ചട്ടങ്ങൾക്ക് പുല്ലുവില കൽപ്പിച്ച് എൻട്രൻസ് കോച്ചിങ് സെന്ററുകൾ കൊഴുക്കുന്നു; വേനൽ അവധിയിലെ കൊടും ചൂടിലും കോച്ചിംഗിന്റെ തീവ്രത; മണിക്കൂറിന് 2000 രൂപ വരെ വാങ്ങി അദ്ധ്യാപകരും; തുരു തുരാ പരീക്ഷകളും രക്ഷിതാക്കളുമായി അഭിമുഖവും; എൻട്രൻസ് പരിശീലനകേന്ദ്രങ്ങളിൽ കോച്ചിംഗും കാശിനായുള്ള കുത്തിപ്പിഴിയലും തകൃതി
കോട്ടയം: സ്വകാര്യമേഖലയിൽ തഴച്ചുവളരുന്ന എൻട്രൻസ് പരീശീലനകേന്ദ്രങ്ങൾ സിബിഎസ്ഇയുടെയും സംസ്ഥാന സർക്കാരിന്റെയും ചട്ടങ്ങൾക്കു പുല്ലുവിലയാണു കൽപിക്കുന്നത്. പണക്കൊഴുപ്പും ഉന്നത സ്വാധീനവും മൂലം നിയമങ്ങൾ ഇവിടെ കണ്ണടയ്ക്കുകയാണ് പതിവ്. സിബിഎസ്ഇയുടെ ഫലം വരുന്നതിന് മുമ്പേ തന്നെ പ്രവേശനം നൽകി അടുത്ത വർഷത്തേക്കുള്ള സ്കൂൾ സെന്ററുകളിലെ ക്ലാസുകൾ മിക്കയിടത്തും ആരംഭിച്ചുകഴിഞ്ഞു. പത്താംക്ളാസ് ബോർഡ് പരീക്ഷയ്ക്കു മുമ്പു തന്നെ പരിശീലന കേന്ദ്രം സ്കൂൾ സെന്ററുകളിൽ ഒരു മോക്ക് ടെസ്റ്റ് നടത്തും.
ഇതിൽ യോഗ്യരാകുന്ന ഏതാണ്ട് എല്ലാവരെയും തന്നെ പതിനൊന്നാം ക്ളാസ് മുതലുള്ള തീവ്ര എൻട്രൻസ് പരീശിലനത്തിന് തെരഞ്ഞെടുക്കും. പത്താംക്ളാസ് പാസാകുന്നവർക്ക് രണ്ടുവർഷത്തെ പരിശീലനമാണ് നൽകുക. എൻട്രൻസ് പരീശിലന കേന്ദ്രത്തിലെ അധികൃതർ സ്കൂളുകളിലെത്തിയാണ് ക്ളാസ് എടുക്കുന്നത്. പത്താംക്ളാസ് റിസൽട്ട് വരാതെ എങ്ങനെ പതിനൊന്നിന്റെ എൻട്രൻസ് പരീശീലനം തുടങ്ങുമെന്നാണെങ്കിൽ എല്ലാം ഒരു അഡ്ജസ്റ്റ്മെന്റല്ലേ എന്നാവും മറുപടി. കോട്ടയത്തും, മാന്നാനത്തും, ചങ്ങനാശേരിയിലും, കാഞ്ഞിരപ്പള്ളിയിലും, തിരുവനന്തപുരത്തും, തൃശൂരും എല്ലാം ക്ളാസ് തിരുതകൃതിയാണ്.
വേനലവധിക്ക് ക്ളാസ് പാടില്ലെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ കർശന നിർദേശമുണ്ട്. ഇതിന് സിബിഎസ്ഇ പാഠ്യക്രമം പിന്തുടരുന്ന സ്കൂളുകളെ ഒഴിച്ചു നിർത്തിയിട്ടില്ല. കാരണം കൊടുംചൂടിൽ അധ്യയനം വേണ്ടെന്ന തീരുമാനത്തിന്റെ ഭാഗമാണ് ഈ സർക്കുലർ. എന്നാൽ നമ്മുടെ എൻട്രൻസ് പരീശിലന സ്കൂൾ സെന്ററുകൾക്ക് ഇതൊന്നും ബാധകമല്ല. ഇവിടെ രാവിലെ എട്ടര മുതൽ വൈകുന്നരം വരെ ക്ളാസുണ്ട്. ഇക്കാര്യം എല്ലാവർക്കും അറിയുകയും ചെയ്യാം. പക്ഷേ പരിശോധനയില്ല. റെയ്ഡില്ല. കാരണം തൊട്ടാൽ പൊള്ളും.
പ്രധാന എൻട്രൻസ് പരീശീലന കേന്ദ്രത്തിൽ നിന്നുള്ള ബസിലാണ് അദ്ധ്യാപകർ എത്തുന്നത്. ഇവർക്ക് ഒരു മണിക്കൂറിന് 600 മുതൽ രണ്ടായിരം വരെയാണ് അദ്ധ്യാപകർക്ക് എൻട്രൻസ് കേന്ദ്രങ്ങളിലെ നിരക്ക്. കോളജ് അദ്ധ്യാപകർക്ക് ഒരു നിരക്കും. ഇതര സിബിഎസ്ഇ സ്കൂളുകളിലെ അദ്ധ്യാപകർക്ക് മറ്റൊരു പാക്കേജുമാണ്. സർക്കാർ സർവീസിലുള്ള പലരും ലീവെടുത്ത് ഇത്തരം എൻട്രൻസ് കേന്ദ്രങ്ങളിൽ സ്ഥിരം ഫാക്കൽറ്റിയാണ്. പാലായിലുള്ള ഒരു പ്രമുഖ കേന്ദ്രം അദ്ധ്യാപകരെ തെരഞ്ഞെടുക്കുന്നത് തന്നെ ചില പ്രത്യേക മാനദണ്ഡങ്ങൾ നോക്കിയാണ്. തങ്ങളുടെ താൽപര്യങ്ങൾക്ക് യോജിക്കാത്തവർ എത്ര കേമന്മാരാണെങ്കിലും കുത്തിനോവിച്ച് പുറത്താക്കും.
തൃശൂരിലെ എൻട്രൻസ് പരീശീലന സ്ഥാപനത്തിലെ കടുകട്ടിയായ പരീശിലനം മലയാളത്തിലെ ഒരു ചലച്ചിത്രത്തിൽ തന്നെ കടന്നുവരികയുണ്ടായി. ഓംശാന്തി ഓശാന എന്ന ചിത്രത്തിൽ നസ്രിയ അവതരിപ്പിച്ച കഥാപാത്രത്തിലൂടെയാണ് ഈ രംഗത്തെ കുട്ടികൾ അനുഭവിക്കുന്ന മാനസിക പിരിമുറുക്കം പുറം ലോകം ഇതാദ്യമായി അറിഞ്ഞത്. എങ്കിലും മുഖ്യധാരാ മാധ്യമങ്ങളിലൊന്നും കടുത്ത മനുഷ്യാവകാശ ലംഘനം വാർത്തയായില്ല. റബറിന്റെ നാട്ടിലെ പരീശിലീന കേന്ദ്രത്തിൽ ക്ളാസിൽ ഇരിക്കുക എന്ന ധർമം മാത്രമേ കുട്ടികൾ അനുഷ്ഠിക്കേണ്ടതുള്ളൂ. അവരെ അസ്വസ്ഥരാക്കാൻ പോകാറില്ല.
അൻപതോളം കുട്ടികൾ ഉള്ളതിനാൽ അദ്ധ്യാപകർക്ക് വ്യക്തിപരമായി ശ്രദ്ധിക്കാനും കഴിയില്ല. കൂടാതെ ഓരോരുത്തർക്കും കൃത്യമായ പാഠഭാഗവും അത് എടുത്തു തീർക്കേണ്ട സമയവും നൽകിയിട്ടുണ്ട്. അതുകൊണ്ടു തന്നെ കുട്ടികളെ വിലയിരുത്താൻ അവർ മെനക്കെടാറുമില്ല. ആകെ പിന്നെയുള്ളത് ഇടയ്ക്കിടെയുള്ള പരീക്ഷയാണ്. ഏറെ കുട്ടികളെ പരീശിലിപ്പിക്കുന്നതിനാൽ റിസൽട്ട് ഇവർക്ക് പ്രശ്നമില്ല. കുറച്ചുപേർക്ക് സെലക്ഷൻ ഉറപ്പാണ്. അവരുടെ വർണചിത്രം പത്രത്താളിൽ നിറച്ച് അടുത്ത വർഷത്തേക്കുള്ള വിദ്യാർത്ഥികളെ ആകർഷി്ക്കാം.
സ്കോളർഷിപ്പാണ് എൻട്രൻസ് പരീശിലനസ്ഥാപനങ്ങളുടെ ഒരു പ്രധാന ചൂണ്ട. വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും കോർത്തെടുക്കാനുള്ള മാസ്മരികത ഈ ചൂണ്ടയ്ക്കുണ്ട്. എൻട്രൻസ് പരീശീലനത്തിന് തെരഞ്ഞെടുക്കുന്നതിനുള്ള സ്ക്രീനിങ് ടെസ്റ്റ് എഴുതി ഒരു ദിവസത്തിനുള്ളിൽ തന്നെ എല്ലാവർക്കും എസ്എംഎസ് ലഭിക്കും. നിങ്ങളുടെ കുട്ടി സെലക്ട് ചെയ്യപ്പെട്ടിരിക്കുന്നുവെന്നും നിശ്ചിത തീയതിയിൽ ഫീസടയ്ക്കണമെന്നുമാണ് എസ്എംഎസ്. ഈ എസ്എംഎസിൽ കുട്ടിക്ക് പരീക്ഷയിലെ മികവ് അനുസരിച്ച് ഇത്ര ശതമാനം കിഴിവ് ലഭിക്കുമെന്ന് പ്രത്യേകം പരാമർശിക്കും. ഫീസ് കുത്തനെ ഉയർത്തിയ ശേഷമാണ് ഈ സ്കോളർഷിപ്പ് ഡിസ്കൗണ്ട് സെയിൽ നടത്തുന്നത്. പരീക്ഷ എഴുതിയ ഏകദേശം എല്ലാവരെയും തന്നെ പല തലത്തിലുള്ള ഡിസ്കൗണ്ട് ഓഫർ നൽകി വലയിലാക്കും. ഇത് ബിസിനസ് സീക്രട്ടാണ്.
ദേശീയ മത്സര പരീക്ഷകൾക്കായി പ്രത്യേക കോച്ചിംഗിന് ഒരു കേന്ദ്രം നാലുവർഷം മുമ്പ് ശ്രമം തുടങ്ങിയതാണ്. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ മെഡിക്കൽ സയൻസസ് (എയിംസ്) ബാച്ച് ആരംഭിക്കുകയും ചെയ്തു. പക്ഷേ പരീക്ഷ കഴിഞ്ഞപ്പോഴാണ് കാര്യം പിടികിട്ടിയത്. ഇവിടുത്തെ പരീശിലന പരിപ്പ് വേവില്ല. കുട്ടികളിൽ ആർക്കും തന്നെ യോഗ്യത നേടാനായില്ല. രക്ഷിതാക്കളുമായുള്ള കൂടിക്കാഴ്ച്ചയാണ് മറ്റൊരു ഹോബി. രക്ഷിതാക്കളെ അവസാന നിമിഷം വരെയും പ്രതീക്ഷയുടെ തണലിൽ തന്നെ നിർത്തും. ആദ്യ ടേമിൽ കിട്ടിയില്ലെങ്കിൽ റിപ്പീറ്റ് ചെയ്യാം. അവിടെയും പോയാൽ പിന്നെയും. എന്തായാലും പരീശീലന സ്ഥാപനത്തിന് നഷ്ടമില്ലല്ലോ.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍