വാക്സിൻ വിരുദ്ധ കാമ്പൈനുകളുടെ നട്ടെല്ലൊടിക്കാൻ ചങ്കുറപ്പോടെ പൊരുതി; സർക്കാർ ആശുപത്രി ജോലി മതിയെന്ന വാശിയിൽ ലക്ഷങ്ങൾ ശമ്പളം കൊടുക്കുന്ന ജോലി വേണ്ടെന്നു വച്ചു; ഒന്നാം റാങ്കോടെ മെഡിക്കൽ കോളേജിൽ നിന്നും പാസായ ഡോക്ടർ ജിനീഷിനെ ചാനലിൽ സത്യം പറഞ്ഞതിന്റെ പേരിൽ പിരിച്ചു വിട്ടു; ഇതെങ്ങനെ ശരിയാവുമെന്ന് ചോദിച്ച് കോട്ടയത്തെ ഡോക്ടറുടെ പിന്നിൽ അണിനിരന്ന് സോഷ്യൽ മീഡിയ
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: മെഡിക്കൽ കൗൺസിൽ നിഷ്കർഷിച്ച മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ മെഡിക്കൽ കോളജിലെ എം.ബി.ബി.എസ് , പിജി സീറ്റുകളുടെ അംഗീകാരം നഷ്ടപ്പെടുമെന്ന ആശങ്കയാണ് മനോരമന്യൂസിൽ അദ്ധ്യാപകൻ പി.എസ്. ജിനേഷ് പങ്കുവച്ചത്. ഇതോടെ ജിനേഷിനെതിരായ പ്രിൻസിപ്പൽ. രാജിവച്ചില്ലെങ്കിൽ പുറത്താക്കുമെന്ന് ഭീഷണി. ഒടുവിൽ ജനകീയ ഡോക്ടർ ജോലി രാജിവച്ചു. സത്യം പറഞ്ഞതിന് പുറത്താക്കിയത് മിടുക്കനായ ജനകീയനായ ഡോക്ടറെയാണ്. അതുകൊണ്ട് തന്നെ വിഷയത്തിൽ സോഷ്യൽ മീഡിയ പ്രതിഷേധിക്കുകയാണ്. #JusticeForJinesh എന്ന ഹാഷ് ടാഗും സജീവമാവുകായാണ് സോഷ്യൽ മീഡിയയിൽ.
ഇക്കഴിഞ്ഞ ജൂലൈ 26, 27 തിയതികളിൽ മെഡിക്കൽ കൗൺസൽ നടത്തിയ പരിശോധനയിൽ കോട്ടയം മെഡിക്കൽ കോജിൽ വീഴ്ചകൾ കണ്ടെത്തിയിരുന്നു. അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഉൾപ്പെടെ തസ്തികയിലുള്ള ഒഴിവ്, സ്കാനിങ്ങ് എക്സറെ സൗകര്യങ്ങൾ, പരീക്ഷാ ഹാൾ, ആന്റി റാഗിങ് സെൽ എന്നിവയുടെ അപര്യാപ്തത, തുടങ്ങി പത്ത് കാര്യങ്ങളാണ് വീഴ്ചയായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. മാത്രമല്ല സമാനപ്രശ്നങ്ങൾ കാരണം ഫോറൻസിക്, ജനറൽ മെഡിസിൻ ഉൾപ്പെടെയുള്ള പി.ജി കോഴ്സുകൾ നിലവിൽ അംഗീകാരമില്ലാതെയാണ് പ്രവർത്തിക്കുന്നത്. അഗീകാരം നഷ്ടപ്പടുന്നതിൽ അദ്ധ്യാപകൻ എന്ന നിലയിലുള്ള ആശങ്ക ജിനേഷ് പങ്കുവച്ചിരുന്നു. ഈ ബൈറ്റ് പുറത്തുവന്നതോടെ സ്ഥാപനത്തെ അപമാനിച്ചു എന്നപേരിൽ ജിനേഷിനെ പുറത്താക്കാൻ തീരുമാനിക്കുകയായിരന്നു. എന്നാൽ കരിയർ മുന്നിൽ കണ്ട് ജിനേഷ് രാജി സമർപ്പിച്ചു. ഈ വിഷയാണ് സോഷ്യൽ മീഡിയ സജീവ പ്രതിഷേത്തിന് വിഷയമാക്കുന്നത്.
കോട്ടയം മെഡിക്കൽ കോളേജിലെ സീറ്റുകളുടെ അംഗീകാരത്തെ കുറിച്ച് ചാനലിൽ ഒരു ബൈറ്റ് കൊടുത്തു എന്ന പേരിൽ ജോലിയിൽ നിന്നും പുറത്താക്കപ്പെട്ട ഡോക്ടർ ജിനേഷ്.. തന്റെ വാക്കുകളിലും പ്രവർത്തികളിലും സമൂഹത്തിന്റെ നന്മ മാത്രം ലക്ഷ്യമിട്ട് കൊണ്ട് പ്രവർത്തിച്ചിരുന്ന ഈ വ്യക്തിയെ ഈയൊരു കാരണത്തിന്റെ പേരിൽ പുറത്താക്കി (രാജി വെപ്പിച്ചു ) എന്നത് തികച്ചും പ്രതിഷേധാർഹമാണ്. അശാസ്ത്രീയ ചികിത്സാ രീതികൾക്കെതിരെ ശബ്ദമുയർത്തുകയും അതിനെതിരെ നിരന്തരം സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും പ്രതികരിച്ചു കൊണ്ടിരിക്കുകയും ചെയ്തിരുന്ന , ഇപ്പോൾ നടക്കുന്ന എം ആർ വാക്സിനേഷൻ ക്യാമ്പൈനിൽ ഉൾപ്പടെ പൊതുജനാരോഗ്യ സംബന്ധിയായ എല്ലാ വിഷയങ്ങളിലും മികച്ച ഇടപെടലുകൾ നടത്തുകയും ചെയ്ത ഇദ്ദേഹത്തിനെതിരെ അധികാരികൾ എടുത്ത ഈ നടപടി മനുഷ്യത്വ രഹിതമെന്നു തന്നെയേ വിശേഷിപ്പിക്കാൻ കഴിയൂ. അന്യായമായ ഈ നടപടി പിൻവലിക്കുകയും ഇദ്ദേഹത്തിനു വേണ്ട നീതി നടപ്പിലാകുകയും വേണം...അതിനു വേണ്ട നടപടികൾ ബന്ധപ്പെട്ട അധികാരികൾ കൈക്കൊള്ളും എന്നു പ്രതീക്ഷിക്കുന്നു. ഡോക്ടർ ജിനേഷിന് എല്ലാ പിന്തുണയും-സോഷ്യൽ മീഡിയയിലെ പൊതു വികാരമാണ് ഇത്.
തന്നെ ക്രൂശിച്ചതെന്നാണ് ജിനേഷിന്റെയും പക്ഷം. ഫോറൻസിക് വിഭാഗത്തിന്റെ അംഗീകാരം നഷ്ടപ്പെടാനിടയായ സാഹചര്യത്തിൽ വീഴ്ചകൾ പരിഹരിച്ച് അംഗീകാരം തിരികെ ലഭിക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകിയിട്ടും പ്രവർത്തനങ്ങൾ എവിടെയുമെത്തിയിട്ടില്ലെന്നും ജിനേഷ് പറയുന്നു. ഇക്കാര്യം ഉൾപ്പെടെ ചൂണ്ടിക്കാണിച്ച്് ജിനേഷിന്റെ നേതൃത്വത്തിൽ ഹൈക്കോടതിയെ വീണ്ടും സമീപിച്ച അവസരത്തിലാണ് പ്രതികാര നടപടി പ്രിൻസിപ്പൽ കൈക്കൊണ്ടതെന്ന് ജിനേഷും പറയുന്നു. കഴിഞ്ഞ മൂന്നുവർഷമായി കോട്ടയം മെഡിക്കൽ കോളജിൽ ഫോറൻസിക് വിഭാഗം അദ്ധ്യാപകനാണ് പി.എസ്. ജിനേഷ്. എം.ബിബിഎസ് , പിജി എന്നിവ ജിനേഷ് പഠിച്ചതും ഇവിടെയാണ്.
രാജിയെ കുറിച്ച് ഫേസ്ബുക്കിൽ ജിനേഷ് കുറിച്ചത് ഇങ്ങനെയാണ്
ഒക്ടോബർ അഞ്ച്; എംബിബിഎസ് വിദ്യാർത്ഥികളുടെ പരീക്ഷയായിരുന്നന്ന്. കുറച്ചു ദിവസങ്ങളായി അവധിയിലായിരുന്ന മേധാവിയെ കണ്ടപ്പോളാണ് ആ ചോദ്യം. 'ജിനേഷ് അറിഞ്ഞിരുന്നോ?' 'എന്താണ് സർ?' 'അല്ല, ഇന്നലെ പ്രിൻസിപ്പാൾ വിളിച്ചിരുന്നു. ജിനേഷിനെ കോളേജിൽ നിന്നും ടെർമിനേറ്റ് ചെയ്യാൻ പോകുന്നു. എംബിബിഎസ് അംഗീകാര പ്രശ്നത്തിൽ കോളേജിന് എതിരായി വാർത്തയിൽ പറഞ്ഞതാണ് കാരണം. ജിനേഷ് ഈ ജോലി വിടാൻ പോവുകയാണ് എന്ന് കഴിഞ്ഞയാഴ്ച പറഞ്ഞതുകൊണ്ട് ഞാൻ സാറിനോട് പ്രത്യേകിച്ചൊന്നും പറഞ്ഞില്ല.' 'ഇതിപ്പോൾ മോങ്ങാനിരുന്ന നായയുടെ തലയിൽ തേങ്ങാ വീണത് പോലെയാണല്ലോ, അല്ലെങ്കിലും ഈ കോൺട്രാക്ട് ജോലി വിടാനിരുന്നതാണ്. അംഗീകാര-നിയമന പ്രശ്നങ്ങൾ സാറിനും അറിയാമല്ലോ. എന്നാൽ ഇങ്ങനെ ആവട്ടെ'. 'നിങ്ങളുടെ ഭരണം വന്നേപ്പിന്നെ നമ്മുടെയൊക്കെ ജോലിപോലും പോവുകയാണല്ലോ!' സമീപത്തു നിന്നിരുന്ന ഡെപ്യൂട്ടി സൂപ്രണ്ട് കൂടിയായ അടുത്ത സുഹൃത്തിനോട് ചോദിച്ചു. ആൾ ഒന്നും മിണ്ടിയില്ല. ഞാനൊരു മറുപടി പ്രതീക്ഷിച്ചതുമില്ല.
പ്രിൻസിപ്പാളിനെ നേരിട്ട് ഫോണിൽ വിളിച്ചു. മനോരമ ന്യൂസ് വാർത്തയിൽ ഞാൻ കോളേജിനെ മോശമായ രീതിയിൽ ചിത്രീകരിച്ചു എന്നാണ് അദ്ദേഹം പറയുന്നത്. ടെർമിനേറ്റ് ചെയ്യാനാണ് തീരുമാനമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അല്ലെങ്കിലും ജോലിയിൽ നിന്ന് മാറിനിൽക്കാൻ ഇരുന്നതാണ്, എന്നാൽ ഇങ്ങനെ ആയിക്കോട്ടെ എന്ന മറുപടി ഞാനും നൽകി. അങ്ങനെയെങ്കിൽ രാജിക്കത്ത് നൽകാൻ അദ്ദേഹം ആവശ്യപ്പെട്ടു, അതാകുമ്പോൾ കൂടുതൽ കോംപ്ലിക്കേഷൻ ഇല്ല എന്നും പറഞ്ഞു. എന്നെ സംബന്ധിച്ച് രണ്ടും തുല്യം. ശരിക്കും ആദ്യം പറഞ്ഞതുപോലെ തന്നെ. മോങ്ങാനിരുന്ന നായയുടെ തലയിൽ തേങ്ങാ വീണു. എന്നാൽ അങ്ങനെ ആയിക്കോട്ടെ. കൂടുതൽ ആരോടും ആലോചിക്കാനൊന്നുമില്ലായിരുന്നു. റാണിയോട് വിളിച്ചു വിവരം പറഞ്ഞു. വളരെ അടുത്ത സുഹൃത്തുക്കളോട് ഒന്ന് ആലോചിച്ചു. ഒറ്റവരി കത്ത് ടൈപ്പ് ചെയ്തെടുത്തു. രണ്ടരയ്ക്ക് പ്രിൻസിപ്പൾ ഓഫീസിലെത്തി കത്തുനൽകി.
ഹൃദയത്തിന്റെ ഭാഗമായ കലാലയത്തിൽ നിന്നും വിടവാങ്ങി. ഒരുപിടി നല്ല ഓർമ്മകൾ മാത്രം സമ്മാനിച്ച കലാലയം. വ്യക്തിത്വത്തോടേ ജീവിക്കാൻ പഠിപ്പിച്ച കലാലയം. എംബിബിഎസ് കാലഘട്ടത്തിലെ ഉഴപ്പുകൾ റസിഡൻസി ചെയ്യുന്ന കാലത്ത് ഉണ്ടാവരുതെന്ന നിലപാടെടുത്ത് അതനുസരിച്ച് പ്രവർത്തിക്കാൻ സാധിച്ച കലാലയത്തിൽ നിന്ന്. സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ പ്രവേശനത്തിന്റെയും ഫീസിന്റെയും കാര്യത്തിൽ പോലും വലിയ ചർച്ചകൾ ഉണ്ടാകുന്ന സമൂഹമാണ് നമ്മുടേത്. സ്വകാര്യ മെഡിക്കൽ കോളേജുകളിലെ പഠന-പാഠ്യേതര സൗകര്യങ്ങളെ കുറിച്ച് ആകുലതയോടെ സംസാരിക്കുന്ന സമൂഹമാണ് നമ്മുടേത്. ഓരോ വർഷവും എംബിബിഎസ് പ്രവേശന സമയത്ത് കോടതി ഉത്തരവുകളിലൂടെ പ്രവേശനം നടത്തുകയും അതിനെ കുറിച്ച് ചർച്ചകൾ നടത്തുകയും ചെയ്യുന്ന നാടാണ് നമ്മുടേത്. അവിടെയാണ് സർക്കാർ മെഡിക്കൽ കോളേജുകളിലെ വിദ്യാർത്ഥികൾക്ക് അംഗീകാര പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നത്. ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം ഇല്ലെങ്കിൽ ആ വിദ്യാർത്ഥികൾ പഠിച്ചിറങ്ങിയ വ്യാജന്മാർ ആവും.
ഈ സാഹചര്യത്തിലാണ് എന്നെ വിളിച്ചു ചോദിച്ച മാധ്യമപ്രവർത്തകന് ഞാൻ മറുപടി നൽകിയത്. ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അംഗീകാര പ്രശ്നങ്ങൾ അനുഭവിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ അതിനെ കുറിച്ച് പറയാൻ എനിക്ക് കടമയുണ്ട് എന്ന് തന്നെയാണ് ഞാൻ കരുതുന്നത്. ഒരു അദ്ധ്യാപകനെന്ന നിലയിലും അത് ചൂണ്ടിക്കാട്ടേണ്ടത് എന്റെ കടമയാണെന്ന് ഞാൻ കരുതുന്നു. കാരണം ഇവിടെയെല്ലാം പരിഹാര തീരുമാനമുണ്ടാകേണ്ടത് ഭരണ നേതൃത്വത്തിൽ നിന്ന് തന്നെയാണ്. ഫൊറൻസിക് മെഡിസിൻ വിഭാഗത്തിന്റെ അംഗീകാര പ്രശ്നങ്ങൾ പലതവണ ചൂണ്ടിക്കാട്ടിയിട്ടും പരിഹാരം ഉണ്ടാകാത്ത സ്ഥലത്താണ് ഞാൻ ഇത് പറഞ്ഞതും. കോട്ടയം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളുടെ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അംഗീകാര പ്രശ്നത്തിൽ വ്യക്തവും കൃത്യവുമായ ഇടപെടലുകൾ വേണം എന്ന ആഗ്രഹത്താലാണ് പറഞ്ഞത്. എനിക്കുണ്ടായ ദുരവസ്ഥ ആ കുട്ടികൾക്ക് ഉണ്ടാകരുതെന്ന ആഗ്രഹത്താൽ. ഏറ്റവും മികച്ച റാങ്ക് വാങ്ങി ഏറ്റവും മികച്ച കോളേജിൽ എന്ന് വിശ്വസിച്ച്, സർക്കാർ മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയ എംബിബിഎസ് വിദ്യാർത്ഥികളുടെ അംഗീകാരത്തിന്റെ പ്രശ്നം മാത്രമാണ് ഞാൻ സംസാരിച്ചത്.
2012-ൽ കേരള മെഡിക്കോസ് ജോയിന്റ് ആക്ഷൻ കൗൺസിലിന്റെ വൈസ് പ്രസിഡന്റായി പ്രവർത്തിച്ചു തുടങ്ങിയത് മുതൽ, മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ് അസോസിയേഷൻ ഭാരവാഹിയായ തിരഞ്ഞെടുക്കപ്പെട്ടത് മുതൽ ഇതൊക്കെ തന്നെയാണ് പറയാൻ ശ്രമിച്ചിട്ടുള്ളതെന്നും ജിനേഷ് വിശദീകരിക്കുന്നു. കോട്ടയം മെഡിക്കൽ കോളേജിലെ ഏറ്റവും മിടുക്കനായ വിദ്യാർത്ഥിയായിരുന്നു ജിനേഷ്. ഒന്നാം റാങ്കോടെ പാസായി. അതിന് ശേഷം സ്വകാര്യ ആശുപത്രികളിൽ വമ്പൻ ശമ്പളത്തിന് ജോലി ഓഫറും ലഭിച്ചു. എന്നാൽ സർക്കാർ മേഖലയിൽ തുടരാനായിരുന്നു തീരുമാനം. ഇതിലൂടെ പൊതു സേവനത്തിന് പുതിയ വഴി കണ്ടെത്താനും ശ്രമിച്ചു. ആശുപത്രിയുടെ നിലവാരം ഉയർത്താനും വാക്സിനുകൾക്കെതിരായ സമരവും എല്ലാം ഇതിന്റെ ഭാഗമായിരുന്നു. അത്തരത്തിലൊരു ഡോക്ടറെയാണ് സർക്കാർ സർവ്വീസിൽ നിന്നും സമ്മർദ്ദത്തിലൂടെ പുറത്താക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്