പഠിക്കുമ്പോൾ അദ്ധ്യാപകരുടേയും നാട്ടുകാരുടേയും കണ്ണിലുണ്ണി; കട്ടർബ്ലേഡുകൊണ്ട് ഓട്ടോയുടെ സീറ്റ് കുത്തിക്കീറി വിവാദത്തിലായി; മാത്യുവിന്റെ ബ്ലൈഡിൽ തലവച്ചപ്പോൾ കടക്കാരനും; അമ്മയുടെ മരണവും സാമ്പത്തിക പ്രതിസന്ധിയും കള്ളനോട്ടുകാരനാക്കി; തലയോലപ്പറമ്പിൽ 'ദൃശ്യം' മോഡൽ കൊല നടത്തിയ അനീഷെന്ന ചിത്രകാരന്റെ കഥ
അർജുൻ സി വനജ്
തലയോലപ്പറമ്പ്: കലാകാരനെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന സംസ്കാരമാണ് നമ്മുടേത്. ആ ബഹുമാനങ്ങളെല്ലാം ലഭിച്ച ഒരു കലാകാരനായിരുന്നു 2007 വരെ വൈക്കം പൂത്തനേഴത്ത് വളവിൽ ചെട്ടിയാംവീടിൽ അനീഷും. പഠിക്കുന്ന കാലം മുതലേ മികച്ച ചിത്രകാരനായിരുന്നു അനീഷ്. ചിത്രരചനാ മത്സരങ്ങളിലെല്ലാം ഒന്നാമൻ. അദ്ധ്യാപകരുടേയും മറ്റ് സഹപാഠികളുടേയും കണ്ണിലുണ്ണി.
ബി കോം പഠിച്ച അനീഷ് ചിത്രകല തന്നെ തൊഴിലായി തിരഞ്ഞെടുത്തു. ചുമരെഴുത്തിനും പല ഡിസൈൻ വർക്ക് സ്ഥാപനങ്ങളിലുമായി തൽക്കാലികമായി ജോലി ചെയ്തു. തുടർന്നാണ് തലയോലപ്പറമ്പ് ജങ്ഷനിൽ സ്ക്രീൻ പ്രിന്റിംഗിനായി സ്വന്തമായി ഒരു സ്ഥാപനം ആരംഭിക്കുന്നത്. മികച്ച രീതിയിൽ സ്ഥാപനം മുന്നോട്ടു പോകുന്നതിനിടെ വിവാഹം കഴിച്ചു. ഒരിക്കൽ ഓട്ടോറിക്ഷ യാത്രയ്ക്കിടെ വാഹനത്തിന്റെ പിൻവശത്തെ സീറ്റ് കയ്യിലിരുന്ന കട്ടർ ബ്ലേഡ് കൊണ്ട് അനീഷ് വരഞ്ഞു. ഇത് ഓട്ടോക്കാരൻ കയ്യോടെ പിടികൂടി. ഇതായിരുന്നു അനീഷിന്റെ പേരിൽ ആദ്യമായി നാട്ടുകാർ അറിയുന്ന കുറ്റകൃത്യം.
2007 ലാണ് പലിശയ്ക്ക് പണം നൽകുന്ന മാത്യുവിൽ നിന്ന് അനീഷ് ഒന്നരലക്ഷം രൂപ വായ്പ വാങ്ങുന്നത്. അനീഷിന്റെ റെന്റ് എ കാർ മറ്റൊരു സുഹൃത്ത് വാടകയ്ക്ക് കൊണ്ടുപോയത് തിരിച്ച കിട്ടാതെ, വടക്കൻ പറവൂർ പൊലീസ് സ്റ്റേഷനിൽ അകപ്പെട്ടു. ഇത് തിരിച്ചെടുക്കുന്നതിനാണ് തീവെട്ടി പലിശയ്ക്ക് പണം വായ്പയെടുത്തത്. ജോലി ചെയ്തു കിട്ടുന്ന തുകയുടെ ഭൂരിഭാഗവും മാത്യു പലിശയിനത്തിൽ അനീഷിൽ നിന്ന് വാങ്ങിയെടുത്തു. മുതൽ നൽകാൻ അനീഷ് പലരിൽ നിന്നും വലിയ തുക വായ്പ വാങ്ങി.
എന്നിട്ടും ഈടായി നൽകിയ വീടിന്റെ ആധാരം മാത്യു തിരിച്ചുനൽകിയില്ല. ഒന്നര ലക്ഷം രൂപയ്ക്ക് പണമായിമാത്രം, നാലു ലക്ഷത്തോളം രൂപ മാത്യുവിന് തിരികെ നൽകി. കൂടാതെ സ്ക്രീൻ പ്രിന്റിങ് സ്ഥാപനത്തിന്റെ ആധാരവും. അധികം വൈകാതെ മാത്യു അനീഷിന്റെ കട സ്വന്തമാക്കിയെന്നാണ് നാട്ടുകാരിൽനിന്ന് ലഭിക്കുന്ന വിവരം. വാങ്ങിയ മുതൽ തിരികെ തന്നില്ല എന്നതായിരുന്നു കാരണം.
ഇതിനിടെയാണ് മാത്യുവിനെ 2008 ൽ നാട്ടിൽ നിന്ന് കാണാതാവുന്നത്. നാട്ടുകാരുടെ പലരുടേയും ആധാരങ്ങളും മറ്റും കൊണ്ട്, മാത്യു നാട് വിട്ടെന്നായിരുന്നു അക്കാലത്തെ പ്രചാരണം. തുടർന്നു പല തവണ വീടിന്റെ ആധാരം വാങ്ങിയെടുക്കാൻ മാത്യുവിന്റെ വീട്ടിൽ അനീഷ് ചെന്നതായാണ് വിവരം. മാത്യുവിന് മാത്രമേ ആധാരം, എവിടെയാണെന്ന് അറിയൂ എന്നായിരുന്നു വീട്ടുകാരുടെ മറുപടി. മാത്യുവിന് കൊടുക്കാനായി അനീഷിന് പണം വായ്പ നൽകിയവർ ഈ കാലത്ത് നിരന്തരം വീട്ടിൽ വന്ന് ബഹളം വച്ചു. മൂന്നു ലക്ഷത്തോളം രൂപ അനീഷ് പലരുടേയും കയ്യിൽ നിന്നായി വായ്പ വാങ്ങിയെന്നാണ് പ്രാഥമിക നിഗമനം.
കടക്കാർ വീട്ടിൽ വന്ന് നിരന്തരം ബഹളം വച്ചതിനെത്തുടർന്ന് അപമാനം സഹിക്കാൻ വയ്യാതെ അമ്മ തൂങ്ങിമരിച്ചു. അമ്മയുടെ മരണത്തിന് ശേഷമാണ് 2010 ൽ അനീഷ് നാടുവിട്ടത്. ജോലി തേടി അലയുന്നതിനിടെയാണ് ഗുജറാത്തിലെ കള്ളനോട്ട് മാഫിയ സംഘത്തിൽ പെട്ടതെന്നാണ് അനീഷിന്റെ അച്ഛൻ വാസു നൽകുന്ന വിവരം. അനീഷിന്റെ സ്ക്രീൻ പ്രിന്റിംഗിലുള്ള കഴിവ് കള്ളനോട്ട് അച്ചടിക്കാനായി മാഫിയ ഉപയോഗപ്പെടുത്തി. കൂലിപ്പണിക്കാരനായ അച്ഛൻ ഈ സമയം അനീഷ് നാട്ടിൽ ഉണ്ടാക്കിയ കടങ്ങൾ വീട്ടാനുള്ള ഓട്ടപ്പാച്ചിലിലായിരുന്നു. അനീഷും ഇടയ്ക്ക് പണം അയച്ചു.
ഗുജറാത്തിലെ സൂറത്തിലെ നാലുവർഷത്തെ ജയിൽ വാസത്തിന് ശേഷം നാട്ടിലെത്തിയ അനീഷിന് ഭാര്യയുടെ അച്ഛനാണ് സ്ക്രീൻ പ്രിന്റിങ് സ്ഥാപനം ആരംഭിക്കാൻ പണം നൽകുന്നത്. വൈക്കം-പാലം കടവിൽ 2016 മാർച്ചോടെയാണ് അനീഷ് സ്ഥാപനം ആരംഭിക്കുന്നത്. സ്ക്രീൻ പ്രിന്റിംഗിന് പഴയതു പോലെ മാർക്കറ്റില്ലെന്ന് കണ്ട അനീഷ് ഗുജറാത്തിൽ നിന്ന് കള്ളനോട്ട് അച്ചടിക്കാനുള്ള ഉപകരണങ്ങൾ വാങ്ങി കടയിലെത്തിച്ചു. പാലം കടവിലെ കടയിൽ നിന്ന് ഒറിജിനലിനെ വെല്ലുന്ന കള്ളനോട്ട് അച്ചടിച്ചു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് രണ്ടു മാസം മുമ്പാണ് ചങ്ങനാശേരി ഡിവൈ.എസ്പി അനീഷിനെ വീണ്ടും കള്ളനോട്ട് കേസിൽ പിടികൂടുന്നത്.
ഈ മാസം മൂന്നാം തിയതിയാണ് മാത്യുവിന്റെ മകൾ ലൈസ അനീഷിന്റ അച്ഛന്റെ വെളിപ്പെടുത്തലിന്റെ വിവരങ്ങളടങ്ങിയ ഫോൺ സംഭാഷണമടക്കം പൊലീസിൽ പരാതി നൽകിയത്. തുടർന്നുനടന്ന ചോദ്യം ചെയ്യലിലാണ് പ്രതിയുടെ കുറ്റസമ്മതം. അതേസമയം എട്ടുവർഷങ്ങൾക്ക് മുമ്പ് അനീഷിന്റെ കടകളടക്കമുള്ള ഒറ്റനില കെട്ടിടങ്ങളായിരുന്നു ഇപ്പോൾ തറ മാന്തി പരിശോധന നടത്തുന്ന സ്ഥലത്ത്. പിന്നീട് സ്ഥലം നിരപ്പാക്കി മൂന്ന് നില കെട്ടിടം പണിതു.
അന്നത്തെ അനീഷിന്റെ കടയ്ക്ക് പിന്നിലാണ് മാത്യുവിന്റെ മൃതദേഹം കുഴിച്ചിട്ടതെന്നാണ് പ്രതിയുടെ വെളിപ്പെടുത്തൽ. സ്ഥലത്തിന്റെ കിടപ്പിൽ വന്ന മാറ്റം മൂലമാണ് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെടുക്കാൻ പൊലീസ് കുഴയുന്നത്. ആദ്യ ദിനം രാവിലെ തുടങ്ങിയ തിരച്ചിൽ, ആറ് അടിയോളം അഴത്തിൽ മണ്ണ് മാറ്റിയാണ് അവസാനിപ്പിച്ചത്. എട്ടു വർഷംമുമ്പ് കാണാതായ ഗൃഹനാഥനെ കൊലപ്പെടുത്തി കെട്ടിടത്തിന്റെയുള്ളിൽ കുഴിച്ചിട്ട സംഭവത്തിൽ നിർണായകമായത് പ്രതിയുടെ സുഹൃത്തിന്റെ കത്തായിരുന്നു. മാത്യുവിനെ കൊന്നത് മകനാണെന്ന് അനീഷിന്റെ പിതാവ് വാസു അറിയുന്നത് ഈ കത്തിൽനിന്നാണ്.
ഈ വിവരം വാസു മാത്യുവിന്റെ മകൾ നൈസിയോട് വെളിപ്പെടുത്തിയതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. വാസു ആദ്യം നടത്തിയ വെളിപ്പെടുത്തൽ നൈസി റെക്കോഡ് ചെയ്തിരുന്നില്ല. പിന്നീട് തിരിച്ചുവിളിച്ച് സംഭാഷണം റെക്കോഡ് ചെയ്തു. തുടർന്ന് ഫോൺകാളിന്റെ റെക്കോഡിങ് സഹിതം പൊലീസിൽ പരാതി നൽകി. ഇതോടെയാണ് തെളിവില്ലാത്തതിനാൽ പൊലീസ ്എഴുതിത്ത്ത്തള്ളിയ കേസ് പുനരാരംഭിച്ചത്. നേരിട്ടും ഫോണിലൂടെയും ചോദിച്ചിട്ടും പ്രതി ആരാണെന്ന് വാസു വെളിപ്പെടുത്തിയിരുന്നില്ല. പൊലീസ് ചോദ്യം ചെയ്തതോടെ മകൻ അനീഷാണ് കൊലപാതകിയെന്ന് വാസു മൊഴി നൽകി. തുടർന്ന് ജയിലിലായിരുന്ന അനീഷിനെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന കൊലപാതക വിവരം പുറത്തുവരുന്നത്. പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു.
കൊലപാതക വിവരവും ഇക്കൂട്ടത്തിൽ വെളിപ്പെടുത്തി. തുടർന്ന് അനീഷ് ഏഴു മാസം മുമ്പ് ഗുജറാത്തിലെ ജയിലിൽനിന്ന് പുറത്തിറങ്ങിയ ശേഷമാണ് പ്രേമൻ ഇക്കാര്യങ്ങൾ കത്ത് മുഖേന അറിയിച്ചത്. ആറു കത്തുകളാണ് തിരുവനന്തപുരം സ്വദേശിയായ പ്രേമൻ ഗുജറാത്ത് ജയിലിൽനിന്ന് അയച്ചത്. തുടർച്ചയായി കത്തുകൾ വന്നതോടെ ഇതിലൊന്ന് വാസു ബന്ധുവിനെക്കൊണ്ട് വായിപ്പിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ അറിയുന്നത്. ആറ് കത്തിൽ ഒന്ന് കത്തിക്കുകയും ബാക്കിയുള്ള കത്ത് പൊലീസിനെ ഏൽപിക്കുകയും ചെയ്തു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍