Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗുജറാത്ത് കലാപത്തിൽ മോദിക്കെതിരായി നിലപാടെടുത്ത മുൻ ഡിജിപിയെ വട്ടം കറക്കി തിരുവനന്തപുരത്തെ വാടകക്കാരൻ; അനധികൃത നിർമ്മാണം നടത്തിയതിനു കോടതി ഉത്തരവുണ്ടായിട്ടും ഒഴിഞ്ഞു പോയില്ല; പിണറായിക്കു പരാതി നൽകി ആർ ബി ശ്രീകുമാർ

ഗുജറാത്ത് കലാപത്തിൽ മോദിക്കെതിരായി നിലപാടെടുത്ത മുൻ ഡിജിപിയെ വട്ടം കറക്കി തിരുവനന്തപുരത്തെ വാടകക്കാരൻ; അനധികൃത നിർമ്മാണം നടത്തിയതിനു കോടതി ഉത്തരവുണ്ടായിട്ടും ഒഴിഞ്ഞു പോയില്ല; പിണറായിക്കു പരാതി നൽകി ആർ ബി ശ്രീകുമാർ

അരുൺ ജയകുമാർ

തിരുവനന്തപുരം: വാടകയ്ക്കെടുത്ത കെട്ടിടത്തിൽ അനധികൃത നിർമ്മാണ പ്രവർത്തനം നടത്തിയതിന് കെട്ടിടമൊഴിഞ്ഞുപോകാൻ കോടതി ഉത്തരവുണ്ടായിട്ടും കുലുക്കമില്ലാതെ വാടകക്കാരൻ. ഗുജറാത്ത് കലാപം നടന്ന സമയത്ത് അവിടുത്തെ ഡിജിപി ആയിരുന്ന ആർ.ബി ശ്രീകുമാറിന്റെ ഭാര്യയുടെ പേരിലുള്ള തിരുവനന്തപുരത്തെ കെട്ടിടത്തിലാണ് വാടക്കാരൻ അനധികൃതമായി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിരിക്കുന്നത്.

ഇതിനെതിരെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾക്കും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും അന്നത്തെ നഗര വികസന വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലിക്കും പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. ഭൂമാഫിയക്കെതിരെ നടപടിയെടുക്കാനുള്ള അധികാരികളുടെ മടിയാണ് തനിക്ക് ഇത്തരമൊരു അവസ്ഥയുണ്ടാകാനുള്ള കാരണമെന്ന് ആർ.ബി ശ്രീകുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു.

ഗ്രാന്റ്ടെക് കൺസ്ട്രക്ഷൻസ് എന്ന കമ്പനി നടത്തുന്നതിനായിട്ടാണ് സലിം കബീർ എന്നയാൾ 2008ലാണ് കെട്ടിടം വാടകയ്ക്കെടുത്തത്.2012 നവംബർ വരെ വാടക കൃത്യമായി നൽകുകയും ചെ്തിരുന്നു. എന്നാൽ പിന്നീട് ഇയാളുടെ സ്വഭാവം മാറുകയും വാടക നൽകാതാവുകയും ചെയ്യുകയായിരുന്നു. വാടക നൽകാത്തതിന് പുറമെ ഇയാൾ കെട്ടിടത്തിനു മുന്നിൽ സ്റ്റീൽ പൈപ്പുകൾ ഘടിപ്പിച്ച് ഷീറ്റുകൾ അടിച്ച അവസ്ഥയിലേക്ക് മാറ്റുകയായിരുന്നു. ഇവർക്കൊപ്പം തന്നെ കെട്ടിടത്തിന്റെ മുകളിലത്തെ നില ഒരു ട്രാവൽ ഏജൻസിക്ക് വാടകയ്ക്ക് നൽകിയിരുന്നു. എന്നാൽ സലിം കബീർ നടത്തിയ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ കാരണം ട്രാവൽ ഏജൻസിയുടെ പരസ്യ ബോർഡ് ഉൾപ്പടെ മറയുകയും അതിനെ തുടർന്ന് ബിസിനസ് കുറഞ്ഞത് കാരണം കെട്ടിടം വിട്ട് പോവുകയുമായിരുന്നു.

അനധികൃതമായ് കെട്ടിടത്തിൽ നിർമ്മാണപ്രവർത്തനം നടത്താനുള്ള അനുമതി എങ്ങനെ ലഭിച്ചു ന്നെ ചോദ്യത്തിന് ആർബി ശ്രീകുമാർ വാക്കാൽ സമ്മതം നൽകി എന്നാണ് സലിം നൽകുന്ന വിശദീകരണം. എ്നനാൽ താൻ ഇത്തരത്തിൽ ഒരു സമ്മതവും ആർക്കും നൽകിയിയിട്ടില്ലെന്ന് ശ്രീകുമാർ കോടതിയിൽ വാദിക്കുകയും തുടർന്ന് കോടതി ഇത് അംഗീകരിക്കുകയും കെട്ടിടത്തിലെ നിർമ്മാണ പ്രവർത്തനം നടത്തുന്നതിന് 2013ൽ കോടതിയിൽ നിന്നും സ്റ്റേ വാങ്ങുകയും ചെയ്തിരുന്നു.

ആദ്യത്തെ മൂന്നു വർഷം വളരെ നല്ല രീതിയിലാണ് സലിം കബീർ പെരുമാറിയിരുന്നത്. തിരുവനന്തപുരം നഗരത്തിൽ കേശവദാസപുരം ജംഗ്ഷനടുത്ത് ബിഗ് ബസാറിന്റെ എതിർഭാഗത്ത് മെയിൻ റോഡിനോടുചേർന്നുള്ള 32 സെന്റ് സ്ഥലവും വീടുമാണ് കോടതിവിധികൾ ഉണ്ടായിട്ടുപോലും ഇവർക്ക് വീണ്ടെടുക്കാൻ കഴിയാത്തത്. കോടതി വിധി ഉണ്ടായിട്ടുപോലും ഇവരെ ഒഴിപ്പിക്കുന്നതിന് നഗരസഭയുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടായിട്ടുമില്ല. ഗുജറാത്തിലായിരുന്ന ശ്രീകുമാർ നാട്ടിലെത്തിയപ്പോഴാണ് ഈ മാറ്റങ്ങൾ കണ്ടത്. തുടർന്ന് വീടൊഴിയാൻ നോട്ടീസ് നൽകിയെങ്കിലും വാടകക്കാരൻ അത് കൈപ്പറ്റിയില്ല. കോടികൾ വിലമതിക്കുന്ന സ്ഥലവും വീടും തുച്ഛവിലക്ക് കൈക്കലാക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് നിർമ്മാണം നടത്തിയതെന്നാണ് ശ്രീകുമാറിന്റെ പരാതി.തിരുവനന്തപുരം കോർപ്പറേഷന്റെ അനുമതിയില്ലാതെയാണ് ഈ നിർമ്മാണങ്ങൾ നടത്തിയിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മേയറുൾപ്പെടെയുള്ള കോർപ്പറേഷൻ അധികാരികളെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
2013-ൽ തിരുവനന്തപുരം അഡീഷണൽ മുൻസീഫ് കോടതിയെ സമീപിച്ചു. 2015 ഒക്ടോബർ 31-ന്റെ വിധിയിൽ രണ്ടു മാസത്തിനകം വീടൊഴിഞ്ഞുകൊടുക്കാൻ ഉത്തരവിട്ടു. എന്നാൽ കൈയേറ്റക്കാരൻ അതും അനുസരിച്ചില്ല. ജില്ലാ കോടതി അയാളുടെ അപ്പീലിന്മേൽ വാടകകുടിശ്ശിഖ ഉടമസ്ഥനു നല്കിയശേഷമേ കീഴ്ക്കോടതിയുടെ ഓർഡർ സ്റ്റേ ചെയ്യാൻ സാധ്യമാകു എന്നറിയിച്ചിട്ടുണ്ട്. തുടർന്ന് ഈ മാസം 12നകംവീട് ഒഴിഞ്ഞുപോകണമെന്ന് നിർദ്ദേശിച്ചുകൊണ്ട് വിധി വന്നെങ്കിലും ഇപ്പോഴും അത് പാലിക്കാനുള്ള ശ്രമം വാടക്കാരന്റെ ഭാഗത്തുനിന്നോ, നടപ്പാക്കാൻ നിയമപാലകരുടെ ഭാഗത്തുനിന്നോ ഒരു നീക്കവുമില്ലെന്നും ശ്രീകുമാർ മറുനാടനോട് പറഞ്ഞു.

ഇപ്പോൾ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ.ടി ജലീലിനും ശ്രീകുമാർ പരാതി നൽകിയിട്ടുണ്ട്. കോർപ്പറേഷന്റെയോ ഉടമസ്ഥന്റെയോ അനുവാദമില്ലാതെ അനധികൃത നിർമ്മാണ പ്രവർത്തനം നടത്തിയവർക്കെതിരെ നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ ഈ മുൻ ഡിജിപി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP