കണ്ടക്ടറായ അച്ഛന്റെ കഷ്ടതകൾ തിരിച്ചറിഞ്ഞ് പഠിച്ച മിടുക്കി; വിദ്യാർത്ഥി രാഷ്ട്രീയത്തിനൊപ്പം നിന്നപ്പോഴും ഡോക്ടറായി; ഭർത്താവിന്റെ പിന്തുണയിൽ സിവിൽ സർവ്വീസിൽ രണ്ടാം റാങ്കുമായി മോഹസാക്ഷാത്കാരം; കൊച്ചിയിലെ പ്രോബേഷനിൽ ഒന്നാമതെത്തി ഡെപ്യൂട്ടി കളക്ടറായി; ആദ്യ മാസം തന്നെ സിപിഎം നേതാവിന്റെ ക്വാറി പൂട്ടിച്ച് നാട്ടുകാരുടെ കണ്ണീരു തുടച്ചു; വാഴക്കാട്ടെ പാറമടയിൽ പുലർച്ചെ ആരുമറിയാതെ എത്തി മാഫിയയെ ഞെട്ടിച്ച ഇടപെടൽ; ശക്തന്റെ നാട്ടിൽ ഡോ രേണുരാജ് ഐഎഎസ് താരമാകുന്നത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ: കളക്ടർ ബ്രോ എന്ന പ്രശാന്ത്, മൂന്നാറിലെ താരം ശ്രീറാം വെങ്കിട്ടരാമൻ, തോമസ് ചാണ്ടിയെ പാഠം പഠിപ്പിച്ച ടിവി അനുപമ, ഉറച്ച നിലപാടുകളുമായി കൈയടി നേടുന്ന ഡോക്ടർ വാസുകി, അശരണർക്ക് ആശ്വാസമേകുന്ന ദിവ്യ എസ് അയ്യർ... മലയാളി ഏറെ പ്രതീക്ഷയർപ്പിക്കുന്ന ഐഎഎസ് മുഖങ്ങളാണ് ഇവർ. ഈ പട്ടികയിലേക്ക് തൃശൂരിനെ വിറിപ്പിച്ച എംബിബിഎസുകാരിയുമെത്തുന്നു. ബസ് ജീവനക്കാരന്റെ മകൾ. കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസ് നേടി. പിന്നെ, സിവിൽ സർവീസ് പരീക്ഷയെഴുതി. ആദ്യ ശ്രമത്തിൽ തന്നെ രണ്ടാം റാങ്കോടെ സിവിൽ സർവീസ് പരീക്ഷ പാസായി. കോട്ടയം സ്വദേശിനിയായ ഡോ. രേണുരാജ് തൃശൂരുകാരുടെ താരമാവുകയാണ്. ക്വാറി മാഫിയയുടെ കണ്ണിലെ കരടാണ് തൃശൂരിലെ ഈ ഡെപ്യൂട്ടി കളക്ടർ.
മുമ്പ് ക്വാറി മാഫിയയ്ക്കെതിരെ പല ഐപിഎസ് ഉദ്യോഗസ്ഥരും നടപടിയെടുക്കാൻ ഒരുങ്ങിയിരുന്നു. എന്നാൽ അവരെ എല്ലാം ഒതുക്കുകയാണ് ചെയ്തത്. ഈ സാഹചര്യത്തിൽ തൃശൂർ ഡെപ്യൂട്ടി കളക്ടർക്ക് എന്ത് സംഭവിക്കുമെന്ന ആശങ്ക സജീവമാണ്. ഈയിടെ തിരുവനന്തപുരത്തെ അനിധികൃത ക്വാറിയിൽ വലിയ ദുരന്തം ഉണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ക്വാറികൾക്കെതിരെ നടപടിയെടുക്കാൻ ഡിജിപി എസ് പിമാർക്ക് നിർദ്ദേശം നൽകി. എന്നാൽ ആരും ചെറുവിരൽ പോലും അനക്കിയില്ല. ക്വാറിയെ തൊട്ടാൽ പണിപോകുമെന്ന അവസ്ഥയാണ് ഇതിന് കാരണം. പത്തനംതിട്ടയിലും തിരുവനന്തപുരത്തും അനധികൃത ക്വാറികൾ അങ്ങനെ പ്രവർത്തിക്കുകയുമാണ്. ഇതിനിടെയാണ് രേണു രാജിന്റെ ഇടപെടൽ.
തൃശൂർ വടക്കാഞ്ചേരിക്കു സമീപമുള്ള വാഴക്കോട് ടിപ്പറുകൾ തലങ്ങും വിലങ്ങും പായുന്നു സ്ഥലമാണ്. ആരും ചോദിക്കാനും പറയാനുമില്ലാത്തിടം. വാഴക്കോട് വലിയൊരു ക്വാറിയുണ്ട്. സിപിഎം. നേതാവും മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റുമായ അബ്ദുൾസലാമിന്റെ സഹോദരനാണ് നടത്തിപ്പുകാരൻ. ആദ്യം അബ്ദുൾസലാം നേരിട്ടു നടത്തിയിരുന്നതാണ്. പഞ്ചായത്ത് പ്രസിഡന്റായതോടെ ക്വാറി സഹോദരനെ ഏൽപിച്ചു. ഈ ക്വാറിയിൽ നിന്നാണ് പാറക്കല്ലുകൾ കയറ്റിയ ടിപ്പറുകൾ രാവിലെ തൊട്ടേ പായുന്നത്. അതിനാൽ ആരും ഒന്നും ചോദിക്കില്ല. തൃശൂർ റൂറൽ പൊലീസിന് കീഴിലാണ് ഈ സ്ഥലം. പൊലീസും ഇവിടെ ക്വാറി മാഫിയയ്ക്ക് മുന്നിൽ നിശബ്ദരാണ്. ഇവിടേക്ക് വെറുപ്പിന് ആറരയ്ക്ക് പതിവ് തെറ്റിച്ച് ഒരു വാഹനമെത്തി.
ടിപ്പർ ഡ്രൈവർമാർ ഈ കാറിലേക്ക് സൂക്ഷിച്ചു നോക്കി. പുറത്തിറങ്ങിയത് സുന്ദരിയായ യുവതി. പിന്നെ സംഭവിച്ചത് സിനിമയെ വെല്ലുന്ന രംഗങ്ങൾ. യുവതിയെ കണ്ട ടിപ്പർ ഡ്രൈവർമാർ പരസ്പരം ചോദിച്ചു. അപ്പോഴാണ്, വണ്ടിയുടെ മുമ്പിലെ ബോർഡ് ശ്രദ്ധയിൽപ്പെട്ടത്. സബ് കലക്ടർ. വാഴക്കോട് ദീർഘകാലമായി പ്രവർത്തിക്കുന്ന ക്വാറിയുടെ കഥ അതോടെ തീർന്നു. സിപിഎം ശക്തി കേന്ദ്രത്തിലെ സബ് കളക്ടറുടെ ഇടപെടൽ തൃശൂരിന് പുതു പ്രതീക്ഷയാവുകയാണ്. പക്ഷേ താമസിയാതെ ഈ കളക്ടർക്ക് സ്ഥാന ചലനം കിട്ടുമെന്ന് ഏവർക്കുമറിയാം. മൂന്നാറിൽ ശ്രീറാം വെങ്കിട്ടറാമിനും കോഴിക്കോട് കളക്ടർ ബ്രോ ആയിരുന്ന പ്രശാന്തിനും സംഭവിച്ചത് ഈ യുവതിയെ തേടിയെത്തുമെന്ന് കരുതുന്നവരും ഉണ്ട്.
വാഴക്കാട് വൻതോതിൽ ക്വാറിയിൽ നിന്ന് പാറപൊട്ടിച്ചു. ലക്ഷങ്ങളുടെ കല്ലുകൾ വിറ്റു. ലാഭവിഹിതം ഉദ്യോഗസ്ഥരുടെ കീശ നിറച്ചപ്പോൾ നിയമലംഘനം ആരും കണ്ടില്ല. ഈയിടെയാണ് പുതിയ സബ് കലക്ടർ ചുമതലയേറ്റ വിവരം നാട്ടുകാരിൽ ചിലർ അറിഞ്ഞത്. തഹസിൽദാർക്കോ വില്ലേജ് ഓഫിസർക്കോ പരാതി നൽകാതെ നാട്ടുകാരിൽ ചിലർ സബ് കലക്ടറെ കാര്യം അറിയിച്ചു. പരാതി കിട്ടിയ ഉടനെ ഡോ.രേണുരാജ് രഹസ്യമായ അന്വേഷണം നടത്തി. ക്വാറി പ്രവർത്തിക്കുന്നുണ്ട്. ലൈസൻസില്ല. വൻതോതിൽ സ്ഫോടക വസ്തുക്കളും ക്വാറിയിലുണ്ട്. ക്വാറിയിൽ പരിശോധന നടത്താൻ സബ്കലക്ടർ ഡോ. രേണുരാജ് പുലർച്ചെ ആറു മണിക്കുതന്നെ തൃശൂരിൽ നിന്നു പുറപ്പെട്ടു. യാത്രയുടെ ഉദ്ദേശ്യം ആരോടും പറഞ്ഞില്ല. അങ്ങനെ കള്ളൻ കുടുങ്ങി.
ക്വാറിയുടെ പരാതിക്കാരുടെ വികാരം ശരിക്കും ബോധ്യപ്പെട്ടു. പച്ചയായ നിയമലംഘനം. ക്വാറിയിൽ പാറ പൊട്ടിക്കുന്നു, ടിപ്പറുകൾ നിരന്നു കിടക്കുന്നു. ഉടനെ, വടക്കാഞ്ചേരി എസ്ഐയെ ഫോണിൽ വിളിച്ചു. സബ്കലക്ടറുടെ വിളി വന്ന ഉടനെ പൊലീസ് സംഘം പാഞ്ഞെത്തി. പിന്നെ, തഹസിൽദാർ, വില്ലേജ് ഓഫിസർ തുടങ്ങി റവന്യൂ വിഭാഗത്തിലെ ഉദ്യോഗസ്ഥ പ്രമുഖരും. 'ഇത്, എന്താണ് ഇവിടെ നടക്കുന്നത്?' സബ്കലക്ടറുടെ ചോദ്യത്തിനു മുമ്പിൽ ഉദ്യോഗസ്ഥർക്ക് ആർക്കും ഉത്തരമില്ലായിരുന്നു. സബ്കലക്ടർ വന്ന ഉടനെ സ്ഥലംവിട്ട ടിപ്പറുകളുടെ നമ്പരുകൾ പൊലീസിനു കൈമാറി. ഈ വണ്ടികൾ പൊലീസ് പിടികൂടി. ബോംബ് സ്ക്വാഡിനേയും ഡോഗ് സ്ക്വാഡിനേയും വിളിച്ചുവരുത്തി. സ്ഫോടക വസ്തുക്കൾ പരിശോധിച്ചു. വൻതോതിൽ ജലാറ്റിൻ സ്റ്റിക്കും വെടിമരുന്നും കണ്ടെടുത്തു. പാറ പൊട്ടിക്കാൻ ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ , ജെസിബി തുടങ്ങി എല്ലാം പിടിച്ചെടുത്തു. അങ്ങനെ ക്വാറിക്ക് പണികിട്ടി.
ഒക്ടോബറിലാണ് തൃശൂരിലേക്കുള്ള രേണു രാജിന്റെ വരവ്. അതായത് ഐഎഎസ് കിട്ടി ആദ്യ അപ്പോയിന്റ്മെന്റിന്റെ പവർ ഈ സബ് കളക്ടർ അധികം വൈകാതെ തന്നെ തൃശൂരുകാർക്ക് ബോധ്യപ്പെടുത്തി കൊടുത്തു. ശക്തന്റെ നാട് അതുകൊണ്ട് തന്നെ സബ് കളക്ടറെ പ്രതീക്ഷയോടെയാണ് കാണുന്നത്. രാജുനാരായണ സ്വാമിക്കുശേഷം സിവിൽ സർവ്വീസ് പരീക്ഷയിൽ ചങ്ങനാശേരിയുടെ വിദ്യാഭ്യാസ പെരുമയ്ക്ക് പൊൻതിളക്കമേകിയ രേണുരാജ് എറണാകുളം ജില്ലാ ആസിസ്റ്റന്റ് കലക്ടറായി ആയിരുന്നു ആദ്യം ചുമതലേറ്റത്. ട്രെയിനി ആയാണ് രേണു ചുമതലയേറ്റിരിക്കുന്നത്.
ഐഎഎസ് പ്രൊബേഷണർമാരുടെ ജില്ലാ പരിശീലനത്തിൽ അസി. കലക്ടറായിരുന്ന ഡോ. രേണു രാജിന് ദേശീയതലത്തിൽ ഒന്നാം റാങ്കും കിട്ടിയിരുന്നു. എറണാകുളത്താണ് ഡോ. രേണു രാജ് അസിസ്റ്റന്റ് കലക്ടർ പരിശീലനം പൂർത്തിയാക്കിയത്. മുൻ കലക്ടർ എം.ജി. രാജമാണിക്യം, ഇപ്പോഴത്തെ കലക്ടർ മുഹമ്മദ് സഫിറുല്ല എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പരിശീലനം. അവിടെ നിന്നാണ് പ്രബേഷൻ കഴിഞ്ഞ് ഡെപ്യൂട്ടി കളക്ടർ പദവിയിലേക്കുള്ള വരവ്. സർക്കാർ സ്കൂളുകളിലും കോളേജിലും പഠിച്ച സാധാരണ ചുറ്റുപാടിൽ വളർന്ന രേണുവിന്റെ വിജയം മറ്റുള്ളവർക്ക് ആവേശം കൂടിയാണ്. ഈ തിളക്കം ജോലിയിലും കാട്ടുകയാണ് രേണു.
ഇത്തിത്താനം മലകുന്നം ചിറവുമുട്ടം ക്ഷേത്രത്തിന് സമീപം ശ്രീശൈലത്തിൽ എം കെ രാജശേഖരൻ നായരുടെയും വി എൻ ലതയുടെയും മൂത്തമകളായ രേണു. ബസ് കണ്ടക്ടറായിരുന്ന അച്ഛന് മകളെ ഐഎഎസുകാരിയാക്കാനായിരുന്നു ആഗ്രഹം. വിവാഹശേഷം ഭർത്താവ് നൽകിയ പിന്തുണയും കൂടി ചേർന്നപ്പോൾ രേണു സ്വപ്നം കൈപ്പിടിയിലൊതുക്കുകയായിരുന്നു. പ്രൈമറി തലം മുതൽ പഠനത്തിൽ മിടുക്കിയായിരുന്ന രേണു രാജ് ചങ്ങനാശേരി സെന്റ് തെരേസാസ് സ്കൂളിൽ നിന്നും 10-ാം ക്ലാസ്സിൽ നിന്ന് 11-ാം റാങ്കോടെ വിജയിച്ചു. തൃശൂരിൽ ഹയർസെക്കണ്ടറി പഠനത്തിന് ശേഷം തൃശൂരിൽ പി സി തോമസിന്റെ എൻട്രൻസ് ട്രെയിനിങ് സെന്ററിൽ ചേർന്നു. സംസ്ഥാനത്തെ 60-ാം റാങ്കോടെ കോട്ടയം മെഡിക്കൽ കോളേജിൽ എംബിബിഎസിന് പ്രവേശനം നേടിയ രേണു 2014 ൽ മികച്ച വിജയത്തോടെ പഠനം പൂർത്തിയാക്കി.
മെഡിക്കൽ കോളേജിൽ സഹപാഠിയായിരുന്ന ഡോ. എൽ എസ് ഭഗതിനെ വിവാഹം കഴിച്ചു. വിവാഹശേഷമാണ് രേണു ഐഎഎസ് പഠനത്തിന് തിരുവനന്തപുരത്ത് സിവിൽ സർവ്വീസ് അക്കാദമിയിൽ ചേർന്നത്. പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും ഉന്നതനിലവാരം പുലർത്തിയ രേണു ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നിവയും അഭ്യസിച്ചിട്ടുണ്ട്. സ്കൂൾ പഠന കാലത്ത് ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും ജില്ലാ തലത്തിൽ സമ്മാനങ്ങൾ നേടി.
2012ൽ പേൾ ഓഫ് സെന്റ് തെരേസാസ് അവാർഡും മികച്ച പ്രാസംഗികയും കൂടിയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിലെ പഠനകാലത്ത് വിദ്യാർത്ഥി യൂണിയൻ പ്രവർത്തനങ്ങളിലും സജീവമായിരുന്ന രേണു 2008-09 കോളേജ് യൂണിയനിൽ വൈസ് ചെയർപേഴ്സൺ ആയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്