ഹനീഫ് മൗലവിക്ക് ജാമ്യം ലഭിച്ചത് ഇടി മുഹമ്മദ് ബഷീറിന്റെ സമയോചിതമായ ഇടപെടൽമൂലം; ഭീകരത മുദ്രകുത്തപ്പെടുമെന്ന് ഭയന്ന് വീട്ടുകാർ പോലും മാറി നിന്നപ്പോൾ മുംബൈയിൽ പോയി കേസ് നടത്തിയത് പൊന്നാനി എംപി
മുംബൈ:ഐസിസ് ഭീകരനായി മുദ്രകുത്തിയ ഹനീഫ് മൗലവിക്ക് ജാമ്യം ലഭിച്ചത് പൊന്നാനി എംപി ഇടി മുഹമ്മദ് ബഷീറിന്റെ ഇടപെടൽ കാരണം.മലയാളി യുവാക്കൾ നാടുവിട്ട് ഐ.എസിൽ ചേർന്ന കേസിൽ അറസ്റ്റിലായ കാസർകോട് സ്വദേശി ഹനീഫ് മൗലവിക്ക് മുംബൈയിലെ പ്രത്യേക എൻഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. 12,000 രൂപ കൊടുത്ത് മലയാളിയായ ഒരു വക്കീലിനെ കേസ് ഏൽപിച്ചുവെന്നതല്ലാതെ കേസ് നടത്തിപ്പിൽ ഒരു പുരോഗതിയുമില്ലെന്ന് ബന്ധുക്കൾ എംപിയെ അറിയിച്ചതോടെയാണ് ഹനീഫ് മൗലവിക്ക് ജാമ്യം ലഭിക്കുന്നതിൽ കൃത്യമായി ഇടപെടാൻ മുഹമ്മദ് ബഷീറിന് കഴിഞ്ഞത്. കേസിന്റെ തുടർ വാദങ്ങൾ കേരളത്തിലേക്ക് മാറ്റാനുള്ള അപേക്ഷയും മുതിർന്ന അഭിഭാഷകരെ കൊണ്ട് ഇ.ടി സമർപ്പിച്ചു.
മുഖ്യധാരാ മുസ്ലിം സംഘടനകളോ മാദ്ധ്യമങ്ങളോ സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയോ നിയമസഹായം നൽകുകയോ ചെയ്യാതിരുന്ന സമയത്താണ് ബഷീർ ഇടപെടുന്നത്.ആരും സഹായിക്കാനില്ലാത്ത സ്ഥിതി വളരെ വിഷമകരമാമെന്നും വേദനാജനകമാണെന്നു സഹോദരൻ ഷാഹുൽ നേരത്തെ പറഞ്ഞിരുന്നു. ഹനീഫ് മൗലവി മത പഠന ക്ലാസെടുത്തപ്പോൾ കാണാതായ ആളും അതിൽ പങ്കെടുത്തുവെന്നതായിരുന്നു ഹനീഫ് ചെയ്ത കുറ്റം. കേരളത്തിൽ പീസ് സ്കൂളിനും ശംസുദ്ദീൻ പാലത്തിനും എതിരെയുള്ള നീക്കങ്ങൾ മുസ്ലിം ലീഗടക്കമുള്ള പാർട്ടികളും സംഘടനകളും ചർച്ചയാക്കിയപ്പോൾ ഹനീഫിന്റെ വിഷയം ചർച്ച ചെയ്യാൻ പോലും പലരും ഭയപ്പെട്ടിടത്താണ് ഇടി മുഹമ്മദ് ബഷീർ കുടുംബത്തിന് സഹായവുമായി എത്തിയത്. ഇ.ടി മുഹമ്മദ് ബഷീറിന്റെ വിഷയത്തിലെ ഇടപെടലിനെക്കുറിച്ച് മാദ്ധ്യമം ദിനപത്രത്തിൽ ഹസനുൽ ബന്നയുടെ ലേഖനം വിശദീകരിക്കുന്നു.
മലബാറിൽ നിന്നു ദുരൂഹ സാഹചര്യത്തിൽ കാണാതായ കാസർകോട് പടന്ന സ്വദേശി അഷ്ഫാഖിന്റെ പിതാവ് മജീദിന്റെ പരാതി അടിസ്ഥാനമാക്കിയാണ് മൗലവിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കാസർകോട്ടുവച്ച് ഹനീഫ് മൗലവി നടത്തിയ മതപഠനക്ലാസുകളിലൂടെയാണ് യുവാക്കൾ തീവ്രവാദത്തിലേക്ക് ആകൃഷ്ടരായത് എന്നായിരുന്നു അന്വേഷണസംഘത്തിന്റെ നിഗമനം. മുസ്ലിം നാമദാരികളെ ഭീകരവാദത്തിന്റെ പേരിൽ പീഡിപ്പിക്കുന്ന പതിവ് ശൈലിയാണ് ഇവിടെയും സ്വീകരിക്കപ്പെട്ടത്.
ഹനീഫ് മൗലവിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച് നാലു മാസമെങ്കിലും പിന്നിട്ട സമയത്താണ് പെരിങ്ങത്തൂരിലും പടന്നയിലുമുള്ള ഒന്ന് രണ്ടാളുകൾ ഇ.ടി. മുഹമ്മദ് ബഷീറിനെ കണ്ട് ആ കുടുംബത്തിന്റെ സങ്കടമറിയിച്ചത്. ഭീകരക്കേസായതിനാൽ ഒരു മനുഷ്യൻപോലും തിരിഞ്ഞുനോക്കാനില്ലാത്ത, മര്യാദക്ക് കേസ് ഏറ്റെടുത്ത് നടത്താൻപോലും ആളില്ലാത്ത ഹനീഫ് മൗലവിയുടെ കാര്യത്തിൽ കഴിയുന്നതെന്തെങ്കിലും ചെയ്യാൻ ആ മനുഷ്യർ ആവശ്യപ്പെട്ടു. മുമ്പ് നിയമസഭയിലേക്ക് ഇ.ടി. ബഷീർ മത്സരിച്ചിരുന്ന കാലത്തെ പരിചയത്തിലാണ് ആ മനുഷ്യർ തങ്ങളുടെ സങ്കട ഹരജിയുമായി ഇ.ടിയെ സമീപിച്ചത്. തുടർന്ന് വിഷയം പഠിക്കാനായി ഹനീഫ് മൗലവിയുടെ ബന്ധു ഫക്രുദ്ദീനെ വിളിച്ചപ്പോൾ ബഷീറിന് വിഷയത്തിന്റെ ഭീതിദമായ അവസ്ഥ ബോധ്യപ്പെട്ടു.
ഹനീഫിന്റെ ബന്ധുക്കൾ പറഞ്ഞതനുസരിച്ച് ഇ.ടി അഭിബാഷകനെ വിളിച്ച് കാര്യങ്ങൾ തിരക്കുകയായിരുന്നു.കേസ് സ്വമേധയാ നടത്താൻ കഴിയാത്തതുകൊണ്ട് മറ്റൊരു അഭിഭാഷകനെ ഏൽപ്പിച്ചുവെന്നാണ് അയാൾ ഇ.ടിയോട് പറഞ്ഞത്. കേസ് മു്ന്നോട്ട് കൊണ്ട് പോകാൻ എംപി നിർദ്ദേശം നൽകിയപ്പോൾ അഭിഭാഷകൻ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയായിരുന്നു. പിന്നീട് കേസിനായി മുംബൈയിലേക്ക് പോകുന്ന കാര്യം പറഞ്ഞപ്പോൾ ബന്ധുക്കൾക്ക് ഭയമായിരുന്നു. ഭീകരക്കേസായതിനാലാണ് ബന്ധുക്കൾ ഭയപ്പെട്ടത്. ഹനീഫിനെ ജയിലിൽ കൊണ്ട് പോയ ശേഷം ആരും തന്നെ അവിടേക്ക് പോയി അയാളെ കണ്ടില്ലെന്ന കാര്യം അറിയിച്ചപ്പോൾ ഭയപ്പെടാതെ ഒപ്പം വരാൻ നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് ഇവർ മുംബൈയിലെത്തിയാണ് പുതിയ അഭിഭാഷകനെക്കൊണ്ട് ജാമ്യാപേക്ഷ ആദ്യമായി സമർപ്പിച്ചു.
ജാമ്യാപേക്ഷ നൽകിയപ്പോൾ എൻ.ഐ.എ ശക്തമായി എതിർത്തു. അന്വേഷണം പുരോഗമിക്കുകയാണെന്നും ഹനീഫ് മൗലവിയുടെ മൊബൈൽ ഫോണിന്റെ ഫോറൻസിക് പരിശോധന കഴിഞ്ഞിട്ടുണ്ടെന്നും ഐ.എസിൽ ചേരാൻ പാലക്കാട്, കണ്ണൂർ ജില്ലയിൽനിന്ന് പോയവരുമായി അദ്ദേഹം ബന്ധപ്പെട്ടിട്ടുണ്ടെന്നും കേസിൽ കുറ്റപത്രം സമർപ്പിക്കാനിരിക്കുകയാണെന്നുമെല്ലാം വാദിച്ച് എൻ.ഐ.എ ആദ്യ ജാമ്യാപേക്ഷ ഡിസംബർ 23ന് തള്ളിച്ചു. മുംബൈയിലെ ഈ നീക്കങ്ങൾക്കിടയിലാണ് ഹനീഫ് മൗലവിയുടെ അറസ്റ്റിന് കാരണമായ മൊഴി നൽകിയെന്ന് എൻ.ഐ.എ പറഞ്ഞ മജീദ് താൻ അത്തരത്തിലൊരു മൊഴി നൽകിയിട്ടില്ളെന്ന് വെളിപ്പെടുത്തുന്നത്. എൻ.ഐ.എ കൊണ്ടുവന്ന കടലാസിൽ തന്നെ ഒപ്പുവെപ്പിക്കുകയാണ് ചെയ്തതെന്നും അയാൾ വെളിപ്പെടുത്തി.
ഈ വെളിപ്പെടുത്തലിന്റെ കാര്യം ഇ.ടി തന്നെ നേരിട്ട് അഭിഭാഷകനെ വിളിച്ച് അറിയിക്കുകയായിരുന്നു. ജാമ്യം എന്തായാലും ലഭികക്ുമെന്നും പി്നനീട് ഭീകരക്കേസ് കെട്ടിചമച്ചതാമെ്നന് തെളിയിക്കാനാണ് ഈ വെളിപ്പെടുത്തൽ സഹായകമാവുകയെന്ന് അഭിഭാഷകൻ ഇ.ടിയെ അറിയിക്കുകയായിരുന്നു. കോടതി നിർദ്ദേശിച്ച സമയത്ത് ഹനീഫ് മൗലവിക്കെതിരെ കുറ്റപത്രം സമർപ്പിക്കാൻ എൻഐഎക്കും കഴിഞ്ഞിരുന്നില്ല.ഇത് ചൂണ്ടിക്കാട്ടി മറ്റൊരു അപേക്, കൂടി നൽകാൻ ഇ.ടി നിർദ്ദേശിക്കുകയായിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനാലാണ് കുറ്റ പത്രം സമർപ്പിക്കാത്തതെന്ന ഉദ്യോഗസ്ഥരുടെ വാദം കോടതി നിരസിക്കുകയുമായിരുന്നു. ശക്തമായ നിലപാടെടുത്ത ജഡ്ജി കുറ്റപത്രം സമർപ്പിക്കുന്നതുവരെ ഇനിയും കാത്തുനിൽക്കാനാവില്ളെന്ന് വ്യക്തമാക്കി. കുറ്റപത്രം പിന്നീട് സമർപ്പിക്കാൻ പറഞ്ഞ് ജാമ്യം അനുവദിച്ച് ഉത്തരവിടുകയും ചെയ്തു.
മതപണ്ഡിതനായ ഹനീഫ് മൗലവിയുടെ അറസ്റ്റ് പടന്നയിലും പെരിങ്ങത്തൂരിലും അദ്ദേഹത്തെ അടുത്തറിയുന്നവരിൽ മാത്രമല്ല, കേരളത്തിലെ ന്യൂനപക്ഷ വിഭാഗത്തിനിടയിൽ ഉടനീളം നീറിപ്പുകഞ്ഞിട്ടും യു.എ.പി.എ ഭീതി മൂലം ഒരാളും അടുക്കാൻ തയാറാകാതിരുന്ന അവസരത്തിലാണ് മൗലവിയുടെ കുടുംബത്തെയും കൊണ്ട് ഇ.ടി. മുഹമ്മദ് ബഷീർ മുംബൈക്ക് പറന്നത്. തിരക്കഥയുണ്ടാക്കി എൻ.ഐ.എ കോടതിയിൽ സമർപ്പിക്കും മുമ്പ് പടന്നയിലെയും പെരിങ്ങത്തൂരിലെയും സഹൃദയരുടെ അഭ്യർത്ഥന മാനിച്ച് ഇടപെടാൻ ഇ.ടി മുഹ്മമദ് ബഷീർ മുന്നോട്ട് വന്നില്ലായിരുന്നു എങ്കിൽ മുംബൈയിലെ കൽതുറുങ്കിൽ ജാമ്യമില്ലാതെ ഭീകരവാദിയെന്ന് മുദ്രകുത്തപ്പെട്ട് കഴിയാനായിരുന്നേനെ ഹനീഫ് മൗലവിയുടേയും യോഗം.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍