തൂക്കം കുറച്ചെന്ന് പറയുന്നത് പച്ചക്കള്ളം; ഇമാന് എണീറ്റിരിക്കാനോ സംസാരിക്കാനോ കഴിയില്ല; ആശുപത്രിക്ക് പ്രചാരണം കിട്ടിയപ്പോൾ ഡിസ്ചാർജ് ചെയ്യാൻ നീക്കം; ആശുപത്രി മാനേജ്മെന്റിനെതിരേ ആരോപണവുമായി ഈജിപ്തിൽ നിന്നും പ്രതീക്ഷ തേടി ഇന്ത്യയിൽ എത്തിയ ലോകത്തെ ഏറ്റവും തടി കൂടിയ യുവതിയുടെ സഹോദരി രംഗത്ത്
ലോകത്തെ ഏറ്റവും തടികൂടിയ സ്ത്രീയായ 500കിലോഗ്രാമിലധികം ഭാരമുള്ള ഇമാൻ അഹമ്മദ് ഇന്ത്യയിൽ ചികിത്സ തേടിയെത്തുകയും മുംബൈയിലെ സെയ്ഫീ ആശുപത്രിയിലെ ചികിത്സയെ തുടർന്ന് അവരുടെ തടി രണ്ട് മാസങ്ങൾക്കകം പകുതിയായി കുറഞ്ഞുവെന്നുമുള്ള വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നുവല്ലോ..? ഇതിനെ തുടർന്ന് ആശുപത്രിക്ക് ആഗോളതലത്തിലുള്ള റേറ്റംഗ് കുത്തനെ ഉയരുകയും ചെയ്തിരുന്നു.
എന്നാൽ ഇത്തരത്തിൽ ഇമാന്റെ തൂക്കം അത്ഭുതകരമായി ദിവസങ്ങൾക്കകം കുറച്ചുവെന്ന് പറയുന്നത് പച്ചക്കള്ളമാണെന്ന ആരോപണവുമായി ആശുപത്രി മാനേജ്മെന്റിനെതിരെ ഇമാന്റെ സഹോദരി ഷെയ്മ സെലിം രംഗത്തെത്തി. ഇമാന് ഇപ്പോഴും എഴുന്നേറ്റിരിക്കാനോ സംസാരിക്കാനോ സാധിക്കുന്നില്ലെന്നും ആശുപത്രിക്ക് ഇമാന്റെ പേരിൽ വൻ പേരും കൂടുതൽ അന്വേഷണങ്ങളും ലഭിച്ചതോടെ ഇമാനെ നിർബന്ധപൂർവം ഡിസ്ചാർജ് ചെയ്യാൻ നീക്കം നടക്കുന്നുണ്ടെന്നുമാണ് ഷെയ്മ ആരോപിക്കുന്നത്.
അമിതവണ്ണത്തെ നേരിടാനായി ഈജിപ്തിൽ വച്ച് ഒട്ടേറെ ചികിത്സകൾ നടത്തിയെങ്കിലും അതൊന്നും ഫലപ്രദമാകാതെ കിടന്ന കിടപ്പിലായതിനെ തുടർന്നായിരുന്നു ഇമാനെ ഈ വർഷം ഫെബ്രുവരി 11ന് ചികിത്സക്കായി സെയ്ഫീ ഹോസ്പിറ്റലിൽ എത്തിച്ചിരുന്നത്. തുടർന്ന് രണ്ട് മാസത്തിനകം ഇവരുടെ തൂക്കം 250 കിലോയായി കുറഞ്ഞുവെന്ന തരത്തിലുള്ള വാർത്തകൾ കഴിഞ്ഞ ദിവസം പ ുറത്ത് വന്നിരുന്നു. ഇത് സത്യവിരുദ്ധമാണെന്നും ആശുപത്രി അധികൃതർ പേരിന് വേണ്ടി ഈ അസത്യം പറഞ്ഞ് പരത്തുകയായിരുന്നുവെന്നുമാണ് ഷെയ്മ ആരോപിക്കുന്നത്. നിലവിൽ ഇമാന്റ തൂക്കം 171 കിലോയായി കുറഞ്ഞിട്ടുണ്ടെന്നും ആശുപത്രി അവകാശപ്പെടുന്നുണ്ട്. പക്ഷേ ഇതും കള്ളമാണെന്നാണ് ഷെയ് ആരോപിക്കുന്നത്.
എന്ത് ന്യൂറോളജിക്കൽ അവസ്ഥ മൂലമാണ് ഇവരുടെ തടി വർധിക്കുന്നതെന്ന് മനസിലാക്കാൻ ഇവരെ ഇന്ന് സിടി സ്കാനിന് വിധേയയാക്കുന്നുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇമാന്റെ തടി കുറഞ്ഞുവെന്ന് ആശുപത്രി അധികൃതരും ഡോക്ടർമാരും അവകാശപ്പെടുന്നുണ്ടെങ്കിലും തന്റെ സഹോദരിക്ക് ഇപ്പോഴും സംസാരിക്കാനോ ചലിക്കാനോ സാധിക്കുന്നില്ലെന്നാണ് ഒരു പോർട്ടലിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിലൂടെ ഷെയ്മ വെളിപ്പെടുത്തുന്നത്. ഇക്കഴിഞ്ഞ മാർച്ച് 13ന് ഇമാനെ ഈജിപ്തിലേക്ക് തിരിച്ച് കൊണ്ടു പോകാൻ ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു.
ഫിസിയോ തെറാപ്പിക്കും മറ്റും ഇനിയും ആശുപത്രിയിൽ തങ്ങേണ്ട ആവശ്യമില്ലെന്നാണ് ഇവിടുത്തെ ഡോക്ടർമാർ തങ്ങളോട് നിർദ്ദേശിച്ചിരുന്നതെന്നാണ് ഷെയ്മ വെളിപ്പെടുത്തുന്നത്. എന്നാൽ തന്റെ സഹോദരിയുടേത് വേറിട്ട കേസാണെന്നും ഈജിപ്തിൽ എത്തിയതിന് ശേഷംപ പെട്ടെന്ന് എന്തെങ്കിലും അസ്വാഭാവികതകളുണ്ടായാൽ താൻ എങ്ങിനെ അവരെ നോക്കുമെന്നുമാണ് ഇന്ത്യൻ എക്സ്പ്രസിനോട് സംസാരിക്കവേ ഷെയ്മ ആശങ്കയോടെ ചോദിക്കുന്നത്. ഇമാന്റെ ഭാവി ചികിത്സയെ ചൊല്ലി ഡോക്ടർമാരും ഇമാന്റെ കുടുംബ്കാരും കഴിഞ്ഞ 14 ദിവസങ്ങളായി കടുത്ത തർക്കത്തിലാണുള്ളത്.
അമിത വണ്ണം കാരണം ഇമാൻ മരിക്കുകയില്ലെന്നും അത് തടയുന്ന വിധത്തിലാണ് തങ്ങൾ ചികിത്സിച്ചിരിക്കുന്നതെന്നും ഈ ഹോസ്പിറ്റലിലെ ബാരിയാട്രിക്ക് സർജനായ മുഫാസൽ ലക്ഡാവാല വെളിപ്പെടുത്തുന്നു. ഇനി അവർക്ക് ന്യൂറോളജിക്കൽ റീഹാബിലിറ്റേഷനാണ് വേണ്ടതെന്നും അത് ഈജിപ്തിൽ വച്ചും ചെയ്യാമെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു. ഇമാനെ ഈജിപ്തിൽ വച്ച് ചികിത്സിക്കാൻ സാമ്പത്തിക ശേഷിയില്ലാത്തതിനാലാണ് അവരുടെ സഹോദരി അവരെ അങ്ങോട്ട് തിരിച്ച് കൊണ്ടു പോകാൻ മടിക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഇവരുടെ സഹോദരി ഇതിന്റെ പേരിൽ ഹോസ്പിറ്റൽ അധികൃതരുമായി തർക്കത്തിലായതിൽ തനിക്ക് നിരാശയുണ്ടെന്നും ഈ ഡോക്ടർ പറയുന്നു.
ഇമാൻ ഇവിടെയെത്തിയതിന് ശേഷം തടിവച്ചില്ലെന്ന കാര്യം ഷെയ്മ സമ്മതിക്കുന്നു. എന്നാൽ ഇപ്പോഴും അവരുടെ നില സാധാരണ നിലയിലല്ലെന്നും എന്താണ് ചെയ്യേണ്ടതെന്ന് തനിക്കറിയില്ലെന്നും അവർ പറയുന്നു. ഇപ്പോഴും ട്യൂബുകളിലൂടെയാണ് ആഹാരവും വെള്ളവും ഇമാന് നൽകുന്നതെന്നും ചലിക്കാനോ സംസാരിക്കാനോ സാധിക്കുന്നില്ലെന്നും ഷെയ്മ ചൂണ്ടിക്കാട്ടുന്നു. ഇമാൻ ഇടക്കിടെ വേദനമൂലം കരയാറുണ്ടെന്നും ഇടത്തെ കാലിനല്ല വേദനയുള്ളതിനാൽ കടുത്ത മരുന്നുകൾ കഴിക്കുന്നുവെന്നും ഷെയ്മ പറയുന്നു. ഈജ്പ്തിലെ അലക്സാണ്ട്രിയയിലുള്ള വീട്ടിൽ നിന്നും ഇവിടേക്ക് വരുമ്പോൾ പൂർണമായ ചികിത്സ ഇവിടെ നിന്നു നൽകാമെന്നായിരുന്നു ഡോക്ടർ വാഗ്ദാനം നൽകിയതെന്നും എന്നാൽ ഇപ്പോൾ പെട്ടെന്ന് ഡിസ്ചാർജ് ചെയ്യാൻ സമമർദം ചെലുത്തുകയാണെന്നും ഷെയ്മ ആരോപിക്കുന്നു.
ഇമാനെ ചികിത്സിക്കാൻ മറ്റ് രാജ്യങ്ങളിൽ നിന്നും ഓഫറുകൾ ലഭിച്ചിരുന്നുവെന്നും എന്നാൽ ഈ ഹോസ്പിറ്റലിനെ വിശ്വസിച്ച് ഇവിടേക്ക് വരുകയായിരുന്നുവെന്നും ഷെയ്മ ദുഃഖത്തോടെ പറയുന്നു. മാർച്ചിലായിരുന്നു ഇമാനെ ആദ്യത്തെ ബാരിയാട്രിക് സർജറിക്ക് വിധേയയാക്കിയിരുന്നത്. ഇതിലൂടെ ഡോക്ടർമാർ അവരുട വയറിന്റെ വലുപ്പം മൂന്നിൽ രണ്ടായി കുറച്ചിരുന്നു. ഇവർക്ക് അപൂർവ മായ എൽഇപിആർ ജെനെ മ്യൂട്ടേഷനാണെന്ന് ജനറ്റിക് ടെസ്റ്റുകളിലൂടെ സ്ഥിരീകരിച്ചിരുന്നു. ഇത് സർജറിയിലൂടെ പൂർണമായും ഭേദമാക്കാനാവില്ലെന്നും വ്യക്തമായിരുന്നു.
തങ്ങൾ പൊണ്ണത്തടിക്കുള്ള ചികിത്സയാണ് നൽകുന്നതെന്നും ഇമാന് അത് സാധ്യമായേടുത്തോളം നൽകിയെന്നും എന്നാൽ ഇമാന് ന്യൂറോളജിക്കൽ അവസ്ഥമൂലമാണ് തടി ക്രമാതീതമായി വർധിക്കുന്നതെന്ന് തെളിഞ്ഞിട്ടുണ്ടെന്നും അത് തന്റെ അനുഭവസമ്പത്തിന് പുറത്തുള്ള കാര്യമാണെന്നും ഡോ. ലക്ടാവാല പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു; റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍