മഹാദുരന്തം ഒഴിവായത് വെറും 90 സെക്കന്റുകൊണ്ട് എല്ലാവരേയും പുറത്തിറക്കിയ ജീവനക്കാരുടെ മിടുക്കു കാരണം മാത്രം; ചെരുപ്പ് പോലും ഇടാതെ യാത്രക്കാർ പുറത്തേക്ക് ഓടി; ചാടി ഇറങ്ങിയതിനിടയിൽ പലർക്കും പരിക്ക് പറ്റി; ചുട്ടുപൊള്ളുന്ന വെയിലത്ത് റൺവേയിലൂടെ ഓടിയപ്പോൾ പാദങ്ങൾ പൊള്ളിയവരും ഏറെ; ഓട്ടത്തിനിടയിൽ പിന്നിൽ വിമാനം പൊട്ടിത്തെറിച്ചു
മറുനാടൻ മലയാളി ബ്യൂറോ
ദുബായ്: യാത്രക്കാർ എമർജെൻസി എക്സിറ്റ് വഴി കൃത്യസമയത്ത് പുറത്തെത്തിയില്ലായിരുന്നെങ്കിൽ അത് വലിയ ദുരന്തമാവുമായിരുന്നു. അങ്ങനെ എല്ലാം അവസാനിച്ചുവെന്ന് തോന്നിയ നിമിഷങ്ങളിൽ നിന്നാണ് 282 പേരും ജീവിതത്തിലേക്ക് സുരക്ഷിതരായി ലാൻഡ് ചെയ്തു. ദുബായ് സമയം ഉച്ചയ്ക്ക് 12.45. തിരുവനന്തപുരത്ത് നിന്ന് രാവിലെ 10.25 ന് പുറപ്പെട്ട ഇ.കെ 521 എമിറേറ്റ്സ് വിമാനം ദുബായ് അന്താരാഷ് ട്ര വിമാനത്താവളത്തിലെ റൺവേയിൽ ഇറങ്ങാൻ ശ്രമിക്കുമ്പോഴാണ് ടയർ പൊട്ടി വിമാനം ഇടിച്ചിറങ്ങിയത്. പുറത്തിറങ്ങിയ ഉടൻ എല്ലാവരും നിലവിളിച്ചുകൊണ്ട് അകലേയ്ക്ക് ഓടുകയായിരുന്നു. ഓട്ടത്തിനിടയിൽ വൻ പൊട്ടിത്തെറി കേട്ട് തിരിഞ്ഞുനോക്കിയപ്പോൾ വിമാനത്തിന്റെ മുൻഭാഗത്ത് നിന്ന് തീ ഗോളം ഉയരുന്നത് കണ്ടെന്നാണ് യാത്രക്കാർ പറയുന്നു. ഭീതിയുടെ അന്തരീക്ഷമായിരുന്നു അവിടെ അപ്പോൾ. ഒപ്പം രക്ഷപ്പെട്ടതിന്റെ ആശ്വാസം.
അപ്രതീക്ഷിതമായാണ് ടയർ പൊട്ടിയത്. റൺവേയിലൂടെ നീങ്ങുമ്പോൾ തന്നെ ചിറക് നിലത്തുരസി തീപിടിച്ചു. ഇതോടെ തന്നെ യാത്രക്കാർക്ക് അപായ സന്ദേശം നൽകി. പലരും വിമാനം നിശ്ചലമാകുന്നതിന് മുമ്പ് തന്നെ എമർജൻസി വാതിലിലൂടെ ചാടിയിറങ്ങി. ചിലർക്ക് വീണ് പരിക്കേറ്റു. ഇറങ്ങിയവർ റൺവേയിലൂടെ വിമാനം കിടന്ന ഭാഗത്ത് നിന്ന് ഓടി. എല്ലാവരും പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ വിമാനം ഏറക്കുറേ പൂർണമായി കത്തിയമർന്നു. ഫയർഫോഴ്സ് തീയണയ്ക്കാൻ ശ്രമം തുടങ്ങിയപ്പോൾ തന്നെ ചെറിയ പൊട്ടിത്തെറിയോടെയാണ് വിമാനം കത്തിയത്. ഈ സമയം വിമാനത്തിന്റെ ഒരു ചിറക് തെറിച്ചുപോയി.
'രണ്ടര മണിക്കൂർ നേരത്തെ യാത്രക്ക് ശേഷം ദുബായ് എയർപ്പോർട്ടിൽ ഇറങ്ങാനുള്ള തയ്യാറെടുപ്പിനിടെയാണ് എമർജൻസി നിർദ്ദേശം വന്നത്. ലാൻഡ് ചെയ്ത ഉടനെ എല്ലാവരോടും പുറത്തേക്കിറങ്ങി വേഗത്തിൽ രക്ഷപ്പെടാനായിരുന്നു നിർദ്ദേശം. എന്താണ് സംഭവിക്കുന്നതെന്നറിയാതെ അന്ധാളിപ്പിലായിരുന്നു യാത്രക്കാർ. കൂട്ടകരച്ചിലും നിലവിളികളും ഉയർന്നു. ചിലർ മൗനമായി ഇരു കയ്യും നീട്ടി പ്രാർത്ഥിക്കുന്നണ്ടായിരുന്നു. വിമാനം ലാൻഡ് ചെയ്ത ഉടനെ എല്ലാ സുരക്ഷാ വാതിലും തുറന്നു. യാത്രക്കാർ പുറത്തേക്കോടി. ഓട്ടത്തിനിടിയിൽ സ്ത്രീകളിൽ ചിലർ മുട്ടിടിച്ച് വീണു. കയ്യിലുണ്ടായിരുന്ന ബാഗും സാധനങ്ങളൊന്നും എടുക്കാതെയാണ് പലരും ജീവനും കൊണ്ട് ചാടി ഇറങ്ങി ഓടിയത്. ഓടികിതച്ച് വിമാനാത്തവളത്തിന്റെ ഒരു മൂലയിൽ കിതച്ചിരിക്കുമ്പോഴാണ് ഉണ്ടായ അപകടത്തിന്റെ വലുപ്പം തിരിച്ചറിയുന്നത്. പലർക്കും ചെറിയ പരിക്കുകളുണ്ട്. എന്നാലും ജീവൻ രക്ഷപ്പെട്ടല്ലോ '-യാത്രക്കാരുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
വിമാനം ലാന്റ് ചെയ്ത ഉടനെ തീയും പുകയും ഉയർന്നതോടെ പരിഭ്രാന്തരായ യാത്രക്കാർ വിമാനത്തിന്റെ എമർജൻസി വാതിൽ വഴി ചാടി ഇറങ്ങി റൺവേയിലൂടെ ഓടുകയായിരുന്നു. ഇതേ സമയം വിമാനത്താവളത്തിൽ യാത്രക്കാരെ സുരക്ഷിതരായി പുറത്തെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതേയുണ്ടായിരുന്നുള്ളൂ. പരസ്പരം സഹായിച്ചാണ് യാത്രക്കാരും വിമാന ജീവനക്കാരും വിമാനത്തിൽ നിന്നും പുറത്തു കടന്നത്. ബോയിങ് 777 വിഭാഗത്തിലുള്ള വിമാനമാണ് അപകടത്തിൽപെട്ടത്. വിമാനം ലാൻഡ് ചെയ്ത ദുബായ് എയർപോർട്ടിലെ ടെർമിനൽ മൂന്ന് ഉടൻ അടച്ചു. ഇന്ന് പുലർച്ചെയാണ് വീണ്ടും വിമാനത്താവളം സാധാരണഗതിയിലായത്.
അഗ്നിബാധയിൽ വിമാനത്തിന്റെ മുക്കാൽ ഭാഗവും കത്തിപ്പോയിട്ടുണ്ട്. യാത്രക്കാരുടെ ലഗ്ഗേജുകളെല്ലാം നഷ്ടപ്പെട്ടതായാണ് വിവരം. വിമാനത്തിലെ യാത്രക്കാരുടെ രാജ്യം തിരിച്ചുള്ള കണക്ക് ഇങ്ങനെയായിരുന്നുു. 282 യാത്രക്കാരിൽ മലയാളികളടക്കം 226 ഇന്ത്യക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. 24 ബ്രിട്ടീഷുകാർ, 11 യുഎഇ സ്വദേശികൾ, അമേരിക്ക, സൗദി അറേബ്യ സ്വദേശികൾ ആറ് വീതം, അഞ്ച് തുർക്കി, നാല് അയർലൻഡ്, ഓസ്ട്രേലിയ, ബ്രസീൽ, ജർമനി, മലേഷ്യ, തായ്ലൻഡ് രണ്ട് വീതം, ക്രയേഷ്യ, ഈജിപ്ത്, ബോസ്നിയ-ഹെർസഗോവിന, ലബനൻ, ഫിലിപ്പീൻസ്, ദക്ഷിണാഫ്രിക്ക, സ്വിറ്റ്സർലൻഡ്, ടുണീസിയ എന്നീ രാജ്യക്കാർ ഒന്നു വീതം എന്നിങ്ങനെയാണ് ബാക്കിയുള്ളവരുടെ കണക്ക്. 18 വിമാന ജോലിക്കാരും ഇതിൽ ഉൾപ്പെടും.
ബാഗേജുകൾ പോയി, ദൈവധീനം ജീവൻ നൽകി
''ദൈവാധീനം ഒന്നു കൊണ്ടു മാത്രമാണ് ഞങ്ങൾ രക്ഷപ്പെട്ടത് ''-ഇതു മാത്രമാണ് യാത്രക്കാർ പറയാനുള്ളത്. ''വിമാനം ദുബായിൽ ഇറങ്ങാനുള്ള അറിയിപ്പ് ലഭിച്ചു. എല്ലാവരും സീറ്റ് ബെൽറ്റ് ധരിച്ച് തയ്യാറായി. പെട്ടെന്നാണ് വിമാനത്തിന്റെ മുൻഭാഗത്ത് നിന്ന് പുക അകത്തേയ്ക്ക് കയറിയത്. പലർക്കും ശ്വാസംമുട്ടൽ പോലെ തോന്നി. എന്താണെന്നറിയാതെ പരിഭ്രാന്തരായ പലരും എണീറ്റ് ഓടാൻ ശ്രമിച്ചു. എല്ലാവരോടും പെട്ടെന്ന് പുറത്തിറങ്ങാൻ വിമാന ജോലിക്കാർ ആവശ്യപ്പെട്ടു. ചിലർ മുൻഭാഗത്തെ വാതിലിലൂടെ ഇറങ്ങാൻ ശ്രമിച്ചപ്പോൾ ആ ഭാഗത്ത് നിന്നാണ് പുക വരുന്നത് എന്നതിനാൽ അനുവദിച്ചില്ല. പൈലറ്റിന്റെയും മറ്റു ജീവനക്കാരുടെയും സമയോചിതമായ പ്രവർത്തനമാണു ജീവൻ രക്ഷിച്ചത്. എല്ലാ എമർജൻസി വാതിലുകളും തുറന്നു യാത്രക്കാരെ രക്ഷപ്പെടുത്തുകയായിരുന്നു.
പിൻവശത്തെ വാതിലിലൂടെയും എമർജൻസി എക്സിറ്റിലൂടെയുമാണ് യാത്രക്കാരെല്ലാം 9സെക്കൻഡുകൾ കൊണ്ട് പുറത്തിറങ്ങിയത്. ആർക്കും തങ്ങളുടെ ഹാൻഡ് ബാഗുകളും മറ്റും എടുക്കാൻ സാധിച്ചില്ല. അതിനുള്ള സാവകാശമില്ലായിരുന്നു. പുറത്തിറങ്ങി രക്ഷപ്പെടാൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ കാര്യമായ സഹായമുണ്ടായിരുന്നു. സ്ത്രീകളും കുട്ടികളും പ്രായമുള്ള യാത്രക്കാരുമാണ് പുറത്തിറങ്ങാൻ ഏറെ പ്രയാസമനുഭവിച്ചത്. പുറത്തിറങ്ങിയ ഉടൻ എല്ലാവരും നിലവിളിച്ചുകൊണ്ട് അകലേയ്ക്ക് ഓടി. ചെരുപ്പ് ധരിക്കാതെയാണ് പലരും വിമാനത്തിൽ നിന്ന് ഇറങ്ങിയിരുന്നത്. യുഎഇയിൽ ഇന്ന് നല്ല ചൂടായതിനാൽ പലരുടെയും കാൽപാദം പൊള്ളി. അതൊന്നും ആരും കാര്യമാക്കിയില്ല. ജീവൻ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിൽ ജീവിതത്തിലേക്കുള്ള ഓട്ടത്തെ വിമാനയാത്രക്കാർ ഓർത്തെടുക്കുന്നു.
വിമാനത്തിൽ നിന്ന് ചാടിയിറങ്ങി കഷ്ടിച്ച് രണ്ട് മിനിറ്റ് കഴിഞ്ഞപ്പോഴേയ്ക്കും പൊട്ടിത്തെറി കേട്ടു. ഇവർക്കും ശാരീരികാസ്വസ്ഥതകൾ അനുഭവപ്പെട്ടവർക്കും വിമാനത്താവളത്തിലെ ക്ലിനിക്കിൽ ചികിത്സ നൽകി. ശാരീരികാസ്വാസ്ഥ്യമുണ്ടായവരെ വീൽചെയറിലാണ് വിമാനത്താവളത്തിൽ നിന്ന് പുറത്തുകൊണ്ടുവന്നത്. യാത്രക്കാരെ കാത്ത് വിമാനത്താവളത്തിന് പുറത്ത് ആശങ്കയോടെ ബന്ധുക്കൾ നിന്നിരുന്നു. കൂടാതെ, ലോകത്തെ പ്രമുഖ വാർത്താ ഏജൻസികളുടെ റിപ്പോർട്ടർമാരടക്കം ഒട്ടേറെ മാദ്ധ്യമപ്രവർത്തകരും. യുഎഇ സമയം വൈകിട്ട് മൂന്നരയോടെയായിരുന്നു യാത്രക്കാർ പുറത്തിറങ്ങിയത്.
ജീവനായുള്ള ഓട്ടത്തിനിടെ യാത്രക്കാരിൽ മിക്കവർക്കും ഹാൻഡ് ബാഗുകൾ ഉൾപ്പെടെ നഷ്ടമായി. വിലപ്പെട്ട രേഖകൾ നഷ്ടപ്പെട്ടവരുമുണ്ട്. എങ്കിലും ജീവൻ ബാക്കി കിട്ടിയല്ലോ എന്ന ആശ്വാസത്തിലാണ് എല്ലാവരും. പരുക്കേറ്റവർക്ക് എമിറേറ്റ്സ് വൈദ്യസംഘം അടിയന്തര ശുശ്രൂഷ നൽകി. പരുക്കേറ്റ 10 പേർക്കാണു ചികിൽസ നൽകിയതെന്നാണു വിവരം. ഒരാളെ കിടത്തി ചികിൽസിക്കുന്നതായും അറിയുന്നു. നടപടികൾ പൂർത്തിയാക്കി മൂന്നരയോടെ പുറത്തിറക്കിയ യാത്രക്കാരെ താമസസ്ഥലങ്ങളിൽ എത്തിക്കാൻ എമിറേറ്റ്സ് അധികൃതർ നടപടി സ്വീകരിച്ചു.
90 സെക്കന്റിൽ 282 പേരും പുറത്തെത്തി, എല്ലാം എമിറേറ്റ്സ് ജീവനക്കാരുടെ മിടുക്ക്
മിന്നൽ വേഗത്തിലാണ് യാത്രക്കാരെ എമിറേറ്റ്സ് എയൽലൈൻസ് ജീവനക്കാർ യാത്രക്കാരെ രക്ഷിച്ചത്. വിമാനം ഇടിച്ചിറക്കിയതിനു പിന്നാലെ ഒരുനിമിഷം പോലും പാഴാക്കാതെ 18 ജീവനക്കാർ യാത്രക്കാർക്കു വേണ്ട നിർദ്ദേശങ്ങൾ നൽകുകയും അതിവേഗത്തിൽ എമർജൻസി എക്സിറ്റിലൂടെ സുരക്ഷിതരായി പുറത്തിറക്കുകയുമായിരുന്നു.
അതിവേഗമെന്നാൽ വെറും 90 സെക്കൻഡ്! 10 എമർജൻസി വാതിലുകളിലൂടെ അതിനകം 282 യാത്രക്കാരെയും പുറത്തിറക്കി. എല്ലാവരും പുറത്തിറങ്ങിയ പിന്നാലെ കത്തിയ വിമാനത്തിൽ അൽപ സമയത്തിനുശേഷം രണ്ടു വലിയ സ്ഫോടനങ്ങളുമുണ്ടായി. അതിന് മുമ്പ് എല്ലാവരും പുറത്ത് എത്തി. അല്ലായിരുന്നുവെങ്കിൽ ലോകത്തെ നടുക്കിയ ദുരന്തത്തിന് ദുബായ് സാക്ഷിയായേനേ. എമിറേറ്റ്സ് ജീവനക്കാർക്കു ലഭിക്കുന്ന മികച്ച പരിശീലനമാണു ദുരന്തമുഖത്തു സമചിത്തതയോടെയുള്ള രക്ഷാപ്രവർത്തനത്തിനു സഹായിച്ചതെന്നു വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
ആറുമാസത്തിലൊരിക്കൽ എല്ലാ ജീവനക്കാരും മോക്ക് ഡ്രില്ലിൽ പങ്കെടുക്കണം. തീപിടിത്തം, സാങ്കേതിക തകരാറിനെ തുടർന്നുള്ള അടിയന്തര ലാൻഡിങ്, ക്രാഷ് ലാൻഡിങ് തുടങ്ങിയ എല്ലാ സാഹചര്യങ്ങളും കൃത്രിമമായി സൃഷ്ടിക്കുകയും ജീവനക്കാരെ പരിശീലിപ്പിക്കുകയും ചെയ്യുന്നു. ഭയചകിതരാകാതെ അതിവേഗത്തിൽ സുരക്ഷാ നീക്കങ്ങൾ നടത്താനുള്ള 'പരിചയം' ഉറപ്പാക്കിയതിന് ഫലം കണ്ടു. സമൂഹമാദ്ധ്യമങ്ങളിൽ നിറയെ എമിറേറ്റ്സ് ജീവനക്കാരെ നന്ദിയും അഭിനന്ദനവും അറിയിച്ചുള്ള സന്ദേശങ്ങളാണ്.
ലാൻഡിംഗിന് അഞ്ച് മിനിട്ടുപോലും ബാക്കിയില്ലായിരുന്നു. എല്ലാവരും ഇറങ്ങാനുള്ള മാനസിക ഒരുക്കത്തിലായി. പെട്ടെന്നാണ് വിമാനം ലാൻഡ് ചെയ്യുകയാണെന്ന അറിയിപ്പിനൊപ്പം അപായ സൂചനയും എത്തിയത്. വിമാനം നിന്നാലുടൻ എമർജൻസി വാതിൽ വഴി രക്ഷപ്പെടാനായിരുന്നു നിർദ്ദേശം. ഒരു നിമിഷം യാത്രക്കാരുടെ ഹൃദയം നിശ്ചിലമായി. അവരിൽ ചിലർ കൈ നെഞ്ചത്തു വച്ച് പ്രാർത്ഥിച്ചു. ചിലർ കുഞ്ഞുങ്ങളെ ചേർത്തുപിടിച്ചു. ചിലർ നിലവിളിച്ചു. ചിലർ രക്തം നിലച്ച് മരവിച്ചിരുന്നു.അതിനിടെ വിമാന ജീവനക്കാർ എമർജൻസി വാതിലുകളുടെ സ്ഥാനവും രക്ഷപ്പെടേണ്ട രീതിയും പറഞ്ഞുകൊടുക്കുന്നുണ്ടായിരുന്നു.
ലാൻഡ് ചെയ്തതും എമർജൻസി വാതിൽ തുറന്നതും ഒരുമിച്ചായിരുന്നു. സാധനങ്ങളടങ്ങിയ ഹാൻഡ് ബാഗുകൾ പോലും എടുക്കാതെയാണ് സുരക്ഷാ വാതിലിലൂടെ ചില യാത്രക്കാർ രക്ഷപ്പെട്ടത്. ഇറങ്ങിയവർ റൺവേയിലൂടെ അകലേക്ക് ഓടി. ഇതിനിടയിൽ ചില സ്ത്രീകൾ മുട്ടിടിച്ചു വീണു. യാത്രക്കാർ എല്ലാവരും ഇറങ്ങുന്നതിന് മുമ്പുതന്നെ പുക പടരാൻ തുടങ്ങിയിരുന്നു. അതിനാൽ പലരും ശ്വാസം മുട്ടി ചുമച്ചു. രക്ഷാപ്രവർത്തകർ സന്നദ്ധമായി നിലകൊണ്ടിരുന്നതിനാൽ രക്ഷപ്പെട്ട 300 പേർക്കും സുരക്ഷിത അകലത്തേക്ക് മിനിട്ടുകൾക്കുള്ളിൽ മാറാൻ കഴിഞ്ഞു. അവിടെ ജീവൻ തിരിച്ച് കിട്ടിയ ആനന്ദത്തിൽ പരസ്പരം കെട്ടിപ്പിടിച്ച് കരഞ്ഞു. പിറകിൽ പുകയിൽ വിമാനം ജ്വലിക്കുന്നുണ്ടായിരുന്നു. മുപ്പതു മിനിട്ടോളം കഴിഞ്ഞാണ് വിമാനം പൊട്ടിത്തെറിച്ചത്.
ഞെട്ടിൽ വിട്ടുമാറാതെ ഡോ ഷാജി, മനോധൈര്യത്തിൽ ജീവൻ തിരിച്ചു പിടിച്ച് ഡെയ്സി
ദുബായ് വിമാനത്താവളത്തിൽ തീപിടിച്ച എമിറേറ്റ്സ് വിമാനത്തിന്റെ എമർജൻസി വാതിലിലൂടെ കുട്ടികളുമായി രക്ഷപ്പെടാൻ കഴിഞ്ഞത് ഓമല്ലൂർ താനുശേരിൽ അനുഭവനിൽ ഡെയ്സി ഷിജു രാജുവി(37)ന്റെ മനോധൈര്യം കൊണ്ടു മാത്രം. ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട് പല്ലാരിമംഗലം തോട്ടിന്റെ തെക്കേതിൽ (സൗഭാഗ്യ) ഡോ.കെ.ഷാജിക്കും കുടുംബാംഗങ്ങൾക്കും ഞെട്ടൽ ഇപ്പോഴും പൂർണമായി വിട്ടുമാറിയിട്ടില്ല.
റൺവേയിൽ ഇടിച്ചിറങ്ങിയതിന്റെ ആഘാതത്തിൽ യാത്രക്കാർ ഒന്നാകെ ഉലഞ്ഞു. വിമാനം നിശ്ചലമായതോടെ തീയും പുകയുമുയർന്നു. ഒന്നും ചിന്തിക്കാൻ സമയമുണ്ടായില്ല. മൂന്നുവയസുകാരൻ ഡേവിഡിനെ കൈയിലെടുത്തു. ആഞ്ചലേനയോടു തന്നെ മുറുകെ പിടിക്കാൻ പറഞ്ഞു. സുഹൃത്തിന്റെ രണ്ടു കുട്ടികളെയും ചേർത്തുപിടിച്ച് എമർജൻസി വാതിലിനടുത്തേക്കു പാഞ്ഞു. അപ്പോഴേക്കും വാതിലിനു മുന്നിൽ യാത്രക്കാരുടെ തിക്കും തിരക്കുമായിരുന്നു. ചിലർ എമർജൻസി വാതിലിലൂടെ പുറത്തേക്കു ചാടി.-അത് ജീവിതത്തിലേക്കുള്ള മടങ്ങിവരവായെന്ന് ഡെയ്സി ഓർക്കുന്നു. ഒരുവിധത്തിൽ വിമാനത്തിൽ നിന്നു കുട്ടികളുമായി പുറത്തെത്തിയ ഡെയ്സി ചുട്ടുപൊള്ളുന്ന വെയിലത്തു കൂടി മകനുമായി ഓടി. മകൾ ആഞ്ചലീനയും സുഹൃത്തിന്റെ കുട്ടികളും പിന്നാലെ. സുരക്ഷിതരാണെന്ന് വൈകുന്നേരത്തോടെ ഓമല്ലൂരിലെ ബന്ധുക്കളെ ഫോണിൽ വിളിച്ച് അറിയിച്ചു.
ഡോ.കെ.ഷാജി, ഭാര്യ റീന, മക്കളായ ഷെറിൻ, ശ്രേയ, ശ്രദ്ധയ്ക്കും പറയാനുള്ളതും ഇതേ അനുഭവമാണ്. മക്കളായ ഷെറിൻ, ശ്രേയ, ശ്രദ്ധ എന്നിവരെയാണു ആദ്യം ഞാൻ വാതിലിലൂടെ പുറത്തേക്കു ചാടാൻ അനുവദിച്ചത്, തുടർന്നു ഭാര്യ റീന പുറത്തേക്കു ചാടി. ചാടിയിറങ്ങുന്നതിനിടയിൽ റീനയുടെ കാൽമുട്ടിനു നിസാര പരുക്കേറ്റു. അവസാനം ഷൂസു പോലും ഇല്ലാതെയാണ് ഞാൻ ചാടിയത്. റൺവേയിലൂടെ ഓടുമ്പോഴേക്കും അവിടെ വിമാനത്തിൽ തീ പടരുന്നുണ്ടായിരുന്നു. വിമാനത്താവളത്തിൽ പ്രഥമശുശ്രൂഷ കൃത്യമായി ലഭിച്ചു. പാസ്പോർട്ട് ഒഴികെ ബാക്കിയെല്ലാം അഗ്നി കവർന്നെടുത്തെങ്കിലും എല്ലാവർക്കും പുനർജന്മം കിട്ടിയതിന്റെ വലിയ ആശ്വാസമാണു മനസിൽ നിറയുന്നതെന്നും ഷാജി പറഞ്ഞു.
വിമാനം അപകടത്തിൽപ്പെട്ടെന്ന വാർത്ത അറിഞ്ഞതോടെ നാട്ടിൽ ഏറെ വിഷമിച്ചിരുന്ന ബന്ധുക്കൾക്ക് ആശ്വാസം പകർന്നു വൈകുന്നേരത്തോടെ ഷാജി നാട്ടിലേക്കു ഫോണിൽ വിളിച്ചു തങ്ങൾ സുരക്ഷിതരാണെന്നു മാതാവ് അമ്മിണിയെ അറിയിച്ചു. മകനെയും കുടുംബത്തേയും രക്ഷിച്ചതു ദൈവകൃപയാണെന്നാണു അമ്മിണി പ്രതികരിച്ചത്.
Stories you may Like
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം
- സച്ചിൻ ടെൻഡുൽക്കർ മുംബൈ ഇന്ത്യൻസിൽ നിന്നും രാജിവച്ചോ? സത്യം ഇതാണ്
- രോഹിത്തിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും മാറ്റിയത് സമ്മർദ്ദം കുറയ്ക്കാൻ: മാർക്ക് ബൗച്ചർ
- രഞ്ജി കിരീടം നേടിയ മുംബൈ താരങ്ങൾക്ക് വൻ തുക പാരിതോഷികം
- സഹതാരങ്ങളിൽ വിശ്വാസം അർപ്പിക്കാതെ ഹാർദിക്; കലിപ്പിൽ ബുമ്രയും നബിയും
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്