മാഫിയകൾക്ക് എതിരേ ഡി വൈ എഫ് ഐ പൊരുതുന്ന കാലമൊക്കെ പോയി; അനധികൃത മണൽ ഖനനത്തിനെതിരേ നടപടിയെടുത്ത മേഖലാ സെക്രട്ടറിയെ ജില്ലാ സെക്രട്ടറി നീക്കം ചെയ്തു; നടപടി ആരോടും ആലോചിക്കാതെ: ദലിതരെയും അനഭിമതരെയും വെട്ടി നിരത്തി ഡിവൈഎഫ്ഐ പത്തനംതിട്ട ജില്ലാ നേതൃത്വം; സോഷ്യൽ മീഡിയ യുദ്ധം മുറുകുന്നു
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: ഡിവൈഎഫ്ഐ എന്നാൽ നാട്ടിലെ ജനകീയ പ്രശ്നങ്ങളിൽ ഇടപെടുന്ന യുവാക്കളുടെ കൂട്ടം എന്നൊരു മുഖമുണ്ടായിരുന്നു കഴിഞ്ഞ നാളുകൾ വരെ. എന്നാൽ, സമീപകാലത്തുണ്ടായ ചില സംഭവ വികാസങ്ങൾ അവരെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നു. ജാതിമതവർഗീയ ചിന്തകൾക്ക് അനുസൃതമായി പ്രവർത്തിക്കുന്ന യുവജനസംഘടന എന്ന പേരും നഷ്ടമാവുകയാണോ ഡിഎൈഫ്ഐക്ക്? മാഫിയകൾക്ക് എതിരേ പ്രവർത്തിക്കുന്നവരെയും അനഭിമതരെയുംവെട്ടി നിരത്തി മുന്നോട്ടു പോവുകയാണ് പത്തനംതിട്ട ജില്ലയിൽ ഡിവൈഎഫ്ഐ. ഈ കാര്യത്തിൽ മാതൃസംഘടനയുടെ പാത പിന്തുടരുകയാണ് ഇവിടെ യുവജനസംഘടന. എസ്എഫ്ഐയും വ്യത്യസ്തമാകുന്നില്ല. കഞ്ചാവ് വിറ്റതിന് എക്സൈസിന്റെ പിടിയിലായ പ്രവർത്തകരെ അവരും അകമഴിഞ്ഞ് സഹായിക്കുന്നു.
മണൽ മാഫിയയ്ക്ക് എതിരേ സുധീരം പ്രവർത്തിച്ച ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയെ യാതൊരു മുന്നറിയിപ്പും നൽകാതെ നീക്കി ജില്ലാ സെക്രട്ടറി രംഗത്തു വന്നത് സംഘടനയ്ക്കുള്ളിൽ അസ്വാരസ്യങ്ങൾക്ക് കാരണമായിരിക്കുകയാണ്. പരസ്യമായി അപമാനിച്ചുവെന്ന് ആരോപിച്ച് മല്ലപ്പള്ളി ഏരിയ സെക്രട്ടറി ജില്ലാ നേതൃത്വത്തിന് രാജിക്കത്തുകൊടുക്കുകയും ചെയ്തു. മണൽ മാഫിയയ്ക്ക് എതിരേ സമരം നയിച്ച അയിരൂർ സൗത്ത് മേഖലാ സെക്രട്ടറിയെ അടിയന്തിര യോഗം ചേർന്ന് നീക്കം ചെയ്യുകയും ചെയ്തു. ഇതോടെ സോഷ്യൽ മീഡിയയിൽ അടക്കം പരസ്യ പ്രതികരണവുമായി ഡിവൈഎഫ്ഐ നേതാക്കളും പ്രവർത്തകരും സജീവമായി.
പമ്പാ നദിയിൽ അയിരൂർ നീലംപ്ലാവ് കടവിൽ നിന്ന് മണൽ ഖനനം വ്യാപകമായതോടെ ഡിവൈഎഫ്ഐ അയിരൂർ സൗത്ത് മേഖലാ കമ്മറ്റി നേതൃത്വത്തിൽ സമരം ശക്തമാക്കിയിരുന്നു. മണൽ മാഫിയയ്ക്ക് എതിരേ പരാതി നൽകിയതും തടയാൻ തീരുമാനിച്ചതും മേഖലാ സെക്രട്ടറി സിബി തോമസിന്റെ നേതൃത്വത്തിലായിരുന്നു. നീലംപ്ലാവ് കടവിൽ വൻ മണൽ കടത്ത് നടക്കുന്ന സ്ഥലം ഡിവൈഎഫ്ഐ മേഖലാ കമ്മറ്റി സന്ദർശിച്ചിരുന്നു. വളരെ ഗുരുതരമായ രീതിയിലാണ് ഇവിടെ മണൽ ഖനനം നടക്കുന്നത് എന്ന് നേതാക്കൾ നേരിട്ട് മനസിലാക്കി. പമ്പ് ഹൗസിനോട് ചേർന്നു കിടക്കുന്ന വഴിയിലെ ചങ്ങല തകർത്തും പാലത്തിനു താഴ്ഭാഗത്ത് താൽകാലിക പാത നിർമ്മിച്ചും കടവിൽ വാഹനം ഇറക്കിയുമാണ് മണൽ കടത്ത് നടത്തിയിരുന്നത്.
രാത്രിയിൽ വഴിവിളക്കുകൾ അണച്ചാണ് മണലൂറ്റ് നടക്കുന്നത്. അനിയന്ത്രിതമായ മണലൂറ്റിനെ തുടർന്ന് പാലത്തിന്റെ തൂണുകൾക്ക് ബലക്ഷയമുണ്ടായിരുന്നു. ഇതിന് ബലമേകാൻ സംരക്ഷണ ഭിത്തിയും നിർമ്മിച്ചിരുന്നു. മണലൂറ്റ് വീണ്ടും വ്യാപകമാകുന്നത് പാലം അപകടമാക്കുമെന്ന് കണ്ടാണ് ഡിവൈഎഫ്ഐ രംഗത്തിറിങ്ങിയത്. താൽക്കാലിക പാതയിൽ കോൺക്രീറ്റ് തൂണുകൾ നിർമ്മിച്ചും പൊലീസ് നിരീക്ഷണം ശക്തമാക്കിയും മണലൂറ്റ് തടയണമെന്നാവശ്യപ്പെട്ട് മേഖലാ കമ്മറ്റി പൊലീസ്, പഞ്ചായത്ത്, റവന്യൂ അധികൃതർക്ക് പരാതിയും നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നടപടി എടുക്കാമെന്ന് പഞ്ചായത്ത് അധികൃതർ ഉറപ്പു നൽകുകയും ചെയ്തു. ഇതോടെയാണ് ജില്ലാ നേതൃത്വം പ്രശ്നത്തിൽ ഇടപെട്ടത്. വ്യാഴാഴ്ച വൈകിട്ട് ജില്ലാ സെക്രട്ടറി കെയു. ജനീഷ്കുമാർ വിളിച്ചു ചേർത്ത യോഗത്തിൽ വച്ച് സിബി തോമസിനെ മേഖലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി.
പകരം, സജിത് പി ആനന്ദനെ സെക്രട്ടറിയായി നിയമിച്ചു. സിപിഎം ലോക്കൽ നേതൃത്വത്തോടോ ഡിവൈഎഫ്ഐ പ്രവർത്തകരോടോ ഒന്നും തന്നെ ആലോചിക്കാതെ, ഒരു കാരണവും പറയാതെയാണ് സിബിയെ മാറ്റിയത്. അന്ന് വൈകിട്ട് തന്നെ ഈ വിവരം ചൂണ്ടിക്കാട്ടി സിബി തോമസും ഡിവൈഎഫ്ഐയുടെ മറ്റു പ്രാദേശിക നേതാക്കളും സാമൂഹിക മാധ്യമങ്ങളിൽ പ്രതികരിച്ചു. മണൽ മാഫിയയ്ക്ക് എതിരേ പ്രതികരിച്ചതിനാണ് ജില്ലാ നേതൃത്വം സിബിയെ മാറ്റിയത് എന്ന തരത്തിലുള്ള പോസ്റ്റുകളാണ് സാമൂഹിക മാധ്യമങ്ങളിൽ നിരന്നത്. ജനീഷ് കുമാറിന്റെ നടപടിക്ക് എതിരേ നിരവധി പ്രവർത്തകർ രംഗത്തു വന്നു. മണൽ മാഫിയയ്ക്ക് വേണ്ടി നടത്തിയ നീക്കം ആരുടെ ഗൂഢാലോചനയാണെന്ന ചോദ്യമാണ് പ്രവർത്തകർ ഉയർത്തുന്നത്.
അതേ സമയം, ഡിവൈഎഫ്ഐ ഏരിയ ഉപഭാരവാഹി കൂടിയായ സിബിയെ ജില്ലാ കമ്മറ്റിക്ക് നേരിട്ട് മാറ്റാൻ കഴിയില്ലെന്ന് പ്രവർത്തകർ പറയുന്നു. വിഷയം ഏരിയാ കമ്മറ്റിയിൽ ചർച്ച ചെയ്ത് തീരുമാനം എടുത്ത ശേഷം മേഖലാ കമ്മറ്റിയിൽ റിപ്പോർട്ട് ചെയ്യുകയാണ് വേണ്ടിയിരുന്നത്. ഇവിടെ അതുണ്ടായിട്ടില്ല. വ്യാഴാഴ്ച തന്നെയാണ് മല്ലപ്പള്ളി ഡിവൈഎഫ്ഐ ഏരിയ സെക്രട്ടറി രതീഷ് പീറ്ററും ജനീഷ്കുമാറിനെതിരേ രൂക്ഷമായ ആരോപണം ഉന്നയിച്ച് ജില്ലാ നേതൃത്വത്തിന് രാജിക്കത്ത് കൈമാറിയത്. അതിന് മുൻപ് നടന്ന ഏരിയ കൺവൻഷനിൽ വച്ച് പരസ്യമായി ജനീഷ്കുമാർ കളിയാക്കിയെന്നതാണ് രാജിക്കുള്ള കാരണമെന്നാണ് പറയപ്പെടുന്നത്. ജനീഷിനൊപ്പം പ്രവർത്തിക്കാൻ കഴിയില്ലെന്നും രതീഷ് വ്യക്തമാക്കിയിട്ടുണ്ട്.
തന്നെ പുകഴ്ത്തുന്നവരെയും തനിക്കൊപ്പം നിൽക്കുന്നവരെയുമാണ് ജില്ലാ സെക്രട്ടറി സഹായിക്കുന്നതെന്നും ഇത് വ്യക്തി ആരാധനയാണെന്നും ഒരു വിഭാഗം ആരോപിക്കുന്നു. തനിക്ക് അനഭിമതരായവരെ വെട്ടി നിരത്തുകയെന്ന തന്ത്രമാണ് ജില്ലാ നേതൃത്വം നടപ്പാക്കുന്നതെന്നും ആരോപണമുണ്ട്. ഇതേ തുടർന്ന് ജില്ലയിൽ ഡിവൈഎഫ്ഐയുടെ പ്രവർത്തനം സജീവമല്ലെന്നും ഇവർ ആരോപിക്കുന്നു. ചിറ്റാറിൽ നിന്നുള്ള ദളിത് നേതാവായ ബിജു, തണ്ണിത്തോട്ടിൽ നിന്നുള്ള ജയകൃഷ്ണൻ എന്നിവരെയും ജനീഷ് കുമാർ സംഘടനയിൽ നിന്ന് പല കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കിയിരുന്നു. തനിക്ക് എതിരേ വരുമെന്ന് കരുതുന്നവരെയാണ് വെട്ടിനിരത്തിയിട്ടുള്ളത്.
Stories you may Like
- അട്ടിമറി ചർച്ചയാക്കി ഷാഫിയും; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും
- കണ്ണൂർ സിപിഎമ്മിൽ വീണ്ടും സ്വർണ്ണ കടത്ത് വിവാദമെത്തുമ്പോൾ
- യുവമോർച്ചാക്കാരിൽ നിന്നും അടികിട്ടാതെ രക്ഷപ്പെട്ടവർ പുനലൂരിൽ നടത്തിയത് 'രക്ഷാപ്രവർത്തനം'!
- ഡിവൈഎഫ്ഐയുടെ ഹൃദയപൂർവം പദ്ധതിയെ പുകഴ്ത്തി രമേശ് ചെന്നിത്തല
- പ്രതിപക്ഷ സമരത്തെ പൊലീസ് തന്നെ നേരിടും; നവകേരളത്തിൽ 'രക്ഷാപ്രവർത്തനം' തുടരും
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍