ഇടുക്കി, ഇടമലയാർ, ശബരിഗിരി ഡാമുകൾ അതിവേഗത്തിൽ വരളുന്നു: പതിവു വേനൽക്കാലം രണ്ടുമാസം അകലെ നിൽക്കേ ഗ്രാമങ്ങളിലും കിണറുകൾ വറ്റിത്തുടങ്ങി; നദികളിൽ പമ്പിങ്ങിനുള്ള വെള്ളമില്ല; കേരളം അനുഭവിക്കാൻ പോകുന്നത് ചരിത്രത്തിലെ വലിയ പ്രതിസന്ധി
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: ഇന്ത്യയുടെ കാലാവസ്ഥാ കലണ്ടർ അനുസരിച്ച് കേരളത്തിൽ വേനൽക്കാലം എന്നു പറയുന്നത് ഏപ്രിൽ, മെയ് മാസങ്ങളാണ്. എന്നാൽ പ്രകൃതി തന്നെ 'പുതുക്കിയ' കലണ്ടർ പ്രകാരം കൊടുംവേനൽ കഴിഞ്ഞ മാസം തുടങ്ങി. ഇനിയുള്ള അഞ്ചുമാസം കൊണ്ട് ഇതു പരകോടിയിലെത്തും.
രാജസ്ഥാൻ മരുഭൂമി പോലെ കേരളവും തരിശായി മാറുമോ എന്ന ആശങ്കയ്ക്ക് ഇടനൽകി ജലസ്രോതസുകൾ അതിവേഗം വറ്റി വരളുകയാണ്. ശുദ്ധജലം സുലഭമായ ഗ്രാമങ്ങളിൽ പോലും കിണറുകൾ വറ്റിത്തുടങ്ങി. സംസ്ഥാനത്തിന്റെ വൈദ്യുതി ഉൽപാദനത്തിലും ജലസേചനത്തിലും നിർണായക പങ്കു വഹിക്കുന്ന ഡാമുകളിലെല്ലാം അതിവേഗം ജലനിരപ്പ് താഴുന്നു. വൈദ്യുതി ഉൽപാദിപ്പിക്കാനുള്ളതു പോയിട്ട് കുടിക്കാൻ പോലും വെള്ളംകിട്ടാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. എൽനിനോ പ്രതിഭാസമാണ് കൊടുംവരൾച്ചയ്ക്ക് കാരണമെന്ന് ശാസ്ത്രജ്ഞന്മാർ പറയുമ്പോൾ ചരിത്രത്തിലെ ഏറ്റവും ഭീകരമായ അവസ്ഥയിലേക്കാണ് സംസ്ഥാനം നീങ്ങുന്നത്.
ഡാമുകളുടെ സംഭരണ ശേഷിയും ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ അളവിലാണ്. ആകെയുള്ളത് 44 ശതമാനം വെള്ളം മാത്രം. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ അളവാണിത്.1900 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള ജലം അണക്കെട്ടുകളിൽ ബാക്കിയുണ്ട്. കഴിഞ്ഞ വർഷം ഇതേ ദിവസം ഉണ്ടായിരുന്ന വെള്ളം 2741 ദശലക്ഷം യൂണിറ്റിനു തികയുമായിരുന്നു. ഇടുക്കി പദ്ധതിയിൽ 36 ശതമാനം മാത്രമാണ് ഇപ്പോൾ ബാക്കി. ഇതുപയോഗിച്ച് 842 ദശലക്ഷം യൂണിറ്റ് ഉല്പാദിപ്പിക്കാം. ഇടമലയാർ അണക്കെട്ടിൽ പതിനാലു ശതമാനവും കുണ്ടളയിൽ പന്ത്രണ്ടും മാട്ടുപ്പെട്ടിയിൽ 22 ശതമാനവുമാണ് ജലനിരപ്പ്. സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ജലവൈദ്യുതി പദ്ധതിയായ ശബരിഗിരിയുടെ സംഭരണികളിൽ ജലനിരപ്പ് ആശങ്കാജനകമാണ്. നീരൊഴുക്കുകൾ നിലച്ചു തുടങ്ങി.
കക്കി-ആനത്തോട് അണക്കെട്ടിൽ ജലനിരപ്പ് 966.74 മീറ്ററാണ്. പമ്പാ അണക്കെട്ടിൽ 966.75. ശേഷിയുടെ 51 ശതമാനമാണിത്. ഇത് 465 ദശലക്ഷം യൂണിറ്റിനു തികയും. മൂഴിയാറിലെ ശബരിഗിരി പവർഹൗസ് ഇപ്പോൾ തന്നെ പൂർണശേഷിയിൽ പ്രവർത്തിപ്പിക്കുന്നില്ല. വാർഷിക അറ്റകുറ്റപണികൾക്കായി ആറാം നമ്പർ ജനറേറ്റർ ഷട്ട്ഡൗൺ ചെയ്തിരിക്കുകയാണ്. ശബരിഗിരി പദ്ധതിയിൽ ഉൽപാദനം കുറയുന്നത് ഇതിൽനിന്നു പുറന്തള്ളുന്ന വെള്ളം ഉപയോഗിച്ചു പ്രവർത്തിക്കുന്ന കക്കാട് (50 മെഗാവാട്ട്), അള്ളുങ്കൽ ഇ.ഡി.സി.എൽ (ഏഴ് മെഗാവാട്ട്), കാരിക്കയം അയ്യപ്പ ഹൈഡ്രോ ഇലക്ട്രിക് (15 മെഗാവാട്ട്), മണിയാർ കാർബോറാണ്ടം (12 മെഗാവാട്ട്), പെരുനാട് (ആറ് മെഗാവാട്ട്) എന്നീ ജലവൈദ്യുതി നിലയങ്ങളെ ബാധിക്കും.
ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ മഴമേഖലയിൽ ശക്തമായ മഴ ലഭിച്ചത് ജൂൺ 11 നാണ്. പമ്പയിൽ 22 മില്ലി മീറ്ററും കക്കിയിൽ 20 മില്ലി മീറ്റർ മഴയും അന്നു ലഭിച്ചു. 7.30 ദശലക്ഷം ഘനമീറ്റർ വെള്ളം ഒഴുകിയെത്തി. പിന്നെ മഴ കുറയുകയും തുലാവർഷം ചതിക്കുകയും ചെയ്തു. ഏപ്രിൽ, മെയ് മാസങ്ങളിലെ കടുത്ത വേനലിനെ ഏറെ കഷ്ടപ്പെട്ടാണ് വൈദ്യുതി ബോർഡ് അതിജീവിച്ചത്. ആദ്യവാരത്തോടെ സാധാരണയിൽ കൂടുതൽ കാലവർഷം ലഭിക്കുമെന്ന കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങളുടെ പ്രവചനങ്ങൾ മുഖവിലയ്ക്കെടുത്ത കെ.എസ്.ഇ.ബി കരുതൽ ജലസംഭരണത്തിൽ വരെ കൈവച്ചിരുന്നു. എന്നാൽ കാലവർഷം പ്രവചനങ്ങളുടെ അടുത്തുപോലും എത്തിയില്ല. ജൂൺ മാസത്തിൽ പല ദിവസങ്ങളിലും താഴ്വരകളിൽ കനത്ത മഴ ലഭിച്ചിരുന്നെങ്കിലും പ്രധാന അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളിൽ മഴ ദുർബലമായിരുന്നു. ഏറ്റവും വലിയ സംഭരണിയായ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കഴിഞ്ഞ വർഷത്തേക്കാൾ 25 അടി കുറവായിരുന്നു ജൂലൈ ആദ്യം. ജൂണിൽ 62.8 മി.മീറ്റർ മഴ മാത്രമാണ്.
ഇടുക്കിയുടെ വൃഷ്ടിപ്രദേശത്ത് പെയ്തത്. നാലു ദിവസം മാത്രമാണ് അഞ്ച് മി.മീറ്ററിന് മുകളിൽ മഴ ഇടുക്കിയുടെ വൃഷ്ടിപ്രദേശത്ത് ലഭിച്ചത്. 2324.18 അടിയായിരുന്നു ജൂലൈ മൂന്നിന് ഇടുക്കിയിലെ ജലനിരപ്പ്. അത് സംഭരണശേഷിയുടെ 26 ശതമാനമായിരുന്നു. മുൻ വർഷങ്ങളിൽ ജൂലൈയിൽ ഇടുക്കി അണക്കെട്ടു പകുതി നിറയുമായിരുന്നു. തുലാമഴ കൂടുതൽ പെയ്തിരുന്നെങ്കിൽ കാലവർഷത്തിന്റെ കുറവ് അതിൽ പരിഹരിക്കുമായിരുന്നു. ഒകേ്ടാബർ ഒന്നു മുതൽ നവംബർ 23 വരെ കേരളത്തിൽ 62 ശതമാനം മഴയാണ് കുറഞ്ഞത്. കിട്ടിയത് 162 മി.മി. ശരാശരി 427.9 മി.മി ലഭിക്കേണ്ട സ്ഥാനത്താണിത്. 3158 ദശലക്ഷം യുണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള വെള്ളമാണ് ഈ വർഷം അണക്കെട്ടുകളിൽ ആകെ ഒഴുകി എത്തിയത്.
സംസ്ഥാനത്ത് മറ്റ് ഊർജമേഖലകളേക്കാൾ ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്നത് ജലവൈദ്യുതിയാണ്. ഉയർന്ന ഉൽപ്പാദന ചെലവായതിനാൽ 1.09 ദശലക്ഷം യൂണിറ്റു മാത്രമേ താപവൈദ്യുത നിലയങ്ങളിൽ ഇപ്പോൾ ഓരോ ദിവസവും ഉൽപ്പാദിപ്പിക്കുന്നുള്ളൂ. സൗരോർജത്തിൽ നിന്നും 0.0596 ദശലക്ഷം മാത്രമാണ് ലഭിക്കുന്നത്. കാറ്റിൽ നിന്ന് 0.0021 ദശലക്ഷമാണ് ഉൽപ്പാദനം. ബാക്കി ഓരോ ദിവസവും ആവശ്യമായ വൈദ്യുതി കേരളത്തിന് പുറത്തുള്ള വ്യാപാരികളിൽ നിന്നും വാങ്ങുകയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍