റോക്കിങ് സ്വാമി റാം റഹിം; ആനന്ദത്തിൽ ആറാടി സ്വാമി നിത്യാനന്ദ; രാഷ്ട്രീയക്കാരുടെ സ്വന്തം ചിത്രകൂടം സ്വാമി; പാലിൽ കുളിക്കുന്ന റാം പാൽ; അടിപൊളി വേഷത്തിൽ വിശ്വാസികളെ അനുഗ്രഹിക്കുന്ന രാധേമാ: മരിച്ചിട്ടും തിരിച്ചു വരവിനായി ഫ്രീസറിൽ കഴിയുന്ന അശുതോഷ്: വിവാദ ആൾ ദൈവങ്ങളുടെ 'പുണ്യ പ്രവർത്തികൾ' കേട്ടാൽ ആരും ഞെട്ടും
ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ച് ജയിലിൽ കിടക്കുന്ന ആശാറാം ബാപ്പുവിനെ പോലെ നിരവധി വ്യാജ സന്യാസിമാരാണ് ഇന്ന് ഇന്ത്യൻ ജയിലുകളിൽ കഴിയുന്നത്. ഇതിൽ ഭൂരിഭാഗവും പീഡനകേസുകളിൽ അകത്തായവരാണെന്ന് പറയാതെ വയ്യ. അടുത്തിടെ ജയിലിൽ ആയ ഗുർമീത് റാം റഹീമിന്റെ അറസ്റ്റും ഇന്ത്യയിൽ വൻ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.
വിശ്വാസത്തിന്റെ പേരിൽ ആളുകളെ കയ്യിലെടുക്കാൻ സ്വാമിമാരോളം കഴിവ് മറ്റാർക്കുമില്ല. വിശ്വാസവും ഭക്തിയും പറഞ്ഞ് അനുയായികുളെ സൃഷ്ടിക്കുകയും ഇത് വഴി കോടികൾ മുക്കുകയും ചെയ്യുന്ന അനേകം സ്വാമിമാർ നമ്മുടെ രാജ്യത്തുണ്ട്. പലർക്കും ഇത് തങ്ങളുടെ അഴിമതിയും വൃത്തികേടുകളും മറക്കാനുള്ള ഒരു മാർഗമാണ്. പീഡനവും വേശ്യാവൃത്തിയും കൂട്ടിക്കൊടുപ്പിനും മറയാക്കി ചിലർ ഇതിനെ മാറ്റുന്നു.
പലപ്പോഴും നമ്മുടെ നീതി പീഠവും ഭരണ കൂടവും ഇതിന് മുമ്പിൽ കാഴ്ച്ചക്കാരായി നിൽക്കാറുണ്ട്. ഈ ആൾദൈവങ്ങൾക്കെതിരെ ആരെങ്കിലും തിരിഞ്ഞാൽ ചാകാനും ഈ അനുയായികൾ തയ്യാറാണ്. ഇത്തരത്തിൽ ഭക്തർക്കിടയിൽ വലിയ സ്വാധീനമുള്ള ആൾ ദൈവമായിരുന്നു ദേര സച്ചാ സൗദ തലവനുമായ ഗുർമീത് റാം റഹിം സിങ് മാനഭംഗക്കേസിൽ കുറ്റക്കാരനാണെന്നു വെള്ളിയാഴ്ച പ്രത്യേക സിബിഐ കോടതി വിധിച്ചു. ഹരിയാനയിലെ സിർസയിലെ ദേര ആശ്രമത്തിൽ 15 വർഷം മുൻപ് വനിതാ അനുയായിയെ മാനഭംഗപ്പെടുത്തിയെന്ന കേസിലാണു ഇയാൾ കുറ്റക്കാരനാണെന്നു കണ്ടെത്തിയത്. ഗുർമീത് പിടിയിലായതോടെ ഇന്നലെ രാജ്യത്തെ തന്നെ ചുട്ട് ചാമ്പലാക്കാൻ ഉറച്ചാണ് അനുയായികൾ ആയുധങ്ങളുമായി ഇറങ്ങിയത്.
ആൾ ദൈവങ്ങൾ നമ്മുടെ രാജ്യത്ത് വാഴുന്നത് ഇന്നും ഇന്നലെയോ അല്ല. ഇവർ ഒന്നോ രണ്ടോ പേരിൽ ഒതുങ്ങുന്നുമില്ലെന്നതാണ് സത്യം. പീഡനകേസുകളിലും തട്ടിപ്പുകളിലും പെട്ട് നിരവധി ആൾ ദൈവങ്ങളാണ് പലയിടങ്ങളിലും ജയിലിൽ കഴിയുന്നത്. ഇവരിൽ 1896ൽ ജനിച്ച നേതാജിയുടെ അവതാരം എന്ന് സ്വയം വിശേഷിപ്പിച്ച ജയ് ഗുരുദേവ് മുതൽ അടിപൊളി മേക്ക് അപ്പിൽ എത്തുന്ന രാധേ മാ വരെ പെടുന്നു.
വിശ്വാസവും ഭക്തിയുമായിരുന്നു അവരുടെ ആൾമറ. ആ കപടതയുടെ കോട്ടയ്ക്കകത്ത് അവർ ദൈവങ്ങളെപ്പോലെ വാണരുളി. സ്വാധീനവും പണവും ഇഷ്ടംപോലെ. മരിക്കാനും കൊല്ലാനും തയാറായി ചുറ്റിലും പതിനായിരങ്ങൾ. പിന്നെന്തുവേണം? അപ്പക്കഷണങ്ങൾ കൊടുത്ത് അനുയായികളെ പ്രീണിപ്പിച്ചു. പല കൊള്ളരുതായ്മകൾക്കും വിശ്വാസത്തെ മറയാക്കി.
പക്ഷേ, പ്രതീക്ഷയുടെ പച്ചതുരുത്തായി കോടതിയും നിയമവും പലപ്പോഴും വെളിച്ചംകാട്ടി; ആൾദൈവങ്ങളുടെ പൊയ്മുഖങ്ങൾ അഴിഞ്ഞുവീണു. ആൾദൈവവും ദേര സച്ചാ സൗദ തലവനുമായ ഗുർമീത് റാം റഹിം സിങ് മാനഭംഗക്കേസിൽ കുറ്റക്കാരനാണെന്നു വെള്ളിയാഴ്ച പ്രത്യേക സിബിഐ കോടതി വിധിച്ചു. ഹരിയാനയിലെ സിർസയിലെ ദേര ആശ്രമത്തിൽ 15 വർഷം മുൻപ് വനിതാ അനുയായിയെ മാനഭംഗപ്പെടുത്തിയെന്ന കേസിലാണു ഇയാൾ കുറ്റക്കാരനാണെന്നു കണ്ടെത്തിയത്. കുപ്രസിദ്ധ ആൾദൈവങ്ങളുടെ പട്ടികയിലേക്ക് ഒരാൾ കൂടി. ആളുകളെ വെടിപ്പായി പറ്റിച്ച വ്യാജസിദ്ധരിൽ ചിലരെ പരിചയപ്പെടാം.
പാലിൽ കുളിക്കും എതിർക്കുന്ന വരെ ചോരലിയും കുളിപ്പിക്കുന്ന റാംപാൽ മഹാരാജ്
സ്വന്തം നിയമാവലികളുമായി ഹിസാറിലെ ആയിരം ഏക്കർ ആശ്രമ സമുച്ചയത്തിലാണ് റാംപാൽ മഹാരാജ് ചക്രവർത്തിയായി വാണത്. ഹരിയാന വൈദ്യുതി വകുപ്പിലെ ജോലി നഷ്ടപ്പെടുത്തിയാണ് റോഹ്തക് ജില്ലക്കാരനായ റാംപാൽ ആത്മീയതയിലേക്കു കൂടുമാറിയത്. നിത്യവും പാലിൽ കുളി. എതിർക്കുന്നവരെ കൊന്ന് ചോരയിൽ കുളിപ്പിക്കും.
സർക്കാർ ജോലിയിൽ നിന്നും ആത്മീയതയിലേക്ക് ചുവട് മാറിയ റാം പാലിന്റെ തീരുമാനം തെല്ലും പിഴച്ചില്ല. നിരവധി അനുയായികൾ, കോടികളുടെ സ്വത്ത്. സർവ്വ സൗഭാഗ്യങ്ങൾക്കിടയിലും കാട്ടിക്കൂട്ടിയത് ചില്ലറ അനീതികളല്ല. 2014 മുതൽ കക്ഷി ഹിസാർ സെൻട്രൽ ജയിലിലാണ്. കൊലപാതകം ഉൾപ്പെടെ 30 കേസുകളിലെ പ്രതി. ആരെയും പേടിയില്ലാത്ത ആൾദൈവമായി റാംപാൽ വളർന്നത് 26 വർഷത്തിനുള്ളിൽ. ഹരിയാനയിലെ മറ്റൊരു ഭരണസ്ഥാനമായിരുന്നു റാംപാലിന്റെ ആശ്രമം.
ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഐടിഐ സർട്ടിഫിക്കറ്റുള്ള റാംപാൽ ആദ്യം ഹരിയാന സർക്കാരിൽ ജൂനിയർ എൻജിനീയറായി. പിന്നീടു കബീർ പാന്ഥി അനുയായി. അവസാനം റോഹ്തക്കിന് അടുത്തുള്ള ഗ്രാമം കേന്ദ്രീകരിച്ച് ആത്മീയ പ്രവർത്തനം. ഇതിന്റെ മറവിൽ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, വൻ കവർച്ചകൾ തുടങ്ങിയ കേസുകളിലെ പ്രതികളുടെ ഒളിത്താവളമാണ് ആശ്രമം.
ഏകദേശം 4000 പേരുടെ കമാൻഡോ സംഘം ആശ്രമസമുച്ചയത്തിനു കാവലൊരുക്കി. രാഷ്ട്രീയ സമാജ് സേവാ സമിതി (ആർഎസ്എസ്എസ്) എന്നാണു റാംപാൽ സേനയുടെ പേര്. 2014 നവംബറിലെ വിവാദങ്ങളാണു റാംപാലിനെ വാർത്തകളിൽ നിറച്ചത്. അറസ്റ്റു ചെയ്യാനുള്ള കോടതിവിധി നടപ്പാക്കാനെത്തിയ പൊലീസ് സംഘത്തെ റാംപാലിന്റെ കമാൻഡോകൾ ആട്ടിപ്പായിച്ചു. അർധസൈനിക വിഭാഗങ്ങൾക്കൊപ്പമാണു പിന്നീടു പൊലീസ് എത്തിയത്. അനുയായികളെ മതിലാക്കിയാണ് റാംപാൽ പ്രതികരിച്ചത്. ഒടുവിൽ സ്വാമിയുമായേ പൊലീസ് പുറത്തുവന്നുള്ളൂ. അക്രമത്തിന്റെ പേരിൽ അനുയായികളോടു മാപ്പിരന്നാണു റാംപാൽ ഹിസാർ ജയിലിലേക്കു പോയത്.
അടിപൊളി ലുക്കിൽ മേക്കപ്പ് റാണി രാധേ മാ
മുംബൈയിൽ രാധേ മായെ അറിയാത്തവർ കുറവായിരിക്കും. മേക്കപ്പ് വാരി തേച്ച് അടിപൊളി ലുക്കിൽ ഭക്തരെ അനുഗ്രഹിക്കുന്ന രാധേമായ്കത്ക് വിശ്വാസികൾ ഏറെയാണ്. പഞ്ചാബിലെ ഹോഷിയാർപുർ ജില്ലക്കാരിയായ സുഖ്വിന്ദർ കൗറാണു ചുവപ്പു വസ്ത്രങ്ങളണിഞ്ഞ മുംൈബയിലെ രാധേ മാ. വിവാഹത്തിനു ശേഷം തയ്യൽക്കാരിയായി. പിന്നീട് ആത്മീയതയിലേക്ക്. വിവാദത്തിൽപ്പെട്ടതോടെ മുംബൈയിലേക്ക് ചുവടു മാറ്റി.
ഭക്തരുടെ സ്വന്തം രാധേ മാ, ആടിപ്പാടുന്നതിലും മിടുക്കിയാണ്. സ്ത്രീധനം വാങ്ങാൻ പരാതിക്കാരുടെ ഭർത്താവിന്റെ വീട്ടുകാരെ രാധേ മാ നിർബന്ധിക്കുന്നതായാണു പരാതി. രാധേ മായുടെ ത്രിശൂലം വിമാനത്തിൽ കയറ്റാൻ അനുമതി നൽകാതിരുന്ന വിവാദവുമുണ്ടായി. സിനിമാഗാനങ്ങൾക്കു നൃത്തം ചെയ്യുന്നതും ഭക്തരെ വാരിപ്പുണരുന്നതുമാണു രാധേ മായുടെ രീതി.
രാഷ്ട്രീയക്കാരുടെ സ്വന്തം ചിത്രകൂടം സ്വാമി
രാഷ്ട്രീയക്കാരുടെയും വ്യവസായികളുടെയും കണ്ണിലുണ്ണിയാണ് ചിത്രകൂടം സ്വാമി. ഇച്ഛാധാരി സന്ത് സ്വാമി ഭീമാനന്ദ് മഹാരാജ് എന്നാണ് മുഴുവൻ പേരെങ്കിലും ചിത്രകൂടം സ്വാമിയെന്നു പറഞ്ഞാലേ എല്ലാവർക്കും മനസ്സിലാകൂ. കൂട്ടിക്കൊടുപ്പിന് ഇടനിലക്കാരനായി സജീവമായിരുന്ന സ്വാമിയെ 1997ൽ ലജ്പത് നഗറിൽനിന്ന് അറസ്റ്റു ചെയ്തു. ജയിൽ വിട്ടശേഷം ആത്മീയപാതയിലായി. ഡൽഹിഹരിയാന അതിർത്തിയിൽ കോടിക്കണക്കിനു രൂപയുടെ സ്വത്തു സമ്പാദിച്ചു. രാഷ്ട്രീയക്കാരും വ്യവസായ പ്രമുഖരും സ്വാമിയുടെ ആശ്രമങ്ങളിലേക്ക് ഒഴുകിയെത്തി. ആശ്രമം കേന്ദ്രീകരിച്ചു നക്ഷത്ര വേശ്യാലയം നടത്തുന്നെന്ന പേരിൽ പിന്നീട് അറസ്റ്റിലായി.
ആനന്ദത്തിൽ ആറാടി സ്വാമി നിത്യാനന്ദ
തെന്നിന്ത്യൻ നടിയുമൊത്തുള്ള ലൈംഗിക ദൃശ്യങ്ങൾ വന്നതോടെയാണ് 2010ൽ സ്വാമി നിത്യാനന്ദയുടെ പൂച്ച് പുറത്തുചാടിയത്. ഇതിനുപിന്നാലെ നിരവധി സ്ത്രീകൾ പരാതിയുമായെത്തി. ദക്ഷിണേന്ത്യയിലെ പ്രശസ്തനായ സ്വാമി രണ്ടുമാസത്തോളം അഴിക്കുള്ളിലായി. തന്റെ ലൈംഗികശേഷി പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചാണ് സ്വാമി തടി തപ്പിയത്. വിഡിയോ തന്റേതുതന്നെയെന്നു പറഞ്ഞ നടി പിന്നീട് സന്യാസം സ്വീകരിച്ചു. കാർമികത്വം വഹിച്ചതു മറ്റാരുമല്ല, സ്വാമി നിത്യാനനന്ദതന്നെ. യുഎസിൽ ഉൾപ്പെടെ ആശ്രമങ്ങളുള്ള സ്വാമി ഇപ്പോഴും ആത്മീയതയിൽ സജീവമാണ്.
കേട്ടാൽ നല്ല ബഹുമാനം തോന്നും, സ്വാമി സദാചാരി. പക്ഷെ, പേരിൽ മാത്രമേ സദാചാരമുള്ളൂ. ലൈംഗിക കേന്ദ്രം നടത്തുന്നതിന്റെ പേരിലാണ് സ്വാമി സദാചാരി അറസ്റ്റിലായത്. മനുഷ്യക്കടത്ത് കേസിലും പങ്കുണ്ട്. ഒരു കാലത്തു ഡൽഹിയിലെ രാഷ്ട്രീയ നേതാക്കൾക്കു പ്രിയങ്കരനായിരുന്നു.
നേതാജിയുടെ പുനരവതാരം ജയ് ഗുരുദേവ്
നേതാജിയുടെ പുനരവതാരമെന്നാണ് ജയ് ഗുരുദേവ് എന്ന തുൾസിദാസിന്റെ അവകാശവാദം. 1896ൽ ജനിച്ച് 2012ൽ മരിച്ചുവെന്നാണു വിശ്വാസികൾ പറയുന്നത് അതായത് 116 വയസ്സ്. തുൾസിദാസ് ജനിച്ച് അധികം വൈകാതെ മാതാപിതാക്കൾ മരിച്ചു. അനാഥനായി ഏഴാം വയസ്സിൽ ക്ഷേത്രങ്ങളും ഗുരുദ്വാരകളും സന്ദർശിച്ചു. ഒടുവിൽ അലിഗഢിലെ ചിരൗലി എന്ന ഗ്രാമത്തിലെ ഗുരു ഘൂരേലാലിന്റെ അനുയായി ആയി പിന്നീട് അറിയപ്പെട്ടു.
സ്വാതന്ത്ര്യസമരകാലത്തു നേതാജിയെ കണ്ടതായും അവകാശപ്പെടുന്നു. ഘൂരേലാൽ 1950ൽ മരിച്ചപ്പോൾ മറ്റുള്ളവരുടെ സുഖത്തിനായി പ്രവർത്തിക്കാനാണു തുൾസിദാസിനോട് ആവശ്യപ്പെട്ടത്. പിന്നീട്, വാരാണസി കേന്ദ്രമാക്കി ആത്മീയപ്രഭാഷണം നടത്തി. യുപിയിലെ കാൻപുരിൽ നേതാജിയുടെ 78ാം ജന്മദിനത്തിൽ ജയ് ഗുരുദേവ് എന്ന പേരു സ്വീകരിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു നാലാം ദിവസം ഗുരുവിനെ അറസ്റ്റു ചെയ്തു. ജയിലിലും അനുയായികളായതോടെ മാറിമാറി പാർപ്പിച്ചു. 1977ൽ മോചിതനായി.
ജയ് ഗുരുദേവിന്റെ സംഘടനയും ആശ്രമവും രാജ്യമെങ്ങും വ്യാപിച്ചു. പണവും പ്രശസ്തിയും വർധിച്ചു. 1980 മാർച്ച് 24നു രാഷ്ട്രീയ പാർട്ടി ദൂർ ദർശി പാർട്ടി രൂപീകരിച്ചു. രാഷ്ട്രീയത്തിൽ പച്ചപിടിച്ചില്ലെങ്കിലും രാഷ്ട്രീയക്കാരുടെ പ്രിയ കൂട്ടുകാരനായി. കോൺഗ്രസ് നേതാവ് ഇന്ദിരാഗാന്ധിയും സമാജ്വാദി പാർട്ടി നേതാവ് മുലായം സിങ് യാദവും ഉൾപ്പെടെയുള്ള സൗഹൃദവലയം സൃഷ്ടിച്ചു. ഗുരുവിന്റെ കാലത്ത് ആശ്രമത്തിലെ വരുമാനം ദിവസം 12 ലക്ഷം രൂപ. പണവും മറ്റു സമ്പാദ്യങ്ങളുടെയും മൂല്യം 4000 കോടി രൂപയിൽ അധികം.
മരിച്ചിട്ടും തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ അശുതോഷ്
മരിച്ചിട്ടും മൃതദേഹം ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയാണ് അനുയായികൾ. പഞ്ചാബിലെ ഗുരു അശുതോഷ് മഹാരാജിനാണ് ഇങ്ങനെയൊരു ഭാഗ്യം. ഗുരുവിന്റെ തിരിച്ചുവരവു കാത്തിരിക്കുകയാണ് വിശ്വാസികൾ. ഒരു വിഭാഗം പറയുന്നതു ഹിമാലയത്തിനു തുല്യമായ തണുപ്പിൽ ഗുരു ധ്യാനിക്കുകയാണെന്ന്. കോടതി ഇടപെട്ടിട്ടും അശുതോഷിന്റെ മൃതദേഹം സംസ്കരിക്കാനായില്ല. ബിഹാറിലെ ബ്രാഹ്മണ കുടുംബത്തിലാണു മഹേഷ് കുമാർ ഝാ എന്ന അശുതോഷ് ജനിച്ചത്. 1973 ൽ വീടുവിട്ടിറങ്ങി.
പഞ്ചാബിലെ നൂർമഹലിൽ ദിവ്യ ജ്യോതി ജാഗ്രതി സൻസ്ഥാൻ സ്ഥാപിച്ചു. 15 രാജ്യങ്ങളിൽ സംഘടനയ്ക്ക് ഓഫിസുകളുണ്ട്. ഏകദേശം 1000 കോടിയുടെ സ്വത്തും അശുതോഷിന്റെ പേരിലുണ്ട്. 2014 ജനുവരി 29നാണു ഹൃദയാഘാതത്തെ തുടർന്ന് അശുതോഷ് മരിച്ചത്. ഡോക്ടർമാർ അദ്ദേഹം മരിച്ചതായി സ്ഥിരീകരിച്ചു. പിന്നീടായിരുന്നു നാടകം. അദ്ദേഹത്തിന്റെ അനുയായികൾ മരണം അംഗീകരിച്ചില്ല. അശുതോഷിനെ ഇരുത്തിയ ഫ്രീസറുള്ള മുറിയിൽ പൊതുജനങ്ങൾക്കു പ്രവേശനമില്ല.
റോക്കിങ് സ്വാമി റാം റഹീം
ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീം എന്ന പേര് ഒരു യുഗം അവസാനിച്ചാൽ പോലും ഇന്ത്യക്കാർ മറക്കില്ല. റോക്കിങ് സ്വാമിയായ റാം റഹീമിന് ഉത്തരേന്ത്യയിൽ സിനിമാ താരങ്ങളും രാഷ്ട്രീയക്കാരും അടക്കം നിരവധി അനുയായികളാണ് ഉള്ളത്. സ്ത്രീകളാണ് സ്വാമിയുടെ വീക്ക്നെസ്. എന്നും പൂജ കഴിഞ്ഞ് കിടപ്പറയിലേക്ക് സ്വാമി സ്ത്രീകളെ കൂട്ടിക്കൊണ്ടു പോകും. വളർത്തു പുത്രി എന്ന് അറിയപ്പെട്ടിരുന്ന ഹണീപ്രീത് സിങ് ആയിരുന്നു സ്വാമിയുടെ എല്ലാം എല്ലാം. മഹാഭാരതത്തിലെ ഇന്ദ്രപ്രസ്ഥത്തിന് സമാനമാണ് സ്വാമിയുടെ ആശ്രമം. ഇവിടുത്തെ മായകാഴ്ചകൾ കണ്ട് റെയ്ഡിന് എത്തിയ പൊലീസ് പോലും ഞെട്ടിയിരുന്നു. രഹസ്യമുറികളും തുരങ്കവും അടക്കം നിരവധി സജ്ജീകരണങ്ങളാണ് ഇവിടെ ഉള്ളത്. ആശ്രമത്തിലെ അന്തേവാസികളായ സ്ത്രീകളെ പീഡിപ്പിച്ച കേസിലാണ് സ്വാമി ഇപ്പോൾ ജയിലിൽ കഴിയുന്നത്.
Stories you may Like
- അയോധ്യയിലേക്ക് ക്ഷണം കിട്ടിയെന്നും ചടങ്ങിൽ പങ്കെടുക്കുമെന്നും നിത്യാനന്ദ
- 'ഞാൻ ഹനുമാന്റെയും ശ്രീരാമന്റെയും ഭക്തനാണ്; റാം സിയ റാം പാട്ട് എനിക്കു ചേരും'
- രാധേ ശ്യാം നിർമ്മാതാവിന് 50 കോടി തിരിച്ചു നൽകി പ്രഭാസ്
- ഇന്ത്യ സഖ്യത്തിന് 'വിജയസൂത്രം' ഉപദേശിച്ച് അഖിലേന്ത്യ ഹിന്ദു മഹാസഭ അധ്യക്ഷൻ
- ശ്രീനാരായണ ഗുരുദേവന്റെ 96-ാമത് മഹാസമാധി ദിനാചരണം ഇന്ന്
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്