി വായിക്കാനോ മനസ്സിലാക്കാനോ അറിയില്ല എന്ന കുറ്റസമ്മതം ഗൗരവതരമായ അറിവില്ലായ്മ; ബെഡ്റെസ്റ്റ് വിധിച്ച ഹൃദ്രോഗിയെ സ്റ്റെപ്പുകള്‍ കയറ്റി മുകളിലേക്ക് കൊണ്ടുപോയി യോഗാസനം ചെയ്യിപ്പിച്ചതും തെറ്റ്; അടിസ്ഥാന പാഠങ്ങള്‍ അറിയാത്തവരെ ഡോക്ടര്‍മാര്‍ എന്ന് വിളിക്കാമോ? ജേക്കബ് വടക്കന്‍ചേരിക്കെതിരായ കോഴിക്കോട് ഉപഭോക്തൃ ഫോറം ഉത്തരവ് ചര്‍ച്ചയാക്കി അലോപ്പതി ഡോക്ടര്‍മാര്‍; ദേശീയ മെഡിക്കല്‍ കമ്മീഷന് ബില്ലിനെ പ്രതിരോധിക്കാനും പുതിയ ആയുധം
കെ വി നിരഞ്ജൻ
കോഴിക്കോട്: ദേശീയ മെഡിക്കൽ കമ്മീഷൻ ബിൽ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വർത്തമാനകാലത്ത് ഏറെ പ്രസക്തമായ ഒരു ഉത്തരവുമായി കോഴിക്കോട് ഉപഭോക്തൃ ഫോറം. അഭിഭാഷകൻ ആശുപത്രിയിൽ മരണപ്പെട്ട സംഭവത്തിൽ ജേക്കബ് വടക്കൻചേരിയും നേച്ചർ ലൈഫ് ഹോസ്പിറ്റലും നാലു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ഉപഭോക്തൃ ഫോറം ഉത്തരവ് ദേശീയ മെഡിക്കൽ കമ്മീഷൻ ബില്ലുമായ ചർച്ചകൾക്ക് പുതിയ തലം നൽകും. പന്ത്രണ്ട് വർഷം മുമ്പാണ് കോഴിക്കോട്ടെ അഭിഭാഷകനായിരുന്ന സി വിനയാനന്ദൻ എറണാകുളം ചമ്പക്കര നേച്ചർ ലൈഫ് ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടത്. തുടർന്ന് കുടുംബാംഗങ്ങൾ കോഴിക്കോട് ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ നൽകിയ പരാതിയിലാണ് നഷ്ടപരിഹാരം നൽകാൻ ഉത്തരവുണ്ടായത്. ജേക്കബ് വടക്കൻചേരിയ്ക്കെതിരെ നിരവധി ആക്ഷപേങ്ങൾ ഉയർന്നിട്ടുണ്ട്. ഇതിന് പിന്നിലുള്ളവർക്ക് കരുത്ത് പകരുന്നതാണ് പുതിയ വിധി.
ഹോമിയോ, ആയുർവ്വേദം, യൂനാനി ചികിത്സാരീതികൾ പഠിച്ചവർക്ക് ഒരു ബ്രിഡ്ജ് കോഴ്സിലൂടെ അലോപ്പതിയിലും ചികിത്സ നടത്താനുള്ള അനുമതിയുമായി ദേശീയ മെഡിക്കൽ കമ്മീഷൻ ബില്ലിന്റെ പശ്ചാത്തലത്തിൽ ഏറെ പ്രസക്തമായ ഉത്തരവാണ് ഉണ്ടായിരിക്കുന്നതെന്ന് മരണപ്പെട്ട വിനയാനന്ദന്റെ സഹോദരൻ തിലകാനന്ദൻ സി പറഞ്ഞു. കഴിഞ്ഞ പത്തുവർഷക്കാലമായി നടത്തിയ നിയമയുദ്ധത്തിന്റെ ഫലമയാണ് ഈ നീതി ഞങ്ങൾക്ക് ലഭിച്ചത്. കേസ് നടക്കുന്നതിനിടയിൽ രണ്ട് പ്രമുഖ വ്യക്തികൾ മധ്യസ്ഥ ശ്രമങ്ങൾക്കായി വന്നിരുന്നു. അവരോട് എത്ര രൂപ നൽകിയാലും ഒത്തു തീർപ്പിനില്ല എന്നാണ് ഞങ്ങൾ വ്യക്തമായി പറഞ്ഞത്. ഒരു പൊതുപ്രശ്നം എന്ന നിലയ്ക്കാണ് ഞങ്ങൾ ഈ കേസ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഈ കേസ് ദേശീയ മെഡിക്കൽ കമ്മീഷൻ ബില്ലുമായി ചേർത്ത് ചർച്ച ചെയ്യാൻ ഐഎംഎ അടുക്കമുള്ള ഡോക്ടർമാരുടെ സംഘടനകളും തയ്യാറാകുമെന്നാണ് സൂചന.
ഡോക്ടർ എന്ന് സ്വയം വിശേഷിപ്പിക്കപ്പെടുന്ന ഒരാൾ ചികിൽസക്കാവശ്യമായ അറിവും നൈപുണിയും തനിക്കുണ്ട് എന്ന ധ്വനിയാണ് നൽകുന്നതെന്ന ഫോറം നിരീക്ഷിണവും ശ്രദ്ധേയമാണ്. അത്തരമൊരാളെ ഒരു രോഗി സമീപിച്ചാൽ ആ ചികിത്സ താൻ ഏറ്റെടുക്കേണ്ടതുണ്ടോ, പ്രസ്തുത രോഗിക്ക് എന്തു തരം ചികിത്സയാണ് വേണ്ടത്, ആ ചികിത്സ എപ്രകാരമാണ് നടത്തേണ്ടത് എന്നീ കാര്യങ്ങളിലെല്ലാം അതീവ ശ്രദ്ധ പുലർത്തേണ്ടുന്ന ഉത്തരവാദിത്വമുണ്ട് എന്ന് ഡോക്ടർ ലക്ഷ്മൺ ബാലകൃഷ്ണ ജോഷിയും ഡോക്ടർ ത്രിംബക് ബാപ്പോ ഗോഡ് ബോളും മറ്റുള്ളവരും എന്ന കേസിലെ സുപ്രീം കോടതി വിധി ഉദ്ധരിച്ചുകൊണ്ട് ഫോറം വ്യക്തമാക്കി. ഇവയിലേതെങ്കിലും ഒരു കാര്യത്തിൽ വീഴ്ച വന്നാൽ തന്നെ കുറ്റകരമായ അശ്രദ്ധയുടെ പേരിൽ നടപടിക്ക് സാധൂകരണമുണ്ടെന്നും ഫോരം അഭിപ്രായപ്പെട്ടു.
എല്ലാ മെഡിക്കൽ പ്രാക്ടീഷണർമാരും സാമാന്യമായ അളവിൽ അറിവും നൈപുണിയും പുലർത്തേണ്ടതുണ്ടെന്നും സാമാന്യവിധം ശ്രദ്ധയോടെ പ്രവർത്തിക്കേണ്ടതുണ്ടെന്നും ഫോറം നിരീക്ഷിച്ചു. തങ്ങൾക്ക് ഇസിജി വായിക്കാനോ മനസ്സിലാക്കാനോ അറിയില്ല എന്ന ജേക്കബ് വടക്കഞ്ചേരിയുടെ കുറ്റസമ്മതം ആശുപത്രി അധികൃതരുടെ ഗൗരവതരമായ അറിവില്ലായ്മയെ സൂചിപ്പിക്കുന്നതായും ഏത് വൈദ്യശാഖയിൽ പ്രാക്ടീസ് ചെയ്യുന്നവരാണെങ്കിലും വൈദ്യശാസ്ത്രത്തിന്റെ ചില അടിസ്ഥാന പാഠങ്ങൾ മനസ്സിലാക്കിയിരിക്കേണ്ടതാണെന്നും അതില്ലാത്തവർ ഡോക്ടർമാർ എന്ന് വിളിക്കപ്പെടന്നതിന് അർഹതയില്ലാത്തവരാണെന്നും ഫോറം വ്യക്തമാക്കി.
ഹൃദയസംബന്ധമായ പ്രശ്നങ്ങൾ നേരിട്ടിരുന്ന രോഗിയെ ആശുപത്രിയുടെ താഴെ നിലയിൽ നിന്ന് സ്റ്റെപ്പുകൾ കയറി മുകളിലത്തെ നിലയിലേക്ക് യോഗസ്സനം ചെയ്യുന്നതിന് കൊണ്ടുപോയതും യോഗ ചെയ്യിച്ചതുമെല്ലാം രോഗിയുടെ ഗുരുതരാവസ്ഥ മനസ്സിലാക്കുന്നതിന് എതിർകക്ഷികൾക്കുള്ള കഴിവില്ലായ്മയാണെന്നും ഫോറം വിലയിരുത്തി. രോഗി പ്രമേഹ രോഗ ബാധിതനാണ് എന്നതിനാൽ തന്നെ നെഞ്ചുവേദന അനുഭവപ്പെട്ടിട്ടില്ലെങ്കിലും ശ്വസന തടസ്സം, ക്ഷീണം എന്നിവയെല്ലാം ഹൃദ്രോഗ ലക്ഷണങ്ങളാണെന്ന് ഡോക്ടർമാർ എന്ന നിലയ്ക്ക് എതിർകക്ഷികൾ തിരിച്ചറിയേണ്ടിയിരുന്നുവെന്നും ഫോറം നിരീക്ഷിച്ചു. ഹൃദ്രോഗത്തിനുള്ള പ്രഥമ ശുശ്രൂഷ പോലും നൽകിയില്ല എന്ന ഹരജിക്കാരുടെ വാദവും ഇത്തരം രോഗികൾക്ക് സമ്പൂർണ്ണ വിശ്രമമാണ് വേണ്ടതെന്നും സ്റ്റെപ്പ് കയറാനോ യോഗ ചെയ്യാനോ പാടില്ല എന്നുമുള്ള കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിലെ അസോസിയേറ്റ് പ്രൊഫസർ ഡോ: വി കെ ഗിരീശന്റെ മൊഴിയും ഫോറം ഗൗരവമായി കണ്ടു.
നേച്ചർ ലൈഫ് ഹോസ്പിറ്റൽ, ജേക്കബ് വടക്കൻചേരി, ജോഷി എം വർഗ്ഗീസ് എന്നിവർ പരേതനായ സി വിനയാനന്ദന്റെ അനന്തരാവകാശികൾക്ക് നാല് ലക്ഷം രൂപയു നഷ്ടപരിഹാരവും കേസിന്റെ ചെലവിലേക്കായി പതിനയ്യായിരം രൂപയും നൽകണമെന്നാണ് പ്രസിഡന്റ് റോസ് ജോസ്, അംഗങ്ങളായ ബീന ജോസഫ്, ജോസഫ് മാത്യു എന്നിവരടങ്ങിയ കോഴിക്കോട് ഉപഭോക്തൃ ഫോറം ഉത്തരവ് പുറപ്പെടുവിച്ചത്. ഇതേ സമയം ഇത്തരത്തിലുള്ള നിരവധി ആരോപണങ്ങൾ സ്ഥാപനത്തിനെതിരെ ഇതിന് മുമ്പും വന്നിട്ടുണ്ടെന്നും അവയെയെല്ലാം നിയമപരമായി നേരിട്ടിട്ടുണ്ടെന്നും നേച്ചർ ലൈഫ് ഭാരവാഹികൾ പറഞ്ഞു.
നാലിന് ഡോ; ജേക്കബ് വടക്കൻചേരിയുടെ രോഗങ്ങളില്ലാത്ത ജീവിതമെന്ന ഏകദിന സെമിനാർ നാലിന് കോഴിക്കോട്ട് നടക്കുകയാണ്. കാൻസർ, കരൾ, കിഡ്നി ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് ചികിത്സയുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ക്യാമ്പ് നടക്കാൻ പോകുന്നത്. നേരത്തെ വാക്സിൻ വിരുദ്ധതയുടെ പേരിൽ ഏറെ ആരോപണങ്ങൾക്ക് വിധേയനായ വ്യക്തിയാണ് ഡോ.ജേക്കബ് വടക്കൻചേരി. വാക്സിൻ മലപ്പുറത്തെ മുസ്ലീം ജനസംഖ്യകുറക്കാനുള്ള അമേരിക്കൻ ഗൂഢാലോചനയാണെന്ന വടക്കൻചേരിയുടെ പ്രചാരണമാണ് മലപ്പുറത്ത് മീസൽസ് റുബെല്ല വാക്സിനേഷൻ കാമ്പയിനെവരെ സാരമായി ബാധിച്ചതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനെതിരെ ആരോഗ്യവകുപ്പ് പല തവണ പരായി നൽകിയിട്ടും വടക്കൻചേരിക്കെതിരെ ഒരു നടപടിയും അധികൃതർ എടുത്തിട്ടില്ല.
മാത്രമല്ല സിപിഎം നേതാക്കളായ വി.എസിന്റെയും എം.എബേബിയുടെയും പേഴ്സണൽ ഡോക്ടർ ആണെന്നും ഇയാൾ പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ വാക്സിൻ വിരുദ്ധ കാമ്പയിനിന്റെ പശ്ചാത്തലത്തിൽ വടക്കൻചേരിയെ തള്ളിപ്പറഞ്ഞുകൊണ്ട് ബേബി ഫേസ്ബുക്ക് പോസ്റ്റും ഇട്ടിരുന്നു. സിപിഎം നേതാക്കളുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് വടക്കൻചേരിക്കെതിരെ നടപടിയില്ലാത്തതെന്നാണ് ആക്ഷേപം ഉയരുന്നത്.
Stories you may Like
- ചേരി പ്രദേശത്ത് താമസിക്കുന്നവരെ അപമാനിച്ചിട്ടില്ല; മാപ്പ് പറയില്ലെന്നും ഖുശ്ബു
- ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- യുവതിയെ നിർബന്ധിച്ച് വിവാഹംകഴിപ്പിച്ചു; ഭർത്താവിന്റെ പരാതി, നാലുപേർ അറസ്റ്റിൽ
- ഇന്ത്യയിലാദ്യമായി സംസ്ഥാനത്ത് വനിതാ റസ്റ്റ് ഹൗസ് നടപ്പാക്കുന്നു
- ഓൺലൈൻ തട്ടിപ്പ്: യുവതിയുടെ 1.93 ലക്ഷം കൈക്കലാക്കിയ ഫറോക്ക് സ്വദേശി അറസ്റ്റിൽ
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍