Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജന്മനാഭാരക്കുറവുള്ള ഏഴുവയസ്സുകാരിയുടെ രണ്ട് കിഡ്നിയും തകരാറിലായി: അവയവദാനം ചെയ്ത അച്ഛന് ജോലിക്കും പോകാനാവുന്നില്ല; ബാംഗ്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ മകളുടെ ചികിൽസാ ചെലവ് താങ്ങാനാകാതെ സുധീഷും രഞ്ചിതയും; സുമനസ്സുകൾ വായിച്ചറിയാൻ പാർവ്വണയുടെ കഥ

ജന്മനാഭാരക്കുറവുള്ള ഏഴുവയസ്സുകാരിയുടെ രണ്ട് കിഡ്നിയും തകരാറിലായി: അവയവദാനം ചെയ്ത അച്ഛന് ജോലിക്കും പോകാനാവുന്നില്ല; ബാംഗ്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ മകളുടെ ചികിൽസാ ചെലവ് താങ്ങാനാകാതെ സുധീഷും രഞ്ചിതയും; സുമനസ്സുകൾ വായിച്ചറിയാൻ പാർവ്വണയുടെ കഥ

അരുൺ ജയകുമാർ

വയനാട്:കിഡ്നി തകരാറിലായി ആശുപത്രിയിൽ കഴിയുന്ന മകളുടെ ചികിത്സാ ചെലവിനായി സഹായം തേടുകയാണ് വയനാട് മീനങ്ങാടി സ്വദേശികളായ സുബീഷും കുടുംബവും.ഇരു വൃക്കകളും തകരാറിലായി ബാംഗ്ലൂർ സെന്റ് ജോൺസ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പാർവ്വണ എന്ന ഏഴര വയസ്സുകാരിക്ക് വൃക്ക ദാനം ചെയ്ത മാതാ പിതാക്കൾക്കും ഇപ്പോൾ ജോലിക്ക് പോകാനാകാത്ത അവസ്ഥയിലാണ്. ബാംഗ്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കും അനുബന്ധ ചെലവ്ക്കുമായി ഇത് വരെ 25 ലക്ഷത്തിന് മുകളിലാണ് ചെലവായത്.

ജന്മനാ തന്നെ ആരോഗ്യ പ്രശ്നങ്ങളുള്ള കുട്ടിയായിരുന്നു സുബീഷിന്റേയും രഞ്ചിതയുടേയും മകൾ പാർവ്വണ. സാധാരണ കുട്ടികൾക്കുണ്ടാകുന്നതിലും ഭാരക്കുറവുമുള്ള കുട്ടിയായിരുന്നു പാർവ്വണ. കുട്ടിക്ക് മൂന്ന് വയസ്സുള്ളപ്പോഴാണ് കിഡ്നി പ്രശ്നം തിരിച്ചറിയുന്നത്. കിഡ്നിക്ക് തകരാറുള്ളതായി കണ്ടെത്തിയ ശേഷം കേരളത്തിൽ തന്നെ ചികിത്സയും നൽകി വരികയായിരുന്നു. അപ്പോഴാണ് കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തണമെന്ന നിർദ്ദേശം ഡോക്ടർമാർ നൽകിയത്. എന്നാൽ ജന്മനാ തന്നെ അസുഖങ്ങളും ഭാരക്കുറവുമുള്ളതിനാൽ കേരളത്തിൽ ശസ്ത്രക്രിയ നടത്തുക അപ്രായോഗികമായിരുന്നു. ഒൻപത് കിലോഗ്രാം ഭാരം മാത്രമാമ് പാർവ്വണയുടെ തൂക്കം.

തുടർന്നാണ് കുട്ടിയെ ബാംഗ്ലൂരിലെ സെന്റ് ജോൺസ് മെഡിക്കൽ കോലേജിലേക്ക് മാറ്റിയത്. കുട്ടിയുടെ അച്ഛൻ സുധീഷ് കൃഷിപണിയാണ് ചെയ്തിരുന്നത്. എന്നാൽ മകൾക്ക് വൃക്ക ദാനം ചെയ്തതോടെ ജോലിക്കും പോകാൻ പറ്റാത്ത സ്ഥിതിയുണ്ടാവുകയായിരുന്നു. ഈ വർഷം മെയ് മാസം 10ാം തീയതിയാണ് കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. എന്നാൽ കടുത്ത ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ ഇനിയും ആശുപത്രി വിടാൻ സുധീഷിനും കുടുംബത്തിനും കഴിഞ്ഞിട്ടില്ല.

ആശുപത്രിയിലും മറുന്നിനും മാത്രവായി ഒരു മാസം കുട്ടിക്ക് 35000 രൂപയോലം ചിലവുണ്ട്. ഇതിന് പുറമേയാണ് കുട്ടിയുടെ അച്ഛനും അമ്മയും ബാംഗ്ലൂരിൽ തങ്ങുന്നതിന്റെ ചെലവ്. കുട്ടിക്ക് കൂട്ടായി ഇരുവരും എപ്പോഴും ആശുപത്രിയിൽ തങ്ങുകയാണ്. കന്നട സംസാരിക്കാനറിയുന്ന സുധീഷിന് മാറി നിൽക്കാനാകാത്ത അവസ്തയുമുണ്ട്. കുട്ടിക്ക് ഒപ്പം തന്നെ താമസിക്കുന്നുവെങ്കിലും ആശുപത്രി മുറിക്കുള്ളിൽ താമസിക്കാൻ അനുവാദമില്ലാത്തതിനാൽ ആശുപത്രിയോട് ചേർന്നുള്ള അനക്സ് കെട്ടിടത്തിലാണ് തങ്ങുന്നത്. ഒരു ദിവസം ഇവിടെ നൽകേണ്ട വാടകയാകട്ടെ 500 രൂപയാമ് രുരുക്കി പറഞ്ഞാൽ ഒരു മാസത്തെ താമസത്തിനും ഭക്ഷണത്തിനും മരുന്നിനും മറ്റുമായി എൺപതിനായിരത്തോളം രൂപയാണ് ഈ കുടുംബത്തിന് ചെലവ് വരുന്നത്.

ശസ്ത്രക്രിയക്കായി മാത്രം 25 ലക്ഷം രൂപ ചെലവാക്കിയ കുടുംബം പലരിൽ നിന്നും കടം വാങ്ങിയും സ്വത്തുക്കൾ വിറ്റുമൊക്കെയാണ്. കുട്ടിയുടെ അമ്മ രെഞ്ചിതയുടെ അമ്മ തങ്കം തിരുവനന്തപുരത്ത് ജോലി ചെയ്യുന്നു. എന്നാൽ ഇവർക്ക് ലഭിക്കുന്ന വരുമാനം ഒന്നിനും തികയാത്ത അവസ്തയാണ്.മെയ് മാസത്തിൽ ശസ്ത്രക്രിയ നടത്തിയ ശേഷം ഇൻഫെക്ഷനും മറ്റും വന്നത് കാരണം യൂറിനറി ബ്ലാഡറിൽ ശസ്ത്രക്രിയ നടത്തേണ്ടി വന്നതിനാലാണ് ഇത്രയും കാലം ആശുപത്രിയിൽ കഴിയേണ്ടി വരുന്നത്. ചികിത്സാ സഹായം ലഭിക്കുന്നതിനായി കുട്ടിയുടെ അച്ഛൻ സുബീഷിന്റെ പേരിൽ എസ്‌ബിറ്റി മീനങ്ങാടി ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട്‌നമ്പർ 67140449935 ( െഎഎഫ്എസ്‌സി കോഡ് SBTR0000725 )

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP