പുറത്ത് എന്ത് സംഭവിക്കുന്നു എന്നറിയാതെ ഫാ ടോം തടവിൽ കിടന്നത് 557 ദിവസം; പ്രതീക്ഷ നശിച്ചപ്പോൾ സഭയെ പോലും തള്ളി പറഞ്ഞ് വീഡിയോ ഇറക്കി; മതം മാറ്റാൻ പോയ ആളെ എന്തിന് രക്ഷിക്കണം എന്ന് ചോദിച്ച് ബിജെപിക്കാർ രംഗത്തിറങ്ങിയപ്പോൾ സഭാനേതൃത്വവും അലംഭാവം തുടർന്നു
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഇന്നലെ രാവിലെ ഒമാൻ സമയം 8.50നാണ് ആ സന്തോഷ വാർത്ത പുറത്ത് വന്നത്. ഫാ. ടോം ഉഴുന്നാൽ ഭീകരരുടെ തടവിൽ നിന്നും മോചിതരായിരിക്കുന്നു. പുറം ലോകത്ത് എന്തു സംഭവിക്കുന്നു എന്നറിയാതെ 557 ദിവസമാണ് ഉഴുന്നാലച്ചൻ ഭീകരരുടെ തടവറയിൽ കഴിഞ്ഞത്. തനിക്ക് ചുറ്റും നടക്കുന്നത് എന്തെന്നറിയാതെ ഫാദർ ഭീകരരുടെ തടവറയിൽ കഴിയുമ്പോൾ ഒരു വേള ജീവനോടെ ഉണ്ടോ എന്നു പോലും സംശയും ഉയർന്നു. ഒടുവിൽ ആ ആശ്വാസ വാർത്ത എത്തിച്ചത് യെമൻ ഉപപ്രധാനമന്ത്രി അബ്ദുൽ മാലിക് അബ്ദുൽ ജലീൽ അൽമെഖ്ലാഫി ആയിരുന്നു. കഴിഞ്ഞ ജൂൺ 11ന് ഇന്ത്യ സന്ദർശിച്ചപ്പോൾ ഫാദർ ജീവനോടെ ഉണ്ടെന്ന വിവരം അദ്ദേഹം ഇന്ത്യയ്ക്ക് കൈമാറി.
വത്തിക്കാന്റെ അഭ്യർത്ഥനപ്രകാരം ഒമാൻ സർക്കാർ ഇടപെട്ടാണ് യെമനിൽനിന്ന് ഫാ. ടോമിനെ മോചിപ്പിച്ചത്. മോചനം സാധ്യമാക്കാൻ കേന്ദ്ര സർക്കാരും അഖിലേന്ത്യാ കത്തോലിക്കാ മെത്രാൻ സമിതിയും കഴിഞ്ഞ 18 മാസമായി ശ്രമിക്കുകയായിരുന്നു. എന്നാൽ ഇതൊന്നും അറിയാതെ ഭീകരരുടെ ക്രൂരതയ്ക്ക് ഇരയായി തടവറയിൽ കഴിയുകയായിരുന്നു ഫാദർ. കൊടിയ പീഡനങ്ങൾക്കൊടുവിൽ പുറം ലോകം കാണാമെന്ന പ്രതീക്ഷ നശിച്ചപ്പോൾ ഒരു വേള സ്വന്തം സഭയെ പോലും തള്ളി പറഞ്ഞ് അദ്ദേഹം വീഡിയോ ഇറക്കി. സ്വന്തം സംഭയിൽ നിന്നും അദ്ദേഹത്തിന്റെ മോചനത്തിനായി കാര്യമായ ഒരു പ്രവർത്തനം ഉണ്ടായിരുന്നി്ല.
ഒമാൻ സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് അൽ സെയ്ദിന്റെ നിർദേശാനുസരണം യെമനിലുള്ളവരുമായി ചേർന്നുള്ള ഇടപെടലിലൂടെയാണ് വൈദികനെ മോചിപ്പിച്ചതെന്ന് ഒമാൻ സർക്കാർ വ്യക്തമാക്കി. ഫാ.ടോം ആരുടെ പിടിയിലായിരുന്നെന്നോ മോചനത്തിന് അവർ എന്തെങ്കിലും വ്യവസ്ഥകൾ വച്ചോയെന്നോ വ്യക്തമല്ല. സലേഷ്യൻ സഭാംഗമാണ് ഫാ ടോം ഉഴുന്നാൽ.
കഴിഞ്ഞ വർഷം മാർച്ച് നാലിനായിരുന്നു നാടിനെ നടുക്കിയ ആ സംഭവം ഉണ്ടായത്. വിശുദ്ധ മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹം ഏഡനിൽ നടത്തിയിരുന്ന വയോധികസദനം ഭീകരർ ആക്രമിച്ചു. ഭീകരാക്രമണത്തിൽ നാലു കന്യാസ്ത്രീകളുൾപ്പെടെ 16 പേരാണു കൊല്ലപ്പെട്ടു. മലയാളിയായ സിസ്റ്റർ സാലിയും മറ്റ് അന്തേവാസികളും അത്ഭുതകരമായി രക്ഷപ്പെട്ടു. ആക്രമണം നടത്തിയ നാലു ഭീകരർ വയോധികസദന നടത്തിപ്പുകാരെ തിരഞ്ഞുപിടിച്ച് തലയ്ക്കുനേരെ വെടിയുതിർക്കുകയായിരുന്നു. ഫാ.ടോമിനെ ഭീകരർ തട്ടിക്കൊണ്ടുപോയി. ആക്രമണം നടക്കുമ്പോൾ ഐഎസ് ഭീകരരുടെ സാന്നിധ്യമുള്ള മേഖലയായിരുന്നു തെക്കൻ യെമൻ.
എന്നാൽ തട്ടിക്കൊണ്ടുപോയത് എവിടേക്കെന്നോ ഫാദറിന്റെ നില എന്തെന്നോ ആർക്കും ഒരു വിവരവും ലഭിച്ചില്ല. ഇടക്ക് ഇറങ്ങിയ വീഡിയോകൾ അല്ലാതെ. പിന്നീട് അതും ഇല്ലാതായി. അതോടെ ഫാദർ കൊല്ലപ്പെട്ടെന്ന സംശയവും ബലപ്പെട്ടു. കഴിഞ്ഞ ജൂൺ11നാണ് ആ ആശ്വാസ വാർത്ത യമൻ ഉപപ്രധാന മന്ത്രി പറഞ്ഞത്. ഫാ. ടോം ഉഴുന്നാൽ ജീവനോടെ ഉണ്ട. പിന്നീട് അങ്ങോട്ട് ഫാദറിന്റെ മോചനത്തിനായി ശ്രമങ്ങൾ ഊർജിതമായി. അച്ചന്റെ മോചനത്തിന് വേണ്ടി വത്തിക്കാൻ ഇടപെട്ടു. അങ്ങനെ ഇന്നലെ രാവിലെ ഫാദർ മോചിതനായി.
ഒമാൻ സമയം 8.50ന് യെമനിൽനിന്ന് സൈനിക വിമാനത്തിൽ ഫാ. ടോമിനെ മസ്കത്തിൽ എത്തിച്ചു. ഏതാനും മണിക്കൂർ വിശ്രമത്തിനുശേഷം അദ്ദേഹത്തെ റോമിലേക്കു കൊണ്ടുപോയി. ഫ്രാൻസിസ് മാർപാപ്പയെയും താനുൾപ്പെടുന്ന സലേഷ്യൻ സഭയുടെ സുപ്പീരിയർ ജനറൽ ഏഞ്ചൽ ആർതിമെ ഫെർണാണ്ടസിനെയും സന്ദർശിക്കുന്ന ഫാ. ടോം, ഏതാനും ദിവസം റോമിൽ ചെലവിട്ടശേഷം ഇന്ത്യയിലെത്തും.
തികച്ചും ക്ഷീണിതനായിരുന്നെങ്കിലും മസ്കത്തിൽവച്ച് ഫാ. ടോം അൽപനേരം മാധ്യമങ്ങളോടു സംസാരിച്ചു. ദൈവത്തിനും ഒമാൻ സുൽത്താനും നന്ദി പറഞ്ഞ ഫാ. ടോം, ഒമാൻ സുൽത്താന്‍ ആയുരാരോഗ്യങ്ങൾ നേർന്നു. തന്റെ സഹോദരങ്ങൾക്കും ബന്ധുക്കൾക്കും സുരക്ഷിതമായ മോചനത്തിനായി പ്രാർത്ഥിച്ച എല്ലാവർക്കും അദ്ദേഹം നന്ദി പറഞ്ഞു. നടക്കാനും സംസാരിക്കാനും സാധിക്കുന്നുണ്ടെങ്കിലും ആരോഗ്യം വീണ്ടെടുക്കാൻ ഫാ. ടോമിന് ചികിൽസ ആവശ്യമാണെന്ന് സഭാവൃത്തങ്ങൾ പറഞ്ഞു. സലേഷ്യൻ സഭാംഗമായ ഫാ. ടോം 557 ദിവസമാണു ഭീകരരുടെ തടവിലായിരുന്നത്.
റോമിൽ സലേഷ്യൻ സഭാ ആസ്ഥാനത്തെത്തിയശേഷമാണ് ഫാ. ടോം ഉഴുന്നാലിൽ തന്റെ മോചനത്തിനായി നടന്ന ശ്രമങ്ങളുടെ വിശദാംശങ്ങളറിയുന്നത്. അബുദാബിയിൽനിന്ന് ദക്ഷിണ അറേബ്യൻ വികാരിയത്തിന്റെ ബിഷപ് പോൾ ഹിൻഡറുടെ സെക്രട്ടറിയും പാലാ സ്വദേശിയുമായ ഫാ. തോമസ് സെബാസ്റ്റ്യനുമായി ഫാ. ടോം ദീർഘനേരം ഫോണിൽ സംസാരിച്ചു.
കഴിഞ്ഞ ഒന്നര വർഷമായി നടന്ന മോചന ശ്രമങ്ങൾ ഫാ. തോമസ് സെബാസ്റ്റ്യൻ വിശദീകരിച്ചു. തടവിലാക്കപ്പെട്ട കാലത്തെ അനുഭവങ്ങളെക്കുറിച്ചു ഫാ. തോമസ് സെബാസ്റ്റ്യൻ ചോദിച്ചപ്പോൾ, ഫാ. ടോം പറഞ്ഞു: എനിക്കു പ്രാർത്ഥിക്കാൻ ധാരാളം സമയം കിട്ടി. ഞാൻ എല്ലാവർക്കുംവേണ്ടി പ്രാർത്ഥിച്ചു. ഭീകരാക്രമണദിവസം തനിക്കൊപ്പം വയോധികസദനത്തിലുണ്ടായിരുന്ന സിസ്റ്റർ സാലിയുടെ വിവരങ്ങളും ഫാ. ടോം ചോദിച്ചറിഞ്ഞതായി ഫാ. തോമസ് സെബാസ്റ്റ്യൻ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍