വാക്സിൻ വിരുദ്ധ ക്യാമ്പെയിനുകളുടെ നട്ടെല്ലൊടിക്കാൻ ഡോക്ടർ ജിനേഷ് വീണ്ടും വരുന്നു; ചങ്കുറപ്പോടെ നിന്നതിന് മെഡിക്കൽ കോളേജിൽ നിന്ന് രാജി വയ്ക്കേണ്ടി വന്ന ഡോക്ടർ പുതിയ ജോലിയിലേക്ക്; പൊതുജനാരോഗ്യ സംരക്ഷണത്തിനായി പരോപകാര കിംവദന്തി പൊളിച്ചടുക്കലുമായി താൻ ഇവിടെ തന്നെയുണ്ടാകുമെന്നും ജിനേഷ്
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: മെഡിക്കൽ കൊൺസിൽ നിഷ്കർഷിച്ച മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ കോട്ടയം മെഡിക്കൽ കോളേജിലെ എംബിബിഎസ്,പിജി സീറ്റുകളുടെ അംഗീകാരം നഷ്ടപ്പെടുമെന്ന ആശങ്ക ചാനലിൽ പങ്കുവച്ചതിന് രാജി വയ്ക്കേണ്ടി വന്ന ജനകീയ ഡോക്ടറായ പി.എസ്.ജിനേഷ് വീണ്ടും ജോലിയിൽ പ്രവേശിച്ചു. മെഡിക്കൽ കോളേജിൽ അല്ലെന്ന്മാത്രം. പൊതുജനാരോഗ്യസംരക്ഷണത്തിനായുള്ള തന്റെ തുറന്ന പോരാട്ടത്തിന് സോഷ്യൽ മീഡിയയിലടക്കമുള്ളവർ നൽകിയ പിന്തുണയ്ക്കും സ്നേഹത്തിനുമുള്ള നന്ദി അറിയിച്ചുകൊണ്ടുള്ള പോസ്ററിലാണ് പുതിയ ജോലി വിവരം അദ്ദേഹം അറിയിച്ചത്. തനിക്ക് ഇഷ്ടമുള്ള പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ തുടരാൻ കഴിയുന്ന ജോലിയിലാണ് പ്രവേശിക്കുന്നതെന്നും ഡോക്ടർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.വാക്സിൻ വിരുദ്ധ ക്യാമ്പെയിനുകലെ ചെറുക്കാനുള്ള തീവ്രയത്നം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
'മെഡികോസിന്റെ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അംഗീകാരവും, മികച്ച സൗകര്യങ്ങൾ ഉറപ്പാക്കിക്കൊണ്ടും പിജി യോഗ്യതയുള്ള അദ്ധ്യാപകരെ നിയമിച്ചു കൊണ്ടും സർക്കാർ മെഡിക്കൽ കോളേജുകളെ ഉന്നത നിലവാരത്തിലേക്ക് ഉയർത്തണമെന്നും, പൊതുജനാരോഗ്യ മേഖലയിലെ സർക്കാർ സംവിധാനങ്ങൾ ശക്തമാക്കണമെന്നും ആയിരുന്നു പറഞ്ഞുകൊണ്ടിരുന്നത്. അവയെല്ലാം മുൻപ് ചെയ്തിരുന്നത് പോലെ തന്നെ തുടരുന്നതായിരിക്കും. ഈ സാമൂഹ്യ മാധ്യമങ്ങളിലൂടെ തന്നെ അതെല്ലാം എഴുതുന്നതുമായിരിക്കും.
ചെറിയ ഒരിടവേളയ്ക്കുശേഷം വീണ്ടും ഭിഷഗ്വരവൃത്തിയിലേക്ക് പ്രവേശിക്കുകയാണ്. കോട്ടയം മെഡിക്കൽ കോളേജിലേക്ക് അല്ല പ്രവേശിക്കുന്നത്. എങ്ങോട്ടാണ് എന്ന് ഇവിടെ പറയുന്നതിൽ പ്രത്യേകിച്ച് സാംഗത്യം ഉണ്ടെന്നു തോന്നുന്നുമില്ല. പക്ഷേ ഒന്നുറപ്പാണ്, ലഭിച്ച പിന്തുണ ഉണ്ടായിരുന്നില്ലെങ്കിൽ എഴുത്തുപോലും നിർത്തേണ്ടി വന്നേനേ.'
ഇക്കഴിഞ്ഞ ജൂലൈ 26 നും 27 നും മെഡിക്കൽ കൗൺസിൽ നടത്തിയ പരിശോധനയിൽ കോട്ടയം മെഡിക്കൽ കോജിൽ വീഴ്ചകൾ കണ്ടെത്തിയിരുന്നു. അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഉൾപ്പെടെ തസ്തികയിലുള്ള ഒഴിവ്, സ്കാനിങ്ങ് എക്സറെ സൗകര്യങ്ങൾ, പരീക്ഷാ ഹാൾ, ആന്റി റാഗിങ് സെൽ എന്നിവയുടെ അപര്യാപ്തത, തുടങ്ങി പത്ത് കാര്യങ്ങളാണ് വീഴ്ചയായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. മാത്രമല്ല സമാനപ്രശ്നങ്ങൾ കാരണം ഫോറൻസിക്, ജനറൽ മെഡിസിൻ ഉൾപ്പെടെയുള്ള പി.ജി കോഴ്സുകൾ നിലവിൽ അംഗീകാരമില്ലാതെയാണ് പ്രവർത്തിക്കുന്നത്. അഗീകാരം നഷ്ടപ്പടുന്നതിൽ അദ്ധ്യാപകൻ എന്ന നിലയിലുള്ള ആശങ്ക ജിനേഷ് പങ്കുവച്ചിരുന്നു. ഈ ബൈറ്റ് പുറത്തുവന്നതോടെ സ്ഥാപനത്തെ അപമാനിച്ചു എന്നപേരിൽ ജിനേഷിനെ പുറത്താക്കാൻ തീരുമാനിക്കുകയായിരന്നു. എന്നാൽ കരിയർ മുന്നിൽ കണ്ട് ജിനേഷ് രാജി സമർപ്പിക്കുകയായിരുന്നു.സ്റ്റിസ് ഫോർ ജിനേഷ് എന്ന ഹാഷ് ടാഗിൽ സോഷ്യൽ മീഡിയയിൽ വമ്പിച്ച പിന്തുണയാണ് ലഭിച്ചിരുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
എന്തിനാണ് സംസാരിക്കുന്നതെന്നും എന്തിനാണ് എഴുതുന്നതെന്നും മനസ്സിലാക്കാനായ ദിവസങ്ങളായിരുന്നു. ഒരു നിലപാടിന്റെ പേരിൽ പുറത്തിറങ്ങുമ്പോൾ കയ്യിലുണ്ടായിരുന്നത് ആത്മവിശ്വാസവും ഒരു പിടി സങ്കടങ്ങളും മാത്രമായിരുന്നു. ഈ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ കുറേയേറെ കാര്യങ്ങൾ മനസിലാക്കാനായി. ഒറ്റപ്പെട്ട അവസ്ഥയിൽ ലഭിക്കുന്ന പിന്തുണകളുടെ വില മനസ്സിലാക്കാൻ സാധിച്ചു, അവ വിലമതിക്കാനാവാത്തതാണെന്നും മനസ്സിലാക്കാൻ സാധിച്ചു.
ആ പിന്തുണകൾ ഉണ്ടായിരുന്നില്ലെങ്കിൽ ചിലപ്പോൾ പിടിച്ചുനിൽക്കാൻ സാധിക്കുമായിരുന്നില്ല എന്നതും സത്യം. പോസ്റ്റുകളിലൂടെയും ഷെയറുകളിലൂടെയും സന്ദേശങ്ങളിലൂടെയും ആശങ്കകൾ അറിയിക്കുകയും പിന്തുണ നൽകുകയും ചെയ്തവരോട് നന്ദി എന്ന ഒരു വാക്ക് മാത്രം പറഞ്ഞ് അവസാനിപ്പിക്കാനാകില്ല. എല്ലാവരുടെയും പേരെടുത്തു പരാമർശിച്ച് എഴുതി തീർക്കാനും സാധിക്കില്ല. സമൂഹം പിന്തുണച്ചത് വ്യക്തിയെ അല്ല നിലപാടുകളെ ആണെന്നും അതുകൊണ്ട് തന്നെ അത് തുടരേണ്ടതാണെന്നും മനസിലാക്കുന്നു. ആ പിന്തുണച്ച സമൂഹത്തിനുവേണ്ടിയാണ് എഴുതേണ്ടതും പറയേണ്ടതും എന്ന് മനസ്സിലാക്കുന്നു.
ഇൻഫോ ക്ലിനിക്, എസ്സൻസ് എന്നിവയിലുടെ സമൂഹത്തിലെ ശാസ്ത്ര അവബോധം വർദ്ധിപ്പിക്കാനുതകുന്ന വിഷയങ്ങൾ എഴുതുക, പറയുക, പ്രവർത്തിക്കുക എന്നുള്ളതാണ് എന്റെ കടമ.അതുപോലെതന്നെ, ആശയങ്ങളുടെ പേരിൽ നിശബ്ദരാക്കപ്പെടാൻ വിധിക്കപ്പെട്ടവരുടെ കൂടെ നിൽക്കേണ്ടതും കർത്തവ്യം തന്നെയാകുന്നു.കൂടാതെ ഇതുവരെ പറഞ്ഞ നിലപാടുകളും ആശയങ്ങളും മുന്നോട്ടു കൊണ്ടുപോകേണ്ടതുമുണ്ട്. മെഡികോസിന്റെ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അംഗീകാരവും, മികച്ച സൗകര്യങ്ങൾ ഉറപ്പാക്കിക്കൊണ്ടും പിജി യോഗ്യതയുള്ള അദ്ധ്യാപകരെ നിയമിച്ചു കൊണ്ടും സർക്കാർ മെഡിക്കൽ കോളേജുകളെ ഉന്നത നിലവാരത്തിലേക്ക് ഉയർത്തണമെന്നും, പൊതുജനാരോഗ്യ മേഖലയിലെ സർക്കാർ സംവിധാനങ്ങൾ ശക്തമാക്കണമെന്നും ആയിരുന്നു പറഞ്ഞുകൊണ്ടിരുന്നത്. അവയെല്ലാം മുൻപ് ചെയ്തിരുന്നത് പോലെ തന്നെ തുടരുന്നതായിരിക്കും. ഈ സാമൂഹ്യ മാധ്യമങ്ങളിലൂടെ തന്നെ അതെല്ലാം എഴുതുന്നതുമായിരിക്കും.
ചെറിയ ഒരിടവേളയ്ക്കുശേഷം വീണ്ടും ഭിഷഗ്വരവൃത്തിയിലേക്ക് പ്രവേശിക്കുകയാണ്. കോട്ടയം മെഡിക്കൽ കോളേജിലേക്ക് അല്ല പ്രവേശിക്കുന്നത്. എങ്ങോട്ടാണ് എന്ന് ഇവിടെ പറയുന്നതിൽ പ്രത്യേകിച്ച് സാംഗത്യം ഉണ്ടെന്നു തോന്നുന്നുമില്ല. പക്ഷേ ഒന്നുറപ്പാണ്, ലഭിച്ച പിന്തുണ ഉണ്ടായിരുന്നില്ലെങ്കിൽ എഴുത്തുപോലും നിർത്തേണ്ടി വന്നേനേ. വിഭാഗത്തിലെ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അംഗീകാര വിഷയത്തിലും, കോട്ടയം മെഡിക്കൽ കോളേജിൽ തന്നെ തിരികെ പ്രവേശിക്കാൻ വേണ്ടിയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നൽകിയ പിന്തുണ വളരെ വലുതായിരുന്നു. അംഗീകാര വിഷയത്തിനായി വിഭാഗവും കോളേജും ശക്തമായി പരിശ്രമിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ കൂടുതൽ കാലം ജോലിയില്ലാതെ പിടിച്ചുനിൽക്കാനാവില്ല. സാമ്പത്തിക ബുദ്ധിമുട്ട് മാത്രമല്ല പ്രശ്നം.
പ്രവർത്തനരഹിതമായി ഇരിക്കുമ്പോൾ ഉള്ള നിരാശയും അനിശ്ചിതത്വവും വലിയ വെല്ലുവിളികളാണ്. അതിനാൽ മനസ്സുകൊണ്ട് ഇഷ്ടമുള്ള പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ നടത്താൻ സാധിക്കുന്ന ഒരു ജോലിയിൽ പ്രവേശിക്കുന്നു.സ്റ്റെത്തിന്റെ കുഴലുകൾക്കിടയിൽ തലച്ചോറ് വെച്ചിട്ട് ഏഴുവർഷമായി. റാണിയേയും ദീപുവിനേയും നെൽസണേയും ഷിംനയേയും കിരണിനേയും ജിതിനേയും ഒക്കെ ബുദ്ധിമുട്ടിപ്പിക്കേണ്ടി വരും. അവർ സഹായിക്കാതിരിക്കില്ല.അതോടൊപ്പം തന്നെ ഇൻഫോ ക്ലിനിക്കും, എസൻസും, എംആർ വാക്സിനേഷൻ യജ്ഞവും, പരോപകാര കിംവദന്തി പൊളിച്ചടുക്കലുകളുമായി ഇവിടെ തന്നെയുണ്ടാവും.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍