കേരളത്തിൽ നിന്നും ദുബായിലേക്കുള്ള മിക്ക വിമാനങ്ങളും ഇന്നും റദ്ദ് ചെയ്തു; എട്ടാം തീയതിയേ ഇനി യാത്രയുള്ളൂവെന്ന് ഇൻഡിഗോ; ഉടൻ ജോലിയിൽ കയറിയില്ലെങ്കിൽ പണം പോകുന്നവർ ആശങ്കയോടെ എയർപോർട്ടുകളിൽ; ജീവനെല്ലാം കാത്തെങ്കിലും എമിറൈറ്റ്സിന് നഷ്ടം ശതകോടികൾ
മറുനാടൻ മലയാളി ബ്യൂറോ
ദുബായ് : എമിറേറ്റ്സ് വിമാനാപകടത്തെ തുടർന്നു സർവീസുകൾ താളംതെറ്റിയ ദുബായ് രാജ്യാന്തര വിമാനത്താവളം ഇനിയും പൂർണതോതിൽ പ്രവർത്തനസജ്ജമായിട്ടില്ല. നാളെ മാത്രമേ പ്രശ്നങ്ങൾ തീരുവെന്നാണ് സൂചന. ഇന്നലെ വരെ 242 സർവീസുകളാണു റദ്ദാക്കിയത്. 64 സർവീസുകൾ സമീപ വിമാനത്താവളങ്ങളിലേക്കു തിരിച്ചുവിട്ടു. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ ഇരുപതിനായിരത്തിലേറെ യാത്രക്കാർ വലഞ്ഞു.
വിമാനം കത്തിപോയതുൾപ്പെടെ ശതകോടികളുടെ നഷ്ടമാണ് എമിറേറ്റ്സിന് ഉണ്ടായിരിക്കുന്നത്. ജീവനക്കാരെ രക്ഷിക്കാനായി എന്നത് മാത്രമാണ് ഏക ആശ്വാസം. രാജ്യാന്തര റൂട്ടുകളിൽ ലോകത്തെ ഏറ്റവും വലിയ നാലാമത്തെ വിമാനക്കമ്പനിയായ എമിറേറ്റ്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അപകടമാണ് ഇന്നലെയുണ്ടായത്. അവരുടെ ഒരു വിമാനം മൊത്തത്തിൽ കത്തി നശിച്ച് പോകുന്നതും ഇതാദ്യം. ലോകത്തെ ഏറ്റവും സുരക്ഷിതമെന്നു കരുതപ്പെടുന്ന ബോയിങ്ങ് 777 ഇനത്തിൽ പെട്ടതാണ് ഇന്നലെ ദുബായിൽ തകർന്നു വീണ വിമാനം. വളരെ കുറഞ്ഞ അപകടങ്ങളേ ഈ ഇനം വിമാനങ്ങൾക്ക് ഉണ്ടായിട്ടുള്ളൂ.
അപകടത്തെ തുടർന്ന് നിരവധി വിമാനങ്ങളാണ് റദ്ദാക്കിയത്. ഇന്നു രാവിലെത്തെ ദുബായ്-തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കി. സ്പൈസ് ജെറ്റ്, ഇൻഡിഗോ സർവീസുകളും ചില സർവീസുകളേ നടത്തുകയുള്ളൂ എന്നാണ് അറിയിപ്പ്. ഇനി എട്ടാം തീയതിയേ പോകാനാകൂ എന്നാണ് ഇൻഡിഗോ യാത്രക്കാരെ തിരുവനന്തപുരത്ത് അറിയിച്ചിട്ടുള്ളത്. ഇത് പല പ്രവാസികളേയും വെട്ടിലാക്കി. ഉടൻ ജോലിക്ക് കയറിയില്ലെങ്കിൽ പലമലയാളികൾക്കും ജോലി നഷ്ടമാകും. ജോലിക്കരാർ അനുസരിക്കാൻ കഴിയുന്നത് പലരേയും വിഷമത്തിലാക്കിയിട്ടുണ്ട്. ഇത് കേരളത്തിലെ വിമാനത്താവളങ്ങളിൽ പ്രശ്നങ്ങളും ഉണ്ടാക്കുന്നു.
കഴിഞ്ഞദിവസം രാത്രി മുതൽ ദുബായിലേക്കു പോകാൻ കഴിയാതെ കോഴിക്കോട് വിമാനത്താവളത്തിൽ വലഞ്ഞ യാത്രക്കാർ വിവരങ്ങൾ ലഭിക്കാതെ പ്രയാസത്തിലായി. ഒടുവിൽ യാത്രക്കാർ ബഹളംവച്ചു. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് കൗണ്ടറുകളിൽ മറുപടി പറയാൻപോലും ജീവനക്കാർ ഇല്ലായിരുന്നു. ഒടുവിൽ പകൽ 11.05നു ദുബായിലേക്കു പോകേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനം 11.45നു ഷാർജയിലേക്കു പുറപ്പെട്ടു. ഇന്നു പുലർച്ചെ 12.15നും 12.25നും ദുബായിലേക്കുള്ള ഇൻഡിഗോ, സ്പൈസ് ജെറ്റ് സർവീസുകൾ റദ്ദാക്കി. ഇന്നലെ രാത്രി 11.05നുള്ള ദുബായ് -കോഴിക്കോട് സ്പൈസ് ജെറ്റ്, ഇന്നു രാവിലെ 9.50നുള്ള ദുബായ് -കോഴിക്കോട് ഇൻഡിഗോ സർവീസുകളും റദ്ദാക്കി. യാത്ര മുടങ്ങിയവർക്ക് കൂടുതൽ സൗകര്യം ഏർപ്പെടുത്തുമെന്നു എമിറേറ്റ്സ് എയർെലെൻസ് അറിയിച്ചു. ടിക്കറ്റ് ക്യാൻസലേഷൻ ചാർജുകൾ ഒഴിവാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
കേടുപാടു സംഭവിച്ച റൺവേയുടെ അറ്റകുറ്റപ്പണി അതിവേഗം പുരോഗമിക്കുകയാണ്. ശേഷിക്കുന്ന ഒരു റൺവേ മാത്രം ഉപയോഗിക്കുന്നതിനാലാണു സർവീസുകൾക്കു നിയന്ത്രണമെന്നും അസൗകര്യത്തിൽ ഖേദിക്കുന്നതായും ദുബായ് വിമാനത്താവള അധികൃതർ അറിയിച്ചു. പ്രതിസന്ധി നേരിടാൻ സമീപത്തെ ജബൽ അലി അൽ മക്തൂം രാജ്യാന്തര വിമാനത്താവളം പരമാവധി ഉപയോഗപ്പെടുത്തിവരികയാണ്. അപകടത്തിൽപ്പെട്ട വിമാനത്തിലെ യാത്രക്കാരെ വിവിധയിടങ്ങളിൽ എത്തിക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. വീസാ കാലാവധി കഴിഞ്ഞവരുടെയും പാസ്പോർട്ട് നഷ്ടപ്പെട്ടവരുടെയും പ്രശ്നങ്ങൾ പരിഹരിക്കാൻ എമിഗ്രേഷൻ വിഭാഗവുമായി സഹകരിച്ചു നടപടികൾ സ്വീകരിക്കുന്നു. അപകടകാരണമറിയാൻ വിമാനത്തിലെ ബ്ലാക്ക് ബോക്സിൽനിന്നു വിവരങ്ങൾ ശേഖരിച്ചു. ഫ്ലൈറ്റ് ഡേറ്റയും കോക്പിറ്റ് സംഭാഷണങ്ങളും വിമാന ഭാഗങ്ങളും പരിശോധിച്ചുവരികയാണ്. ദുബായ് ജനറൽ സിവിൽ ഏവിയേഷൻ അഥോറിറ്റിയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ ബോയിങ്, എമിറേറ്റ്സ്, റോൾസ് റോയ്സ് എന്നിവയും സഹകരിക്കുന്നു.
ലോകത്തിലെ പ്രധാന നാലു വിമാനക്കമ്പനികളിലൊന്നാണ് എമിറേറ്റ്സ് എയർെലെൻസ്. കഴിഞ്ഞ വർഷം 5.13 കോടി യാത്രക്കാരാണ് ഈ വിമാനക്കമ്പനിയെ ആശ്രയിച്ചത്. 250 വിമാനങ്ങളാണ് ഈ കമ്പനിക്കുള്ളത്. 1985ൽ പ്രവർത്തനം തുടങ്ങിയ എമിറേറ്റ്സ് 30 വർഷം കൊണ്ട് ലോകത്തെ ഏറ്റവും പ്രമുഖ കമ്പനികളിലൊന്നായി വളർന്നിട്ടുണ്ട്. ഏറെ പ്രഫഷണലായി നടക്കുന്ന വിമാനക്കമ്പനി മികച്ച സേവനമാണ് യാത്രക്കാർക്ക് നൽകുന്നത്. ദുബായ് സർക്കാരിന്റെ കീഴിലെ ഇൻവെസ്റ്റ്മെന്റ് കോർപറേഷനാണ് ഉടമസ്ഥർ. ഒരാഴ്ച 3300ൽ അധികം സർവീസുകളാണ് ഇവർ നടത്തുന്നത്. ആറു ഭൂഖണ്ഡങ്ങളിലെ 78 രാജ്യങ്ങളിലെ 148 നഗരങ്ങളിലേക്ക് എമിറേറ്റ്സ് സർവീസ് നടത്തുന്നുണ്ട്. എൻപതുകളിൽ ബഹ്റൈൻ ആസ്ഥാനമായ ഗൾഫ് എയർ ദുബായിലേക്കുള്ള സർവീസുകൾ വെട്ടിക്കുറച്ചപ്പോളാണ് സ്വന്തം വിമാനക്കമ്പനിയേക്കുറിച്ച് ദുബായ് ഭരണാധികാരികൾ ആലോചിച്ചു തുടങ്ങിയത്.പാക്കിസ്ഥാൻ എയർലൈൻസ് പാട്ടത്തിനു നൽകിയ രണ്ടു വിമാനങ്ങൾ ഉപയോഗിച്ച് സർവീസ് തുടങ്ങിയ എമിറേറ്റ്സ് പിന്നീട് ലോകത്തിലെ ഏറ്റവും മികച്ച വിമാനക്കമ്പനിയായി വളരുകയായിരുന്നു. പൈലറ്റുമാർക്ക് 7,000 മണിക്കൂർ വിമാനം പറത്തി പരിചയമുണ്ടെന്ന് എമിറേറ്റ്സ് എയർെലെൻസ് സിഇഒ. ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മഖൗം അറിയിച്ചു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍