റേഷൻ കടക്കാരുടേയും ഇടനിലക്കാരുടേയും തട്ടിപ്പുകൾക്ക് തുടരുന്നു; തൊടു ന്യായം പറഞ്ഞ് ഇ-പോസ് മിഷിനുകൾ പിൻവലിച്ചത് ഉദ്യോഗസ്ഥതല ഗൂഢാലോചനയുടെ ഭാഗം; സുതാര്യ റേഷൻ വിതരണത്തെ അട്ടിമറിക്കാനുള്ള കള്ളക്കളി അന്വേഷിച്ച് പൊലീസ് ഇന്റലിജൻസ്; കൊല്ലം ജില്ലയിൽ റേഷൻ വിതരണം മുടങ്ങി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഇ- പോസ് മെഷീൻ സ്ഥാപിച്ച റേഷൻ കടകളിൽ റേഷൻ വിതരണം നിറുത്തിവച്ചു. ഇതോടെ കൊല്ലം ജില്ലയിലെ മുഴുവൻ റേഷൻ കടകളിലും ഈ മാസത്തെ റേഷൻ വിതരണം നിലച്ചിരിക്കുകയാണ്. സുതാര്യമായ റേഷൻ വിതരണത്തിനായി നടപ്പിലാക്കുന്ന കമ്പ്യൂട്ടർവത്കരണത്തെ അട്ടിമറിക്കുന്നതിനുവേണ്ടിയുള്ള കള്ളക്കളികളാണ് നടക്കുന്നത്. അതുകൊണ്ട് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കൊല്ലം ജില്ലകളിലെ എല്ലാ താലൂക്കുകളിലുമായി 1072 റേഷൻ കടകളാണുള്ളത്. മാർച്ച് രണ്ടോടെ എല്ലായിടത്തും ഇ- പോസ് മെഷീനുകൾ സ്ഥാപിച്ചു. റേഷൻ കാർഡ് മാനേജ്മെന്റ് സിസ്റ്റത്തിലെ (ആർ.സി.എം.എസ്) ഉദ്യോഗസ്ഥർ ഇ-പോസ് മെഷീൻ പ്രവർത്തിക്കുന്നതിന് ആവശ്യമായ വിവരങ്ങൾ കൂട്ടിച്ചേർക്കുന്നതിൽ വീഴ്ച വരുത്തിയതിനാലാണ് റേഷൻ വിതരണം നിറുത്തിവയ്ക്കാൻ കാരണം. കൊല്ലം ജില്ലയെ കൂടാതെ മറ്റ് ആറ് ജില്ലകളിൽ ഓരോ താലൂക്കിലും ഇ-പോസ് മെഷീൻ എത്തിച്ചിരുന്നു. ഇ-പോസ് മെഷീൻ സ്ഥാപിക്കുന്ന നടപടികളും നിറുത്തി വച്ചിരിക്കുകയാണ്.
മുൻഗണന, മുൻഗണനേതര റേഷൻ കാർഡുകളിൽ വലിയൊരു സംഖ്യയുടെ മാറ്റം വന്നിരുന്നു. 2,62,675 അനർഹർ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈ വിവരം ക്രോഡീകരിക്കേണ്ടത് നാഷണൽ ഇൻഫർമേഷൻ സെന്ററും അതനുസരിച്ച് ഓരോ റേഷൻ കടകളിലെയും പട്ടികയിൽ മാറ്റം വരുത്തേണ്ടത് ആർ.സി.എം.എസുമാണ്. അതുണ്ടായില്ല. ഇപ്പോഴത്തെ പട്ടിക അനുസരിച്ച് ഇ-പോസ് മെഷീൻ പ്രവർത്തിപ്പിച്ചാൽ അനർഹർക്കെല്ലാം സൗജന്യ നിരക്കിൽ അരി ലഭിക്കുന്ന അവസ്ഥയുണ്ടാകും. അതിനാലാണ് റേഷൻ വിതരണം നിറുത്തി വച്ചിരിക്കുന്നതെന്നാണ് ഔദ്യോഗിക അറിയിപ്പ്.
റേഷൻ ഇടപാടുകൾ സുതാര്യമാക്കുന്നതിന് വേണ്ടിയാണ് സംസ്ഥാനത്തെ റേഷൻ കടകളിൽ ഇനി ഇ-പോസ് മെഷീനുകൾ കൊണ്ടു വരാൻ തീരുമാനിച്ചത്.മാർ്ച്ച് 31ന് മുൻപ് സംസ്ഥാനത്തെ എല്ലാ കടകളിലും ഇ-പോസ് മെഷീനുകൾ എത്തും. റേഷൻ സംവിധാനത്തിലെ തട്ടിപ്പ് തടയുന്നതിനും അർഹമായവർക്ക് മാത്രം റേഷൻ സാധനങ്ങൾ നൽകുന്നതിനുമുള്ള സർക്കാരിന്റെ സംരംഭമാണ് ഇ-പോസ് അഥവാ ഇലക്ട്രോണിക് പോയിൻ് ഓഫ് സെയിൽ പദ്ധതി. മാഫിയയെ തുടച്ചു നീക്കാനുള്ള പിണറായി സർക്കാരിന്റെ നീക്കമാണ് ഇത്. റേഷൻ കടകൾ കേന്ദ്രീകരിച്ചുള്ള തട്ടിപ്പിന് ഇതോടെ അവസാനമാകും. അതിനിടെ പദ്ധതി അട്ടിമറിക്കാൻ അവസാന ശ്രമവുമായി റേഷൻ മാഫിയയും രംഗത്തുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് കൊല്ലത്തെ സംഭവങ്ങളിൽ അസ്വാഭാവികത കാണുന്നത്.
കേരളത്തിലും ഇ - പോസ് മെഷീൻ സ്ഥാപിച്ച് റേഷൻ വിതരണം സുതാര്യമാക്കാൻ സർക്കാർ തീരുമാനിച്ചതു മുതൽ റേഷൻ വ്യാപാരി സംഘടനകൾ എതിർപ്പുമായി രംഗത്തുണ്ട്. വേതന പാക്കേജ് പ്രഖ്യാപിച്ചിട്ടും എതിർപ്പിന് കുറവില്ല. റേഷൻ സാധനങ്ങൾ കരിഞ്ചന്തയിൽ വിറ്റ് കീശ വീർപ്പിക്കുന്ന ഉദ്യോഗസ്ഥരും ചേരുന്ന മാഫിയയാണ് അരനൂറ്റാണ്ടായി കേരളത്തിലെ പൊതു വിതരണ സമ്പ്രദായത്തെ നിയന്ത്രിക്കുന്നത്. ഇവർക്ക് മൂക്കു കയറിടാനാണ് പിണറായി സർക്കാർ ഇ പോസ് ആരംഭിച്ചത്. അതുകൊണ്ട് തന്നെ തീരുമാനം അട്ടിമറിക്കാൻ റേഷൻ വ്യാപാരികളെ മുന്നിൽ നിർത്തി നീക്കം ശക്തമാണ്.
റേഷൻ കടകളിൽ ഇ-പോസ് മെഷീൻ സ്ഥാപിച്ചതിനു ശേഷവും കടയുടമകൾ നിസഹകരിച്ചാൽ അവരെ ആന്ധ്രമോഡലിൽ പൂട്ടും. രാജ്യത്ത് ആദ്യമായി റേഷൻകടകളിൽ ഇ -പോസ് മെഷീൻ സ്ഥാപിച്ചത് ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലാണ്. അതിനെതിരെ അവിടത്തെ വ്യാപാരികൾ ശക്തമായി പ്രതിഷേധിച്ചിരുന്നു. ഇതോടെ വഴങ്ങാത്ത കടയുടമകളുടെ ലൈസൻസ് റദ്ദാക്കുക. താത്പര്യമുള്ള വ്യക്തികൾക്കും സ്വാശ്രയ സംഘങ്ങൾക്കും കട അനുവദിക്കുക. എന്നീ തീരുമാനങ്ങൾ ആന്ധ്രാ സർക്കാർ അംഗീകരിച്ചു. അതോടെ ഇടഞ്ഞു നിന്ന വ്യാപാരികൾ വഴങ്ങി. ഇ-പോസ് പദ്ധതി വിജയിച്ചു. ഇത് കേരളത്തിലും നടത്താനാണ് പിണറായിയുടെ തീരുമാനം,
ഒരു കുടുംബത്തിലെ ഒരംഗം നേരിട്ടെത്തി റേഷൻ സാധനങ്ങൾ വാങ്ങുപ്പോൾ വിരലടയാളം ഇ-പോസ് മെഷീനിൽ രേഖപ്പെടുത്തും. ഇത് അനർഹർ റേഷൻ സാധനങ്ങൾ വാങ്ങുന്നത് ഒഴിവാക്കുന്നതിനും കടകൾ കേന്ദ്രീകരിച്ച് നടത്തുന്ന തട്ടിപ്പുകൾക്കും അവസാനമാകും. കരുനാഗപ്പള്ളി താലൂക്കിലെ 60 റേഷൻ കടകളിലാണ് ആദ്യഘട്ടത്തിൽ സ്ഥാപിക്കുന്നത്. മാർച്ച് 31ന് മുൻപ് സംസ്ഥാന വ്യാപകമായി ഇ -പോസ് നടപ്പാക്കും. ഇതോടെ റേഷൻ തട്ടിപ്പിനും അന്തമാകും. റേഷൻ സാധനങ്ങൾ ആവശ്യമില്ലാത്തവർ സർക്കാരിനെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സംവിധാനം നടപ്പാക്കുന്നതോട് റേഷൻ സാധനങ്ങുടെ പേരിൽ നടക്കുന്ന ക്രമക്കേടുകളും തീരും.
ഇപോസ് യന്ത്രം ഓൺ ചെയ്ത് കടയുടമ ലോഗിൻ ചെയ്യുന്നു. അതിന് ശേഷം ഉപഭോക്താവിന്റെ ആധാർ/റേഷൻകാർഡ് നമ്പർ രേഖപ്പെടുത്തണം. അപ്പോൾ സ്ക്രീനിൽ എല്ലാ കുടുംബാംഗങ്ങളുടെ പേരുവിവരം തെളിയും. റേഷൻ വാങ്ങാനെത്തിയ അംഗം വിരൽ പതിപ്പിക്കണം. ഇതോടെ ലഭ്യമായ ഭക്ഷ്യധാന്യങ്ങളുടെ അളവ്, വില എന്നിവ സ്ക്രീനിൽ തെളിയും. അളവ് രേഖപ്പെടുത്തി സ്ക്രീനിൽ അമർത്തുമ്പോൾ ബിൽ പുറത്തേക്ക് വരികയും ചെയ്യും. ഇതോടെ ആരാണ് റേഷൻ വാങ്ങാൻ വന്നതെന്നും എന്തെല്ലാം വാങ്ങിയെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പിന് തൽസമയം അറിയാനാകും. ഇതിലൂടെ റേഷൻ കടകൾ കേന്ദ്രീകരിച്ചുള്ള കരിചന്തയും തീരും. നിലവിൽ റേഷൻ കാർഡ് ഉപയോഗിച്ചാണ് വിതരണം. അതുകൊണ്ട് തന്നെ റേഷൻ വാങ്ങാനെത്താത്ത കുടുംബങ്ങളുടെ പേരിലും കടയുടമകൾ സാധനങ്ങൾ വാങ്ങുന്നതായി രേഖയുണ്ടാക്കും. അതിന് ശേഷം അത് മറിച്ചു വിൽക്കും. അങ്ങനെ സർക്കാർ സബ്സിഡികൾ തട്ടിയെടുക്കുന്നു. ഇതിന് പരിഹാരമുണ്ടാക്കാനാണ് ഇ പോസ്.
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍