തിന്നും കുടിച്ചും മദിച്ചും തളരുമ്പോൾ ആവികുളിയിൽ പേശികളെ അയച്ചുവിടാം; ജിമ്മിൽ പോയി മസിൽ പെരുപ്പിക്കുകയോ ബില്യാഡ്സ് ടേബിളിൽ ഉന്നംപിടിക്കുകയോ ഗോൾഫിൽ കണ്ണുവയ്ക്കുകയോ ആവാം; കോർപറേറ്റുകളും വ്യവസായികളും തിമിർക്കുന്ന റിസോർട്ടിൽ പൂട്ടിയിട്ടാലും കോൺഗ്രസ് എംഎൽഎമാർക്ക് പരമസുഖം; കർണാടകയിൽ ചാക്കുപിടുത്തം പേടിച്ച് 74 എംഎൽഎമാർ മൈസുരു ഹൈവേയിലെ ഈഗിൾടൺ റിസോർട്ടിൽ ഒളിവാസത്തിനെത്തുമ്പോൾ ചാണക്യനായ ഡി.കെ.ശിവകുമാർ കൂൾ കൂൾ
മറുനാടൻ ഡെസ്ക്
ബെംഗളുരു:തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാറിന്റെ വസതിയിൽ വൻതിരക്കായിരുന്നു. മാലയിട്ട് ആദരിക്കാൻ വെമ്പുന്ന വെട്ടുകിളികളെ പോലെയുള്ള ആരാധകർ. തങ്ങളുടെ നേതാവ് ഉപമുഖ്യമന്ത്രിയാകുമോ ..അതാണ് അവർക്ക് അറിയേണ്ടത്. ബിജെപി വൃത്തികെട്ട രാഷ്ട്രീയം കളിച്ചാൽ കോൺഗ്രസും കളിക്കും ഇതാണ് ഡി.കെ.ശിവകുമാറിന്റെ ഉരുളയ്ക്ക് ഉപ്പേരി പോലുള്ള മറുപടി.ജെഡിഎസുമായി മുന്നണി രൂപീകരിക്കാനുള്ള പാർട്ടി തീരുമാനത്തിൽ തനിക്ക് അതൃപ്തിയുണ്ടെന്ന അഭ്യൂഹങ്ങളൊക്കെ അദ്ദേഹം തള്ളിക്കളയുന്നു. ബിജെപിയെ അധികാരത്തിൽ നിന്നകറ്റി നിർത്തുക ഇതാണ് ലക്ഷ്യം.
ഡി.കെ.ശിവകുമാർ
ബിഡഗിയിലെ ഈഗിൾടൺ റിസോർട്ടിലേക്ക് 74 കോൺഗ്രസ് എംഎൽഎമാരെ മാറ്റിയത് മറ്റാരാണ്? ഡി.കെ.ശിവകുമാർ തന്നെ. എംഎൽഎമാർ കൈവിട്ടുപോകാതിരിക്കാൻ കോൺഗ്രസും ജെഡിഎസും നെട്ടോട്ടമോടുമ്പോൾ ഡി.കെ. കൂളാണ്. 120 മുറികളാണ് ഈഗിൾടണിൽ ബുക്ക് ചെയ്തിരിക്കുന്നത്.കഴിഞ്ഞ വർഷം ഗുജറാത്തിൽ നിന്നുമുള്ള രാജ്യസഭാ തെരെഞ്ഞെടുപ്പ് നടക്കുമ്പോൾ കോൺഗ്രസ് എംഎൽഎമാരെ ബിജെപി ചാക്കിട്ട് പിടിക്കാതിരിക്കാൻ കൊണ്ടുവന്ന് താമസിപ്പിച്ചിരുന്നതും ബെംഗളൂരുവിലെ ഈഗിൾടൺ റിസോർട്ടിലായിരുന്നു. ഇത്തവണ ഡി.കെ.ശിവകുമാർ മുന്നിൽ നിന്നുള്ള കളിയല്ല.
. പിന്നിൽ നിന്നുള്ള കളിയാണ് കളിക്കുന്നത്. സഹോദരൻ ഡി.കെ.സുരേഷിനെയാണ് ഇത്തവണ എംഎൽഎമാരുടെ സംരക്ഷണത്തിനായി ഏൽപിച്ചിരിക്കുന്നത്.ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പിൽ 44 എംഎൽഎ മാരെ സംരക്ഷിക്കാനുള്ള ദൗത്യം ഏറ്റെടുത്ത ഡി.കെ.ശിവകുമാർ ബിജെപിയുടെ കണ്ണിലെ കരടാണ്.അതിശക്തമായ ആദായ നികുതി റെയ്ഡുകളാണ് ശിവകുമാറിനെ കാത്തിരുന്നത്. അതുഭയന്നാവണം ഇത്തവണ സഹോദരൻ ഡി.കെ.സുരേഷിനെ ഇത്തവണ ചുമതല ഏൽപ്പിച്ചതെന്ന് വേണം കരുതാൻ.
ബിഡദിയിലെ ഈഗിൾടൺ റിസോർട്ടിന് സർക്കാർസ്ഥലം അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് കഴിഞ്ഞ വർഷമാണ് 982 കോടി രൂപ പിഴ ചുമത്തിയത്.മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. പിഴ അടയ്ക്കുന്നില്ലെങ്കിൽ റിസോർട്ടിനായി ലഭിച്ച സ്ഥലം സർക്കാറിന് തിരിച്ചുനൽകാനും നിർദ്ദേശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഗുജറാത്തിൽനിന്നുള്ള പാർട്ടി എംഎൽഎ.മാരെ പാർപ്പിക്കാൻ കോൺഗ്രസ് നേതൃത്വം ഇതേ റിസോർട്ട് തിരഞ്ഞെടുത്തത്.
കഴിഞ്ഞ ബിജെപി. സർക്കാരിൽനിന്നു വ്യത്യസ്തമായ നിലപാടാണ് കോൺഗ്രസ് ഇക്കാര്യത്തിൽ സ്വീകരിച്ചിരുന്നത്. ബിജെപി.ഭരണകാലത്ത് 82.69 കോടി രൂപ ഫീസായി സ്വീകരിച്ച് റിസോർട്ടിനായി 77 ഏക്കർ സ്ഥലം വിട്ടുനൽകുകയായിരുന്നു.എന്നാൽ, ഇതു വിപണിവിലയെക്കാൾ കുറവാണെന്നുകാണിച്ചാണ് കോൺഗ്രസ് സർക്കാർ 982 കോടി പിഴ ചുമത്തിയത്. ഈ റിസോർട്ടുമായി എല്ലാ രാഷ്ട്രീയപ്പാർട്ടിനേതാക്കൾക്കും ബന്ധമുണ്ടെന്നാണ് സൂചന. കോൺഗ്രസ്- ജനതാദൾ- എസ് സഖ്യസർക്കാറിനെ ചില എംഎൽഎ.മാർ എതിർത്തതിനെത്തുടർന്ന് 2006- '07 കാലയളവിൽ എച്ച്.ഡി. കുമാരസ്വാമി എംഎൽഎ.മാരെ പാർപ്പിച്ചത് ഇതേ റിസോർട്ടിലായിരുന്നു. ലോകനിലവാരത്തിലുള്ള ഗോൾഫ് റിസോർട്ടാണ് ഈഗിൾടൺ റിസോർട്ട്. ആന്ധ്രാ സ്വദേശിയായ ബിസിനസുകാരന്റെ ഉടമസ്ഥതയിലുള്ള റിസോർട്ട് രാഷ്ട്രീയനേതാക്കളുടെയും സമ്പന്നരുടെയും കേന്ദ്രമാണ്.
ഈഗിൾടൺ റിസോർട്ട്
എംഎൽഎമാരെ പഞ്ചനക്ഷത്ര ഹോട്ടലിൽ പൂട്ടിയിട്ട് കുതിരക്കച്ചവടവും ചാക്കിട്ടുപിടുത്തവും നടത്തുന്ന പതിവ് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പേരും പ്രശസ്തിയുമായതോടെ ബിഡദിയിലെ ഈഗിൾടൺ റിസോർട്ടിൽ ഇപ്പോൾ ആളൊഴിയാത്ത നേരമാണ്.കർണാടക ടൂറിസം വകുപ്പിന്റെ അംഗീകാരമുള്ള റിസോർട്ട് കളിക്കും കുടിക്കും തീനിനും എല്ലാം ഒത്ത ഒന്നാണ്. എംഎൽഎമാർക്ക് സമ്മർദ്ദമില്ലാതെ കളിചിരികളുമായി തലയെണ്ണുന്നത് വരെ സുഖവാസം.ഫെയർവേയ്സ, ലെജൻ്ഡ്സ് ഓഫ് ഗോൾഫ, ഗോൾഫ് വ്യൂ,കിങ്ഫിഷർ സ്വിങ് ആൻഡ് ലോഞ്ച ബാർ,24 മണിക്കൂർ കോഫിഷോപ്പ്, ടെറസ് ഗ്രിൽ എന്നിങ്ങനെ മൾട്ടികുസീൻ റെസ്റ്റോറണ്ടുകൾ. 132 റൂമുകളും സ്യൂട്ടുകളും, സ്വിമിങ് പൂളോ, ഗോൾഫ് കോഴ്സോ രാവിലെ കണ്ടുണരാനുള്ള സൗകര്യം, ബാൽകണി. ബാത്ത്ടബ്. മിനിബാർ, കോഫിമേക്കർ, വൈഫൈ കണ്‍കഷൻ എന്നിങ്ങനെ ആധുനിക സൗകര്യങ്ങളെല്ലാം.
എംഎൽഎമാർക്ക് ജിമ്മിൽ പോകുകയോ, സോനാബാത്ത് എടുക്കുകയോ, സ്പായിൽ പോകുകയോ, ബില്യാഡ്സ് കളിക്കുകയോ, സ്വിമ്മിങ് പൂളിൽ നീന്തി തുടിക്കാം, പാർട്ടി കൂടാം.168 ഏക്കറിൽ പരന്നു കിടക്കുന്ന ഗോൾഫ് കോഴ്സിൽ ഡി.കെ.സമ്മതിച്ചാൽ ഗോൾഫ് കളിക്കാം.ബെംഗളൂരിവിൽ നിന്ന് 30 മിനിറ്റ് യാത്ര മാത്രമേുള്ളു റിലോർട്ടിലേക്ക്. ബെഗംളൂരു-മൈസൂരു ദേശീയ പാതയിലായതിനാൽ യാത്രയും എളുപ്പം.
ഡികെയോടുള്ള പ്രതികാരം
ഗുജറാത്ത് എംഎൽഎമാരെ സംരക്ഷിച്ചതിന് ശിവകുമാറിന്റെ വസതികളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയായിരുന്നു ബിജെപി ക്യാമ്പ് ശിവകുമാറിനോട് പ്രതികാരം ചെയ്തത്. വീണ്ടും സമാന സാഹചര്യം സ്വന്തം സംസ്ഥാനത്ത് ഉരിതിരിഞ്ഞ സാഹചര്യത്തിൽ ബിജെപിയോട് നേർക്കുന്നേർ യുദ്ധം പ്രഖ്യാപിക്കുമ്പോൾ അടുത്ത തിരിച്ചടി എന്താകുമെന്ന് കണ്ട് തന്നെ അറിയാം.
കോൺഗ്രസ്, ജെ.ഡി.എസ് എംഎൽഎമാർക്കായി ബിജെപി ക്യാമ്പും റെഡ്ഡി സഹോദരന്മാരും ചൂണ്ടയെറിയുന്നതിനിടെ ബിജെപിയിൽ നിന്ന് എംഎൽഎമാരെ അടർത്തിയെടുക്കാൻ കോൺഗ്രസും നീക്കം നടത്തുന്നതായി റിപ്പോർട്ടുണ്ട്. ഡി.കെ ശിവകുമാർ തന്നെയാണ് ഈ നീക്കത്തിന് പിന്നിൽ. ആറ് ബിജെപി എംഎൽഎമാരുമായി ഡികെ ശിവകുമാർ ആശയവിനിമയം നടത്തിയതായി റിപ്പോർട്ടുണ്ട്.പി.സി.സി പ്രസിഡന്റ് സ്ഥാനം ഏറെക്കാലമായി ആഗ്രഹിക്കുന്ന ശിവകുമാർ അത് കിട്ടാത്തതിൽ നിരാശയിലാണെങ്കിലും ജെ.ഡി.എസ്-കോൺഗ്രസ് സർക്കാർ വന്നാൽ ഉപമുഖ്യമന്ത്രി പദത്തിലെത്താം എന്നാണ് അദ്ദേഹം കണക്കുകൂട്ടുന്നത്.
റിസോർട്ട് രാഷ്ട്രീയം പുതുമയല്ല
1984ൽ അന്നത്തെ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയായിരുന്ന എൻ ടി രാമറാവുവിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നപ്പോൾ തന്റെ എംഎൽഎമാരെ രാമ റാവു ബെംഗളൂരുവിനടുത്തുള്ള ദേവനഹള്ളിയിലെ ഒരു റിസോർട്ടിൽ കൊണ്ടു പോയി താമസിപ്പിച്ചിരുന്നു. അന്നത്തെ കർണ്ണാടക മുഖ്യമന്ത്രിയും രാമറാവുവിന്റെ സുഹൃത്തുമായ രാമകൃഷ്ണ ഹെഡ്ഗേയാണു അന്ന് ഈ റിസോർട്ടിൽ അവരെ താമസിപ്പിക്കാനുള്ള സൗകര്യങ്ങൾ ചെയ്തു കൊടുത്തത്.
2002-ൽ അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന വിലാസ് റാവു ദേശ്മുഖ് സഭയിൽ വിശ്വാസവോട്ട് തേടിയ അവസരത്തിൽ തന്റെ പാർട്ടിയുടെ എംഎൽഎമാരെ ബെംഗളൂരുവിലെ റിസോർട്ടിൽ കൊണ്ടുവന്നു താമസിപ്പിച്ചിരുന്നു.2004-ൽ കർണ്ണാടകയിൽ തെരെഞ്ഞെടുപ്പിനു ശേഷം ബിജെപിക്ക് 90 സീറ്റും കോൺഗ്രസിനു 65 സീറ്റും ജെഡിഎസിനു 58 സീറ്റും ലഭിക്കുകയും ആർക്കും സർക്കാർ രൂപീകരിക്കാൻ ഭൂരിപക്ഷമില്ലാതെ വരികയും ചെയ്തു. അന്ന് കോൺഗ്രസും ജെഡിഎസും ചേർന്ന് സർക്കാർ രൂപീകരിക്കാൻ തീരുമാനിക്കുകയും തങ്ങളുടെ എംഎൽഎമാരെ ബെംഗളൂരുവിനു പുറത്തുള്ള ഒരു റിസോർട്ടിൽ താമസിപ്പിക്കുകയും ചെയ്തു.
2006-ൽ എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിൽ ജെഡിഎസ് ബിജെപിയുമായി സഖ്യത്തിലാകുകയും സിദ്ദരാമയ്യ ജെഡിഎസിൽ നിന്നും പുറത്തുപോകുകയും ചെയ്തു. ഈ സഖ്യം രൂപീകൃതമാകുന്നതുവരെ ജെഡിഎസ് എംഎൽഎമാർ ഗോവയിലെ ഒരു റിസോർട്ടിലാണു താമസിച്ചത്.
2008-ൽ ബിജെപി യെദിയൂരപ്പയെ മുന്നിൽ നിർത്തി തെരെഞ്ഞെടുപ്പ് നേരിട്ടപ്പോൾ അവർക്ക് 110 സീറ്റും കോൺഗ്രസിനു 80 സീറ്റുമാണു ലഭിച്ചത്. കേവലഭൂരിപക്ഷത്തിനു മൂന്നു എം എൽ എമാരുടെ പിന്തുണ ബിജെപിക്ക് ആവശ്യമായിരുന്നു. അന്ന് സ്വതന്ത്ര എംഎൽഎമാരെയും കോൺഗ്രസ് എംഎൽഎമാരെയും ചാക്കിട്ട് പിടിച്ച ശേഷം വിവിധ റിസോർട്ടുകളിൽ താമസിപ്പിച്ചിരുന്നു.വർഷങ്ങൾക്കു ശേഷം കർണ്ണാടകയിൽ റിസോർട്ട് രാഷ്ട്രീയം വീണ്ടും സജീവമായിരിക്കുകയാണു.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍