ഭൂമിക്കേസുകൾ ശക്തമായി വാദിച്ച സുശീലാഭട്ടിനെ മാറ്റിയതിന് പിന്നാലെ ഹാരിസണിന് ഭൂമി തീറെഴുതി കൊടുക്കാൻ സർക്കാർ തലത്തിൽ ശക്തമായ ചരടുവലി; തോട്ടഭൂമികൾ സർക്കാർ ഏറ്റെടുക്കണമെന്ന രാജമാണിക്യം റിപ്പോർട്ട് തള്ളി നിയമ സെക്രട്ടറിയുടെ ശുപാർശ; എൽഡിഎഫ് ഭരിക്കുമ്പോൾ തോട്ടമുടമകൾക്ക് വേണ്ടി കളികൾ അരങ്ങേറുന്നത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: അധികാരത്തിന് പുറത്തു നിൽക്കുമ്പോൾ ഹാരിസൺ ഭൂമി ഏറ്റെടുക്കാത്തതിനെതിരെ ശബ്ദമുയർത്തുകയും അധികാരത്തിലെത്തുമ്പോൾ ഹാരിസണ് അനുകൂല നിലപാട് എടുക്കുകയും ചെയ്യുന്ന നിലപാട് എൽഡിഎഫ് സർക്കാർ തുടരുന്നു. ഏറെക്കാലമായി കേരള രാഷ്ട്രീയ ചരിത്രത്തിൽ ചർച്ചയായി നിൽക്കുന്ന ഹാരിസൺ മലയാളം ഭൂമി ഏറ്റെടുക്കൽ വിഷയത്തിൽ പുതിയ വഴിത്തിരിവായി നിയമസെക്രട്ടറിയുടെ റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. ഹാരിസൺ ഉൾപ്പെടെയുള്ള തോട്ടങ്ങൾ അനധികൃത കയ്യേറ്റമല്ലെന്നും ഇത്തരത്തിൽ കണക്കാക്കി നിയമ നിർമ്മാണം നടത്തിയാൽ അത് ഭരണഘടനാ വിരുദ്ധവും സുപ്രീംകോടതി ഉത്തരവുകളുടെ ലംഘനമാകുമെന്നും ആണ് നിയമസെക്രട്ടറിയുടെ റിപ്പോർട്ട്.
ടാറ്റ, ഹാരിസൺ ഗ്രൂപ്പുകൾ കൈവശം വെച്ചിരിക്കുന്ന ഭൂമി നിയമനിർമ്മാണത്തിലൂടെ ഏറ്റെടുക്കണമെന്ന എംജി രാജമാണിക്യം റിപ്പോർട്ടിനെ തള്ളിയാണ് നിയമവകുപ്പ് രംഗത്ത് എത്തിയിരിക്കുന്നതെന്നതും ചർച്ചയാവുകയാണ്. ഭൂമി ഏറ്റെടുക്കലിന് രാജമാണിക്യം റിപ്പോർട്ട് അപര്യാപ്തമാണെന്നും പുതിയ കമ്മീഷനെ നിയമിക്കുമെന്നും നിയമ വകുപ്പ് സെക്രട്ടറി ബി ജി ഹരീന്ദ്രനാഥ് തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.
ടാറ്റ, ഹാരിസൺ. അടക്കമുള്ള വിവിധ കമ്പനികൾ കൈവശം വെച്ചിരിക്കുന്ന അഞ്ച് ലക്ഷത്തി ഇരുപതിനായിരം ഏക്കർ നിയമനിർമ്മാണത്തിലൂടെ ഏറ്റെടുക്കണമെന്നായിരുന്നു രാജമാണിക്യം റിപ്പോർട്ട് നിർദ്ദേശിച്ചിരുന്നത്. എന്നാൽ രാജമാണിക്യം സമർപ്പിച്ച സമഗ്രമായ റിപ്പോർട്ടിന് പകരം പുതിയ നിയമനിർമ്മാണം കൊണ്ടുവരണമെന്നാണ് നിയമവകുപ്പ് ആവശ്യപ്പെടുന്നത്. കഴിഞ്ഞ യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് ഹാരിസണിന്റെ കൈവശമുള്ള ഭൂമി തിരിച്ചുപിടിക്കുന്നതിന് കേരള ഭൂസംരക്ഷണ നിയമം പ്രകാരം ഡോ. എം.ജി. രാജമാണിക്യത്തെ നിയമിച്ചിരുന്നു.
ഇക്കാലത്ത് ഭൂമി ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചിരുന്നത് ഇടതുകക്ഷികളും ആയിരുന്നു. ഇതിന് പുറമെ 2013 ഫെബ്രുവരി 27ന് ഇക്കാര്യത്തിൽ ഹൈക്കോടതി വിധിയും ഉണ്ടായി. ഭൂമി തിരിച്ചുപിടിക്കാൻ കോടതി ഉത്തരവിട്ടു. രണ്ടുമാസത്തിനകം ഇതിനുള്ള നടപടികൾ ആരംഭിക്കാൻ നിർദ്ദേശിച്ചതിന് പിന്നാലെയാണ് ആ കാലാവധി തീരാൻ രണ്ടുദിവസം ശേഷിക്കേ ഉമ്മൻ ചാണ്ടി സർക്കാർ രാജമാണിക്യത്തിന്റെ നേതൃത്വത്തിൽ സമിതിയെ നിയോഗിക്കുന്നത്.
സംസ്ഥാനത്തെ എല്ലാ സർക്കാർ ഭൂമിയേപ്പറ്റിയും അന്വേഷണം നടത്തിയ രാജമാണിക്യത്തിന്റെ നേതൃത്വത്തിലുള്ള സമിതി നിർദ്ദേശിച്ചത് ഹാരിസണിന്റെ കൈവശമുള്ള ഭൂമി അടിയന്തിരമായി ഏറ്റെടുക്കണമെന്നാണ് നിർദ്ദേശിച്ചത്. എന്നാൽ ടാറ്റയുടേയും ഹാരിസണിന്റേയും കൈയിലിരിക്കുന്ന ഭൂമി നിയമ വിരുദ്ധമല്ലെന്നും കാലങ്ങളായി കൈവശംവെച്ച് അനുഭവിക്കുന്നത് ആണെന്നാണ് ഇപ്പോൾ നിയമവകുപ്പ് സെക്രട്ടറി പറയുന്നത്. ഇതോടെ ഈ ഭൂമി കമ്പനികൾക്ക് തീറെഴുതുന്ന നിലപാട് എൽഡിഎഫ് സർക്കാർ സ്വീകരിക്കുന്നുവെന്ന ആരോപണവും ഉയരുന്നു.
ഹാരിസൺ അടക്കമുള്ള കമ്പനികൾ ഭൂമി അവകാശപ്പെടുത്തിയിരിക്കുന്നത് അനധികൃതമല്ലെന്നും പാട്ടക്കരാർ കഴിഞ്ഞ ഭൂമി മാത്രമാണ് ഇതെന്നും നിയമസെക്രട്ടറി പറയുന്നു. ടാറ്റയുടേത് അനധികൃത കൈയേറ്റമാണെന്നത് കോടതി അംഗീകരിച്ചതിന് പിന്നാലെ ഒൻപത് വിജിലൻസ് കേസുകളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. വിദേശ നാണ്യ വിനിമയ നിയമം, കേരള ഭൂസംരക്ഷണ നിയമം, ഇന്ത്യൻ കമ്പനി ആക്ട് തുടങ്ങിയവയെല്ലാം ലംഘിച്ചാണ് സർക്കാരിൽ നിക്ഷിപ്തമായ ഭൂമി വിദേശ കമ്പനികൾ കൈവശം വെച്ചിരിക്കുന്നതെന്നാണ് രാജമാണിക്യം റിപ്പോർട്ടിൽ പറയുന്നത്.
എൽഡിഎഫ് അധികാരത്തിൽ വരുമ്പോഴെല്ലാം ഹാരിസൺ മലയാളം കമ്പനി അനധികൃതമായി കൈവശംവെച്ചിരിക്കുന്ന സർക്കാർ ഭൂമി പിടിച്ചെടുക്കുന്നതിനുള്ള നിയമനടപടികൾ അട്ടിമറിക്കപ്പെടുകയാണെന്ന ആരോപണമാണ് ഇതോടെ ശക്തമാകുന്നത്. തങ്ങളുടെ കൈവശമുള്ള ഭൂമി സംരക്ഷിക്കുന്നതിന് സുപ്രീംകോടതിയിലടക്കം ഹാരിസൺ സർവതന്ത്രങ്ങളും പയറ്റിയെങ്കിലും ഹൈക്കോടതിയിലെ റവന്യൂ സ്പെഷ്യൽ പ്ലീഡർ സുശീല ആർ. ഭട്ട് ഉറച്ച നിലപാട് സ്വീകരിച്ചതോടെയാണ് ഈ തന്ത്രങ്ങൾ വിജയിക്കാതിരുന്നത്.
ഇത്തരത്തിൽ നിയമപരമായി തന്നെ വിജയം നേടി നിൽക്കുന്ന സാഹചര്യത്തിൽ മറിച്ചൊരു നിലപാട് സംസ്ഥാന സർക്കാരിന്റെ നിയമസെക്രട്ടറി സ്വീകരിക്കുന്നത് വിചിത്രമെന്ന വിലയിരുത്തലും ഉയരുന്നു. കേരള ചരിത്രത്തിൽ വിപ്ലവകരമായേക്കാവുന്ന ഒരു നടപടിയെ അട്ടിമറിക്കുന്നതിനാണ് ഇപ്പോൾ എൽ.ഡി.എഫ് സർക്കാർ കൂട്ടുനിൽക്കുന്നതെന്ന ആരോപണമാണ് ഉയരുന്നത്. ആറ് ജില്ലകളിലായി ഹാരിസൺ മലയാളം ലിമിറ്റഡ് (എച്ച്.എം.എൽ.) കൈവശംവെച്ചിരിക്കുന്നത് പതിനായിരക്കണക്കിന് ഏക്കർ സർക്കാർ ഭൂമിയാണ്.
ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട്, ഫോറിൻ എക്സ്ചേഞ്ച് റഗുലേഷൻസ് ആക്റ്റ് എന്നിവ നിലവിൽ വന്നതോടെ വിദേശികൾ കൈവശം വച്ചിരുന്ന തോട്ടഭൂമി സർക്കാരിന്റേതായി മാറിയെന്നും അത് ഏറ്റെടുക്കണമെന്നുമായിരുന്നു രാജമാണിക്യം റിപ്പോർട്ടിലെ പ്രധാന ശുപാർശ. എന്നാൽ ഈ വാദം ഭരണഘടനാ വിരുദ്ധവും സുപ്രീംകോടതി ഉത്തരവുകളുടെ ലംഘനവും ആണെന്ന വാദമാണ് നിയമസെക്രട്ടറി വി ജി ഹരീന്ദ്രനാഥ് ഉയർത്തുന്നത്. ഇൻഡിപെൻഡൻസ് ആക്റ്റ് പ്രകാരം രാഷ്ട്രീയ ഉടമ്പടികളാണ് റദ്ദായതെന്നഉം ഫെറാ നിയമപ്രകാരം നടപടിയെടുക്കാൻ റിസർവ് ബാങ്കിനേ അധികാരമുള്ളൂ എന്നും നിയമസെക്രട്ടറി പറയുന്നു.
ഹാരിസൺ, ടാറ്റ തുടങ്ങിയ തോട്ടങ്ങൾ 1964ലെ ലാൻഡ് കൺസർവൻസി നിയമപ്രകാരവും ഏറ്റെടുക്കാൻ ആവില്ലെന്നും ഈ നിയമപ്രകാരം ഹാരിസണിന്റേത് അനധികൃത കയ്യേറ്റമല്ലെന്നും നിയമസെക്രട്ടറി വ്യക്തമാക്കുന്നു. പാട്ടഭൂമി ആണെങ്കിൽ അത് റദ്ദാക്കാനും ഏറ്റെടുക്കാനും ട്രാൻസ്ഫർ പ്രോപ്പർട്ടി ആക്റ്റ് അനുസരിച്ച് സർക്കാരിന് കഴിയുമെന്നും എന്നാൽ ഇതിനായി പ്രത്യേക കോടതികൾ സ്ഥാപിക്കണമെന്നും ആണ് നിയമസെക്രട്ടറിയുടെ ശുപാർശ.
ഇതിനായി വനം, റവന്യൂ, സർവെ ഉദ്യോഗസ്ഥരുടെ അന്വേഷണ സംഘങ്ങൾ രൂപീകരിക്കണമെന്നുമാണ് നിയമസെക്രട്ടറിയുടെ നിർദ്ദേശം. എന്നാൽ ഇത്തരമൊരു നിലപാട് സർക്കാർ തലത്തിൽ സ്വീകരിച്ചത് ഹാരിസണിന് തങ്ങളുടെ വാദങ്ങൾ കോടതിയിൽ ബലമായി ഉന്നയിക്കാൻ സഹായകമാകുമെന്ന വിമർശനം ശക്തമാകുകയാണ്. എന്നാൽ ഇക്കാര്യത്തിൽ പുതിയ നിയമത്തിന്റെ സാധ്യത പരിശോധിക്കാൻ നിയമവകുപ്പ് മുൻ സ്പെഷ്യൽ സെക്രട്ടറി പത്മാകരനെ റവന്യൂ വകുപ്പ് ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ റിപ്പോർട്ട് നിയമ സെക്രട്ടറിയുടേതിന് വിരുദ്ധമായാൽ അത് വീണ്ടും സി.പി.എം-സിപിഐ ബലാബലത്തിനും വഴിവച്ചേക്കും.
ഹാരിസൺ ഭൂമി സർക്കാരിലേക്ക് തിരിച്ചുപിടിക്കുന്ന കാര്യത്തിൽ 1999 മുതൽ ഇതുവരെ നിയോഗിക്കപ്പെട്ട ആറ് വ്യത്യസ്ത കമ്മീഷനുകളും പറഞ്ഞത് ഹാരിസൺ കൈവശംവച്ചിരിക്കുന്നത് സർക്കാർ ഭൂമിയാണെന്നും അതു തിരിച്ചുപിടിക്കണം എന്നുമാണ്. സുമിത എൻ. മേനോൻ റിപ്പോർട്ട് (1999), നിവേദിത പി. ഹരൻ റിപ്പോർട്ട് (2005), ജസ്റ്റിസ് എൽ. മനോഹരൻ റിപ്പോർട്ട് (2007), സജിത്ത് ബാബു റിപ്പോർട്ട് (2010), വിജിലൻസ് അന്വേഷണ റിപ്പോർട്ട് (2013), ഡോ. എം.ജി.രാജമാണിക്യം റിപ്പോർട്ട് (2015) എന്നിവയാണ് ഇവ. ഫെറ നിയമങ്ങളുടെയും വിദേശകമ്പനികളുമായി ബന്ധപ്പെട്ട ഇടപാടുകളുടെയും പശ്ചാത്തലത്തിൽ സിബിഐ, എൻഫോഴ്സ്മെന്റ് തലത്തിലുള്ള അന്വേഷണവും രാജമാണിക്യം ശുപാർശ ചെയ്തിരുന്നു. എന്നാൽ ഇതിനെ അട്ടിമറിക്കാൻ ഹാരിസൺ മലയാളം കമ്പനിക്ക് അനുകൂലമായി ഉന്നതലതലത്തിൽ വൻഗൂഢാലോചന അരങ്ങേറുന്നതായി ആരോപണം ഉയർന്നിരുന്നു.
കഴിഞ്ഞ എൻ.ഡി.എഫ്. ഭരണത്തിൽ 2006 മുതൽ 2011 വരെ നിയമനടപടികൾ വലിച്ചുനീട്ടുകയായിരുന്നുവെന്ന പരാതിയും ഉയർന്നിരുന്നു. 2007 ൽ ഹാരിസണിന്റെ കൈവശമുള്ള സർക്കാർ ഭൂമി ഏറ്റെടുക്കുന്നതുമയി ബന്ധപ്പെട്ട കാര്യങ്ങൾ പഠിക്കുന്നതിന് അഞ്ച് മന്ത്രിമാർ അടങ്ങിയ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. ഭൂമി ഏറ്റെടുക്കുന്നതിന് നിയമതടമസമില്ലെന്ന് ജസ്റ്റീസ് എൽ. മനോഹരൻ കമ്മിറ്റി മന്ത്രസഭാ ഉപസമിതിക്കു റിപ്പോർട്ട് നൽകിയെങ്കിലും ഇതിനുള്ള നടപടിക്രമങ്ങൾ പഠിക്കാൻ എന്ന പേരിൽ അസിസ്റ്റന്റ് ലാൻഡ് റവന്യൂ കമ്മിഷണർ സജിത്ത് ബാബുവിന്റെ നേതൃത്വത്തിൽ പുതിയ കമ്മിറ്റിയെ വയ്ക്കുകയാണ് സർക്കാർ ചെയ്തത്.
വീണ്ടും ഒരു കാരണവുമില്ലാതെ ഹാരിസണിന്റെ ഭൂമി ഏറ്റെടുക്കാൻ അനുവദിക്കണം എന്ന് അഭ്യർത്ഥിച്ച് സർക്കാർ 2011 ൽ ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടു. ഹാരിസണിന്റെ കൈവശമുണ്ടായിരുന്ന മുപ്ലിവാലി എസ്റ്റേറുമായി ബന്ധപ്പെട്ട 2009 ലെ കേസിൽ കമ്പനിക്ക് അനുകൂലമായി ഹൈക്കോടതിയിൽ ഒത്തുകളിക്കുകയാണ് അന്നത്തെ ഇടതുപക്ഷ സർക്കാർ ചെയ്തതെന്ന ആരോപണവും ഉയർന്നു.
മുപ്ലിവാലയിതേടക്കം കേരളത്തിലെ കൈവശഭൂമിയിൽ ഹാരിസൺ മലയാളത്തിന് യാതൊരു അവകാശവും ഇല്ലെന്നു വ്യക്തമാക്കുന്ന നിവേദിത പി. ഹരൻ റിപ്പോട്ട്, ജസ്റ്റീസ് എൽ. മനോഹരൻ കമ്മിഷൻ റിപ്പോർട്ട് എന്നിവ അന്ന് ഹൈക്കോടതിയിൽ സമർപ്പിക്കാതെ പൂഴ്ത്തിവെച്ചുവെന്നതായിരുന്നു ആരോപണത്തിന് ഇടയാക്കിയത്. കഴിഞ്ഞ ഇടതുപക്ഷ ഭരണ കാലത്ത് വിവിധ എസ്റ്റേറ്റുകളിലെ പതിനയ്യായിരത്തിൽപരം ഏക്കർ സ്ഥലം ഹാരിസൺ അനധികൃതമായി വിറ്റത് സർക്കാർ കണ്ടില്ലെന്ന നടിച്ചതായും ആക്ഷേപമുണ്ടായി.
ഇക്കുറി ഇടതുസർക്കാർ അധികാരത്തിവന്ന് ഉടൻതന്നെ ഭൂമികൈയേറ്റ കേസുകളിൽ സർക്കാരിനു വേണ്ടി ശക്തമായി വാദിച്ചിരുന്ന സുശീല ആർ. ഭട്ടിനെ തൽസ്ഥാനത്തുനിന്നും മാറ്റിയത് വൻ വിവാദമായിരുന്നു. പകരം നിയമിക്കപ്പെട്ട സർക്കാർ അഭിഭാഷകർ കമ്പനികൾക്ക് അനുകൂലമായി കേസുകൾ അട്ടിമറിക്കുന്നു എന്ന ആരോപണത്തെ തുടർന്ന് രാജിവയ്ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഹൈക്കോടതിയിൽ സർക്കാരിന് വേണ്ടി കേസുകൾ വാദിക്കാൻ പ്രഗൽഭരായ അഭിഭാഷകർ ഇല്ലാത്ത അവസ്ഥയാണ്. ഹാരിസൺ കമ്പനിയുടെ ഉന്നതരുമായി കേരളത്തിന്റെ മുഖ്യമന്ത്രി പലതവണ കൂടിക്കാഴ്ച നടത്തിയെന്ന വിവരം ഈയിടെ പുറത്തുവന്നിരുന്നു. ഹാരിസണിനുവേണ്ടി എല്ലാ സഹായവും ചെയ്തുനൽകണമെന്ന് ആവശ്യപ്പെട്ട് തൊഴിൽമന്ത്രി ടി.പി. രാമകൃഷ്ണൻ മുഖ്യമന്ത്രിക്ക് അയച്ച കത്തും പുറത്തുവന്നു.
ഹാരിസണെതിരേ സിബിഐ. അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള കേസുകൾ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ ഇതുമായി ബന്ധപ്പെട്ടുള്ള തെളിവുകൾ ഇല്ലാതാക്കാൻ കമ്പനി ശ്രമിക്കുകയാണെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് ഇപ്പോൾ നിയമസെക്രട്ടറിയുടെ റിപ്പോർട്ട് വന്നിരിക്കുന്നത്. ഫെബ്രുവരി 21 ന് മലയാളം പ്ലാന്റേഷൻസ് (ഹോൾഡിങ്ങ്) എന്ന കമ്പനി പിരിച്ചുവിട്ടതായി ബ്രിട്ടീഷ് കമ്പനി ഹൗസിന്റെ വിജ്ഞാപനം വന്നതും ഇതിന് പിന്നാലെ ഇപ്പോൾ നിയമസെക്രട്ടറി ഇത്തരമൊരു റിപ്പോർട്ട് നൽകിയതും ദുരൂഹമാണ്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്