'വല്ലാത്തൊരു പീഡന കാലമാണു കടന്നുപോയത്; ശത്രുക്കൾക്കു പോലും എന്റെ ഗതി വരാതിരിക്കട്ടെ'; ഗോവിന്ദച്ചാമിയെ സഹായിക്കാൻ കാലുമാറിയ ഡോക്ടറെന്നു മുദ്രകുത്തി ജനക്കൂട്ടം ആക്ഷേപിച്ച വേദന മാറാതെ ഡോ. ഉന്മേഷ്; സൗമ്യ വധക്കേസിലെ പോസ്റ്റ്മോർട്ടത്തിന്റെ പേരിൽ നടപടിക്കു വിധേയനായ ശേഷം കുറ്റക്കാരനല്ലെന്നു സർക്കാർ പറയുമ്പോൾ വൈകിയെത്തിയ നീതിയിൽ നെടുവീർപ്പിട്ട് ഫോറൻസിക് സർജൻ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരള മനസാക്ഷിയെ പിടിച്ചുകുലുക്കിയ സൗമ്യ വധക്കേസിൽ ഗോവിന്ദച്ചാമി ഇപ്പോഴും ജയിലിൽ സുഖജീവിതം നയിക്കുകയാണ്. കേരള ജനതയുടെ രോഷം മുഴുവൻ ഒരുകാലത്ത് ചാമിക്കെതിരെ ഉണ്ടായിരുന്നു. ഇതിനിടെയാണ് പ്രൊഫഷണൽ ഈഗോ തീർക്കാൻവേണ്ടി ഫോറൻസിക് സർജന്മാരും രംഗത്തെത്തിയത്. ഈ ഈഗോയുടെ ഇരയായിരുന്നു ഡോ. എ കെ ഉന്മേഷ്. ഗോവിന്ദച്ചാമിയെ സഹായിക്കാൻ വേണ്ടി പോസ്റ്റുമോർട്ടം റിപ്പോർട്ട് തയ്യാറാക്കിയ ഡോക്ടറെന്ന ചീത്തവിളി ഏറെ വേദനയോടെ കേൾക്കേണ്ടി വന്നു ഇദ്ദേഹത്തിന്. ഒടുവിൽ ആരോഗ്യ വകുപ്പ് അദ്ദേഹത്തെ കുറ്റവിമുക്തനാകുമ്പോൾ വൈകിയെത്തിയ നീതിയിൽ ആശ്വാസപ്പെടുകയാണ് ഡോ. ഉന്മേഷ്.
സൗമ്യ വധക്കേസിൽ പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തലിന്റെ പേരിൽ നടപടിക്കു വിധേയനായിരുന്നു ഈ ഫൊറൻസിക് സർജൻ. ഉന്മേഷ് സത്യസന്ധനാണെന്നും പോസ്റ്റ്മോർട്ടം കണ്ടെത്തലിൽ അപാകതയില്ലെന്നും വ്യക്തമാക്കി ആരോഗ്യ വകുപ്പാണ് ഉത്തരവിറക്കിയത്. ഏഴുവർഷത്തിനു ശേഷമാണ് അദ്ദേഹം നിരപരാധിയെന്നു കണ്ടെത്തുന്നത്.
''സ്കൂളിൽ പഠിക്കുന്ന എന്റെ മകൾ ആക്ഷേപം സഹിക്കാനാകാതെ ഇന്റർവെൽ സമയത്തു ക്ലാസിൽ ഒളിച്ചിരുന്നിട്ടുണ്ട്. വീട്ടുകാർ തെരുവിൽ വിചാരണ ചെയ്യപ്പെട്ടു. ഗോവിന്ദച്ചാമിയെ സഹായിക്കാൻ കാലുമാറിയ ഡോക്ടറെന്നു പലരും എന്നെ ചൂണ്ടിക്കാട്ടി പറയുന്നതു കേൾക്കേണ്ടി വന്നു. വല്ലാത്തൊരു പീഡനകാലമാണു കടന്നുപോയത്. ശത്രുക്കൾക്കു പോലും എന്റെ ഗതി വരാതിരിക്കട്ടെ'': സർക്കാർ തീരുമാനം അറിഞ്ഞ ശേഷം എറണാകുളം ജനറൽ ആശുപത്രിയിൽ വെച്ച് ഉന്മേഷ് പ്രതികരിച്ചത് ഇങ്ങനെയാണ്.
2011 ൽ കേസിന്റെ വിചാരണ കോടതിയിൽ നടക്കുമ്പോൾ ഡോ. ഉന്മേഷ് പ്രതിഭാഗം ചേർന്നതായി പ്രോസിക്യൂഷൻ നിലപാട് എടുത്തതു വിവാദമായിരുന്നു. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ, പ്രതി ഗോവിന്ദച്ചാമിക്കായി ഒത്തുകളിച്ചുവെന്ന മട്ടിൽ വിവാദം വളർന്നതോടെ ഉന്മേഷ് സസ്പെൻഷനിലായി. പിന്നാലെ പ്രതിയാക്കി ക്രിമിനൽ കേസും രജിസ്റ്റർ ചെയ്തു. തൃശൂർ വിജിലൻസ് കോടതിയും ഉന്മേഷ് കുറ്റക്കാരനല്ലെന്നു കണ്ടെത്തിയിരുന്നു. പ്രതിഭാഗം ചേർന്ന് ഉന്മേഷ് അവിഹിത നേട്ടമുണ്ടാക്കിയെന്ന പരാതിക്ക് അടിസ്ഥാനമില്ലെന്നും ദ്രുതപരിശോധനാ റിപ്പോർട്ടിൽ വിജിലൻസ് കോടതി കഴിഞ്ഞ വർഷം വ്യക്തമാക്കിയിരുന്നു.
പോസ്റ്റ്മോർട്ടം ചെയ്തതാര് എന്ന തർക്കമാണു സൗമ്യ വധക്കേസിനെ തുടക്കം മുതൽ വിവാദത്തിലാക്കിയത്. ഡോ.ഉന്മേഷ് തന്നെയാണു ചെയ്തത് എന്ന് വ്യക്തമായിരുന്നെങ്കിലും ഫൊറൻസിക് മേധാവിയായിരുന്ന ഡോ. ഷെർളി വാസുവിനെയാണു പ്രോസിക്യൂഷൻ സാക്ഷിയാക്കിയത്. അസോഷ്യേറ്റ് പ്രഫസറായിരുന്ന ഡോക്ടർ എ.കെ.ഉന്മേഷിനെ പ്രതിഭാഗവും സാക്ഷിയാക്കി. കോടതി സമൻസ് അയച്ചതുപ്രകാരം ഉന്മേഷ് ഹാജരായി മൊഴി നൽകി.
ഡോ. ഷേർളിയുടെയും ഉന്മേഷിന്റെയും മൊഴികൾ തമ്മിൽ കാര്യമായ വ്യത്യാസം ഒന്നുമുണ്ടായില്ലെങ്കിലും ഇതോടെ ഉന്മേഷ് പ്രതിഭാഗം ചേർന്നുവെന്ന മട്ടിൽ പ്രചാരണങ്ങളുണ്ടായി. ഉന്മേഷ് സസ്പെൻഷനിലുമായി. പൊതുപ്രവർത്തകനായ ജോർജ് വട്ടുകുളത്തിന്റെ പരാതിയിൽ തൃശൂർ വിജിലൻസ് കോടതി ദ്രുതപരിശോധനയ്ക്കും ഉത്തരവിട്ടെങ്കിലും പരാതിക്ക് അടിസ്ഥാനമില്ലെന്നു കണ്ടെത്തുകയായിരുന്നു.
2016 മേയിൽ അന്വേഷണ ഉദ്യോഗസ്ഥൻ ഷാജ് ജോസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഇതിന്റെ റിപ്പോർട്ടിലാണ് ഉന്മേഷ് അവിഹിതനേട്ടം ഉണ്ടാക്കിയതിന് ഒരു തെളിവുമില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കിയത്. അത്തരം തെളിവൊന്നും ഹാജരാക്കാൻ പരാതിക്കാരനും കഴിഞ്ഞില്ല. സാക്ഷികളെയും എതിർകക്ഷികളെയും വിസ്തരിക്കുകയും 22 രേഖകൾ പരിശോധിക്കുകയും ചെയ്ത ശേഷമായിരുന്നു കോടതി വിധി. കൂടുതൽ നടപടി ആവശ്യമില്ലെന്നും ശുപാർശ ചെയ്തുള്ള റിപ്പോർട്ട് കോടതി അതേപടി അംഗീകരിക്കുകയായിരുന്നു. പ്രോസിക്യൂഷനോ പ്രതിഭാഗമോ സാക്ഷിയാക്കിയാലും കോടതി വിളിച്ചാൽ ഹാജരായി സത്യം ബോധിപ്പിക്കാൻ ഉദ്യോഗസ്ഥനു ബാധ്യതയുണ്ടെന്നും അതിന്റെ പേരിൽ കുറ്റം ആരോപിക്കാൻ കഴിയില്ലെന്നും കൂടി തൃശൂർ വിജിലൻസ് കോടതി വിധിയിൽ വ്യക്തമാക്കിയിരുന്നു.
സസ്പെൻഷൻ അടക്കമുള്ള അച്ചടക്ക നടപടിക്ക് വിധേയനായിരുന്ന ഡോ.ഉന്മേഷിനെ കുറ്റവിമുക്തനാക്കിയതോടെ സ്ഥാനക്കയറ്റം അടക്കം തടഞ്ഞുവച്ച ആനുകൂല്യങ്ങൾ നൽകിയാണ് സർവീസിൽ തിരിച്ചെടുക്കുകയെന്നാണ് വിവരം. നേരത്തെ നടത്തിയ വിജിലൻസ് അന്വേഷണത്തിലും ഉന്മേഷിനെ കുറ്റവിമുക്തനാക്കി റിപ്പോർട്ട് നൽകിയിരുന്നു.
വിവാദമായ ആ പോസ്റ്റുമോർട്ടം റിപ്പോർട്ട് എവിടെ?
ഗോവിന്ദച്ചാമി പ്രതിയായ കേസിൽ ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയ ആ പോസ്റ്റുമോർട്ടം റിപ്പോർട്ട് എവിടെ? ഡോ. ഉന്മേഷും ഡോ. രാജേന്ദ്രപ്രസാദുമാണ് യഥാർഥത്തിൽ പോസ്റ്റുമോർട്ടം നടത്തിയതെന്ന് സർക്കാർ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഉന്മേഷ് തയ്യാറാക്കിയ പോസ്റ്റുമോർട്ടം റിപ്പോർട്ട് എവിടെയാണെന്ന് കണ്ടെത്താനായിട്ടില്ല. അതേക്കുറിച്ച് സർക്കാർ ഒന്നും പറയുന്നുമില്ല. സുപ്രീംകോടതി വരെയെത്തിയ ഈ കേസിൽ യഥാർഥ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇതുവരെ ഹാജരാക്കപ്പെട്ടിട്ടില്ലെന്നത് നിയമവൃത്തങ്ങളെ കുഴക്കും. പോസ്റ്റുമോർട്ടം നടത്തിയ ഫൊറൻസിക് സർജന്മാർക്ക് കോടതിയിൽ മൊഴിനൽകാൻ കഴിയാതിരുന്നത് കേസിന് വലിയ തിരിച്ചടിയായി. പ്രതി ഗോവിന്ദച്ചാമി വധശിക്ഷയിൽനിന്ന് രക്ഷപ്പെട്ടതും ഫൊറൻസിക് പിഴവ് കാരണമായിരുന്നു. റിപ്പോർട്ട് കണ്ടെടുക്കാനായാൽ കേസിൽ പുതിയ വഴിത്തിരിവുണ്ടായേക്കുമെന്ന് നിയമ വിദഗ്ദ്ധർ പറയുന്നു.
2016 ഫെബ്രുവരി രണ്ടിനാണ് ഗോവിന്ദച്ചാമി പെൺകുട്ടിയെ ട്രെയിനിൽ ആക്രമിക്കുന്നതും തള്ളിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്യുന്നതും. തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പെൺകുട്ടി ആറിന് മരിച്ചു. ഡോ. ഉന്മേഷും ഡോ. വി.കെ. രാജേന്ദ്രപ്രസാദും നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട് ഫൊറൻസിക് വിഭാഗം മേധാവിയായ ഡോ. ഷേർളി വാസുവിന് സമർപ്പിച്ചു. എന്നാൽ കോടതിയിലെത്തിയത് ഷേർളി വാസു സ്വന്തമായി തയ്യാറാക്കി അവരുടെ ഒപ്പോടുകൂടിയ മറ്റൊരു റിപ്പോർട്ടായിരുന്നു. പോസ്റ്റുമോർട്ടം ചെയ്തവർക്ക് പകരം കോടതിയിൽ മൊഴി നൽകിയതും ഷേർളി വാസു തന്നെ.
ഷേർളി വാസുവിന്റെ റിപ്പോർട്ടും മൊഴിയും ഏറെ വൈരുധ്യങ്ങൾ നിറഞ്ഞതാണെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. തലയ്ക്കു ക്ഷതമേറ്റ പെൺകുട്ടിയുടെ താടിയെല്ലും കവിളെല്ലും 13 പല്ലും തകർന്ന അവസ്ഥയിലായിരുന്നു. ഗോവിന്ദച്ചാമി പെൺകുട്ടിയെ മലർത്തിക്കിടത്തിയപ്പോൾ രക്തപ്രവാഹം ശ്വാസകോശത്തിലേക്ക് കയറി തടസ്സമുണ്ടാകുകയും തലച്ചോറിലേക്ക് ഓക്സിജൻ കിട്ടാതെ വരികയും ചെയ്തതാണ് മരണകാരണമെന്നാണ് ഷേർളി വാസുവിന്റെ റിപ്പോർട്ടിലുള്ളത്. ഇത് ഗോവിന്ദച്ചാമിക്ക് തുണയായി. മലർത്തിക്കിടത്തിയാൽ മരിക്കുമെന്ന് ഗോവിന്ദച്ചാമിക്ക് അറിയില്ലായിരുന്നുവെന്നും ബലാത്സംഗം മാത്രമായിരുന്നു അയാളുടെ ഉദ്ദേശ്യമെന്നും കോടതി നിഗമനത്തിലെത്തിയത് ഷേർളി വാസുവിന്റെ ഈ മൊഴിയിലൂടെയാണ്.
Stories you may Like
- സൗമ്യ വിശ്വനാഥൻ വധക്കേസ്; ഡൽഹി സർക്കാരിന് സുപ്രീംകോടതി നോട്ടീസ്
- വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- വാളുമായി വീട്ടിലെത്തി അയൽവാസിയെ ആക്രമിച്ചു; മൂന്ന് പേർ അറസ്റ്റിൽ
- ബിജെപി ടിക്കറ്റ് നിഷേധിച്ചു; ജൽഗാവ് എംപി ഉന്മേഷ് പാട്ടീൽ ഉദ്ധവിന്റെ ശിവസേനയിൽ
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍