കേരളം അപേക്ഷ നൽകിയ ശേഷം അപേക്ഷിച്ച ലഖ്നൗവിൽ പത്ത് കിലോമീറ്റർ ട്രെയിൻ ഓടി; മൂന്ന് വർഷമായി പിന്നാലെ നടന്നിട്ടും മന്ത്രിക്കും ഉദ്യോഗസ്ഥർക്കും താൽപ്പര്യം ഇല്ല; ലൈറ്റ് മെട്രോ സ്വപ്നം ഉപേക്ഷിച്ച് ഇ ശ്രീധരൻ മടങ്ങുന്നു; 46 ദിവസം കൊണ്ട് പാമ്പൻ പാലം പുനർനിർമ്മിച്ചും മലനിരകൾ തുരന്നും പണം ലാഭിച്ചും കൊങ്കൺ റെയിൽവേ പാത നിർമ്മിച്ചും ഇന്ത്യയുടെ ഹൃദയം കീഴടക്കിയ മെട്രോമാനെ ആദ്യമായി തോൽപ്പിച്ച് കേരളം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: മലയാളികളുടെ അഭിമാനമാണ് ഇ ശ്രീധരൻ. പാമ്പൻ പാലവും കൊങ്കൺ റെയിൽ പാതയും ഡൽഹി മെട്രോയും ഒരുക്കി ഇന്ത്യയുടെ മെട്രോമാനായി മാറിയ മലയാളി. ഒരു പ്രതിബന്ധത്തിനും ശ്രീധരൻ എന്ന എഞ്ചിനിയറെ തോൽപ്പിക്കാനായില്ല. 46 ദിവസം കൊണ്ട് പുനർനിർമ്മിച്ച പാമ്പൻപാലും ഇന്നും വിസ്മയം. കൊങ്കണും പറയാനുള്ള ശ്രീധരന്റെ വിജയ കഥയാണ്. കേരളത്തിന് എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹവുമായി കൊച്ചി മെട്രോയുമായി സഹകരിച്ചു. എന്നാൽ അഴിമതി മോഹമുള്ള ഉദ്യോഗസ്ഥർ പാരയുമായി എത്തി. വിട്ടുകൊടുക്കാതെ ശ്രീധരൻ നിലയുറപ്പിച്ചപ്പോൾ കൊച്ചിയിൽ മെട്രോ ഓടി. തിരുവനന്തപുരത്തും കോഴിക്കോടും ലൈറ്റ് മെട്രോയായിരുന്നു ശ്രീധരൻ മനസ്സിൽ. സർക്കാരിന്റെ നിർദ്ദേശ മാനിച്ച് എല്ലാ പ്രാരംഭ ജോലിയും നടത്തി. പക്ഷേ ഒന്നും ആരും മുന്നോട്ട് കൊണ്ടു പോകുന്നില്ല. ഇതിന്റെ വേദനയോടെ ശ്രീധരൻ പദ്ധതി ഉപേക്ഷിക്കുകയാണ്.
ഒടുവിൽ തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിൽ നടപ്പാക്കാൻ ലക്ഷ്യമിട്ട ലൈറ്റ് മെട്രോ പദ്ധതിയിൽനിന്ന് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ(ഡി.എം.ആർ.സി.) പിൻവാങ്ങുകയാണ്. ഇതുസംബന്ധിച്ച കത്ത് സർക്കാരിന് ഡി.എം.ആർ.സി. മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ ഫെബ്രുവരി 28-ന് നൽകി. എന്നാൽ, സർക്കാർ മറുപടി നൽകിയിട്ടില്ല. പദ്ധതിയിൽ സർക്കാരിനുള്ള താത്പര്യക്കുറവിൽ നിരാശ അറിയിച്ചുകൊണ്ടാണ് ഇ. ശ്രീധരന്റെ പിന്മാറ്റമെന്ന് ഡി.എം.ആർ.സി. ഉദ്യോഗസ്ഥർ പറഞ്ഞു. കേരളത്തിലെ പ്രധാന നഗരങ്ങളിൽ ആധുനിക പൊതുഗതാഗത സംവിധാനം ശക്തമാക്കാനുള്ള പദ്ധതിയുടെ സാധ്യതകൾ ഇതോടെ മങ്ങി. ഇരു നഗരങ്ങളിലുമായി 7,746 കോടിയുടെ പദ്ധതിയാണ് ഇതോടെ മുടങ്ങുന്നത്. ഇനി സഹകരിക്കാനില്ലെന്ന ഉറച്ച നിലപാടിലാണ് ശ്രീധരൻ. ശ്രീധരന്റെ പിന്മാറ്റത്തോടെ ലൈറ്റ് മെട്രോയും നിലയ്ക്കും. പദ്ധതിക്കു വേണ്ടി തുറന്നിരുന്ന ഡി.എം.ആർ.സി. ഓഫീസുകൾ മാർച്ച് ഒന്നുമുതൽ പ്രവർത്തിക്കുന്നില്ല. പതിനഞ്ചോടെ ഓഫീസുകൾ പൂർണമായും അടയ്ക്കും. മാർച്ച് എട്ടിന് ശ്രീധരൻ എല്ലാം തുറന്നു പറഞ്ഞേക്കും.
ശ്രീധരൻ ആദ്യമായി തോൽക്കുകയാണ്. അതും സ്വന്തം നാട്ടിൽ. സർക്കാരിന്റെ മെല്ലെപ്പോക്കും അവഗണനയും കാരണം മെട്രോമാൻ മതിയാക്കുകയാണ്. മൂന്നുവർഷമായി ഇവിടെ പ്രയത്നിക്കുകയാണ്, കൃത്യമായി കാര്യങ്ങൾ നീക്കിയെങ്കിൽ ലൈറ്റ്മെട്രോ ഇപ്പോൾ ഓടിത്തുടങ്ങുമായിരുന്നു. കേരളത്തിനുശേഷം അപേക്ഷ നൽകിയ ലഖ്നൗവിൽ 10കിലോമീറ്റർ മെട്രോ ഓടിത്തുടങ്ങി. ഞങ്ങൾ വെറുതേ പിന്നാലെ നടന്നിട്ട് കാര്യമില്ലല്ലോ മന്ത്രിക്കും ഉദ്യോഗസ്ഥർക്കും താത്പര്യമില്ല. കഴിഞ്ഞ നവംബറിൽ പുതുക്കിയ ഡി.പി.ആർ നൽകിയിട്ട് പൂഴ്ത്തിവച്ചിരിക്കുകയാണ്. കേന്ദ്രത്തിനയച്ചിരുന്നെങ്കിൽ ബഡജറ്റിൽ ഇടംപിടിച്ചേനെ. കേന്ദ്രത്തിൽ എനിക്കുള്ള സ്വാധീനം ഉപയോഗിച്ച് അനുമതി നേടിയെടുക്കുമായിരുന്നു. പദ്ധതിയിൽനിന്ന് പിന്മാറുകയാണെന്ന് ഒരുമാസംമുൻപ് നോട്ടീസ് നൽകി. ഓഫീസ് പൂട്ടുന്നതായി അറിയിച്ചു. ചർച്ചയ്ക്ക് വിളിക്കാനുള്ള സൗമനസ്യം പോലുമില്ല. കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി തനിക്ക് സമയംഅനുവദിച്ചില്ല. സ്വന്തംനാട്ടിലെ പദ്ധതിക്കായി ആഗ്രഹിച്ചു. മടുത്തു, ഇനി മതിയാക്കുകയാണ്-ഇ. ശ്രീധരൻ വേദനയോടെ പറയുകയായിരുന്നു.
2015മുതൽ കാത്തിരുന്നിട്ടും മന്ത്രിമാരും ഉദ്യോഗസ്ഥരും നിഷേധഭാവത്തിലാണ്. സ്ഥലമെടുപ്പ് മുതൽ വിദേശകരാറുകൾവരെ എതിർപ്പുകളുടെ പ്രളയം കടന്നാണ് കൊച്ചിമെട്രോയെ ശ്രീധരൻ ട്രാക്കിലിറക്കിയത്. 36മാസംകൊണ്ട് ലൈറ്റ്മെട്രോ ഓടിച്ചിരിക്കുമെന്ന് കേരളത്തിനു വാക്കുനൽകിയ ശ്രീധരനെ കേരളത്തിൽ നിന്ന് ഓടിക്കുകയാണ്. സ്വകാര്യ പങ്കാളിത്തത്തിനായി വാദിച്ച ഉദ്യോഗസ്ഥർ തുടക്കംമുതൽ ശ്രീധരനെതിരായിരുന്നു. റോമിലെ കമ്പനിയെ കൊണ്ടുവരാനടക്കം ശ്രമിച്ചിരുന്നു. ഇനി ഇത് ശരിയാവുമെന്ന് ഒരുപ്രതീക്ഷയും ശ്രീധരനുമില്ല. മന്ത്രിമാരുമായി വ്യക്തിപരമായി ഒരുപ്രശ്നവുമില്ല. വെറുതേ നടക്കാൻ താത്പര്യമില്ലാതെ തോറ്റുമടങ്ങുന്നു-നിരാശയോടെ ശ്രീധരൻ പറയുന്നു. ഇനി കൈക്കൂലിക്കാർക്ക് ആശ്വസിക്കാം. ഏതാണ്ട് 7000 കോടിയുടെ രണ്ട് ലൈറ്റ് മെട്രോകൾ നടപ്പാക്കുമ്പോൾ അതിൽ 700 കോടി കമ്മീഷൻ ഇനത്തിൽ ഉദ്യോഗസ്ഥർക്ക് തന്നെ കിട്ടും. കൊച്ചി മെട്രോയിൽ ഈ കമ്മീഷൻ കിട്ടാത്തത് പലരുടേയും ഉറക്കം കെടുത്തിയിരുന്നു.
ലൈറ്റ് മെട്രോ പദ്ധതിക്കു വേണ്ടിയുള്ള മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട തർക്കമാണ് ഡി.എം.ആർ.സി.യുടെ പിന്മാറ്റത്തിന് കാരണമെന്നാണ് സൂചന. നിർമ്മാണത്തിന്റെ ചുമതല ഡി.എം.ആർ.സി.ക്കു നൽകി 2016 സെപ്റ്റംബറിൽ സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ, കരാർ ഒപ്പിട്ടില്ല. ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രാഥമിക ജോലികളുമായി ഡി.എം.ആർ.സി. മുന്നോട്ടുപോയി. മേൽപ്പാലങ്ങളുടെ രൂപരേഖ തയ്യാറാക്കി കേരള റാപ്പിഡ് ട്രാൻസിറ്റ് കോർപ്പറേഷൻ ലിമിറ്റഡിന് (കെ.ആർ.സി.എൽ.) കൈമാറി. 2017 ഡിസംബറിൽ ചേർന്ന കെ.ആർ.സി.എൽ. ബോർഡ് യോഗത്തിൽ മേൽപ്പാല നിർമ്മാണച്ചുമതല ഡി.എം.ആർ.സി.യെ ഒഴിവാക്കി ദർഘാസ് വിളിച്ച് നൽകാൻ തീരുമാനിച്ചു. ഇത് നേരത്തേയുള്ള ഉത്തരവിന് വിരുദ്ധമാണെന്നും ഡി.എം.ആർ.സി.യുമായി കരാറുണ്ടാക്കണമെന്നും ആവശ്യപ്പെട്ട് ഇ. ശ്രീധരൻ സർക്കാരിന് കത്ത് നൽകി. ഫെബ്രുവരി 15-നകം മറുപടി നൽകണമെന്നും ഇല്ലെങ്കിൽ പദ്ധതിയിൽനിന്ന് പിന്മാറുമെന്നും കത്തിലുണ്ട്. എന്നാൽ, സർക്കാർ ഇതിന് മറുപടി നൽകിയില്ല. തുടർന്നാണ് ഫെബ്രുവരി 28-ന് വീണ്ടും കത്ത് നൽകിയത്.
പാലം നിർമ്മാണത്തിൽ കോടികളാണ് അഴിമതിയായി ഒഴുകുക. പത്ത് ശതമാനമാണ് കൈക്കൂലിയായി നൽകുക. അതായത് 10 കോടിയുടെ പദ്ധതിയിൽ ഒരു കോടി ഉദ്യോഗസ്ഥർക്ക് കിട്ടും. ശ്രീധരൻ വന്നതോടെ ഇത് ഇല്ലാതെയായി. പത്ത് കോടിയുടെ പണി ശ്രീധരന് കൊടുത്താലും ഒന്നും കിട്ടില്ല. പത്ത് കോടിയുടെ പാലം അഞ്ച് കോടിക്ക് പൂർത്തിയാക്കി ബാക്കി സർക്കാരിന് തിരിച്ചു നൽകുന്നതാണ് ശ്രീധരന്റെ രീതി. കൊച്ചി മെട്രോയുടെ പല പാലങ്ങളും ഇത്തരത്തിൽ പൂർത്തിയായിരുന്നു. ഇതോടെ ഉദ്യോഗസ്ഥ ലോബി ശ്രീധരനെ പുറത്താക്കാൻ തീരുമാനിച്ചിരുന്നു. കൊച്ചി മെട്രോയുടെ പണി പോലും ശ്രീധരന് നൽകാതിരിക്കാൻ കള്ളക്കളി സജീവമായിരുന്നു.
ഇ. ശ്രീധരൻ പിന്മാറിയതോടെ കേരളത്തിന്റെ മെട്രോ പദ്ധതികളിൽ ഭാവിയിലും പൊതുമേഖലാ സ്ഥാപനമായ ഡി.എം.ആർ.സി. പങ്കെടുക്കാനുള്ള സാധ്യത മങ്ങി. ഫലത്തിൽ ഇനി കേരളത്തിൽ മെട്രോ പദ്ധതി നടപ്പാക്കണമെങ്കിൽ സർക്കാരിന് സ്വകാര്യ ഏജൻസികളെ ആശ്രയിക്കേണ്ടി വരും. പൂർണമായും പി.പി.പി. ആയി മെട്രോ പദ്ധതികൾ ലാഭകരമായി നടപ്പാക്കാൻ കഴിയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്വകാര്യ ഏജൻസികൾ മെട്രോപദ്ധതികൾ നടപ്പാക്കിയാൽ ഉയർന്ന നിർമ്മാണച്ചെലവും ഉയർന്ന യാത്രാനിരക്കുമാകും വരിക.
ലൈറ്റ് മെട്രോ പദ്ധതിയുടെ തുടക്കംമുതൽ തന്നെ ഇതിനെതിരായി ശക്തമായ ഉദ്യോഗസ്ഥ ലോബി പ്രവർത്തിക്കുന്നുണ്ടെന്ന് ആക്ഷേപമുയർന്നിരുന്നു. പദ്ധതി തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിൽ ആവശ്യമില്ലെന്നായിരുന്നു ഒരു വിഭാഗത്തിന്റെ വാദം. ഡി.എം.ആർസി.യെ ഒഴിവാക്കി മത്സരാധിഷ്ഠിത ആഗോള ദർഘാസ് വിളിക്കണമെന്നാണ് ഇവർ ആവശ്യപ്പെട്ടിരുന്നത്. ഇത് കൈക്കൂലി ലക്ഷ്യമിട്ടുള്ള നീക്കമായിരുന്നു. ചില രാഷ്ട്രീയക്കാരും ഒപ്പം കൂടി. സിപിഎം നേതാവായ വി ശിവൻകുട്ടി അടക്കമുള്ളവർ മുമ്പ് ശ്രീധരന്റെ സത്യസന്ധത ചോദ്യം ചെയ്തിരുന്നു. അപ്പോഴും എല്ലാം ശ്രീധരൻ തന്നെ ചെയ്യുമെന്നായിരുന്നു സർക്കാർ പറഞ്ഞിരുന്നത്.
ലൈറ്റ് മെട്രോയിൽ ഉദ്യോഗസ്ഥ എതിർപ്പുകൾ മറികടന്ന് മുൻ യു.ഡി.എഫ്. സർക്കാർ ശ്രീധരൻ മുഖ്യ ഉപദേഷ്ടാവായ ഡി.എം.ആർ.സി.യെത്തന്നെ താത്കാലിക കൺസൾട്ടന്റായി നിയോഗിച്ച് മുന്നോട്ടുപോകുകയായിരുന്നു. ഇതാണ് തന്ത്രപരമായി അട്ടിമറിക്കുന്നത്. അതിനിടെ തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ ലൈറ്റ് മെട്രോ പദ്ധതി സർക്കാർ നടപ്പാക്കും. കേന്ദ്രത്തിന്റെ പുതിയ മെട്രോ നയമനുസരിച്ച് പദ്ധതിക്ക് അനുമതി തന്നിട്ടില്ല. അതാണ് കാലതാമസമെന്നാണ് അവരുടെ വാദം. വിഷയത്തോട് പ്രതികരിക്കാൻ ചീഫ്സെക്രട്ടറി പോൾ ആന്റണി തയ്യാറായില്ല. പുതുക്കിയ പഠന റിപ്പോർട്ട് ഗതാഗതസെക്രട്ടറിക്കു കൈമാറിയതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
Stories you may Like
- ഇ ശ്രീധരന്റെ ബദൽ പദ്ധതി ചർച്ച ചെയ്ത് സിപിഎം സെക്രട്ടേറിയറ്റ്
- കൊച്ചിയുടെ എല്ലാ ദ്വീപുകളും ടൂറിസം കേന്ദ്രങ്ങളാകും; മന്ത്രി പി രാജീവ്
- തിരുവനന്തപുരത്തു നിന്ന് 1 മണിക്കൂർ 8 മിനിറ്റ് കൊണ്ട് കണ്ണൂരിലെത്താനുള്ള പദ്ധതിയുമായി ശ്രീധരൻ
- ബിജെപിയും പിന്തുണയ്ക്കും; എല്ലാം മെട്രോമാനെ ഏൽപ്പിക്കാൻ പിണറായി
- ഇ ശ്രീധരൻ നിർദ്ദേശിച്ച കെ-റെയിൽ ബദലിന് ബിജെപി എല്ലാ പിന്തുണയും നൽകും
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്