ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ ഇസ്ലാമിക തീവ്രവാദികൾ വെട്ടിക്കൊന്ന കോയമ്പത്തൂരിലെ ഫാറൂഖിന്റെ കുടുംബത്തെ തിരിഞ്ഞുനോക്കാൻ ബുദ്ധിജീവികളും രാഷ്ട്രീയക്കാരുമില്ല; നാലുലക്ഷത്തോളം രൂപ പിരിച്ചുനൽകിയത് കേരളത്തിലെ സ്വതന്ത്ര ചിന്തകർ; സംഘപരിവാർ ഭീഷണിക്കുമുന്നിൽ മാത്രമേ നിങ്ങളുടെ രക്തം തിളക്കൂവെന്ന് ഇടതുചിന്തകരോട് യുക്തിവാദികൾ!
കെ.വി നിരഞ്ജൻ
കോയമ്പത്തൂർ : കണ്ണുനീർ ഗ്രന്ഥികളുടെ പ്രവർത്തനത്തിൽപോലും വിവേചനമുള്ള ഒരു ജനതയായി നാം വളരുകയാണോ? നവമാധ്യമങ്ങളിലൂടെ മതത്തെ വിമർശിച്ചുവെന്നതിന്റെ പേരിൽ ഇസ്ലാമിക തീവ്രാവാദികൾ കോയമ്പത്തൂരിൽ വെട്ടിയരിഞ്ഞ എച്ച്.ഫാറൂഖ്(31) എന്ന ഇരുമ്പ് കച്ചവടം ചെയ്ത് കുടുംബം പുലർത്തുന്ന ദിവസവേതന തൊഴിലാളിയുടെ അനുഭവം അതാണ് തെളിയിക്കുന്നത്. ഇക്കഴിഞ്ഞ മാർച്ച് 18നാണ് ഈ കൊല നടന്നത്. ഇതുവരെയും മുഴുവൻ പ്രതികളെ പിടികൂടാൻ ആയിട്ടില്ല എന്നുമാത്രമല്ല, ഫാറൂഖിന്റെ കുടുംബത്തിത്തെ സഹായിക്കാനോ അവിടം സന്ദർശിച്ച് ഐക്യദാർഡ്യം പ്രകടിപ്പിക്കാനോ, അദ്ദേഹം പ്രവർത്തിച്ചിരുന്ന ദ്രാവിഡ വിടുതലൈ കഴകം എന്ന സംഘടനയല്ലാതെ ആരും തയ്യാറായിട്ടില്ല.
അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചും ഫാസിസിത്തെക്കുറിച്ചുമൊക്കെ വലിയ വായിൽ സംസാരിക്കുന്ന സാംസ്കാരിക നായകരാരും ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല.ഈ സാഹചര്യത്തിലാണ് കേരളത്തിലെ യുക്തിവാദികളുടെയും സ്വതന്ത്ര ചിന്തകരുടെയും കൂട്ടായ്മയായ എസ്സൻസ് ക്ളബിന്റെ നേതൃത്വത്തിൽ അംഗങ്ങളിൽനിന്നുമാത്രം നാലുലക്ഷത്തോളം രൂപ സമാഹരിച്ച് ഫാറൂഖിന്റെ കുടുംബത്തിന് നൽകിയത്.സംഘപരിവാർ ഫാസിസിത്തെകുറിച്ചൊക്കെ നിർത്താതെ സംസാരിക്കുന്ന കേരളത്തിലെ ഇടതുപക്ഷ ബുദ്ധിജീവികൾ അടക്കമുള്ളവർക്ക് ഇസ്ലാമിക തീവ്രാവാദികളെ പേടിയാണോ എന്ന് പ്രൊഫസർ സി.രവിചന്ദ്രൻ അടക്കമുള്ള സ്വതന്ത്ര ചിന്തകരുടെ ചോദ്യത്തിനുമുന്നിൽ ആർക്കും മറുപടിയില്ല. ഫാറൂഖിനെ വെട്ടിയരിഞ്ഞത് കഷ്ടകാലത്തിന് സംഘപരിവാർ ബന്ധമുള്ള ആരെങ്കിലും ആയിരുന്നെങ്കിൽ ഉണ്ടാകുമായിരുന്ന ബഹളം എന്തായിരക്കുമെന്നും,കണ്ണുനീർ ഗ്രന്ഥികളുടെ പ്രവർത്തനത്തിൽപോലും വിവേചനമുള്ള ഒരു ജനതയായി നാം വളരുകയാണോയെന്നും രവിചന്ദ്രൻ ഈയിടെ ചോദിക്കുകയുണ്ടായി.
ഫാറൂഖിന്റെ ദാരുണമായ കൊലപാതകം ഒരു രണ്ടുകോളം വാർത്തക്കപ്പുറം ഒരു ചർച്ചപോലും കേരളംപോലത്തെ മീഡിയാ സെൻസിറ്റീവായ സമൂഹത്തിൽപോലും ഉണ്ടാക്കിയില്ല. ഇസ്ലാമിക തീവ്രവാദികളെ നമ്മുടെ പൊതുസമൂഹവും മാധ്യമങ്ങളും എത്രകണ്ട് ഭയക്കുന്നുവെന്നതിന്റെ ഉദാഹരണാണിതെന്നും സ്വതന്ത്ര ചിന്തകർ ചൂണ്ടിക്കാട്ടുന്നു.
എറ്റവും ശ്രദ്ധേയമായകാര്യം ഇസ്ലാമിനെതിരെയോ പ്രവാചകനെതിരെയോ നിന്ദാപരമായ ഒന്നും ഫാറൂഖ് പോസ്റ്റ് ചെയ്തിട്ടില്ല എന്നതാണ്.യുക്തിവാദിയും സാമൂഹിക പരിഷ്ക്കർത്താവുമായ പെരിയാർ ഇ.വി രാമസ്വാമി നായ്ക്കർ തുടങ്ങിയ ദ്രാവിഡ വിടുതലൈ കഴകത്തിന്റെ ( ഡി.വി.കെ) പ്രവർത്തകനായിരുന്നു ഇദ്ദേഹം.അതുകൊണ്ടുതന്നെ ഒരു മതത്തിലും പെടാത്ത വ്യക്തിയെന്ന നിലയിൽ എല്ലാമതങ്ങളെയും വിമർശനാത്മകമായാണ് ഫാറൂഖ് സമീപിച്ചത്. കഴിഞ്ഞകുറേക്കാലമായി സംഘടന നടത്തിവരുന്ന മതവിമർശനത്തിന്റെ ഭാഗമായിരുന്ന ഫാറൂഖിന്റെ നടപിടികൾ. ഡി.വി.കെയുടെ കോയമ്പത്തൂരിലെ പ്രാദേശിക വാട്സ്ാപ്പ് ഗ്രൂപ്പിന്റെ അഡ്മിനും ഫാറൂഖ് ആയിരുന്നു. 'കടവുൾ ഇല്ലെ, കടവുൾ ഇല്ലെ, 'കടവുൾ ഇല്ലെ ( ദൈവം ഇല്ല, ഇല്ല, ഇല്ല) എന്ന് പറയുന്ന ഒരു പ്ളക്കാർഡ് ഫാറൂഖിന്റെ മകൻ ഉയർത്തിപ്പിടുക്കുന്ന ഒരു ചിത്രം കുറച്ചുകാലം മുമ്പ് അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. ഇതാണ് കൊലക്ക് കാരണമായി പൊലീസ് പറയുന്നത്. അല്ലാതെ പ്രവാചകനേയൊ ഇസ്ലാമിനെയോ എന്നുവേണ്ട ഏതെങ്കിലും ഒരു മതത്തെ അധിക്ഷേപിക്കുന്ന ഒരു പോസ്റ്റും ഫാറൂഖിന്റെതായി ഉണ്ടായിരുന്നില്ല.
ഇസ്ലാമതത്തിൽ ജനിച്ചുപോയ നീ മതവിമർശനം നടത്തുന്നോയെന്ന് പറഞ്ഞ് ഫാറൂഖിന് നേരത്തെ തന്നെ ഭീഷണിയുള്ളതായി ബന്ധുക്കൾ പറയുന്നുണ്ട്.കൊല്ലപ്പെട്ട അന്നും ഫോൺഭീഷണി ഉണ്ടായിരുന്നു. ഒരു ഫോൺകോളിനെതുടർന്ന് രാത്രി 11മണിയോടെ പുറത്തേക്ക്പോയ ഇദ്ദേഹത്തെ സ്ക്കൂട്ടറിൽ യാത്ര ചെയ്യന്നതിനിടെ നാലംഗ സംഘം കോയമ്പത്തുർ ഉക്കടത്തുവെച്ച് ആസൂത്രിതമായി അക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ബൈക്ക് വിലങ്ങിട്ട് വെട്ടിക്കൊല്ലുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ബഹളം കേട്ട് നാട്ടുകാർ ഓടിവരുമ്പോഴേക്കും പ്രതികൾ രക്ഷപ്പെട്ടിരുന്നു. കൊലപാതകത്തിന് പ്രേരണയായി വ്യക്തിപരമോ വ്യാപാരപരമോ ആയ കാരണങ്ങളൊന്നും പൊലീസ് സൂചിപ്പിക്കുന്നില്ല. മതവിമർശനമാണ് കാരണം എന്നാണ് പൊലീസും പറയുന്നു.കഴിഞ്ഞ മാർച്ച് 13ന് നൽകിയ ഒരു പോസ്റ്റിൽ ഫാറൂഖ് ഇങ്ങനെ പറയുന്നു.'ഞാൻ ദൈവത്തിന്റെ ശത്രുവാണ്, മതത്തിന്റെ ശത്രുവാണ്,ജാതിയുടെയും എല്ലാ അന്ധവിശ്വാസങ്ങളുടെയും ശത്രുവാണ്. പക്ഷേ ഞാൻ മനുഷ്യരുടെ ശത്രവല്ല. ഞാൻ മനുഷ്യത്വത്തിൽ മാത്രം വിശ്വസിക്കുന്നു.'-ഇത്തരം പൊതുസ്വഭാവമുള്ള ആശയപ്രചാരണത്തിനായുള്ള പോസ്റ്റുകൾ അല്ലാതെ ഏതെങ്കിലും മതത്തെ നിന്ദിക്കുന്ന ഒന്നും ഫാറൂഖിന്റെ വാട്സാപ്പും ഫേസ്ബുക്കും പരിശോധിച്ച പൊലീസ് സംഘത്തിന് കണ്ടത്തൊനായിട്ടില്ല.
സംഭവത്തെ തുടർന്ന് ഇസ്ലാമിക മൗലികവാദ സംഘടനയിൽപെട്ട നാലുപേർ കീഴടങ്ങിയിട്ടുണ്ടെങ്കിലും ആസൂത്രികരെ ഇനിയും പടികിട്ടിയിട്ടില്ല.കീഴടങ്ങിയവരാവട്ടെ ചിരിച്ചുകൊണ്ട് നിർഭയനായാണ് പൊലീസിന് പിടികൊടുത്തത്. സി. രവിചിന്ദ്രൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഇതുസംബന്ധിച്ച് ഇങ്ങനെ എഴുതുന്നു. 'ഫാറൂഖ് കൊലപാതകത്തിൽ കീഴടങ്ങിയ പ്രതികളിലൊരാളുടെ മുഖത്ത് വിരിയുന്ന കരളുരുക്കുന്ന ചിരി വെളിവാക്കുന്നതും മറ്റൊന്നല്ല. ഈ ചിരി അവസാനമായി മലയാളി കണ്ടത് പ്രൊഫ. ടി.ജെ ജോസഫ് കൈവെട്ട് കേസിലെ പ്രതികൾ കോടതിവിധിക്ക് ശേഷം ഒളിമ്പിക്സ് ജേതാക്കളെപ്പോലെ ചിരിച്ചുറഞ്ഞു നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോഴാണ്.' ബംഗലൂരു സ്ഫോടനക്കേസിലെ പ്രതികളിൽ ഒരാളായ കോയമ്പത്തൂരിലെ ഒരു മതതീവ്രവാദിയാണ് ഫാറൂഖിനെ കൊല്ലാൻ ഫത്വ പുറപ്പടുവിച്ചതെന്ന് പൊലീസിനെ ഉദ്ധരിച്ച് ഡെക്കാൻ ക്രോണിക്കിൾ പോലുള്ള പത്രങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ ഇയാളെയും സംഘടയുടെ തലവനെയും പടികൂടാനായിട്ടില്ല. ഡി.വി.കെ അതിനായുള്ള ശക്തമായ പോരാട്ടത്തിലാണ്.
പൊതുവെ മതങ്ങളെ തൊടാൻപേടിയുള്ള തമിഴ്മാധ്യമങ്ങളും രാഷ്ട്രീയപാർട്ടികളും ഈ വിഷയത്തെ അവഗണിക്കയാണ് ചെയ്തത്.ദേശീയതലത്തിലുള്ള ഒരു നേതാവ്പോലും കൊലയെ അപലപിക്കുകയോ ഫാറൂഖിന്റെ വീട് സന്ദർശിക്കുകയയോ ചെയ്തിട്ടില്ല.ഫാറൂഖ് മരിച്ചതോടെ അദ്ദേഹത്തിന്റെ ഭാര്യയും രണ്ടുകുട്ടികളും പിതാവും അടങ്ങുന്ന കുടുംബം അനാഥമായി.
അതേമസയം ബുദ്ധിജീവികളുടെയും രാഷ്ട്രീയക്കാരുടെയും പിന്തുണയില്ലെങ്കിലും നാട്ടുകാരുടെയും ദാവിഡ വിടുതലൈ കഴകത്തിന്റെയും പ്രവർത്തനത്തോടെ മതമൗലിക വാദികൾക്കെതിരെ ശക്തമായ കാമ്പയിനായി ഈ മരണം കോയമ്പത്തൂരിൽ മാറിയിട്ടുണ്ട്. എച്ച്.ഫാറൂഖിന്റെ പിതാവ് തന്നെ തന്റെ മകന്റെ പാത പിന്തുടർന്ന് യുക്തിവാദത്തിലേക്കും ദ്രാവിഡ ദാവിഡ വിടുതലൈ കഴകത്തിന്റെയും പ്രവർത്തനത്തിലേക്ക് മാറിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഫാറൂഖിന്റെ പിതാവ് അമീദ് (54)പറഞ്ഞത് ദ ഹിന്ദു പത്രം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്. 'മകന്റെ പ്രവർത്തനങ്ങളോട് തുടക്കത്തിൽ എനിക്ക് വലിയ യോജിപ്പില്ലായിരുന്നു. പക്ഷേ എന്റെ മകൻ അവന്റെ ആശയത്തിൽ ഉറച്ചുനിന്നു.കൊല്ലുന്ന സമയത്തുപോലും,ദൈവം ഉണ്ടെന്ന് പറഞ്ഞാൽ വെറുതെ വിടാമെന്നായിരുന്നു തങ്ങൾ പറഞ്ഞിരുന്നതെന്ന് പ്രതികളിൽ ഒരാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. എന്നാൽ എന്റെ മകൻ അത് ചെയ്തില്ല.അതുകൊണ്ടുതന്നെ അവനെയോർത്ത് എനിക്ക് അഭിമാനമുണ്ട്. അവന്റെ പാതപിന്തുടർന്നുകൊണ്ട് ഡി.വി.കെയിൽ പ്രവർത്തിക്കാനാണ് ഞാനും തീരുമാനിക്കുന്നത്.'അമീദിന്റെ ഏക മകനായിരുന്നു ഫാറൂഖ്. ഈ രീതിയിൽ മറ്റ് ബന്ധുക്കളം ഇസ്ലാം ഉപേക്ഷിക്കയാണെന്നും റിപ്പോർട്ടുണ്ട്.
Stories you may Like
- കെ.എസ്.ആർ.ടി.സി ദീപാവലി സ്പെഷ്യൽ സർവീസുകളിലേയ്ക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
- വൺസൈഡ് നവോത്ഥാനവാദം ജിയോ ബേബിയെ തിരിഞ്ഞുകൊത്തുമ്പോൾ
- ഫാറൂഖ് കോളേജ് വിളിച്ചു വരുത്തി അപമാനിച്ചെന്ന് ജിയോ ബേബി
- തിരക്ക് കൂടുതലുള്ള റൂട്ടുകളിൽ കൂടുതൽ സർവ്വീസുകൾ
- ഇന്ത്യയുടെ കണ്ണിലെ കരടായ ഒരു ഭീകരൻ കൂടി കറാച്ചിയിൽ കൊല്ലപ്പെടുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്