ശ്രീധരൻ ഇനി കേരളത്തിലേക്കില്ല; ലാലിന്റെ ബ്ലോഗെഴുത്തിനെ വെട്ടാൻ ധനവകുപ്പിന്റെ പുതിയ തന്ത്രം; പ്രധാനമന്ത്രി അഭിനന്ദിക്കുന്ന മെട്രോമാനെ അപമാനിക്കുന്നത് ഉദ്യോഗസ്ഥ ലോബി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഇ ശ്രീധരനേയും ലൈറ്റ് മെട്രോയേയും ധനവകുപ്പിന് വേണ്ട. ഇതോടെ തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ ലൈറ്റ്മെട്രോ പദ്ധതി അനിശ്ചിതത്വത്തിലൂമായി. തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ മതിയെന്നാണ് ധനവകുപ്പിന്റെ നിലപാട്. ഇതോടെ ഇ.ശ്രീധരൻ മുഖ്യ ഉപദേഷ്ടാവായ ഡി.എം.ആർ.സി.യെ പദ്ധതി കൺസൾട്ടന്റാക്കാനുള്ള നീക്കം പൂർണമായും ഒഴിവാക്കാനുള്ള നീക്കവും മറനീക്കി പുറത്തുവന്നു. ലൈറ്റ് മെട്രോ പദ്ധതിക്കായി ഡി.എം.ആർ.സി. തയ്യാറാക്കിയ വിശദപഠന റിപ്പോർട്ട് പാളിച്ച നിറഞ്ഞതാണെന്നാണ് ധനവകുപ്പിന്റെ കണ്ടെത്തൽ. ഇതോടെ കേരളത്തിലെ പദ്ധതികളിൽ നിന്ന് ശ്രീധരൻ പിന്മാറുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസം ഡൽഹി മെട്രോയുടെ നിർമ്മാണത്തിന് മെട്രോമാൻ ഇ ശ്രീധരന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും രംഗത്ത് വന്നിരുന്നു. രാജ്യത്തിന് മെട്രോ റെയിൽ സംവിധാനം സംഭാവന ചെയ്തതിനാനാണ് ശ്രീധരനും ഡൽഹി മെട്രോ കോർപ്പറേഷനും പ്രധാനമന്ത്രി നന്ദിപറഞ്ഞത്. ഡൽഹി വിമാനത്താവള മെട്രോ പാതയിൽ ദൗളക് വാ മുതൽ ദ്വാരക വരെ യാത്ര ചെയ്ത ശേഷം ട്വിറ്ററിലാണ് മോദി തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും പ്രധാനമന്ത്രിക്കൊപ്പം മെട്രോയിൽ യാത്ര ചെയ്തു. അങ്ങനെ രാജ്യം മാനിക്കുന്ന വ്യക്തിയെയാണ് കേരളം തള്ളിക്കളയുന്നത്.
മെട്രോയ്ക്കും ലൈറ്റ് മെട്രോയ്ക്കുമെല്ലാം ശ്രീധരനെ ആശ്രയിക്കുന്നതിനെ വിമർശിച്ച് സിപിഐ(എം) എംഎൽഎ വി ശിവൻകുട്ടി രംഗത്ത് വന്നിരുന്നു. ഇതോടെ മനസ്സ് മടുത്ത് ഇനിയൊന്നിനുമില്ലെന്ന് ശ്രീധരൻ അറിയിക്കുകയും ചെയ്തു. ഇതോടെ പൊതു വികാരം ഉണർന്നു. മോഹൻലാലിനെ പോലുള്ളവർ ബ്ലോഗിലൂടെ കേരളത്തിന്റെ വികസനത്തിന് മുന്നിൽ നിൽക്കണമെന്ന് ശ്രീധരനോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഖേദ പ്രകടനവും നടത്തി. അതിനിടെയാണ് ശ്രീധരന്റെ നേതൃത്വത്തെ ചോദ്യം ചെയ്ത് ധനവകുപ്പ് എത്തുന്നത്. ഇതോടെ ലൈറ്റ് മെട്രോ പദ്ധതിയിൽ നിന്ന് ശ്രീധരൻ പിന്മാറും. കൊച്ചി മെട്രോയ്ക്ക് ശേഷം ഒരു പദ്ധതിയിലും കേരളവുമായി സഹകരിക്കില്ല. ശ്രീധരനെ പണി ഏൽപ്പിക്കുമ്പോൾ കമ്മീഷൻ വാങ്ങാൻ കഴയില്ല. അത് തന്നെയാണ് രാജ്യത്തിന്റെ വികസന സ്വപ്നങ്ങൾക്ക് നേതൃത്വം നൽകിയ ശ്രീധരനെതിരെ കേരളത്തിലെ ഉദ്യോഗസ്ഥ ലോബി രംഗത്ത് വരാൻ കാരണം.
ലൈറ്റ് മെട്രോയുമായി ബന്ധപ്പെട്ട ശ്രീധരന്റെ നിഗമനങ്ങളെല്ലാം ധനവകുപ്പ് തള്ളിക്കളയുന്നു. സ്വകാര്യപങ്കാളിത്തത്തിന് കൂടുതൽ പ്രാമുഖ്യം നൽകിക്കൊണ്ടുള്ള (ഹൈബ്രിഡ് പി.പി.പി.) നിർമ്മാണമാണ് വേണ്ടത്. ഇതനുസരിച്ച് സ്റ്റേഷൻ നിർമ്മാണം ഒഴികെയുള്ള സിവിൽജോലികൾ സർക്കാർ നടത്തണമെന്നും ധനവകുപ്പ് നിർദ്ദേശിക്കുന്നു. കേരളത്തിൽ സബർബൻ ട്രെയിനുകൾ വരാൻപോകുന്ന പശ്ചാത്തലത്തിൽ മെട്രോ പദ്ധതികൾ വേണമോ എന്ന് പരിശോധിക്കാൻ പോലും ധനവകുപ്പ് ആവശ്യപ്പെടുന്നുണ്ട്. ഈ മാസം 28ന് ശ്രീധരനെ സർക്കാർ വിളിച്ചുവരുത്തുന്നത് ഇക്കാര്യം അറിയിക്കാനാണെന്നും സൂചനയുണ്ട്. ഇതോടെ മെട്രോയും ലൈറ്റ് മെട്രോയും നടക്കില്ലെന്നാണ് സൂചന കിട്ടുന്നത്. പൊതുമരാമത്ത് വകുപ്പിനാണ് ധനവകുപ്പ് ഈ നിർദ്ദേശങ്ങൾ നൽകിയത്.
ഇ.ശ്രീധരനെയും ഡി.എം.ആർ.സി.യെയും ഒഴിവാക്കുന്നതിന് ദീർഘനാളായി സ്വകാര്യഉദ്യോഗസ്ഥ ലോബികൾ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്നാണ് സൂചന. ലൈറ്റ് മെട്രോയല്ല കൊച്ചിയുടെ മാതൃകയിലുള്ള മെട്രോയുടെ സാധ്യതയെക്കുറിച്ച് പഠിക്കാനാണ് നിർദ്ദേശം. വിശദപഠന റിപ്പോർട്ടിലുള്ള ലൈറ്റ്മെട്രോ റൂട്ടിൽ ഒട്ടേറെ വളവുകളും തിരിവുകളുമുണ്ട്. മേജർ മെട്രോപദ്ധതി നടപ്പാക്കുമ്പോൾ ഈ വളവുകളും തിരിവുകളും ഒഴിവാകും. ഇതിന്റെ സാധ്യത ആരായാൻ 'നാറ്റ്പാക്കി'നെക്കൊണ്ട് പഠനം നടത്തിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. പദ്ധതിയുടെ കൺസൾട്ടന്റായി ഏകപക്ഷീയമായി ഡി.എം.ആർ.സി.യെ നിയോഗിക്കരുതെന്നും വ്യക്തമാക്കുന്നു. പകരം രാജ്യാന്തരതലത്തിൽ മത്സരാധിഷ്ഠിത ടെൻഡർ വിളിക്കണമെന്നാണ് ആവശ്യം. ഡി.എം.ആർ.സി.യെ ഒഴിവാക്കി കൊച്ചി മെട്രോറെയിൽ ലിമിറ്റഡിനെ പദ്ധതിയുടെ ചുമതല ഏൽപ്പിക്കണം. മെട്രോ പദ്ധതികളുടെ വരുമാനസ്രോതസ്സായി കണക്കാക്കുന്ന പ്രോപ്പർട്ടി ഡെവലപ്മെന്റിനായി പ്രത്യേക കമ്മിറ്റി രൂപവത്കരിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.
ശ്രീധരന്റെ ആവശ്യം അംഗീകരിച്ച് സംസ്ഥാനത്തെ രണ്ടു നഗരങ്ങളിൽ ലൈറ്റ് മെട്രൊ പദ്ധതി നടപ്പാക്കുമെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ബുധനാഴ്ച അറിയിച്ചുിരുന്നു തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലായിരിക്കും ലൈറ്റ് മെട്രൊ നിർമ്മിക്കുന്നത്. വിവാദങ്ങൾ ഇ. ശ്രീധരനെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഖേദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചി മെട്രൊ, സ്മാർട്സിറ്റി തുടങ്ങി ഏതെല്ലാം പദ്ധതികൾക്കെതിരേ എന്തെല്ലാം പ്രശ്നങ്ങൾ ഇവിടെയുണ്ടായി. എന്നിട്ടും ആ പ്രവർത്തനങ്ങളിൽ നിന്നും സർക്കാർ പിന്നോട്ടു പോയിട്ടില്ല. ഇ. ശ്രീധരനിൽ സർക്കാരിനു പൂർണ വിശ്വാസമാണ്. അദ്ദേഹത്തിന്റെ സേവനങ്ങൾ വിലപ്പെട്ടതാണ്. കൊച്ചി മെട്രൊയുടെ നേട്ടത്തിനു പിന്നിൽ ശ്രീധരന്റെ നേതൃത്വം ഏറെയുണ്ട്. വികസന പദ്ധതികൾ നടത്തുമ്പോൾ പലതരത്തിലുള്ള ചർച്ചകൾ വേണ്ടിവരും. അത്തരം ചർച്ചകളിൽ ഉണ്ടായിട്ടുള്ള പരാമർശങ്ങൾ ഇ. ശ്രീധരനെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ തനിക്കു പ്രയാസമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിന് വിരുദ്ധമാണ് ധനവകുപ്പ് എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.
റോഡുകൾ വീതികൂട്ടിയാൽ മാത്രമേ ലൈറ്റ് മെട്രൊ പദ്ധതിയുടെ നിർമ്മാണം തുടങ്ങാനാകൂ. ഈ സാഹചര്യത്തിൽ ആദ്യഘട്ടമായി കഴക്കൂട്ടംകേശവദാസപുരം റോഡ് 500 കോടി രൂപ ചെലവിൽ എട്ടു കിലോമീറ്ററായി വീതികൂട്ടും. രണ്ടാംഘട്ടത്തിൽ മാനാഞ്ചിറമീഞ്ചന്ത റോഡ് ആറു കിലോമീറ്ററും വീതികൂട്ടുന്നുണ്ട്. ഇതിനായി 350 കോടി രൂപയുടെ ഭരണാനുമതിയും നൽകിയിട്ടുണ്ട്. ഈ തുക വേഗത്തിൽ അനുവദിക്കും.
കൊച്ചി മെട്രൊ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കുന്നതിനു മുൻപുതന്നെ പല നിർമ്മാണങ്ങളും തുടങ്ങിക്കഴിഞ്ഞിരുന്നു. എറണാകുളം നോർത്ത് ഓവർ ബ്രിഡ്ജിന്റെ വീതി ഒരു വർഷം മുൻപേ കൂട്ടിയത് അങ്ങനെയാണ്. റോഡിന്റെ വീതി കൂട്ടിയാൽ മാത്രമേ പദ്ധതി നടക്കൂ എന്നതിനാലാണ് ഇപ്പോൾതന്നെ തീരുമാനം എടുത്തത്. ഏത് മോഡലിലായിരിക്കണം ലൈറ്റ് മെട്രൊ പദ്ധതി നടപ്പാക്കേണ്ടതെന്ന കാര്യത്തിൽ ശ്രീധരനുമായി ചർച്ച നടത്തി ധാരണയിലെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
എന്നാൽ പുതിയ ധനവകുപ്പിന്റെ നിഗമനങ്ങൾ ശ്രീധരനെ അപമാനിക്കുന്നതാണ്. അതുകൊണ്ട് തന്നെ ലൈറ്റ് മെട്രോയിൽ മെട്രോ മാൻ തൊടില്ലെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. ശിവൻകുട്ടിയുടെ വിമർശനത്തോടെ തന്നെ ശ്രീധരൻ ചില തീരുമാനം എടുത്തിരുന്നു. എന്നാൽ കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ശ്രീധരൻ വേണമെന്ന മോഹൻലാലിന്റെ ബ്ലോഗും പൊതുവികാരവുമെല്ലാം ശ്രീധരനെ വീണ്ടും പുനരാലോചനയ്ക്ക് തയ്യാറാക്കി. ഇതിനിടെയാണ് ധനവകുപ്പിന്റെ പുതിയ നിർദ്ദേശം.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍