ലിഗയുടെ കൊലപാതകത്തിന്റെ പേരിൽ സർക്കാരിനെതിരെ ജനവികാരം ഉയർത്തിയതിന്റെ വിരോധം തീരുന്നില്ല; പൊതുപ്രവർത്തകയായ അശ്വതി ജ്വാലയ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ; ലിഗയുടെ പേരിൽ പണം പിരിച്ചു എന്ന പരാതിയിൽ അന്വേഷണം നടത്തുന്നത് മന്ത്രി കടകം പള്ളി പരസ്യമായി അധിക്ഷേപിച്ചതിന് തൊട്ടു പിന്നാലെ; ഹേറ്റ് കാമ്പയിൽ വിളിച്ച ആവേശത്തിൽ സൈബർ സഖാക്കളും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ലാത്വിയൽ സ്വദേശി ലിഗയുടെ കൊലപാതകത്തിന്റെ പേരിൽ സർക്കാരിനെതിരെ ജനവികാരം ഉയർത്തിയ അശ്വതി ജ്വാലയോടുള്ള സർക്കാരിന്റെ വിരോധം തീരുന്നില്ല. തുടക്കം മുതൽ ലിഗയുടെ കുടുംബത്തിനൊപ്പം നിന്ന പൊതുപ്രവർത്തക അശ്വതി മുതലെടുപ്പ് നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ഡിജിപി. സർക്കാരിനെ പ്രതിരോധത്തിലാക്കും വിധം അശ്വതി നടത്തിയ പരാമർശങ്ങൾക്കെതിരേ വ്യാപക പ്രചാരണം വന്നതിനു പിന്നാലെയാണ് നടപടി. ലിഗയുടെ സഹോദരിയെ മുന്നിൽ നിർത്തി പണപ്പിരിവ് നടത്തിയെന്ന് ചൂണ്ടിക്കാട്ടി കോവളം പനങ്ങോട് സ്വദേശി അനിൽ കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടത്.
ദുരൂഹസാഹചര്യത്തിൽ ലിഗയെ കാണാതായതു തുടക്കം മുതലേ സഹോദരി ഇൽസക്കും ഭർത്താവ് ആൻഡ്രൂ ജോനാഥനുമൊപ്പം നിൽന്ന പൊതുപ്രവർത്തകയാണ് അശ്വതി ജ്വാല. കേസിൽ സർക്കാരിനെതിരേ ജനവികാരമുണർത്താൻ അശ്വതിയുടെ ഇടപെടൽ കാരണമായി. ലിഗയുടെ മരണത്തിൽ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരേ ഗുരുതരമായ ആരോപണങ്ങളാണ് അശ്വതി ഉയർത്തിയത്. ഇതിനുപിന്നാലെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അവർക്കെതിരേ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇതിനുശേഷമാണ് കോവളം സ്വദേശി അനിൽകുമാർ അശ്വതിക്കെതിരെ തട്ടിപ്പ് ഉന്നയിച്ച് പരാതി നൽകിയിരിക്കുന്നത്.
വിദേശവനിതയെ മുന്നിൽനിർത്തി പണപ്പിരിവ് നടത്തിയെന്നും കേസെടുക്കണമെന്നും ഡിജിപി ലോക്നാഥ് ബെഹ്റക്കാണ് പരാതി നൽകിയത്. പരാതി പരിഗണിച്ച ഡിജിപി ഐജി മനോജ് എബ്രഹാമിനോടാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. അതേസമയം സർക്കാരിനെതിരേ നിലപാടെടുത്തതിന്റെ പ്രതികാര നടപടിയാണെന്ന ആരോപണം ഉയരുന്നുണ്ട്. ലിഗയുടെ തിരോധാനവും തുടർന്നുണ്ടായ മരണവും സംസ്ഥാനസർക്കാരിന് ഏറെ നാണക്കേടുണ്ടാക്കിയിരുന്നു.
ഇതിന് കാരണമായ അശ്വതിക്ക് പണികൊടുക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ അന്വേഷണമെന്നും വിലയിരുത്തലുണ്ട്. അതേസമയം അശ്വതി സർക്കാരിനെതിരേ ഉന്നയിച്ച നിരവധി കാര്യങ്ങൾ തെറ്റാണെന്ന് സോഷ്യൽമീഡിയയിൽ പ്രചാരണം സജീവമാവുകയാണ്. സൈബർ സഖാക്കൾ അശ്വതിക്കെതിരെ സോഷ്യൽ മീഡിയയിൽ ഹേറ്റ് കാമ്പയിൽ വിളിച്ചതിന് പിന്നാലെയാണ് അശ്വതിക്കെതിരെ അന്വേഷണത്തിനും ഉത്തരവിട്ടിരിക്കുന്നത്. അതേസമയം ലിഗയുടെ മരണത്തിൽ ഭർത്താവിനും സഹോദരി ഇലീസിനും സഹായങ്ങൾ എല്ലാം ചെയ്തുകൊടുത്തത് അശ്വതിയാണ്.
ലിഗയുടെ പേരും പറഞ്ഞ് അശ്വതി അനധികൃത പണപ്പിരിവ് നടത്തിയെന്ന് അനിൽകുമാർ പരാതിപ്പെടുകയായിരുന്നു. 3.8 ലക്ഷം രൂപ ഇത്തരത്തിൽ അശ്വതി പിരിച്ചെടുത്തതായും ഇയാൾ പരാതിയിൽ പറയുന്നു. അടുത്തിടെ അഞ്ച് ഏക്കർ ഭൂമി വാങ്ങാൻ അഡ്വാൻസ് നൽകിയത് അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു. ലിഗയുടെ മരണത്തിൽ തളർന്ന് അന്യനാട്ടിൽ ഒറ്റപ്പെട്ടു പോയ ഭർത്താവ് ജോനാഥൻ ആൻഡ്രൂസിനും സഹദരി ഇലീസിനും തുടക്കം മുതൽ താങ്ങും തണലുമായിരുന്നു അശ്വതി ജ്വാല എന്ന യുവതി. ഇലീസ് പത്രസമ്മേളനം നടത്തിയപ്പോഴും അശ്വതി ജ്വാല ഒപ്പമുണ്ടായിരുന്നു.
അന്യനാട്ടിൽ പ്രതിസന്ധിയിലാക്കപ്പെട്ട രണ്ട് പേർക്ക് ആശ്രയമായ യുവതിയെ മനപ്പൂർവ്വം കേസിൽ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന പ്രതിഷേധമാണ് ഉയരുന്നത്. ലിഗ വിഷയത്തിൽ സർക്കാരിനെതിരെ എടുത്ത നിലപാടിൽ അശ്വതിയെ നിശബ്ദമാക്കാനുള്ള നീക്കമാണ് ഇതിലൂടെ സർക്കാർ നടത്തുന്നതെന്ന ആക്ഷേപമാണ് ഇതിലൂടെ ഉയരുന്നത്. സോഷ്യൽമീഡിയയിലൂടെ അശ്വതിക്കെതിരെ സൈബർ സഖാക്കൾ ശക്തതമായ ആക്രമണമാണ് നടത്തുന്നത്. ഇവർ അശ്വതിക്കെതിരെ ഹേററ് കാമ്പയിനും ആരംഭിച്ചു.
എന്നാൽ സമൂഹത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച സാമൂഹിക പ്രവർത്തകയാണ് ആരോരുമില്ലാത്ത നാട്ടിൽ ഒറ്റപ്പെട്ടു പോയ വിദേശികളെ സഹായിച്ചതിന്റെ പേരിൽ വേട്ടയാടപ്പെടുന്നത്. ലിഗയുടെ കുടുംബം തന്നെ കാണാൻ ശ്രമിച്ചിട്ടില്ല എന്നാണ് മുഖ്യമന്ത്രി മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത്. അവർ കാണാൻ ആഗ്രഹിക്കുന്നെങ്കിൽ കാണുന്നതിന് ഒരു തടസ്സവുമില്ല. അങ്ങനെ ഒരു സംഭവമുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എന്നാൽ മുഖ്യമന്ത്രിയുടെ ഈ വാദം പൊളിക്കുന്നതായിരുന്നു അശ്വതിയുടെ വിശദീകരണം. ഇൽസ, ആൻഡ്രൂസ് എന്നിവരോടൊപ്പം മുഖ്യമന്ത്രിയെ കാണാൻ ഭഗീരഥ ശ്രമം നടത്തിയതായും അശ്വതി പറയുന്നു.
ലിഗയെ കാണാതായ അന്നു മുതൽ നിഴൽ പോലെ കൂടെ നിന്നതു താനാണ്. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്കു ശ്രമിച്ചിരുന്നു. അശ്വതി ആദ്യം ശ്രമിച്ചത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജനെ ബന്ധപ്പെടാനാണ്. അദ്ദേഹം സുഖമില്ലാതെ ഓഫീസിൽ വരാതിരുന്നതുകൊണ്ടു മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്കുള്ള അനുമതി നൽകുന്ന പേഴ്സണൽ സ്റ്റാഫ് അംഗവുമായി ബന്ധപ്പെട്ടു. മാർച്ച് 22നു മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിന്റെ ഫോണ്‍ നന്പറിൽ വിളിച്ചു. നിയമസഭ നടക്കുന്ന സമയമായതിനാൽ പിറ്റേ ദിവസം രാവിലെ നിയമസഭയിൽ വരാൻ നിർദ്ദേശിച്ചു.
തുടർന്നു ഞങ്ങൾ മൂന്നു പേരും കൂടി 23നു രാവിലെ ഒൻപതു മുതൽ അദ്ദേഹത്തെ വിളിച്ചെങ്കിലും അദ്ദേഹം ഫോൺ എടുത്തില്ല. പത്തുമണിയോടെ നിയമസഭാ പരിസരത്തെത്തി. നിയമസഭയിൽ കയറാൻ ശ്രമിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. ഇൽസയും ആൻഡ്രുവും മുഖ്യമന്ത്രിയുടെ ഓഫീസിലോ വീട്ടിലോ എത്തിയില്ല എന്നതു സാങ്കേതികമായി ശരിയാണ്. അവരെ അകത്തേയ്ക്കു പ്രവേശിക്കാൻ സമ്മതിച്ചില്ലെന്നാണു ശരിയെന്നും അശ്വതി പറഞ്ഞു.
മാർച്ച് 22ലേയും 23ലേയും രവീന്ദ്രന്റെ കോൾ ലിസ്റ്റ് പരിശോധിച്ചാൽ മാത്രം മതി സത്യം തെളിയാൻ. നിയമസഭയിലെ സെക്യൂരിറ്റി രജിസ്റ്റർ പരിശോധിച്ചാലും കാര്യം വ്യക്തമാകും. ഏതു പാതിരാത്രിക്കും ഏതു കൊച്ചുവെളുപ്പിനും ആരെയും കാണാൻ തുറന്നിട്ട വാതിലുമായി ഒരു മുഖ്യമന്ത്രി കേരളം ഭരിച്ചിരുന്നു എന്ന കാര്യം സന്ദർഭവശാൽ ഓർത്തുപോകുന്നു എന്നും അശ്വതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ അശ്വതിയെ ആർഎസ്എസ് എന്ന് മുദ്ര കുത്താനുള്ള ശ്രമവും നടന്നു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും അശ്വതി ജ്വാലയെ കടന്നാക്രമിച്ചു. ഇതിന് പിന്നാലെയാണ് അശ്വതിക്കെതിരെ അന്വേഷണവും വന്നിരിക്കുന്നത്.
Stories you may Like
- പൂവാറിലെ വിവാഹ തട്ടിപ്പിൽ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തിട്ടും പൊലീസിന് മുന്നിലൂടെ വിലസി നടക്കുന്നു
- വിവാഹ തട്ടിപ്പിൽ ഇരയായ നെയ്യാറ്റിൻകരയിലെ 65കാരൻ മറുനാടനോട്
- അശ്വതി അച്ചുവിനെ പുവ്വാർ പൊലീസ് പൊക്കിയ കഥ
- ബയേൺ മ്യൂണിക്ക് ബുണ്ടസ് ലിഗ ചാമ്പ്യന്മാർ
- യശസ്വി ജയ്സ്വാളിന്റെ കരിയർ മാറ്റിമറിച്ചത് രോഹിത് ശർമയുടെ ആ ഒറ്റ ഫോൺ കോൾ
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയെക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ബാങ്ക് ലോക്കർ മുറിയിൽ വിഷവാതകം; സ്വർണം വയ്ക്കാൻ ലോക്കർ മുറിയിൽ പ്രവേശിച്ച മൂന്ന് ജീവനക്കാരികൾ അബോധാവസ്ഥയിൽ ആശുപത്രിയിൽ; കാർബൺ മൊണോക്സൈഡ് വാതകത്തിന്റെ സാന്നിധ്യം സംശയിക്കുന്നതായി പൊലീസ്
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍