സ്വയം പ്രഖ്യാപിത മെത്രോപൊലീത്തയുടെ സ്തുതി പാടാൻ ഇനി തലസ്ഥാനത്തെ പത്രക്കാർ മത്സരിക്കും; തിരുവനന്തപുരം പ്രസ് ക്ലബ്ബിന് കെപി യോഹന്നാൻ സംഭാവന നൽകിയത് 15 ലക്ഷം; സുവർണ്ണ ജൂബിലെ ആഘോഷങ്ങളുടെ ഉദ്ഘാടകനും യോഹന്നാൻ തന്നെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തലസ്ഥാനത്തെ മാദ്ധ്യമ ലോകത്തേയും ബിലീവേഴ്സ് ചർച്ച് അധിപൻ കെ.പി. യോഹന്നാൻ എന്ന സ്വയം പ്രഖ്യാപിത മെത്രാപ്പൊലീത്ത കൈയിലെടുത്തു. ഫണ്ട് തട്ടിപ്പിന്റെ പേരിൽ അമേരിക്കയിൽ കേസ് രജിസ്റ്റർ ചെയതതിന്റെ ക്ഷീണത്തിലാണ് മെത്രോപൊലീത്ത. ഇതുമായി ബന്ധപ്പെട്ട വാർത്തകൾ മറുനാടൻ അടക്കമുള്ള ചില മാദ്ധ്യമങ്ങളിൽ എത്തി. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇഷ്ടക്കാരനാകാനും നീക്കം നടത്തി. എന്നാൽ ആർഎസ്എസ് ഈ നീക്കത്തെ എതിർത്തു. മോദി കൂടിക്കാഴ്ചയ്ക്ക് തൊട്ട് പിന്നാലെ യോഹന്നാന്റെ കള്ളകളികൾ വിശദീകരിച്ച് ആർഎസ്എസ് മുഖ പത്രമായ ജന്മഭുമി തന്നെ രംഗത്ത് വന്നു. ഈ തിരിച്ചടി മറികടക്കാനാണ് പുതിയ നീക്കം.
തിരുവനന്തപുരം പ്രസ് ക്ലബ്ബിനെ കൈയിലെടുക്കാനാണ് നീക്കം. ക്ലബ്ബിന് സംഭാവനയായി മെത്രോപൊലീത്ത 15 ലക്ഷം രൂപ നൽകിയെന്നാണ് സൂചന. ഇത്തരമൊരു നീക്കത്തിലൂടെ മാധ്മ സമൂഹത്തിന്റെ മനസ്സ് തനിക്ക് അനുകൂലമാക്കാനാണ് നീക്കം. തിരുവനന്തപുരം പ്രസ് ക്ലബ് സുവർണ ജൂബിലി ആഘോഷങ്ങളുടെ നിക്ഷേപ സമാഹരണ യജ്ഞത്തിനു തുടക്കം കുറിക്കാൻ മെത്രോപൊലീത്ത തന്നെ എത്തി. മാദ്ധ്യമപ്രവർത്തകർ സമൂഹത്തിന്റെ കാവൽക്കാരാണെന്ന് ബിലീവേഴ്സ് ചർച്ച് അധിപൻ കെ.പി. യോഹന്നാൻ മെത്രാപ്പൊലീത്ത പറയുക കൂടി ചെയ്തു. ദോഷകരമായി ബാധിക്കുന്നതിനെ വെളിച്ചത്തു കൊണ്ടുവരുന്നതിനൊപ്പം സമൂഹ മനസാക്ഷി നഷ്ടപ്പെടുത്താതെ നിലനിർത്തുന്നതും മാദ്ധ്യമപ്രവർത്തകരാണ്. സാധുക്കളോടുള്ള കരുണയാണ് ഈശ്വരനോടുള്ള കടമയെന്ന് തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ സമൂഹത്തെ പ്രാപ്തരാക്കുന്നത്
മാദ്ധ്യമങ്ങളാണെന്നും തന്റെ ജീവിതത്തിന് ലക്ഷ്യമുണ്ടാക്കിയത് പേരറിയാത്ത ഒരു മാദ്ധ്യമപ്രവർത്തകനാണെന്നും അദ്ദേഹം പറഞ്ഞു. മുംബൈ തെരുവുകളിലൂടെ നടക്കവേ ശ്രദ്ധയിൽപ്പെട്ടൊരു വാർത്തയാണ് ബിലീവേഴ്സ് ചർച്ചിന്റെ ജീവകാരുണ്യപ്രവർത്തനങ്ങൾക്കു നിമിത്തമായത്. തെരുവിൽ നായുടെ പാലു കുടിച്ചു കഴിയുന്ന ഒരു കുട്ടിയുടെ ചിത്രവും വാർത്തയുമായിരുന്നു അത്. ഇന്നു വിവിധ ഭാഗങ്ങളായി സാധുക്കളായ 75,000ത്തിൽപരം കുട്ടികളെ സഭ സംരക്ഷിക്കാൻ നിമിത്തമായതും ഇതാണ്. ചികിത്സ കിട്ടാതെ വലയുന്ന അനേകർക്കു വേണ്ടിയാണ് സഭ മെഡിക്കൽ കോളജ് തുടങ്ങിയത്. ഈ ആശുപത്രിയിലൂടെ ഇന്ത്യ ഒട്ടാകെ ചികിത്സാ ശൃംഖല സൃഷ്ടിക്കാനാണു സഭയുടെ ശ്രമം. ചികിത്സ കിട്ടാതെ ഇനി ആരും വിഷമിക്കരുതെന്നും പണമില്ലാത്തതുകൊണ്ട് ആതുരശുശ്രൂഷാരംഗത്തേക്കു കടന്നു വരാൻ വിദ്യാർത്ഥികൾ മടിക്കരുതെന്നും ആശുപത്രി സ്ഥാപനത്തിലൂടെ ലക്ഷ്യമിട്ടിരുന്നുവെന്നും മേത്രാപ്പൊലീത്ത പറഞ്ഞു.
ബിലീവേഴ്സ് ചർച്ച് പരമാദ്ധ്യക്ഷൻ ഡോ.കെ.പി. യോഹന്നാൻ മെത്രോപ്പൊലീത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വസതിയിൽ സന്ദർശിച്ച് ചർച്ച നടത്തിയത് വലിയ വാർത്തയായിരുന്നു. 25 മിനിറ്റോളം ചർച്ച നീണ്ടുനിന്നു. ഡോ.കെ.പി. യോഹന്നാൻ മെത്രാപ്പൊലീത്തയുമായുള്ള കൂടിക്കാഴ്ച വിസ്മയകരമെന്നു പിന്നീട് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. രാഷ്ട്രനിർമ്മാണത്തിനു സഭ നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസ അർഹിക്കുന്നതാണെന്നും യുവാക്കളുടെ ഉന്നമനത്തിനും മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനും സഭ ഊന്നൽ നൽകണമെന്നും മെത്രാപ്പൊലീത്തയുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി പറഞ്ഞതായി ബിലിവേഴ്സ് ചർച്ചും വിശദീകരിച്ചു. ബിലീവേഴ്സ് ചർച്ച് ഇതിനകം നിർമ്മിച്ച ഇരുപത്തിയെണ്ണായിരത്തിലധികം ശൗചാലയങ്ങൾ പാവങ്ങൾക്ക് സഹായകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞതായും അവകാശ വാദം എത്തി. ആരും അറിയാതെയായിരുന്നു ഈ കൂടിക്കാഴ്ച. രാജ്യസഭാ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യന്റെ പ്രത്യേക താൽപ്പര്യമായിരുന്നു പ്രധാനമന്ത്രിയുമായി യോഹന്നാന് കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുങ്ങിയത്. അങ്ങനെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുകയും ചെയ്തു. അന്ന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടിയാണ് നൽകിയത്.
എന്നാൽ സത്യത്തിൽ ഈ കൂടിക്കാഴ്ച യോഹന്നാന് പുലിവാലായി. പ്രധാനമന്ത്രിയുടെ പ്രശംസ പുറത്തുവന്നതോടെ യോഹന്നാന്റെ യഥാർത്ഥ മുഖം വിശദീകരിച്ച് പ്രമുഖ ദേശീയ ദിനപത്രമായ ഹിന്ദുസ്ഥാൻ ടൈംസ് ലേഖനമെഴുതി. കാനഡയിലേയും അമേരിക്കയിലേയും ജനങ്ങളെ പറ്റിച്ച് കോടിക്കണക്കിന് രൂപ ഇന്ത്യയിലേക്ക് ഒഴുക്കുന്ന തട്ടിപ്പാണ് ഹിന്ദുസ്ഥാൻ ടൈംസ് തുറന്നുകാട്ടിയത്. അമേരിക്കയിലെ കോടതിയിലെ യോഹന്നാനെതിരായ കേസും പരാമർശിച്ചു. മാസങ്ങൾക്ക് മുമ്പ് മറുനാടൻ മലയാളി ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു. എങ്ങനെയാണ് യോഹന്നാൻ ഫണ്ട് തട്ടിപ്പ് നടത്തുന്നതെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് വാർത്തയിലൂടെ വിശദീകരിച്ചതും. ഇതിന് പിന്നാലെ ആർഎസ് എസ് മുഖപത്രമായ ജന്മഭൂമിയും യോഹന്നാനെതിരെ ലേഖനം എഴുതി.
2004 ലെ ബിജെപിയുടെ പരാജയവും 'വത്തിക്കാന്റെ മാനസപുത്രി'യായ സോണിയയുടെ വിജയവും ദൈവത്തിന്റെ ഇടപെടലായി കണ്ടയാളാണ് യോഹന്നാൻ. ബിജെപി വിരുദ്ധവും നിയമവിരുദ്ധവും ദേശവിരുദ്ധവുമായ നിലപാടാണിതെന്ന് പ്രത്യേകം പറയേണ്ടതില്ല. ഈ യോഹന്നാനാണ് ഇപ്പോൾ നരേന്ദ്ര മോദിയുടെ ആരാധകനായി മാറിയിരിക്കുന്നത്! ഒന്നോർക്കുന്നതുകൊള്ളാം, കെ.പി.യോഹന്നാന്റെയും ബിലീവേഴ്സ് ചർച്ചിന്റെയും ഫ്രെയ്മിൽ ഒതുങ്ങുന്നയാളല്ല നരേന്ദ്ര മോദി എന്ന വ്യക്തിയും ഭരണാധികാരിയുമെന്ന് ജന്മഭൂമി പറയുന്നു. ഇത് യോഹന്നാന് വലിയ തിരിച്ചടിയായി. അമേരിക്കൻ കോടതിയിൽ നിയമനടപടി തുടരുകയാണ്. മെത്രോപൊലീത്തയായി സ്വയം പ്രഖ്യാപിച്ച യോഹന്നാനെതിരെ എപ്പോൾ വേണമെങ്കിൽ അറസ്റ്റുണ്ടാകുമെന്ന അവസ്ഥ വന്നു. ഇതോടെയാണ് യോഹന്നാൻ മാദ്ധ്യമങ്ങളെ പിടിക്കാൻ രംഗത്ത് വന്നത്.
കോടതി നടപടികളുണ്ടായാലും ആരും റിപ്പോർട്ട് ചെയ്യരുത്. അതായത് അമേരിക്കയിലെ വാർത്തകൾ കേരളത്തിൽ ചർച്ചയാകുന്നത് തടയുക. ഈ കേസ് തന്നെ ഇല്ലാതാക്കാനാണ് മോദിയെ മെത്രോപൊലീത്ത കണ്ടതെന്നാണ് സൂചന. ഇത് നടക്കാതെ പോയപ്പോഴാണ് മാദ്ധ്യമ ലോകത്തെ കൈയിലെടുത്ത് വാർത്ത മുക്കാനുള്ള നീക്കം. എന്നാൽ പ്രസ് ക്ലബ്ബിന് ഫണ്ടു നൽകിയാലും വാർത്ത മുങ്ങില്ലെന്നാണ് മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ മറുനാടനോട് പ്രതികരിച്ചത്. പ്രസ് ക്ലബ്ബിന് നൽകിയ സംഭാവന കൊണ്ട് മാത്രം ഒരു വാർത്തയും ഇല്ലാതാകില്ലെന്നാണ് അഭിപ്രായം. ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് മാനേജരും സഭാ പി.ആർ.ഒയുമായ ഫാ. സിജോ പന്തപ്പള്ളിയുടെ ഇടപെടലുകളാണ് തിരുവനന്തപുരം പ്രസ് ക്ലബ്ബുമായി മെത്രോപൊലീത്തയെ അടുപ്പിച്ചത്. മറ്റ് ജില്ലകളിലെ മാദ്ധ്യമ പ്രവർത്തക കൂട്ടായ്മകൾക്കും ഇത്തരം സഹായങ്ങൾ മെത്രോപൊലീത്ത ചെയ്യുമെന്നാണ് സൂചന.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍