നയന മനോഹരമായ ആ കാഴ്ചയിൽ നിറഞ്ഞ് നിന്നത് മണിമല പള്ളിയിലെ നെരയത്ത് അച്ചൻ; അമ്പലപ്പുഴയിൽ നിന്നും എരുമേലി പേട്ടതുള്ളലിനെത്തിയ സംഘത്തിലെ പെരിയ സ്വാമിയെ പൊന്നാടയണിയിച്ച് ഫാ. ആന്റണി നെരയത്ത സ്വീകരിക്കുമ്പോൾ അസ്വസ്ഥരാകുന്നത് ആരൊക്കെ?
മറുനാടൻ ഡസ്ക്
മണിമല: മതവും മതതീവ്രവാദവും ചുടുപിടിക്കുന്ന കേരളത്തിൽ കഴിഞ്ഞ ദിവസം കണ്ട നയന മനോഹരമായ കാഴ്ചയായിരുന്നു അമ്പലപ്പുഴയിൽ നിന്നും എരുമേലി പേട്ട തുള്ളലിനെത്തിയ സംഘത്തിലെ പെരിയ സ്വാമിയെ ഒരു പള്ളീലച്ചൻ പൊന്നാടയണിയിച്ച് സ്വീകരിക്കുന്നത്.
നെരയത്ത് അച്ചന്റെ നേതൃത്വത്തിൽ നടത്തിയ ഈ ആദരിക്കൽ ചടങ്ങ് സോഷ്യൽ മീഡിയകളിൽ വൈറലാവുകയും ചെയ്തിരുന്നു. മതസൗഹാർദ്ദത്തിന്റെ നേർക്കാഴ്ചയിലേക്ക് തുറക്കുന്ന ഈ വീഡിയോയിൽ പെരിയ സ്വാമിയെ പൊന്നാടയണിയിച്ചത് മണിമല ഫൊറോന പള്ളിയിലെ വികാരിയായ ഫാദർ ആന്റണി നെരയത്ത് ആയിരുന്നു.
മറ്റൊരു മതത്തിന്റെ പുണ്യ കർമ്മമായിട്ടും ജാതി മത വിദ്വേഷം മറന്നുള്ള ഈ കൂടിച്ചേരലിൽ ഹിന്ദുമത വിശ്വാസ പ്രകാരമുള്ള വഴി പാട് പെരിയ സ്വാമി നൽകിയപ്പോൾ അത് ഇരു കൈകളും നീട്ടി സ്വീകരിക്കാനും അച്ചൻ മനസ് കാണിച്ചു.
എന്നാൽ അച്ചൻ നടത്തിയ ഈ മതസൗഹാർദ്ദ ഇടപെടൽ മനസ്സിന് കുളിർമ നൽകുന്ന കാഴ്ചയായി മാറിയപ്പോൾ ഇത് പലരെയും അസ്വസ്ഥമാക്കിയിട്ടുണ്ട്. എന്നാൽ അച്ചൻ ചെയ്ത ഈ പുണ്യ കർമ്മത്തിന് പൂർണ്ണ പിന്തുണയുമായി മണിമലക്കാരായ ക്രിസ്ത്യാനികളും രംഗത്തുണ്ട്.
മണിമലയിൽ ജാതിമത വ്യത്യസ്തമില്ലാതെ അച്ചൻ നടത്തുന്ന ഇടപെടൽ ചൂണ്ടിക്കാട്ടിയാണ് ഇടവകക്കാർ അച്ചന് പിന്തുണയുമായി എത്തിയിരിക്കുന്നത്. അച്ചനെ കരിവാരി തേക്കുന്ന ക്രൈസ്തവ വിശ്വാസികൾ അച്ചൻ ആരെന്നോ മണിമലയിലെ മത സൗഹാർദ്ദമെന്തെന്നോ അറിയാത്തവരാണെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്നു. അച്ചനെതിരെ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം നടത്തുന്നവർക്ക് ചുട്ടമറുപടിയുമായി നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്.
വർഷങ്ങളായി മണിമലയിലെ ക്രിസ്ത്യൻ സമൂഹം അമ്പലപ്പുഴയിൽ നിന്നും വരുന്ന എരുമേലി പേട്ട തുള്ളൽ സംഘത്തിന് വരവേൽപ്പ് നൽകാറുണ്ട്. ഇത്തവണ അവിടുത്തെ ക്രിസ്ത്യാനികളുടെ പ്രതിനിധിയായാണ് അച്ചൻ സംഘത്തിനെ ആദരിച്ചതും പെരിയ സ്വാമിയെ പൊന്നാടയണിയിച്ച് സ്വീകരിച്ചതും.
മണിമലയിലെ ക്രിസ്ത്യൻ വിശ്വാസികളും ഹിന്ദുക്കളും തമ്മിലുള്ള സൗഹൃദത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നും അച്ചനെ പിന്തുണയ്ക്കുന്നവർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നു. ശബരിമല പേട്ടതുള്ളലിനായി അമ്പലപ്പുഴ നിന്നെത്തുന്ന സംഘം ആദ്യകാലങ്ങളിൽ വള്ളത്തിൽ അമ്പലപ്പുഴനിന്നും മണിമലവരെ എത്തുകയും. മണിമല അമ്പലത്തിലെ വഴിപാടുകൾക്കു ശേഷം ശബരിമലയിലേക്ക് കാൽനടയായി പുറപ്പെടുകയും ആണ് ചെയ്തിരുന്നത്.
അക്കാലത്ത് മണിമലയിലെ ക്രിസ്ത്യൻ ഭവനങ്ങളിൽനിന്നും കപ്പ, ചേന, ചേമ്പ്, കാച്ചിൽ തുടങ്ങീ കാർഷിക ഉല്പന്നങ്ങൾ അമ്പലപ്പുഴ സംഘത്തിനു നൽകിയിരുന്നു. അവർ അത് ഭക്ഷിച്ച് വിശപ്പടക്കി മണിമല ക്ഷേത്രത്തിൽ ഒരു രാത്രി തങ്ങുകയും പിന്നീട് ശബരിമലയ്ക്ക് പുറപ്പെടുകയും ചെയ്യുമായിരുന്നു. ഗതാഗത സൗകര്യങ്ങൾ വർധിച്ചതോടെ ആ പതിവ് ഇല്ലാതായി. എങ്കിലും അമ്പലപ്പുഴ സംഘം മണിമലയിൽ എത്തി ആഴിപൂജ നടത്തിയ ശേഷമാണ് ഇപ്പോളും എരുമേലിയിലേക്ക് പോകുന്നത്.
പൂജരാജാക്കളുടെ നാമത്തിലുള്ള മണിമല ഫൊറോനാപ്പള്ളിയിൽ പ്രർത്ഥിക്കാനായി തദ്ദേശവാസികളായ ഒട്ടേറെ ഹൈന്ദവ സഹോദരങ്ങൾ എത്തുന്നുണ്ട്. ജനുവരി അഞ്ചാം തീയതി നടക്കുന്ന രാക്കുളിപ്പെരുനാൾ പ്രദക്ഷിണത്തിൽ മുത്തുക്കുടകളുമായി പങ്കെടുക്കുന്നതിൽ മഹാഭൂരിപക്ഷവും ഹൈന്ദവരാണ്.
അവർക്ക് കുടയെടുക്കുന്നതിന് അവസരം നൽകുന്നതിനായി ഇടവകക്കാർ പലരും ജനുവരി 6ന്റെ പകൽ പ്രദക്ഷിണത്തിന് കുടയെടുക്കാനായി മാറി നിൽക്കാറുണ്ട്. ജനുവരി അഞ്ച് ആറ് തീയതികളിൽ മണിമലപ്പള്ളിയിൽ എത്തിയാൽ ക്രിസ്ത്യാനികളെക്കാളേറെ ഹിന്ദുക്കൾ വിശ്വാസപൂർവം പ്രാർത്ഥിക്കാനായി പൂജരാജാക്കളുടെ പക്കൽ എത്തുന്ന കാഴ്ച കാണാം.
വർഷങ്ങളായി മണിമല മൂങ്ങാനിയിൽ ക്ഷേത്രഭാരവാഹികൾ രാത്രി പ്രദക്ഷിണത്തിനു സ്വീകരണം ഒരുക്കാറുണ്ട്. പരസ്പര ബഹുമാനത്തിന്റെയും സഹകരണത്തിന്റെയും നല്ല മാതൃകകളാണ് മണിമലയിൽ കാണാൻ സാധിക്കുന്നത്. കുറേ വർഷങ്ങളായി മണിമലയിലെ ക്രൈസ്തവ വിശ്വസികൾ മുൻകൈ എടുത്ത് അമ്പലപ്പുഴ സംഘത്തിന് മണിമലയിൽ സ്വീകരണം നൽകാറുണ്ട്.
മണിമലയിലെ ക്രൈസ്തവ സമൂഹത്തിന്റെ പ്രതിനിധി എന്ന നിലയിൽ ബഹുമാനപ്പെട്ട വികാരിയച്ചൻ അമ്പലപ്പുഴ സംഘത്തിന്റെ പെരിയ സ്വാമിയെ പൊന്നാടയണിയിച്ച് സ്വീകരിച്ചതിൽ എന്തുകൊണ്ടാണ് ചിലർ അസ്വസ്ഥരാകുന്നത് എന്നു മനസ്സിലാകുന്നില്ല. ഈ അസ്വസ്ഥരാകുന്നവർ മണിമലക്കാരോ മണിമലയുടെ ചരിത്രം അറിയാവുന്ന സമീപവാസികളോ അല്ലായെന്നു മണിമല സ്വദേശിയായ ജിൻസ് നെല്ലേ പറമ്പിൽ ഫേസ്ബുക്കിൽ കുറിക്കുന്നു.
പൗരസ്ത്യ ആരാധനാക്രമത്തോടും, സുറിയാനി ഭാഷയോടും സ്നേഹവും വിശ്വസ്തതയുമുള്ള വൈദികനാണ് നെരയത്ത് അച്ചൻ. കുർബാന അതിന്റെ പൂർണതയിൽ അർപ്പിക്കാൻ എന്നും ശ്രദ്ധ ചെലുത്തുന്നയാൾ. കിഴക്കിനഭിമുഖമായ കുർബാന അർപ്പണം അതിന്റെ ആരാധനാക്രമ പൂർണതയിൽ അദ്ദേഹം അർപ്പിക്കുന്നതു വന്നു കാണുക. മാർ തെയഡോറിന്റെ അനാഫൊറയും, കൃത്യമായ പ്രോപ്രിയ പ്രാർത്ഥനകളും ചൊല്ലുന്ന കുർബാന ചങ്ങനാശേരി അതിരൂപതയുടെയും കാഞ്ഞിർപ്പള്ളി രൂപതയുടെയും പള്ളികൾ അതിർത്തി പങ്കിടുന്ന ഈ പ്രദേശത്ത് മണിമലയിൽ മാത്രമേ ഉള്ളൂ.
തിരുനാൾ സമയത്തും പള്ളിയിലെ കർമ്മങ്ങൾ വിട്ടുവീഴ്ച ഇല്ലാതെയും ആരാധനാക്രമ ചൈതന്യത്തോടെയും നടപ്പിലാക്കാൻ അദ്ദേഹം നടത്തുന്ന ശ്രമങ്ങൾ അഭിനന്ദനീയമാണ്. ഇക്കഴിഞ്ഞ തിരുനാളിന് അദ്ദേഹം മുൻകൈ എടുത്ത് ഒരു ദിവസം മലങ്കര കുർബാന വെച്ചിരുന്നു. മറ്റു റീത്തുകളെ അടുത്തറിയാൻ അവസരം കിട്ടിയിട്ടില്ലാത്ത മണിമലക്കാരായ ഒട്ടേറെ വിശ്വാസികൾക്ക് നല്ലയൊരു അനുഭവമായിരുന്നു അത്.
ബഹുമാനപ്പെട്ട ആന്റണി നെരയത്ത് അച്ചൻ മണിമല സെന്റ് ജോർജ് സ്കൂളിന്റെ മാനേജർ എന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണ്. പള്ളിയുടെ ഷോപ്പിങ് കോംപ്ലക്സ് നിർമ്മാണം, സെന്റ് ജോർജ് സ്കൂൾ കെട്ടിട നിർമ്മാണം എന്നിവയുമായി ബന്ധപ്പെട്ട് ജാതിമതഭേദമെന്യേ ഒട്ടേറെ വ്യക്തിബന്ധങ്ങൾ നെരയത്തച്ചന് ഈ പ്രദേശത്ത് ഉണ്ട്.
അങ്ങനെയുള്ള അച്ചൻ അമ്പലപ്പുഴ സംഘത്തെ സ്വീകരിക്കാൻ മുന്നിൽ നിന്നത് തികച്ചും ഉചിതമായ കാര്യമാണ്. അതിന് അദ്ദേഹം അഭിനന്ദനം അർഹിക്കുകയും ചെയ്യുന്നു. വാസ്തവം മനസ്സിലാക്കാതെ അദ്ദേഹത്തെ വിമർശിക്കുന്നവർ ചില കരിസ്മാറ്റിക് തീവ്രവാദികളാണ് എന്നാണ് മനസ്സിലാക്കുന്നത്. അവരോട് ഒരു അപേക്ഷ മാത്രം, തീവ്ര ചിന്താഗതികളുമായി ക്രൈസ്തവ സമൂഹത്തെ ഐ.എസ്.ഐ.എസ് പോലെയാക്കി മാറ്റരുതേ എന്നും ജിൻസ് നല്ലേ പറമ്പിൽ ഫേസ്ബുക്കിൽ കുറിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍