അച്ഛനുപേക്ഷിച്ച ബാല്യം; വീട്ടു ജോലിയിൽ കിട്ടുന്ന ഭക്ഷണം മൂന്ന് മക്കൾക്കും വീതിച്ചു നൽകി പച്ചവെള്ളം കുടിച്ച് കഴിഞ്ഞ അമ്മ; കുടുംബത്തിന്റെ വിശപ്പുമാറ്റാൻ കള്ളവണ്ടി കയറി ഒൻപതുകാരനെത്തിയത് ബംഗളുരുവിൽ; ചായക്കച്ചവടവും പാതയോരത്തെ ഉറക്കവുമായി തുടക്കം; റിയൽ എസ്റ്റേറ്റിലെ ഇരട്ടിലാഭം ഈ കാട്ടാക്കടക്കാരനെ ശതകോടീശ്വരനാക്കി; തെരഞ്ഞെടുപ്പ് തോൽവിയിലും നിരാശനാകാതെ മുന്നോട്ട്; ബൊമനഹള്ളിയെ സ്വന്തം തട്ടകമാക്കിയ ആമച്ചലുകാരൻ അനിൽകുമാറിന്റെ കഥ
പ്രവീൺ സുകുമാരൻ
തിരുവനന്തപുരം: രാഷ്ട്രീയത്തിൽ ഇറങ്ങും മുമ്പ് താൻ ചായ വിറ്റ് നടന്നിരുന്നു എന്നായിരുന്നു നരേന്ദ്ര മോദിയുടെ വെളിപ്പെടുത്തൽ ... ഇത് കർണാടകയിലെ തെരെഞ്ഞടുപ്പിലും ചർച്ച വിഷയമാക്കിയത് തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടക്കടുത്തുള്ള ആമച്ചൽ സ്വദേശി പി അനിൽകുമാറാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇമേജും സ്വന്തം ഇമേജും ബന്ധിപ്പിച്ച് കൊണ്ടുള്ള അനിൽകുമാറിന്റെ പ്രചരണം കർണാടകയിലെ ബൊമ്മനഹള്ളി മണ്ഡലത്തിൽ ശ്രദ്ധേയനാക്കുകയും ചെയ്തു. ബിജെപി-കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് സമാനമായിരുന്നു പ്രചരണം. കാശിറക്കി വോട്ട് ചോദിച്ചിട്ടും പ്രതീക്ഷിച്ചത് പെട്ടിയിലായില്ല. എങ്കിലും അനിൽകുമാർ നിരാശനല്ല.
കപ്പും സാസാറും ചിഹ്നമാക്കി അനിൽകുമാർ ഗോദയിലിറങ്ങിയപ്പോൾ മണ്ഡലത്തിലെ 36000ത്തോളം വരുന്ന മലയാളികൾ കൈവിടില്ലെന്നായിരുന്നു പ്രതീക്ഷ. എന്നാൽ സംഭവിച്ചത് അതൊന്നുമല്ല. 1143 വോട്ട് മാത്രമാണ് അനിലിന് കിട്ടിയത്. അപ്പോഴും ചില തീരുമാനങ്ങളുമായി മുന്നോട്ട് പോവുകയാണ് ഈ മലയാളി. ഇലക്ഷൻ കഴിഞ്ഞാൽ ഇവിടങ്ങളിൽ ജന പ്രതിനിധിയെ മഷി ഇട്ട നോക്കിയാൽ കാണില്ല.... വീണ്ടും കാണണമെങ്കിൽ അടുത്ത തെരെഞ്ഞടുപ്പ് വരെ കാക്കണം. വോട്ട് കുറഞ്ഞെങ്കിലും ബൊമനഹള്ളിയെ സ്വന്തം തട്ടകമായി മാറ്റി പ്രശ്ന പരിഹാരങ്ങളുണ്ടാക്കാനാണ് അനിൽ കുമാറിന്റെ തീരുമാനം.
പൊതു പ്രവർത്തന രംഗത്ത് ഇറങ്ങും മുൻപ് തന്നെ അനിൽകുമാർ മണ്ഡലത്തിലെ പരസഹായി കൂടിയാണ് , ഇതിനകം തന്നെ ചാരിററി പ്രവർത്തനങ്ങൾക്ക് കോടികൾ ചെലവഴിച്ചു കഴിഞ്ഞു. ഇല്ലായമകൾക്ക ്നടുവിൽ നിന്ന് വന്ന ഇദ്ദേഹം മണ്ഡലത്തിലുള്ളവരുടെ വല്ലായ്്മകൾ കേൾക്കാനും കാണനും കണ്ണീർ ഒപ്പാനും ഇനിയും ഉണ്ടാകുമെന്നാണ് അഭ്യൂദയ കാംക്ഷികളോടു പറയുന്നത്. ചായവിറ്റ് കോടീശ്വരനായ അനിൽകുമാറിന്റെ ബാല്യം ഇല്ലായ്മകളുടേതായിരുന്നു. അതിന് പരിഹാരമുണ്ടാക്കിയത് ഈശ്വര കടാക്ഷമാണ്. ഇത് സഹജീവികൾക്കും നൽകാനാണ് അനിൽകുമാറിന്റെ തീരുമാനം. കർണ്ണാടകയിൽ അധികാരം പിടിക്കാൻ എല്ലാ പാർട്ടികളും കുതിരക്കച്ചവടത്തിലേക്ക് പോകുമ്പോൾ അനിൽ കുമാർ തോൽവിയിലും തളരാതെ പൊതുപ്രവർത്തനത്തിൽ സജീവമാകുന്നു.
ദുഃഖങ്ങളും ദുരിതങ്ങളും ചുമടായപ്പോൾ ഒൻപതാം വയസിൽ കാട്ടാക്കടയിലെ ആമച്ചലിൽ നിന്നും കള്ള വണ്ടി കയറിയ അനിൽകുമാർ ചെന്നെത്തിയത് മുംബൈയിലെ ഒരു ചായക്കടയിലായിരുന്നു. അവിടെ സഹായിയായി കൂടി മുന്നോട്ടു പോകുന്നതിനിടെ ചില കുടുംബ പ്രശ്നങ്ങളുടെ പേരിൽ ഉടമ കടപൂട്ടി. വീണ്ടും നാട്ടിലേക്ക് തിരിച്ചു. പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന കുടുംബം അമ്മ വീട്ടുജോലി ചെയതുവരുന്നത് വരെ കാത്തിരിക്കുമായിരുന്നു. അമ്മയക്കായി ജോലി ചെയ്യുന്ന വീട്ടിൽ നിന്നും നൽകുന്ന ഭക്ഷണം മക്കളുടെ അടുത്ത് എത്തി പകുത്ത് നല്കിയരുന്ന അമ്മ സത്യത്തിൽ പച്ച വെള്ളം കുടിച്ചാണ് പലപ്പോഴും വിശപ്പടക്കിയിരുന്നത്. നാല് ഇഡ്ഢലിയോ നാലു ദേശയോ കിട്ടിയിരുന്നത് മൂന്ന് മക്കൾക്കായി അമ്മ പകുത്ത് നൽകിയിരുന്നതായി അനിൽകുമാർ നിറ കണ്ണുകളോടെ ഓർക്കുന്നു.
അടുക്കള പണിക്ക് പുറമെ പച്ചമരിച്ചീനി അരിഞ്ഞുണക്കൽ ഉൾപ്പെടെയുള്ള ജോലികൾക്കും അമ്മ പോയിരുന്നു. അച്ഛനുപേക്ഷിച്ച് പോയതനിനാൽ അമ്മയുടെ കഠിനാദ്ധ്വാനം മാത്രമായിരുന്നു കുടുംബത്തിന്റെ അത്താണി. പട്ടിണി ഏറി വരികയും അമ്മയുടെ ദുരിതം കാണാൻ കഴിയാതെ വരികയും ചെയ്തതോടെ അനിൽകുമാർ വീണ്ടും വണ്ടി കയറി. ഇത്തവണ എത്തപ്പെട്ടത്് ബാഗ്ലൂരിലായരുന്നു. അവിടെ മജസ്റ്റിക് സ്ട്രീറ്റിൽ ഉറങ്ങി, കടവരാന്തയിൽ ചായ വിൽപ്പന തുടങ്ങിയ അനിലിന്റെ ചായക്ക് ഡിമാന്റ് കൂടിയതോടെ ഭാഗ്യവും തെളിഞ്ഞു. ചായക്കച്ചവടത്തിനായി കടയെടുത്തു. പിന്നീട് എം ജി റോഡിലായി ചായക്കട.
ഇതിനിടെ സമീപത്തെ പ്രധാന കടകളിലെയും കമ്പിനികളിലെയും ചായ എത്തിക്കാനും അവസരമായി. ചെമ്മണ്ണൂർ ജുവലേഴ്സ്, വിപ്രോ, ഒരു ലിഫ്ട്് കമ്പിനി എന്നിവിടങ്ങളിലെ നൂറ് കണക്കിന് ജീവനക്കാർ അനിൽകുമാറിന്റെ പറ്റുകാരും ആയി. മോശമില്ലാത്ത വരുമാനം ഉണ്ടായതോടെ 19ാം വയസിൽ അനിൽകുമാർ വിവാഹവും കഴിഞ്ഞു. തൃശൂർ സ്വദേശിനി സന്ധ്യ ജീവിത സഖിയായതോടെയാണ് അനിൽകുമാറിന്റെ ജീവിതത്തിലും മാറ്റങ്ങൾ സംഭവിച്ചു തുടങ്ങിയിത്. കുടുംബമായതോടെ വീടെന്ന സ്വപ്നവുമായി ബാഗ്ലൂർ നഗരത്തിൽ നിന്നും 8 കിലോ മീറ്റർ അകലെയുള്ള ബൊമ്മനഹള്ളിയിലെത്തി സ്ഥലം വാങ്ങി.
വീടു വെയ്ക്കാൻ ആലോചന തുടങ്ങിയപ്പോൾ ചില സുഹൃത്തുക്കൾ വാങ്ങിയ സ്ഥലം മോശമാണന്ന് അഭിപ്രായപ്പെട്ടു. തുടർന്ന് കുറച്ചു കൂടി ഉള്ളിലേക്ക് മാറി സ്ഥലം വാങ്ങി വീടു പണി തുടങ്ങിയപ്പോൾ ആദ്യം വാങ്ങിയ സ്ഥലം ഇരട്ടി വിലക്ക് വാങ്ങാൻ ആളെത്തി. ഉടൻ വിറ്റു കാശ് വാങ്ങി. റിയൽ എസ്റ്റേറ്റിലെ ലാഭം നേരിട്ടനുഭവിച്ച് അറിഞ്ഞു. പിന്നീട് പണി നടക്കുന്ന വീടിന്റെ മുന്നിലുള്ള ഒരേക്കർ വാങ്ങി ഫ്ളോട്ട് തിരിച്ചു വിറ്റു. തുടർന്ന് പണിയിച്ച വീടും കൂടി വിറ്റ് രണ്ട് ഏക്കർ വാങ്ങി. ഇതിനിടെ ചായ ക്കട നിർത്തി. പിന്നെ ഏക്കർ കണക്കിന് സ്ഥലം വാങ്ങി കൂട്ടി. പതിനഞ്ച് വർഷം മുൻപ് ബാംഗ്ലൂരിൽ ഐ ടി രംഗത്ത് ഉണ്ടായ മാറ്റവും തന്റെ തലവര മാറ്റിയെഴുതാൻ കാരണമായതായി അദ്ദേഹം പറയുന്നു.
ഇപ്പോൾ ബാംഗ്ലൂരിലെ കണ്ണായ സ്ലത്ത് 300 ഏക്കർ ഭൂമിയുണ്ട് അനിൽകുമാറിന്. ഇവിടെ വിവിധ പ്രോജക്ടുകൾ വരാൻ പോകുന്നു. റിയൽ എസ്റ്റേറ്റ് മേഖലയില സമ്പാദ്യം ഉൾപ്പെടെ 339 കോടിയുടെ ആസ്തിയുണ്ട് അനിൽകുമാറിന്. മണ്ഡലത്തിൽ ജയിക്കാനല്ല മത്സരിച്ചത് എന്ന് അനിൽകുമാർ പറയുന്നു. കോൺഗ്രസ് ബിജെപി അഡ്ജസ്റ്റുമെന്റ് രാഷ്ട്രീയത്തിന് അറുതി വരുത്തുകയായിരുന്നു ലക്ഷ്യം. ബൊമ്മനഹള്ളിയിലെ അടിസ്ഥാന പ്രശ്നങ്ങളിലേക്ക് ജന പ്രതിനിധികൾ ഇറങ്ങി ചെന്നിട്ടില്ല.. നല്ല റോഡില്ല, കുടിവെള്ളമില്ല, തൊഴിരഹിതർ കൂടുന്നു. തൊഴിൽ രംഗത്തെ ചൂക്ഷണങ്ങൾക്കും അറുതിയായിട്ടില്ല. അതു കൊണ്ട് തന്നെ തോറ്റാലും ഇനിയുള്ള ജീവിതം മണ്ഡലത്തിലെ ജനങ്ങൾക്ക് വേണ്ടിയാണന്ന് അനിൽ പറയുന്നു.
ഗാർമെന്റ്സ് മേഖലയിൽ പണിയെടുക്കുന്ന സ്ത്രീകൾക്കായി പരിശീലന പദ്ധതി, പാവങ്ങൾക്കായി ക്ഷേമ പദ്ധതികൾ അങ്ങനെ. അനിൽകുമാറിന്റെ നിയന്ത്രണത്തിലുള്ള ഫൗണ്ടേഷൻ വഴി പല വിധ പദ്ധതികളാണ് ആസുത്രണം ചെയ്യാൻ പോകുന്നത്. തോൽവിക്കിടയിലും മനസ്സ് മടുത്തിട്ടില്ല. അടുത്ത പാർലമെന്റ് തെരെഞ്ഞെടുപ്പിലും ഒരു കൈ നോക്കാനാണ് അനിൽകുമാറിന്റെ ആലോചന. മണ്ഡലത്തിൽ സജീവമായ അനിൽകുമാർ പിറന്ന നാടിനെ കൈവിടാനും ഒരുക്കമല്ല.
കാട്ടാക്കടയിലെ ആമച്ചലിൽ നടക്കുന്ന ഏതു പരിപാടിക്കും സഹായങ്ങൾക്കും അനിൽകുമാറിന്റേതായി സഹായം ഉണ്ടാവും അതു കൊണ്ട് തന്നെ ബൊമ്മനഹള്ളിക്കാരെ പോലെ തന്നെ ആമച്ചൽകാർക്കും അനിൽ പ്രിയപ്പെട്ടവൻ തന്നെ.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്