റിയാബിന്റേത് ശുപാർശകൾ മാത്രം നിയമമല്ല; ചുമതലയേൽക്കും മുമ്പ് റദ്ദ് ചെയ്തതിനാൽ അഴിമതിയുമില്ല; ശ്രീമതിയുടെ മകനെ എംഡിയായി നിയമിച്ച വിഷയത്തിൽ ജയരാജനെതിരെ കേസ് നിലനിൽക്കില്ല; മണിയെ മന്ത്രിയാക്കിയത് ജയരാജനെ വിജിലൻസ് കുറ്റവിമുക്തനാക്കുമെന്ന് അറിഞ്ഞു തന്നെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: അപ്രതീക്ഷിതമായി നീക്കത്തിലൂടെ എംഎം മണിയെ മന്ത്രിയാക്കാൻ സിപിഐ(എം) സംസ്ഥാന സമിതി തീരുമാനിച്ചതിന് പിന്നിൽ കള്ളക്കളിയുണ്ടെന്ന് വ്യക്തം. ഇപി ജയരാജനെ വീണ്ടും മന്ത്രിയാക്കാതിരിക്കാൻ നടത്തിയ ബോധപൂർവ്വമായി നീക്കമാണ് പുതിയ മന്ത്രിയെ നിയോഗിക്കുന്നതിൽ കാര്യങ്ങളെത്തിച്ചത്. ബന്ധുനിയമന വിവാദത്തിൽ മന്ത്രിസ്ഥാനം പോയ ഇ.പി. ജയരാജന് വിജിലൻസ് ക്ലീൻചിറ്റ് നൽകുമെന്ന് വ്യക്തമായതോടെയായിരുന്നു സിപിഎമ്മിലെ ഒരു വിഭാഗം കരുക്കൾ നീക്കിയത്. കേന്ദ്ര കമ്മറ്റി അംഗമായ ഇപി മന്ത്രിസഭയിൽ തിരിച്ചെത്തുന്നതിൽ എതിർപ്പുള്ള സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നേരെയാണ് വിമർശന മുനകൾ നീളുന്നത്.
സത്യസന്ധനും ആരുടേയും സമ്മർദ്ദത്തിന് വഴങ്ങാത്ത വ്യക്തിയാണ് വിജിലൻസ് ഡയറക്ടറായ ജേക്കബ് തോമസ്. അതുകൊണ്ട് തന്നെ ജയരാജനെ രക്ഷിക്കാനായി വിജിലൻസ് കളിച്ചുവെന്ന വാദവും നിലനിൽക്കില്ല. ചട്ടങ്ങളും നിയമങ്ങളും കർശനമായ പരിശോധനയ്ക്ക് വിധേയമാക്കിയാണ് ജയരാജനെ കുറ്റവിമുക്തനാക്കാൻ വിജിലൻസ് തീരുമാനിച്ചത്. ഇത് കോടതിയിൽ ചോദ്യം ചെയ്യുമെന്നും ഉറപ്പാണ്. അതുകൊണ്ട് തന്നെ മതിയായ കരുതൽ വിജിലൻസ് കേസിൽ എടുത്തിട്ടുമുണ്ട്. നിയമപരമായി ജയരാജനെതിരെ കേസെടുക്കാൻ കഴിയില്ലെന്നാണ് വിജിലൻസിന്റെ നിഗമനം. അടുത്തയാഴ്ചയോടെ കേസ് ഫയൽ വിജിലൻസ് എഴുതി തള്ളുകയും ചെയ്യും. ഇതോടെ ജയരാജന് വീണ്ടും വേണമെങ്കിൽ മന്ത്രിയാകാമായിരുന്നു. ഇതിനുള്ള അവസരം നിഷേധിക്കാനാണ് മണിയെ മന്ത്രിയാക്കി വ്യവസായം എസി മൊയ്തീനെ ഏൽപ്പിക്കുന്നത്.
ഏതായാലും ജയരാജൻ അഴിമതി നടത്തിയിട്ടില്ലെന്നാണ് വിജിലൻസ് കണ്ടെത്തൽ സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും ഗുണകരമാകും. ബന്ധുക്കൾക്ക് നിയമനം നൽകിയ കെ.എസ്.ഐ.ഇ, കണ്ണൂർ ക്ലേയ്സ് ആൻസ് സെറാമിക്സ്, കൊച്ചിയിലെ കിനസ്കോ പവർ ആൻഡ് യൂട്ടിലിറ്റീസ് എന്നിവയുടെ ബൈലായിൽ മാനേജിങ് ഡയറക്ടർ നിയമനത്തിന് പ്രത്യേക യോഗ്യത നിഷ്കർഷിച്ചിട്ടില്ലാത്തതാണ് തുണയായത്. എം.ഡിയെ സർക്കാരിന് നിയമിക്കാം എന്നുമാത്രമാണ് ബൈലായിലുള്ളത്. ജയരാജന്റെ ഭാര്യാ സഹോദരി പി.കെ. ശ്രീമതി എംപിയുടെ മകൻ പി.കെ. സുധീർനമ്പ്യാരെ കെ.എസ്.ഐ.ഇ എം.ഡിയായും സഹോദരൻ ഇ.പി. ഭാർഗവന്റെ മരുമകൾ ദീപ്തി നിഷാദിനെ ക്ലേയ്സ് ആൻസ് സെറാമിക്സ് ജനറൽമാനേജരായും സഹോദരീഭർത്താവിന്റെ അനുജൻ ഉത്തമന്റെ മകൻ എം.കെ. ജിൽസണിനെ കിനസ്കോ എം.ഡിയായുമാണ് നിയമിച്ചത്. ഇതിൽ സുധീറിനൊഴികെ രണ്ടുപേർക്കും യോഗ്യതയുണ്ട്.
ഇന്റർവ്യൂ നടത്തി നടപടിക്രമങ്ങൾ പാലിച്ചാണ് എൻജിനിയറിങ് ബിരുദധാരിയായ ജിൽസണിനെ നിയമിച്ചത്. ബംഗളുരുവിൽ സ്വകാര്യകമ്പനിയിൽ മാനേജരായിരുന്നു എം.കോംകാരിയായ ദീപ്തി. അതുകൊണ്ട് തന്നെ ഇവരുടെ നിയമനത്തെ കുറ്റപ്പെടുത്താൻ കഴിയില്ല. മന്ത്രിയുടെ ബന്ധുവായതുകൊണ്ട് ഇവരെ നിയമിക്കാൻ പാടില്ലെന്ന ചട്ടം ഒരിടത്തുമില്ല. എന്നാൽ സുധീർ നമ്പ്യാരുടെ യോഗ്യതകളിൽ സംശയങ്ങളുണ്ട്. സുധീർനമ്പ്യാർ ധരണി ലൈവ്ലിഹുഡ് പ്രോജക്ട്സ്, എസ്സൻസ് കൺസൾട്ടൻസി, ഇഫാമാ നാച്വറൽ ക്ലോത്തിങ് കമ്പനികളുടെ ഉടമകളിലൊരാളായിരുന്നു. അതു മാത്രമാണ് യോഗ്യത. എന്നാൽ സുധീർനമ്പ്യാർ കെ.എസ്.ഐ.ഇയിൽ ചുമതലയേൽക്കും മുൻപ് നിയമന ഉത്തരവ് റദ്ദാക്കിയതിനാൽ സർക്കാരിന് സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കിയില്ല. അതുകൊണ്ട് തന്നെ അഴിമതിയായി കണക്കാക്കാൻ പറ്റില്ല. നിയമനത്തിലൂടെ സാമ്പത്തിക നേട്ടം മന്ത്രിക്കോ മറ്റുള്ളവർക്കോ ഉണ്ടായിട്ടുമില്ല. അതിനാൽ വിജിലൻസ് കേസ് നിലനിൽക്കുകയുമില്ലെന്നാണ് വിലയിരുത്തൽ.
എം.ഡി നിയമനത്തിനായി റിയാബ് തയ്യാറാക്കിയത് മാനദണ്ഡങ്ങൾ മാത്രമാണെന്നും ഇത് നിയമമല്ലെന്നുമാണ് വിജിലൻസ് നിലപാട്. മാനദണ്ഡങ്ങൾക്ക് ശുപാർശയുടെ സ്വഭാവം മാത്രമാണുള്ളത്. നിയമപ്രാബല്യം ലഭിക്കണമെങ്കിൽ സർക്കാർ ഉത്തരവിറക്കുകയോ നിയമസഭയിൽ പാസാക്കുകയോ വേണം. ഇ.പി. ജയരാജൻ നൽകിയത് ശുപാർശ മാത്രമായിരുന്നു. ഇത് അഴിമതിയും അധികാരദുർവിനിയോഗവുമല്ല. നിയമനത്തിന്റെ ഫയലുകൾ വിജിലൻസ് പിടിച്ചെടുത്തിട്ടുണ്ട്. ബന്ധുക്കളുടെ മൊഴിയും രേഖപ്പെടുത്തി. ചീഫ് സെക്രട്ടറിയുടെ പക്കലുള്ള ചില ഫയലുകൾ ലഭിച്ചിട്ടില്ലെന്നും അടുത്തആഴ്ചയോടെ അന്വേഷണം പൂർത്തിയാക്കുമെന്നും വിജിലൻസ് വ്യക്തമാക്കി. ബന്ധു നിയമന വിവാദത്തിൽ വിജിലൻസ് ത്വരിതപരിശോധനയ്ക്ക് ഒരുങ്ങിയതോടെയാണ് ജയരാജൻ വ്യവസായ മന്ത്രിസ്ഥാനം രാജിവച്ചത്. പാർട്ടിക്കും സർക്കാറിനുമുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാണ് ജയരാജൻ രാജിവെക്കാൻ തയ്യാറാണെന്ന് അറിയിച്ചത്. അന്വേഷണം പൂർത്തിയാകുമ്പോൾ മന്ത്രിസ്ഥാനം തിരിച്ചുവരുമെന്നും കരുതി. എന്നാൽ അതിന് വിരുദ്ധമായതാണ് സംഭവിച്ചത്.
ജയരാജന്റെ ബന്ധുവും പി.കെ.ശ്രീമതി എംപിയുടെ മകനുമായ പി.കെ.സുധീർ നമ്പ്യാർക്കു മാനദണ്ഡവും യോഗ്യതയും മറികടന്നു നിയമനം നൽകിയെന്ന പരാതിയാണ് വിനയായത്.സുധീറിനു കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് എംഡിയായി നിയമിക്കപ്പെടാൻ മതിയായ യോഗ്യതയുണ്ടോ, നിയമനം ചട്ടപ്രകാരമായിരുന്നോ എന്ന കാര്യങ്ങളാണ് ഇതേ തുടർന്ന് വിജിലൻസ് പരിശോധിച്ചത്. ഇതിൽ ചട്ടങ്ങളുടെ ആനുകൂല്യം ജയരാജന് തുണയാകുന്നുവെന്നതാണ് വസ്തുത. എന്നാൽ ജയരാജനെ കുടുക്കാൻ ബോധപൂർവ്വമായും സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ശ്രമിച്ചെന്ന വാദവും സജീവമാണ്. സംസ്ഥാന സെക്രട്ടറിയേറ്റിൽ ജയരാജൻ കുറ്റസമ്മതം നടത്തിയെന്ന് വാർത്താ സമ്മേളനത്തിൽ കോടിയേരി പറഞ്ഞിരുന്നു. ഈ കേസ് കോടതിയിൽ ആയതിനാൽ ഈ വാദം മറുഭാഗം ഉന്നയിക്കാൻ ഇടയുണ്ട്. ഇത് ജയരാജന് ചെറിയ ക്ഷീണമാകും. വിജിലൻസിന്റെ കണ്ടെത്തലുകൾ കോടതി തള്ളില്ലെന്നാണ് വിലയിരുത്തൽ അതു സംഭവിച്ചാൽ ക്ഷീണം വിജിലൻസ് ഡയറക്ടർക്കുമാകും. യുഡിഎഫ് നേതാക്കളെ കേസിൽ കുടുക്കാൻ ശ്രമിക്കുന്ന ജേക്കബ് തോമസ് സിപിഎമ്മുകാരെ രക്ഷപ്പെടുത്തുന്നവെന്ന ആരോപണവും ശക്തമാകും. അതുകൊണ്ട് തന്നെ കരുതലോടെയാകും അന്വേഷണ റിപ്പോർട്ട് തയ്യാറാക്കുക.
സുധീർ നമ്പ്യാരെ പോലെ ഇ.പി.ജയരാജന്റെ ബന്ധു ദീപ്തി നിഷാദ് കേരള ക്ലയ്ഡ് ആൻഡ് സെറാമിക് ജനറൽ മാനേജർ സ്ഥാനം രാജിവച്ചിരുന്നു. ബന്ധു നിയമന വിവാദം പിടിമുറുകുമ്പോഴാണ് സുധീർ നമ്പ്യാർക്കു പിന്നാലെയായിരുന്നു ജയരാജന്റെ ബന്ധു ദീപ്തിയുടെ രാജി. പി.കെ. ശ്രീമതി എംപിയുടെ മകനും വ്യവസായമന്ത്രി ഇ.പി. ജയരാജന്റെ ബന്ധുവുമായ സുധീർ നമ്പ്യാരെ കെ.എസ്.ഐ.ഇ. മാനേജിങ് ഡയറക്ടറായി നിയമിച്ചതു വിവാദമായതോടെ നടപടി സർക്കാർ പിൻവലിച്ചിരുന്നു. തുടർന്നാണു മറ്റു പൊതുമേഖലാസ്ഥാപനങ്ങളുടെ തലപ്പത്തു നടത്തിയ ബന്ധുനിയമനങ്ങളും പുനഃപരിശോധിക്കാൻ പാർട്ടി തീരുമാനിച്ചത്. ഇ.പി. ജയരാജന്റെ ജ്യേഷ്ഠന്റെ മകന്റെ ഭാര്യ ദീപ്തി നിഷാന്തിനു കേരള ക്ലേസ് ആൻഡ് സിറാമിക്സ് ജനറൽ മാനേജർ പദവിയും നൽകിയിരുന്നു. ഈ നിയമനങ്ങളെല്ലാം പുനഃപരിശോധിക്കാനാണു പാർട്ടി തീരുമാനിച്ചത്. ഈ സാഹചര്യത്തിലായിരുന്നു ദീപ്തിയുടെ രാജി. ബന്ധുക്കളെല്ലാം രാജിവയ്ക്കണമെന്ന് ജയരാജനോട് സിപിഐ(എം) സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ നിർദ്ദേശിച്ചിരുന്നു.
പി.കെ.ശ്രീമതി എംപി.യുടെ മകൻ സുധീർ നമ്പ്യാർ കേരളാ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിന്റെ മാനേജിങ് ഡയരക്ടറായി നിയമിച്ചതാണ് രാഷ്ട്രീയ രംഗത്തും പാർട്ടിക്കകത്തും കോളിളക്കമുണ്ടാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയൻ പോലും അറിയാതെയായിരുന്നു ഈ നീക്കമെന്നായിരുന്നു വെളിപ്പെടുത്തൽ.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍