നെഞ്ചുവേദന അനുഭവപ്പെട്ട് ചെന്ന വീട്ടമ്മയുടെ ഇസിജി എടുത്തെന്നു പറഞ്ഞ് ഫീസ് വാങ്ങി; നൽകിയത് മറ്റൊരാളുടെ ഇസിജി റിസൾട്ടിൽ പേരു തിരുത്തി; പത്മശ്രീ കെ എം ചെറിയാന്റെ പേരിലുള്ള പരുമല കാർഡിയോളജി സെന്ററിനെതിരേ ഉപഭോക്തൃകോടതി വിധി; അനുകൂല വിധി സമ്പാദിച്ചതു പരാതിക്കാരൻ സ്വന്തമായി വാദിച്ച്
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: പത്മശ്രീ ഡോ. കെ.എം. ചെറിയാന്റെ പേരിൽ അറിയപ്പെടുന്ന പരുമല സെന്റ് ഗ്രിഗോറിയോസ് കാർഡിയോ വാസ്്കുലർ സെന്ററിന് ഉപഭോക്തൃ കോടതി പിഴശിക്ഷ വിധിച്ചു. ചികിൽസയ്ക്ക് എത്തിയ വീട്ടമ്മയുടെ ഇസിജി എടുക്കാതെ, മറ്റൊരാളുടെ റിസൾട്ട് ഷീറ്റിൽ ഇവരുടെ പേര് എഴുതി ചേർത്ത ശേഷം പണം ഈടാക്കിയെന്ന പരാതിയിന്മേലാണ് പത്തനംതിട്ട ഉപഭോക്തൃതർക്ക പരിഹാരഫോറം പ്രസിഡന്റ് പി. സതീഷ് ചന്ദ്രൻ നായർ, അംഗങ്ങളായ കെ.പി. പത്മശ്രീ, ഷീല ജേക്കബ് എന്നിവർ വിധി പുറപ്പെടുവിച്ചത്.
ഇലന്തൂർ നെല്ലിക്കാല തോളൂർ വീട്ടിൽ ജാനമ്മ ബേബിച്ചൻ, ഭർത്താവ് സ്കറിയ ഉമ്മൻ എന്നിവർ നൽകിയ ഹർജി പരിഗണിച്ചാണ് ഉത്തരവ്. സ്കറിയ ഉമ്മൻ സ്വയം കേസ് വാദിച്ചാണ് അനുകൂലവിധി നേടിയത്.
കഴിഞ്ഞ വർഷം മെയ് 21 നാണ് കേസിനാസ്പദമായ സംഭവം. നെഞ്ചുവേദനയും മറ്റ് അസ്വസ്ഥതകളും കലശലായതിനെ തുടർന്ന് 21 ന് പുലർച്ചെ ഒന്നിനാണ് ജാനമ്മയെ ആശുപത്രിയിൽ എത്തിച്ചത്. ഈ സമയം ഒരു ഡോക്ടറും രണ്ടു മൂന്ന് നഴ്സുമാരുമാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. ജാനമ്മയ്ക്ക് ഹൃദ്രോഗചികിസയ്ക്കായി അഡ്മിറ്റ് ചെയ്യണമെന്ന് ഡ്യൂട്ടി ഡോക്ടർ, ഭർത്താവ് സ്കറിയയോട് ആവശ്യപ്പെട്ടു. ഇസിജി എടുക്കുകയോ മറ്റു പരിശോധനകൾ നടത്തുകയോ ചെയ്യാതെ, രോഗിയെ അഡ്മിറ്റ് ചെയ്യാൻ അവിടെയുണ്ടായിരുന്ന നഴ്സും നിർബന്ധം പിടിച്ചു. എന്നാൽ, കാർഡിയോളജി ഡോക്ടർ പരിശോധിക്കാതെ ഒന്നും ചെയ്യണ്ടായെന്ന് സ്കറിയ നിർബന്ധം പിടിച്ചു. അതു നടക്കില്ലെന്ന് ഡോക്ടർ അറിയിച്ചതോടെ അദ്ദേഹം നിർബന്ധിച്ച് ഡിസ്ചാർജ് വാങ്ങി ഭാര്യയുമായി തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിലേക്ക് പോന്നു. അവിടെ എത്തി ഇസിജി എടുത്തപ്പോൾ ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങൾ ഒന്നും കാണാത്തതിനാൽ ചികിൽസ ആവശ്യമില്ലെന്ന് പറഞ്ഞ് ഇവരെ മടക്കി അയച്ചു.
പരുമല ആശുപത്രിയിൽനിന്നും വിടുതൽ വാങ്ങി പോന്നപ്പോൾ അത്രയും നേരം പരിശോധിച്ചതിന്റെയും ചില ടെസ്റ്റുകൾ നടത്തിയതിന്റെയും ബിൽ അടയ്ക്കേണ്ടി വന്നിരുന്നു. ബിൽ അടച്ചു കഴിഞ്ഞപ്പോൾ ചികിൽസാചുരുക്കം എഴുതിയ ഷീറ്റും അതിനൊപ്പം ജാനമ്മയുടേതെന്നു പറഞ്ഞ് ഒരു ഇസിജി റിസൾട്ടും ഇവർക്ക് കൈമാറിയിരുന്നു. എന്നാൽ, ജാനമ്മയുടെ ഇസിജി അവിടെ എടുത്തിരുന്നില്ല. ഇവർക്ക് നൽകിയ റിസൾട്ട് ഷീറ്റാകട്ടെ അപൂർണവും അവ്യക്തവും കീറിപ്പറിഞ്ഞതുമായിരുന്നു. അതിൽ ഇസിജി എടുത്ത ദിവസം, സമയം, രോഗിയുടെ പേര് എന്നിവ വെട്ടിത്തിരുത്തി എഴുതിയിരിക്കുകയായിരുന്നു. മുൻപേ എടുത്ത ഏതോ രോഗിയുടെ റിസൾട്ട് ഷീറ്റിലെ പേരും തീയതിയും മാറ്റി ജാനമ്മയുടെ പേര് കൈ കൊണ്ട് എഴുതിച്ചേർത്തിരിക്കുകയായിരുന്നു.
ജാനമ്മയുടെ ഇസിജി എടുക്കാതെ റിസൾട്ട് എങ്ങനെ കിട്ടി എന്ന ചോദ്യത്തിന് ആശുപത്രി മാനേജ്മെന്റിന് മറുപടിയില്ലായിരുന്നു. ഇക്കാര്യമാണ് ഹർജിയിൽ ജാനമ്മയും ഭർത്താവ് സ്കറിയയും സൂചിപ്പിച്ചിരുന്നത്.
ഈ വാദം ആശുപത്രി അധികൃതർ എതിർത്തു. ആശുപത്രിയിലെ കാഷ്വാലിറ്റി കെയർ യൂണിറ്റിൽ ജാനമ്മയുടെ രക്തസമ്മർദം പരിശോധിക്കുകയും ഇസിജി എടുക്കുകയും ചെയ്തിരുന്നു. ഇസിജി റിസൾട്ട് അനുസരിച്ച് ജാനമ്മയ്ക്ക് ഹൃദ്രോഗമുണ്ടെന്ന് മനസിലായി. എന്നിരിക്കിലും ഇസിജി റിസൾട്ട് കൊണ്ട് രോഗത്തിന്റെ പൂർണചിത്രം കിട്ടില്ലാത്തതിനാൽ രോഗിയുടെ കൂടെ വന്ന ഭർത്താവിനോട് എക്കോ എൻസൈം ടെസ്റ്റ്, രക്തപരിശോധന എന്നിവ നടത്താൻ നിർദേശിച്ചു. ഇതെല്ലാം ചെയ്തു കഴിഞ്ഞപ്പോൾ ഇവർക്ക് ഹൃദ്രോഗമുണ്ടെന്ന് സ്ഥിരീകരിച്ചു. അതിന് ശേഷമാണ് അഡ്മിറ്റ് ചെയ്യാൻ ആവശ്യപ്പെട്ടത്.
എന്നാൽ, രോഗിയുടെ ഭർത്താവ് അതിന് തയാറായില്ലെന്ന് മാത്രമല്ല, തങ്ങൾക്ക് ഡിസ്ചാർജ് വേണമെന്ന് വാശിപിടിക്കുകയും ചെയ്തു. അങ്ങനെ ഡോക്ടർ ഡിസ്ചാർജ് എഴുതാൻ നിർബന്ധിതനായി എന്നും ആശുപത്രി അധികൃതർ വിശദീകരിച്ചു. ഇസിജി റിസൾട്ടിൽ വന്ന തിരുത്തലുകളെ കുറിച്ച് ആശുപത്രി അധികൃതർ നിരത്തിയ വാദം വിചിത്രമായിരുന്നു. ഇസിജി കമ്പ്യൂട്ടർ റിപ്പോർട്ടിൽ രോഗിയുടെ പേരുണ്ടാകില്ല. അത് കൈ കൊണ്ട് എഴുതിച്ചേർക്കുകയാണുള്ളത്. അതു പോലെ തീയതി തിരുത്തിയതിന് ഇവർ നൽകിയ വിശദീകരണം ഇസിജി മെഷിൻ ഒരിക്കൽ ദീർഘനേരം ഓഫ് ചെയ്തിട്ടിട്ട് ഓണാക്കുമ്പോൾ കുറേ സമയത്തേക്ക് വരുന്ന പ്രിന്റൗട്ടിൽ മെഷിന്റെ മേക് ഡേറ്റ് (മെഷിൻ നിർമ്മിച്ച തീയതി) മാത്രമേ കാണുവെന്നായിരുന്നു. മൂന്നുകാര്യങ്ങളാണ് ഫോറം പരിശോധിച്ചത്. ഈ കേസ് ഫോറത്തിൽ നിലനിൽക്കുമോ? പരാതിക്കാർക്ക് നൽകിയ സേവനത്തിൽ എതിർകക്ഷികൾ വീഴ്ച വരുത്തിയോ? രോഗശാന്തിയും ചികിൽസാ ചെലവും? എന്നിവയായിരുന്നു അത്.
ഈ കേസ് ഉപഭോക്തൃ ഫോറത്തിന്റെ പരിധയിൽ വരില്ല എന്ന വാദമുഖമാണ് ആദ്യം ആശുപത്രി അധികൃതർ നിരത്തിയത്. അത് ഫോറം തള്ളി. ഇസിജി റിപ്പോർട്ട് വ്യാജമാണെന്ന് ഫോറം സ്ഥിരീകരിക്കുകയും ചെയ്തു. 8-06-2005 ൽ എടുത്ത ഇസിജിയുടെ റിപ്പോർട്ടാണ് 21-5-2015 ആക്കി തിരുത്തിയതെന്ന് ഫോറം കണ്ടെത്തി. മാത്രവുമല്ല, തന്റെ ഇസിജി എടുത്തിട്ടില്ലെന്ന ജാനമ്മയുടെ വാദം ശരിയാണെന്നും ഫോറം നിരീക്ഷിച്ചു. ഇസിജി മെഷീൻ സ്വയം കാലിബറേഷൻ ചെയ്യുന്നതാണ്. അതു കൊണ്ട് തന്നെ ഓട്ടോമാറ്റിക്കായി തീയതിയും സമയവും റിസൾട്ടിൽ പ്രിന്റ് ചെയ്തു വരും. രോഗിയെ പരിശോധിച്ച ഡോക്ടർ പറഞ്ഞത് ഇസിജി റിസൾട്ടിൽ പേര് എഴുതിച്ചേർക്കാറുണ്ട്; അത് പ്രിന്റൗട്ടിൽ വന്നില്ലെങ്കിൽ മാത്രം എന്നായിരുന്നു. അതുകൊണ്ടു തന്നെ രോഗിക്ക് നൽകിയത് വ്യാജ റിപ്പോർട്ടാണെന്ന് ഫോറം സ്ഥിരീകരിച്ചു.
പരാതിക്കാരിക്ക് ഇസിജി എടുത്തതിന് ഇടാക്കിയ 250 രൂപ മടക്കി നൽകുക, 10,000 രൂപ നഷ്ടപരിഹാരമായി നൽകുക, പരാതിക്കാരിയുടെ ഭർത്താവിന് 2500 രൂപ നഷ്ടപരിഹാരം നൽകുക എന്നീ നിർദേശങ്ങളാണ് ഫോറം നൽകിയത്. ഈ തുകയ്ക്കെല്ലാം വിധി ദിവസം മുതൽ 10 ശതമാനം പലിശയും നൽകേണ്ടതുണ്ട്. ഇനി മേലിൽ കൃത്യവും വ്യക്തമായ ബിൽ രോഗികൾക്ക് നൽകണമെന്നും ആശുപത്രി മാനേജ്മെന്റിനോട് കോടതി നിർദേശിച്ചു. മധ്യ തിരുവിതാംകൂറിൽ ഹൃദ്രോഗ ചികിൽസയ്ക്ക് ഏറ്റവും പ്രശസ്തമായ ആശുപത്രിയാണ് പരുമല കാർഡിയോളജി സെന്റർ. വിദേശത്തുനിന്നു പോലും രോഗികൾ ഇവിടെ ചികിൽസ തേടിയെത്തുന്നുണ്ട്. പത്മശ്രീ ഡോ. കെ.എം. ചെറിയാൻ എന്ന ഹൃദ്രോഗ വിദഗ്ധന്റെ പേരു കൊണ്ടു മാത്രമാണ് ഈ ആശുപത്രി പ്രശസ്തമായതും. അവിടെ നടന്ന ഈ തട്ടിപ്പ് മുഖ്യധാരാ മാദ്ധ്യമങ്ങൾ തമസ്കരിച്ചിരിക്കുകയാണ്.
Stories you may Like
- ഇസിജി മുറിക്കകത്ത് മൂർഖൻ പാമ്പ്; ജീവനക്കാരും രോഗികളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
- ഡിജിറ്റൽ ഹെൽത്ത് കിയോസ്കുമായി മലയാളി സ്റ്റാർട്ടപ്
- വി.എൻ. വാസവനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
- 'ഹൃദയസ്പർശം' കാക്കാം ഹൃദയാരോഗ്യം; സംസ്ഥാനതല ഉദ്ഘാടനം നാളെ
- നാല് ആശുപത്രികൾക്ക് പുതിയ കെട്ടിടങ്ങൾ: 68.39 കോടിയുടെ ഭരണാനുമതിയായെന്ന് മന്ത്രി
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍