കുടുംബത്തോടൊപ്പം അയർലന്റിൽ ജോലിക്കെത്തിയ മലയാളി കത്തോലിക്ക സഭയിലെ ഡീക്കനായി; ജോയി ലാസറസ് എന്ന അപൂർവ്വ വ്യക്തിത്വത്തിന് ഇന്ന് അപൂർവ്വദിനം
മറുനാടൻ മലയാളി ബ്യൂറോ
പ്രവാസി മലയാളികൾക്കിടിൽ അപൂർവ്വമായി മാത്രം കേൾക്കാൻ കഴിയുന്ന ഒരു അസാധാരണമായ ജീവിത കഥയാണ് ഡോ. എം. ജി ലാസറസ് എന്ന ഈ തിരുവനന്തപുരം സ്വദേശിയുടേത്. ഫിലോസഫിയിൽ എംഎയും എംഎസ്ഡബ്ലുവും എംബിഎയും ഫിലോസഫിയിൽ ഡോക്ടറേറ്റും എടുത്ത് ശേഷം ഫിസിയോ തെറാപ്പിസ്റ്റായി ഒരു ദശകം മുൻപ് അയർലന്റിൽ ജോലിക്കെത്തിയ ഡോ. ലാസറസ് ഇന്ന് അപൂർവ്വമായ ഒരു കർമം ഏറ്റെടുക്കുകയാണ്. കത്തോലിക്ക സഭയിലെ വൈദികന് തൊട്ട് മുൻപുള്ള പെർമിറ്റ് ഡീക്കൻ എന്ന പദവി എത്തുകയാണ് ഡോ. ലാസറസ്. കേരളത്തിൽ തീരെ പരിചയമില്ലാത്ത പെർമെന്റ് ഡീക്കൻ വിവാഹിതരായവർക്ക് വൈദികനുള്ള ഏതാണ്ട് എല്ലാ അധികാരങ്ങളോടും കൂടി ദൈവവേല ചെയ്യാനുള്ള അംഗീകാരമാണ്.
ഈ അപൂർവ്വ പദവിക്ക് ഡോ. ലാസറസ് തെരഞ്ഞെടുക്കപ്പെട്ടത് അത്ര എളുപ്പത്തിലായിരുന്നില്ല. കത്തോലിക്ക ഭൂരിപക്ഷ രാജ്യമായ അയർലന്റിലെ ആദ്യത്തെ മലയാളി ഡീക്കൻ ആണ് എന്ന പറഞ്ഞാൽ അത്ഭുതപ്പെടേണ്ടതില്ല. ഒരു പക്ഷ ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യ മലയാളി ഡീക്കന്മാരിൽ ഒരാളായിരിക്കാം ലാസറസ്. അയർലന്റിലെ ആദ്യ ഇന്ത്യൻ ഡീക്കൻ കൂടിയാണ് ലാസറസ്. ഇന്ന ഉച്ചയ്ക്ക് 12 ന് സെന്റ് ഒലിവേർസ് ചർച്ചിൽ നടക്കുന്ന തിരുക്കർമ്മങ്ങളിൽ ബിഷപ്പ് അൽഫോൻസാസ് കുള്ളിനൻ ആണ് ലാസറസിന് ഡീക്കൻ പട്ടം നൽകുന്നത്. അപൂർവ്വമായ ഈ ദിനത്തിനുള്ള തയ്യാറെടുപ്പുകൾ ആണ് ലാസറസും ഏറെ ദിവസങ്ങളായി. ഉച്ചയ്ക്ക് നടക്കുന്ന തിരുകർമ്മങ്ങളിൽ ബിഷപ് കൈവെപ്പ് ശിശ്രൂഷ നടത്തുന്നതോടെ ലാസറസ് ഡീക്കൻ സ്ഥാനത്തേയ്ക്ക് ഉയർത്തപ്പെടും.
അയർലന്റിലെ നഗരമായ ത്രൂൾസിലെ സെന്റ് പാട്രിക്സ് കോളേജിൽനിന്നും നാല് വർഷത്തെ സുദീർഘമായ ദൈവശാസ്ത്ര പഠനത്തിന് ശേഷമാണ് തിരുവനന്തപുരം പൂവാർ സ്വദേശിയായ ലാസറസ് എന്ന നാൽപ്പത്തിയെട്ടുകാരൻ ഇന്ന് ഡീക്കൺ പദവി സ്വീകരിക്കുന്നത്. വാട്ടർഫോർഡ് ലിസ്മോർ രൂപതയിലെ ആദ്യത്തെ ഡീക്കനായിട്ടാണ് തിരുവനന്തപുരം ലാസറസ് മാറുന്നത്. കത്തോലിക്കാ സഭയിലെ ഏഴു കൂദാശകളും സ്വീകരിക്കുന്നവർ തീരെ കുറവാണ്. തിരുപ്പട്ടം അഥവാ വിവാഹം എന്നതിൽ ഏതെങ്കിലും കൂദാശയേ സാധാരണ വിശ്വാസികൾ സ്വീകരിക്കാറുള്ളൂ. എന്നാൽ ഡീക്കൺ പദവിയിൽ വിവാഹവും തിരുപട്ടവും സ്വീകരിക്കാം. ഇതാണ് വിവാഹിതനായിട്ടും ദൈവവേല ചെയ്യാനുള്ള നിയോഗം ലാസറസിന് ലഭിച്ചത്.
പുരോഹിത പദവിക്ക് തൊട്ടു മുമ്പിലുള്ള പദവിയാണ് ഡീക്കൻ പദവി. ഡീക്കന്മാർ രണ്ടു തരത്തിൽ ഉള്ളവരുണ്ട്. ഇവയിൽ ഒരു വിഭാഗം ഡീക്കൻ പദവിക്ക് ശേഷം പുരോഹിതനായി നിയമിക്കപ്പെടും. പെർമനന്റ് ഡീക്കൻ എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നവരാവട്ടെ വിവാഹിതരായ അത്മായർക്കും കരഗതമാക്കാവുന്ന സ്ഥാനമാണ്. വിശുദ്ധ കുർബാന പരികർമ്മം ചെയ്യുക, കുമ്പസാരം കേൾക്കുക എന്നിവയൊഴികെ പുരോഹിതൻ ചെയ്യുന്ന ആരാധനപരമായ എല്ലാ ഉത്തരവാദിത്വങ്ങളും ചെയ്യാൻ ഡീക്കന്മാരെ സഭ തിരുപ്പട്ടത്തിലൂടെ ചുമതലപ്പെടുത്തുന്നു.
വിശുദ്ധ കുർബാനയിൽ സഹ കാർമികത്വം വഹിക്കാനും, മാമോദീസ നൽകാനും,വിവാഹം ആശിർവദിക്കാനും, സഭ ഡീക്കന്മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങളും വീടുകളും വെഞ്ചിരിക്കാനും എല്ലാ ആരാധനകൾക്കും നേതൃത്വം കൊടുക്കാനും ഡീക്കന്‍ ഉത്തരവാദിത്വം നൽകപ്പെട്ടിട്ടുണ്ട്. ഡീക്കൻ പട്ടാഭിഷേകത്തിൽ അർത്ഥിയെ തിരുപ്പട്ടകൂദാശയ്ക്ക് ഉള്ളിലുള്ള ഒരു സവിശേഷ സേവനത്തിനു നിയമിക്കുന്നു. എന്തെന്നാൽ സേവിക്കപ്പെടാനല്ലാതെ, സേവിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവൻ കൊടുക്കാനും വന്ന ക്രിസ്തുവിന്റെ പ്രതിനിധിയാണയാൾ.
പൂവാറിലെ പ്രശസ്തമായ കുടുംബത്തിൽ ജോർജ്ജ് ലാസറസിന്റെയും മാർഗരറ്റ് ലാസറസിന്റെയും പത്തു മക്കളിൽ ഏറ്റവും ഇളയ കുട്ടിയായിട്ടാണ് എംജി ലാസറസ് ജനിച്ചത്. ചെറുപ്പം മുതലേ ലാസറസിന്റെ ആഗ്രഹം തന്നെ ഒരു വൈദീകൻ ആവണം എന്നായിരുന്നു. പഞ്ചായത്ത് മെമ്പറും പൊതു പ്രവർത്തകനുമായിരുന്നു ലാസറസിന്റെ പിതാവ് ജോർജ് ലാസറസ്. വെളുപ്പിന് നാല് മണിക്ക് ഉറക്കമെണീറ്റ് കുടുംബത്തോടൊപ്പം പ്രാർത്ഥന നടത്തി പൂവാർ പള്ളിയിലെത്തി ദേവാലയ ശുശ്രൂഷിയെ ഉണർത്തുമണിയടിക്കാൻ വിളിച്ചുണർത്തി വിശുദ്ധ കുർബാനയ്ക്ക് ഒരുങ്ങുമായിരുന്ന പിതാവ് തന്നെയാണ് ദൈവവഴിയിൽ ലാസറസിന് പ്രചോദനമായത്.
ദൈവവഴികളിൽ ഏറെ ചേർന്നുനടന്നിരുന്ന ലാസറസിന്റെ പിതാവ് ലാസറസിന്റെ മൂത്ത സഹോദരനെ വൈദികനാകാൻ സെമിനാരിയിലേക്ക് അയച്ചെങ്കിലും അദ്ദേഹം തിരികെ വീട്ടിൽ വന്നത് വീട്ടിൽ ആകെ പ്രശ്നങ്ങൾ സൃഷ്ടിച്ചു. ഈ പ്രശ്നങ്ങൾ ആകട്ടെ ചെറുപ്പത്തിലെ വൈദികനാകാൻ കൊതിച്ചിരുന്ന ലാസറസിനെ അപ്പൻ സെമിനാരിയിൽ അയക്കുന്നതിൽനിന്നും വിലക്കുകയും ചെയ്യുന്നിടത്തേക്ക് വരെ നീളുകയും ചെയ്്തു. അനുവാദം ചോദിച്ചു കരഞ്ഞു നോക്കിയ മകനോട് പക്വത എത്തിയ ശേഷം തീരുമാനിച്ചാൽ മതിയെന്നായിരുന്നു അപ്പന്റെ മറുപടി.
അപ്പന്റെ തീരുമാനത്തിന് മുന്നിൽ മുട്ടു മടക്കിയ ലാസറസ് എന്നാൽ പഠനത്തിൽ മിടുക്കനായി മുന്നേറി. മാനേജ്മെന്റിൽ എം ബി എയും, ഫിലോസഫിയിൽ എം എ യും, നേടിയ ലാസറസിന് എം എസ് ഡബ്ല്യൂവും പഠിക്കുമ്പോൾ തന്നെ നിരവധി കോളജുകളിൽ സെമിനാരികളിലും പഠിപ്പിക്കാനും അവസരം ലഭിച്ചു. തുമ്പ സെന്റ് സേവ്യേഴ്സ് കോളജിൽ ലക്ച്ചറർ ആയിരിക്കുമ്പോൾ തന്നെ തിരുവനന്തപുരം, നെയ്യാറ്റിൻകര രൂപതകളിലെ വൈദീക വിദ്യാർത്ഥികളെ സൈക്കോളജിയും സോഷ്യോളജിയും ഫിലോസോഫിയും പഠിപ്പിക്കാനും ലാസറസിന് കഴിഞ്ഞു. തിരുവനന്തപുരത്തെ പ്രശസ്തമായ് ലയോളാ ജസ്യൂട്ട് ഇൻസ്റ്റിറ്റ്യൂട്ടിന്റെ അസിസ്റ്റന്റ് ഡയറക്ടറായും ലാസറസ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഇതിനിടെ ലാസറസ് വീട്ടുകാരുടെ ഇഷ്ടപ്രകാരം വിവാഹിതനുമായി. ഇതിനു ശേഷമാണ് ജോലിക്കായി ലാസറസ് അയർലന്റിലേക്ക് വിമാനം കയറിയത്. കൗണ്ടി ടിപ്പററിയിലെ ക്ലോൺമൽ എന്ന ചെറു നഗരത്തിൽ സീനിയർ മെന്റൽ ഹെൽത്ത് സോഷ്യൽ വർക്കറായിയായിരുന്നു ലാസറസ് അയർലന്റിലെത്തിയത്. 2003ൽ അയർലന്റിലെത്തിയ ലാസറസ് 2005ലാണ് കുടുംബത്തെ ഇവിടെക്ക് കൊണ്ടുവന്നത്. സുവിശേഷ പ്രവർത്തനങ്ങളിൽ എന്നും തൽപരനായിരുന്ന ലാസറസിന്റെ പ്രാർത്ഥനാ ജീവിതം ആയിടയ്ക്ക് നാട്ടിൽ നിന്നും ക്ലോൺമലിൽ വന്നിരുന്ന ഏതാനം മലയാളി നഴ്സുമാരെ കണ്ടെത്തി അവരെയും ചേർത്ത് ക്ലോൺമലിൽ ഒരു കൂട്ടായ്മ സംഘടിപ്പിച്ചതോടെ വീണ്ടും സജീവമായി.
ക്ലോൺമൽ ഉൾപ്പെടുന്ന വാട്ടർഫോർഡ് രൂപതയിൽ അയർലണ്ടിലെ എല്ലാ രൂപതകളിലും എന്നത് പോലെ തന്നെ വൈദീക പ്രതിസന്ധി രൂക്ഷമായിരുന്നു. ഒന്നരലക്ഷത്തിൽ അധികം കത്തോലിക്കരും 45 ലധികം ഇടവകകളും ഉള്ള രൂപതയിൽ വെറും 3 പേരാണ് കഴിഞ്ഞ 15 വർഷത്തിനിടയിൽ പൗരോഹിത്യം സ്വീകരിച്ചത്. മരണാസന്നരും രോഗികളുമായ അനവധി പേർ അന്ത്യ ശുശ്രൂഷകൾ പോലും ലഭിക്കാതെ കടന്നുപോകുന്ന കാഴ്ച്ചകൾ പതിവായപ്പോഴാണ് രൂപതാധികൃതർ അത്മായരിൽ നിന്നും യോഗ്യരായവരെ ഡീക്കന്മാരായി തിരഞ്ഞെടുക്കാൻ തീരുമാനിച്ചത്.
ഈ അറിയിപ്പ് ലാസറസിന് ദൈവ വിളിയായി തോന്നുകയായിരുന്നു. പൂർണ പിന്തുണയുമായി ഭാര്യയും മക്കളും ഒപ്പം ചേർന്നതോടെ ലാസറസിന് പിന്നെ ഒന്നും ആലോചിക്കേണ്ടിവന്നില്ല. ചെറുപ്പം മുതലുള്ള ആഗ്രഹം സഫലമാകാൻ പോകുന്ന സന്തോഷം പറഞ്ഞറിയിക്കാനായില്ലെന്നാണ് ലാസറസ് പറയുന്നത്. ഏറെ പേർ ഡീക്കനാകാൻ അപേക്ഷ സമർപ്പിച്ചെങ്കിലും ലാസറസിനെയും മറ്റൊരാളെയും മാത്രമാണ് തെരെഞ്ഞെടുത്തത് എന്നത് ദൈവത്തിന്റെ മറ്റൊരു അത്ഭുതമായി മാറി.തുടർന്ന് നാലു വർഷം ലാസറസ് ദൈവശാസ്ത്ര പഠനം നടത്തിയാണ് ഡീക്കൻ പദവി സ്വീകരിക്കാൻ ലാസറസ് ഒരുങ്ങുന്നത്.
ഇന്ന് ക്ലോൺമൽ ദേവാലയത്തിൽ നടക്കുന്ന തിരുപ്പട്ട സ്വീകരണത്തിൽ പങ്കെടുക്കാൻ ആഗ്രഹിച്ച് പ്രാർത്ഥിച്ചിരുന്ന അമ്മ മാർഗരറ്റ് ലാസറസിന് അപ്രതീക്ഷിതമായ കാരണങ്ങളാൽ ശിശ്രൂഷകളിൽ നേരിട്ട് പങ്കെടുക്കാൻ അവസരം ഇല്ലെന്ന സങ്കടം മാത്രമേ ഡോ.ലാസറസിന് ബാക്കിയുള്ളൂ.ഇന്ന് നടക്കുന്ന തിരുപ്പട്ട ശിശ്രൂഷയിൽ മലയാളികൾ അടക്കമുള്ള വൻജനാവലിയാകും പങ്കെടുക്കുക. സീനയാണ് ലാസറസിന്റെ ഭാര്യ. മൂന്നു മക്കളാണ് ഡോ.ലാസറസ് സീനാ ദമ്പതികൾക്ക്. ലിവിങ് സെർറ്റ് ഫലം കാത്തിരിക്കുന്ന റൊമോൾഡ്, ജൂനിയർ സെർറ്റ്കാരി സറീന, മൂന്നാം ക്ലാസുകാരി ട്രേസി എന്നിവരാണ് അവർ.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍