സ്ലിപ്പെഴുത്തിൽ തുടങ്ങി നഴ്സും ഓപ്പറേഷൻ അസിസ്റ്റന്റും ഡോക്ടറുമൊക്കെയായി വിലസി; വ്യാജരേഖകളും തട്ടിപ്പും വെട്ടിപ്പും എല്ലാമുണ്ടായിട്ടും ഒടുവിൽ പൊലീസിന്റെ കെണിയിൽ വീണു; പ്ലസ്ടുക്കാരന് യുവാവ് കുറഞ്ഞകാലം കൊണ്ട് തട്ടിപ്പിൽ പിഎച്ച്ഡി നേടിയ കഥയിങ്ങനെ
എം പി റാഫി
മലപ്പുറം: ഡോക്ടർമാരുടെ സ്ലിപ്പ് എഴുതുന്ന ജോലി ചെയ്്തിരുന്ന +2 യോഗ്യത മാത്രമുള്ള യുവാവ് കൃത്രിമമായി ഉണ്ടാക്കിയ സർട്ടിഫിക്കറ്റുകളുമായി വർഷങ്ങൾക്കുള്ളിൽ നേഴ്സും ഡോക്ടറും ഓപ്പറേഷൻ അസിസ്റ്റന്റുമൊക്കെയായി വിലസിയ കഥയാണിത്.
തട്ടിപ്പിന്റെ ഞെട്ടിക്കുന്ന മുഖമായിരുന്നു താനൂർ സ്വദേശിയായ യുവാവ് പൊലീസ് പിടിയിലായതോടെ പുറത്തായത്. പൊലീസിനെയും കബളിപ്പിച്ച് നാലുദിവസം മുമ്പ് താനൂർ സ്റ്റേഷനിൽ പരാതിയുമായി എത്തിയതോടെയാണ് വിവിധ തട്ടിപ്പുകളും വ്യാജരേഖകളും ചമച്ച് ജീവിച്ചിരുന്ന യുവാവ് താനൂർ പൊലീസിന്റെ വലയിലായത്. താനൂർ അഞ്ചുടി മമ്മിക്കാന്റെ പുരക്കൽ റിയാസ്(29)നെയാണ് തട്ടിപ്പു കേസിൽ താനൂർ എസ്.ഐ സുമേഷ് സുധാകരൻ ഇന്നലെ അറസ്റ്റ് ചെയ്തത്.
വിവിധ തട്ടിപ്പുകൾക്കൊടുവിൽ സ്വന്തം വീടിന്റെ ആധാരം പണയം വെയ്ക്കുന്നതിനായി തട്ടിയെടുക്കാനുള്ള പരിശ്രമത്തിനിടെയായിരുന്നു റിയാസിനു മേൽ പൊലീസിന്റെ പിടിവീണത്. താൻ എം.ബി.ബി.എസിനു പഠിക്കുകയാണെന്നും ഫീസ് അടക്കാൻ പണമില്ലാത്തതിനാൽ കോളേജിൽ നിന്നും ഇറക്കി വിട്ടിരിക്കുന്നുവെന്നും ഫീസ് അടക്കുന്നതിന് വിദ്യാഭ്യാസ ലോൺ എടുക്കാൻ വീടിന്റെ ആധാരം സഹോദരങ്ങൾ നൽകുന്നില്ലെന്നും കാണിച്ചായിരുന്നു റിയാസ് പരാതിയുമായി ആദ്യം പൊലീസിനെ സമീപിക്കുന്നത്. വീടിന്റെ ആധാരം സഹോദരങ്ങളുമായി സംസാരിച്ച് തനിക്ക് വാങ്ങിത്തരണമെന്നും അല്ലെങ്കിൽ ഭാവിയില്ലാതാകുമെന്നുമായിരുന്നു യുവാവ് പൊലീസിനെ ധരിപ്പിച്ചിരുന്നത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവിന്റെ തട്ടിപ്പുകളെ കുറിച്ച് അറിയുന്നത്. തട്ടിപ്പുകൾക്ക് പിന്നിൽ ഒരു സ്ത്രീയുടെ സഹായവും ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പിന്നീട് എം.ബി.ബി.എസ് പഠിക്കാനെന്നു പറഞ്ഞ് പണം തട്ടിയെന്നു കാണിച്ച് ഡോക്ടർ സെയ്തലവി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ റിയാസിനെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഒരു മത്സ്യത്തൊഴിലാളി കുടുംബത്തിൽ ജനിച്ച റിയാസ് +2 പഠന ശേഷം തിരൂരിലെ സഹകരണ ആശുപത്രിയിൽ ഡോക്ടർമാരുടെ സ്ലിപ്പ് എഴുതുകയും പേര് വായിക്കുകയും ചെയ്തിരുന്ന ജോലിയിൽ പ്രവേശിച്ചു. ഇവിടെ നിന്നും മരുന്നുകളുടെ പേരു വിവരങ്ങളും ഇൻജക്ഷൻ എടുക്കുന്നത് എങ്ങനെയെന്നും മനസിലാക്കി. തുടർന്ന് ബാംഗ്ലൂർ ജോഷി നേഴ്സിങ് സ്കൂളിലുള്ള മറ്റാരുടെയോ സർട്ടിഫിക്കറ്റിന്റെ കോപ്പിയിൽ പേരു മാറ്റി സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചു. ഈ സർട്ടിഫിക്കറ്റ് വച്ച് താനൂർ ദയാ ആശുപത്രിയിൽ നേഴ്സിങ് അസിസ്റ്റന്റായി ജോലിയിൽ കയറുകയും ചെയ്തു. ഇവിടെ നിന്നും പിടിക്കപ്പെടുമെന്നായപ്പോൾ പാലക്കാടുള്ള പാലാന ഹോസ്പിറ്റലിൽ നേഴ്സായി ജോലിയിൽ പ്രവേശിച്ചു. ഈ സമയത്തായിരുന്നു പരപ്പനങ്ങാടി നഹാസ് ആശുപത്രിയിലെ ഡോക്ടർ സെയ്തലവിയുമായി പരിചയത്തിലാകുന്നത്. തുടർന്ന് സെയ്തലവിയോടൊപ്പം 2 വർഷം അസിസ്റ്റന്റായി ജോലി ചെയ്തു. ഈ സമയത്ത്, ഡോക്ടറാകണമെന്നാണ് താൻ ആഗ്രഹിച്ചതെന്നും എംബിബിഎസ് പഠിക്കാൻ ആഗ്രഹമുണ്ടെന്നും ഡോക്ടറെ ധരിപ്പിച്ചു. ആരെയും സംസാരിച്ചു വീഴ്ത്താൻ കഴിവുണ്ടായിരുന്ന റിയാസ് ഡോക്ടറുടെ ഇഷ്ട സ്റ്റാഫായി മാറിയിരുന്നു.
എം.ബി.ബി.എസ് പഠനശേഷം ആശുപത്രിയിൽ ജോലിചെയ്തു വീട്ടാമെന്ന ഉടമ്പടിയോടെ മംഗലാപുരം ശ്രീനിവാസ മെഡിക്കൽ കോളേജിൽ ക്യാപിറ്റേഷൻ നൽകുന്നതിന് നഹാസിനു 55 ലക്ഷം രൂപ ഡോ.സെയ്തലവി നൽകുകയും ചെയ്തു. ഇതനുസരിച്ച് എം.ബി.ബി.എസിന് അഡ്മിഷൻ എടുത്തു. എന്നാൽ 54 ശതമാനം +2വിന് മാർക്കുള്ള റിയാസിന് പഠനം മുന്നോട്ടു കൊണ്ടുപോകാൻ സാധിച്ചില്ല. ക്ലാസ് തുടങ്ങിയപ്പോഴേ ലുക്കിമിയ ബാധിച്ചതിനാൽ വെല്ലൂർ ആശുപത്രിയിൽ പോകണമെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് ഉണ്ടാക്കുകയും അവധിയിൽ പോകുകയും ചെയ്തു. പിന്നീട് ഇതേ കാലയളവിൽ കോഴിക്കോട് ബേബി മെമോറിയൽ ആശുപത്രിയിൽ ഓപ്പറേഷൻ അസിസ്റ്റന്റായിട്ടായിരുന്നു ജോലിയിൽ പ്രവേശിച്ചത്. ഈ സമയത്ത് പല സന്നദ്ധ സംഘടനകൾക്കും വ്യാജമായി പണം തട്ടുന്നതിന് റിയാസ് ശ്രമിച്ചതായി പൊലീസിനു വിവരം ലഭിച്ചു.
ബേബി മെമോറിയൽ ആശുപത്രിയിൽ നിന്നും പിടിക്കുമെന്നായപ്പോൾ, ശരീരത്തിൽ നിന്നും രക്തം പൊടിയുന്ന അസുഖമാണെന്ന വ്യാജ രേഖകൾ സംഘടിപ്പിച്ച് അഞ്ചുടിയിലെ സ്വന്തം വീട്ടിലെത്തി. ഈ സമയം കാപിറ്റേഷൻ ഫീസ് തിരികെ വാങ്ങാനുള്ള ശ്രമവും നടത്തിയിരുന്നു. ചികിത്സക്ക് പണം വേണമെന്ന പേരിൽ പലരിൽ നിന്നും പണം തട്ടുകയുണ്ടായി. മാത്രമല്ല ഡോ.സെയ്തലവിയെ ബന്ധപ്പെട്ട് ചികിത്സാ പണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതറിഞ്ഞ സെയ്തലവി ഒരു ഡോക്ടർ എന്ന നിലയിൽ അന്വേഷിക്കുകയും സംശയം തോന്നുകയും ചെയ്തു. ഈ സമയത്തായിരുന്നു സ്വന്തം വീടിന്റെ ആധാരം കൈക്കലാക്കി ലോണെടുത്ത് മുങ്ങാനുള്ള ശ്രമം പ്രതി നടത്തിയത്. ഈ ആവശ്യത്തിന് സഹോദരങ്ങൾ എതിർത്തതോടെ താനൂർ പൊലീസിനെ സമീപിച്ച് കാര്യം നേടിയെടുക്കാനായിരുന്നു പദ്ധതി.
പൊലീസിൽ റിയാസ് പരാതി നൽകിയതിനു പിന്നാലെ കോൺവെന്റിൽ നിന്നും സിസ്റ്റർ റീനയെന്ന പേരിൽ ഒരു സ്ത്രീ താനൂർ എസ്.ഐയെ വിളിച്ചിരുന്നു. റിയാസിന് എം.ബി.ബി.എസ് എൻട്രൻസിൽ സെക്കന്റ് റാങ്ക് ഉണ്ടെന്നും പഠിക്കാൻ പണമില്ലെന്നും വിദ്യാഭ്യാസ ലോണെടുക്കാൻ സഹായിക്കണമെന്നും ആ സത്രീ പറഞ്ഞതായി എസ്.ഐ പറഞ്ഞു. റിയാസിന്റെ പരാതി പൊലീസിൽ ലഭിച്ചതിനെ തുടർന്ന് വീട്ടുകാരെ വിളിച്ചു വരുത്തി അന്വേഷിച്ചപ്പോഴാണ് മറുവശം പൊലീസ് അറിയുന്നത്. ഇത് സത്യമാണോയെന്നറിയാൻ പൊലീസ് പരാതി തീർപ്പാക്കൽ അടുത്ത ദിവസത്തേക്ക് മാറ്റി. ഇതിനിടെ തന്നെ വഞ്ചിച്ചതായും പണം തട്ടിയതായും കാണിച്ച് ഡോ. സെയ്തലവി പരാതിയുമായെത്തി. പിന്നീട് പൊലീസ് നടത്തിയ അന്വഷണത്തിൽ പ്രതി വ്യാജ രേഖകൾ ചമച്ചതായും തട്ടിപ്പുകൾ നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.
പൊലീസിനെ വിളിച്ച് കബളിപ്പിക്കാൻ ശ്രമിച്ച സ്ത്രീയും റിയാസിനു പിന്നിൽ തട്ടിപ്പുകൾക്ക് ഉണ്ടായതായാണ് പൊലീസ് നിഗമനം. പ്രതിയിൽ നിന്നും ഈ സ്ത്രീയുടെ യഥാർത്ഥ പേരുവിവരം ലഭിച്ചിട്ടുണ്ട്. താനൂർ സി.ഐ അലവിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. തട്ടിപ്പിൽ സ്ത്രീയുടെ പങ്ക് വ്യക്തമായാൽ പ്രതിചേർക്കുമെന്ന് പൊലീസ് അറിയിച്ചു. അവസരത്തിന് അനുയോജ്യമായി വിവിധ മതസ്ഥരുടെ പേരായിരുന്നു ഇരുവരും പറഞ്ഞിരുന്നത്. റിയാസിനെതിരെ വേറെയും പരാതികളുണ്ടെന്നാണ് വിവരം. കഴിഞ്ഞ വർഷം ഒരു സ്ത്രീയെ വീട്ടിൽ കയറി അപമര്യാദയായി പെരുമാറിയ സംഭവത്തിൽ റിയാസിനെതിരെ ക്രൈം നമ്പർ 616/15 പ്രകാരം കേസുണ്ട്.
കൂടാതെ ഉണ്ണ്യാൽ സ്വദേശിയും ക്യാൻസർ ബാധിതയുമായ ഒരാളിൽ നിന്നും അസുഖം മാറ്റാമെന്നു ധരിപ്പിച്ച് ഒന്നര ലക്ഷം രൂപ കൈക്കലാക്കിയിരുന്നു. പിന്നീട് പ്രശ്നമായപ്പോൾ മധ്യസ്ഥന്മാർ മുഖേന വീട്ടുകാർ തിരിച്ചു കൊടുക്കുകയായിരുന്നു. പ്രതിയും കൂട്ടാളിയും വലിയ തട്ടിപ്പുകളിൽ പങ്കാളികളായതായാണ് പൊലീസ് നിഗമനം. വലിയ തട്ടിപ്പുകൾക്ക് വഴിയൊരുക്കും മുമ്പായിരുന്നു പൊലീസിന്റെ മുന്നിൽ ചെന്നുപെട്ടത്. ഇപ്പോഴും പൊലീസിൽ പിടി നൽകിയില്ലായിരുന്നെങ്കിൽ സംസ്ഥാനത്തിന്റെ പലകോണുകളിലും പ്രതി വ്യാജ ഡോക്ടറായി വിലസിയേനെ. തിരൂർ ഡിവൈഎസ്പിയുടെ നിർദ്ദേശപ്രകാരം ഒരു സ്ക്വാഡ് രൂപീകരിച്ച് സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍