മാതൃഭൂമി ന്യൂസ് കേട്ട് മെഡിക്കൽ സ്റ്റോറുകാരെ പിടിക്കാൻ സിങ്കം കച്ചകെട്ടിയിറങ്ങി; കഫ്സിറപ്പിന്റെയും വേദനസംഹാരികളുടെയും വിൽപന നിർത്തിവച്ച് മരുന്നുവ്യാപാരികൾ; അധികാരപരിധിക്കു പുറത്ത് കൈകടത്തി ഋഷിരാജ് സിങ് പിടിച്ചത് പുലിവാലിൽ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ലഹരി വസ്തുവായി കഫ്സിറപ്പ് വ്യാപകമായി ഉപയോഗിക്കുന്നുവെന്ന് മാതൃഭൂമി ചാനലിന്റെ ന്യൂസ്. കേട്ടപാതി കേൾക്കാത്തപാതി ലഹരിക്കെതിരായ യുദ്ധത്തിന്റെ ഭാഗമായി കച്ചമുറുക്കി എക്സൈസ് കമ്മീഷണർ ഇറങ്ങിയതോടെ വെട്ടിലായത് നാട്ടുകാരും. എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗിന്റെ നിർദേശത്തെതുടർന്ന് കഫ്സിറപ്പ് വിൽപന പിടികൂടാൻ മരുന്നുകടകളിൽ റെയ്ഡ് ആരംഭിച്ചതോടെ കൊച്ചിയിലെ മരുന്നുകടക്കാർ കഫ്സിറപ്പുകളുടേയും വേദനസംഹാരികളുടേയും വിൽപന മരുന്നുകടകളിൽ നിർത്തിവച്ചു.
കഫ് സിറപ്പുകളുടെയും വേദന സംഹാരികളുടേയും മാനസിക സമ്മർദ്ദത്തിനുള്ളതുമായ ഔഷധങ്ങളുടെയും വ്യാപാരം ഇന്നുമുതൽ അനിശ്ചിത കാലത്തേക്ക് ജില്ലയിൽ നിർത്തിവയ്ക്കാൻ ഔഷധ വ്യാപാരികളുടെ സംഘടനയായ ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗ്ഗിസ്റ്റ് അസോസിയേഷന്റെ എറണാകുളം ജില്ലാ കമ്മിറ്റിയുടെ അടിയന്തിരയോഗമാണ് തീരുമാനമെടുത്തത്. ഇതോടെ പ്രതിസന്ധിയിലായത് നാട്ടുകാരും രോഗികളുമാണ്.
പ്രിസ്ക്രിപ്ഷനില്ലാതെ ഇത്തരം മരുന്നുകൾ വ്യാപകമായി വിൽപന നടക്കാറുണ്ട്. കിക്കുകിട്ടാൻ ലഹരിമരുന്നിന് പകരമായി ഇത്തരം മരുന്നുകൾ ഉപയോഗത്തിലുണ്ടെന്നത് വാസ്തവമാണെങ്കിലും നിരവധി പേർ രോഗശനമത്തിനോ ചുമയുടെ താൽക്കാലിക ആശ്വാസത്തിനോ ആയി പ്രിസ്ക്രിപ്ഷനില്ലാതെ കഫ്സിറപ്പും വേദനസംഹാരികളും വാങ്ങാറുമുണ്ട്. എന്നാൽ ഋഷിരാജ് സിംഗിന്റെ പുതിയ പരിശോധന മൂലം രോഗികൾക്കും മരുന്നുകിട്ടാത്ത സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്.
മരുന്നുകടകളിൽ പരിശോധന നടത്തുന്നതിന് എക്സൈസ് ഉദ്യോഗസ്ഥർക്ക് അധികാരമില്ല. മരുന്നുകടകളിലെ കൃത്രിമം കണ്ടെത്തേണ്ടതും അനധികൃത വിൽപന നടത്തേണ്ടതും ഡ്രഗ്സ് കൺട്രോൾ വകുപ്പ് ഉദ്യോഗസ്ഥരാണ്. ഇവരുടെ അധികാരപരിധിയിൽ കയറി ലഹരിക്കെതിരെ എക്സൈസ് വകുപ്പ് ശക്തമായി നീങ്ങുന്നുവെന്ന് വരുത്താനാണ് ഋഷിരാജ് സിഗ് ശ്രമിക്കുകയാണെന്നാണ് ആക്ഷേപം ഉയരുന്നത്. ഇല്ലാത്ത അധികാരം ഉപയോഗിച്ച് ഔഷധ വ്യാപാര സ്ഥാപനങ്ങളിൽ എക്സ്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്ന അനധികൃത പരിശോധനയിൽ പ്രതിഷേധിച്ചുകൊണ്ടാണ് ഡ്രഗ്ഗിസ്റ്റ് അസോസിയേഷൻ ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ജില്ലാപ്രസിഡന്റ് പി.വി. ടോമി പറഞ്ഞു.
സംസ്ഥാന എക്സൈസ് വകുപ്പിന് നിയമപരമായി ഔഷധ വിൽപ്പന കേന്ദ്രങ്ങളിൽ പരിശോധന നടത്തുവാൻ യാതൊരു അധികാരവും നിലവിൽ ഇല്ല. എന്നാൽ ലഹരി മരുന്നുകൾ കണ്ടെത്തുവാനെന്ന പേരിൽ നടത്തുന്ന ഈ പരിശോധന തുടർന്നാൽ ജില്ലയിലെ മുഴുവൻ ഓഷധ വിൽപന സ്ഥാപനങ്ങളും അനിശ്ചിത കാലത്തേക്ക് അടച്ചിടുവാൻ ജില്ലാ കമ്മറ്റി തീരുമാനമെടുത്തതായും അദ്ദേഹം അറിയിച്ചു.
ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി, എക്സൈസ് വകുപ്പ് മന്ത്രി എന്നിവർക്ക് നിവേദനം നൽകിയിട്ടുമുണ്ട്. ഔഷധ വ്യാപാരം നിർത്തിവയ്ക്കുന്നതുമൂലം രോഗികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് സംഘടനയോ, വ്യാപാരികളൊ ഉത്തരവാദികൾ ആയിരിക്കില്ലെന്നും പി.വി. ടോമി അറിയിച്ചിട്ടുണ്ട്.
അതേസമയം, അധികാരപരിധിവിട്ടുള്ള ഋഷിരാജ് സിംഗിന്റെ നടപടി ഉദ്യോഗസ്ഥർക്കിടയിലും ചർച്ചയായിട്ടുണ്ട്. വാർത്തകളിൽ ഇടംപിടിക്കുന്നതിനായാണ് ഇത്തരം ഗിമ്മിക്സെന്നാണ് വിമർശനമുയരുന്നത്. മദ്യത്തിന്റെ അനധികൃത വിൽപന തടയാനെന്ന പേരിൽ കള്ളുഷാപ്പുകളിൽ റെയ്ഡ് നടത്തുന്നതും ഗൗരവമില്ലാത്ത തെറ്റുകളാണെങ്കിലും പിടികൂടി കനത്ത പിഴയിടുന്നതും വൻ പരാതികളാണ് ഉണ്ടാക്കുന്നത്. വൻകിടക്കാർ ഉൾപ്പെടുന്ന നിരവധി അനധികൃത മദ്യംവിളമ്പൽ കേന്ദ്രങ്ങളുണ്ടെങ്കിലും അവർക്കെതിരെ നടപടിയെടുക്കാതെ ചെത്തുതൊഴിലാളികൾ ഉപജീവനമെന്ന നിലയിൽ നടത്തുന്ന കള്ളുഷാപ്പുകളിൽ പരിശോധന നടത്തുന്നതിനെതിരെയാണ് പരാതി.
സിംഗിന്റെ കടുംപിടിത്തത്തെ തുടർന്ന് കേസ് തികയ്ക്കാൻ എക്സൈസ് ഉദ്യോഗസ്ഥർ ഓരോ ജില്ലയിലും പരിശോധന ശക്തമാക്കിയിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. മിക്കയിടങ്ങളിലും സിഐടിയു അംഗങ്ങളായ ചെത്തുതൊഴിലാളികളാണ് ഷാപ്പ് നടത്തുന്നതെന്നതിനാൽ സർക്കാരിനും ഇക്കാര്യത്തിൽ പരാതികൾ ലഭിച്ചിട്ടുണ്ട്. വിൽപനയ്ക്കുവച്ച കള്ള് പഴകിയ കള്ളാണെന്നു പറഞ്ഞ് പിടിച്ചുകൊണ്ടുപോകുകയും ഷാപ്പിനെതിരെ നടപടി സ്വീകരിക്കുകയും ചെയ്യുന്നുവെന്നാണ് ആക്ഷേപം.
കടുത്ത ചുമയ്ക്കുള്ള കഫ്സിറപ്പ് സ്കൂൾ കുട്ടികൾ ഉൾപ്പെടെ വാങ്ങിക്കൊണ്ടുപോകുകയും ലഹരിപദാർത്ഥമായി ഉപയോഗിക്കുകയും ചെയ്യുന്നുവെന്നാണ് മാതൃഭൂമി ചാനൽ റിപ്പോർട്ട് ചെയ്തത്. ശ്രീലങ്കയിൽ ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ സിറപ്പാണ് നമ്മുടെ മെഡിക്കൽ സ്റ്റോറുകളിലൂടെ ലഭിക്കുന്നതെന്നും മദ്യത്തിനും മയക്കുമരുന്നിനുമെതിരെ കുട്ടികൾ ഇത് ഉപയോഗിക്കുകയുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. കൊടീൻ അടങ്ങിയ സിറപ്പുകൾ കിക്കാകാൻ വ്യാപകമായി ഉപയോഗിക്കുന്നുവെന്നും ഷെഡ്യൂൾ എച്ച് 1 ഗണത്തിൽപ്പെട്ട മരുന്നുകൾ ഏറെനേരം ഉന്മാദം തരുന്നതാണെന്നും മറ്റൊരു റിപ്പോർട്ടും വന്നിരുന്നു.
കൊടീൻ അടങ്ങിയ സിറപ്പ് ബിയറിനൊപ്പം കലർത്തി കഴിക്കുന്നതായും ചൂണ്ടിക്കാട്ടിയിരുന്നു. ഡോക്ടറുടെ കുറിപ്പോടെ വിൽക്കേണ്ട മരുന്നുകൾ അല്ലാതെ നൽകുന്നുവെന്നാണ് ആക്ഷേപം. റിപ്പോർട്ടിന്റെ സത്യസന്ധത വ്യക്തമാണെങ്കിലും ഇക്കാര്യത്തിൽ നടപടിയെടുക്കേണ്ടത് ഡ്രഗ്സ് കൺട്രോളർ ആണെന്നിരിക്കെ എക്സൈസ് കമ്മീഷണർ നടപടിയുമായി മരുന്നുകടകളിൽ പരിശോധനയ്ക്കു പോയതാണ് ഇപ്പോൾ വിഷയമായിട്ടുള്ളത്. റെയ്ഡ് തുടർന്നാൽ വരുംദിവസങ്ങളിൽ സംസ്ഥാനവ്യാപകമായി ഇക്കാര്യത്തിൽ പ്രതിഷേധിക്കാനാണ് മരുന്നുവ്യാപാരികൾ ഒരുങ്ങുന്നത്.
Stories you may Like
- നരസിംഹറാവു സ്തുതിപാഠകർ അറിയാൻ: വെള്ളാശേരി ജോസഫ് എഴുതുന്നു
- വധിക്കപ്പെട്ട 21 ഭീകരരുടെ പട്ടിക: 'ദ ഗാർഡിയൻ' പത്രത്തിന്റെ ആരോപണം തള്ളി ഇന്ത്യ
- ഷെറിന്റെ സിവിൽ സർവീസ് നേട്ടത്തിൽ നജീബ് കാന്തപുരം പങ്കുപറ്റിയെന്ന് വിമർശനം
- രാജ്യംവിട്ട 19 ഖലിസ്താൻ ഭീകരരുടെ സ്വത്തുവകകൾ കണ്ടുകെട്ടും
- 157 പുതിയ നഴ്സിങ് കോളേജുകൾ തുടങ്ങാൻ അംഗീകാരം
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍