ഇല്ലാത്ത ആരോഗ്യഗുണങ്ങളും അന്ധവിശ്വാസങ്ങളും പറഞ്ഞ് പെൺകുഞ്ഞുങ്ങളുടെ വരെ ജനനേന്ദ്രിയം അംഗവിച്ഛേദം ചെയ്യും; ആഫ്രിക്കയിലെ ഗോത്ര വർഗങ്ങളിലും മറ്റും നടക്കുന്ന പ്രാകൃതാചാരത്തിന് കോഴിക്കോട്ടും തിരുവനന്തപുരത്തും കേന്ദ്രങ്ങൾ: ചേലാ കർമ്മം നടത്തുന്നവരിൽ സർക്കാർ ഡോക്ടറും; വിവാഹ ജീവിതവും ലൈംഗിക ജീവിതവും ആനന്ദ പ്രദമാകുമെന്നും ഡോക്ടറുടെ ഉപദേശം
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: ആഫ്രിക്കയിലെ ചില ഗോത്ര വർഗങ്ങളിൽ മാത്രം നടക്കുന്ന പ്രാകൃതമായ ഒരു ആചാരമാണ് ചേലാ കർമ്മം. ഇല്ലാത്ത ആരോഗ്യഗുണങ്ങളും അന്ധവിശ്വാസങ്ങളും പറഞ്ഞ് കുഞ്ഞുങ്ങളെ മുതൽ മുതിർന്ന സ്ത്രീകളുടെ വരെ ജനനേന്ദ്രിയം അംഗ വിച്ഛേദം ചെയ്ത് ചേലാ കർമ്മം നടത്തും. മരണത്തിന് വരെ വഴിവെക്കുന്ന ഇത്തരം പ്രാകൃതമായ ആചാരത്തിന് തിരുവനന്തപുരത്തിനും കോഴിക്കോടും കേന്ദ്രങ്ങളുള്ളതായി മാതൃഭൂമിയുടെ വെളിപ്പെടുത്തൽ. എന്നാൽ ഒരു സമുദായത്തിന്റെയും പിന്തുണ ഈ ഹീനമായ ആചാരത്തിന് ഇല്ല.
തികച്ചും രഹസ്യമായാണ് ഇടപാടുകൾ നടക്കുന്നത്. ഇത് നടക്കുന്ന കേന്ദ്രങ്ങൾക്ക് അടുത്തുള്ളവർക്ക് പോലും ഇവിടെ എന്താണ് നടക്കുന്നതിനെ കുറിച്ച് അറിവില്ലെന്നതാണ് മറ്റൊരു വസ്തുത. എല്ലാം പരമ രഹസ്യമായാണ് നടക്കുന്നതത്രേ. ഇടപാടുകളിൽ പലരും ദൂരെ ദിക്കുകളിൽ നിന്നും എത്തുന്നവരാണ്. അതും വളരെ വിശ്വാസ്യ യോഗ്യമാണെന്ന് കണ്ടെത്തുന്നവർക്ക് മാത്രമാണ് ഈ കർമ്മം ചെയ്തു കൊടുക്കുന്നത്. ഇതിനുപിന്നിൽ ഏതെങ്കിലും ഗ്രൂപ്പുകളോ സംഘടനകളോ ഉണ്ടോയെന്ന് വ്യക്തമല്ല. ഇടപാടുകൾ തികച്ചും രഹസ്യമായാണ്. ചേലാകർമത്തിനെതിരേ അവബോധം നടത്തുന്ന സഹീയോ എന്ന സന്നദ്ധസംഘടനയുടെ റിപ്പോർട്ട് അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് മാതൃഭൂമിക്ക് ലഭിച്ചത്.
കോഴിക്കോട് ബീച്ചിനോടുചേർന്ന് ഒറ്റനോട്ടത്തിൽ കണ്ണിൽപ്പെടാത്തരീതിയിൽ താർപ്പായ കെട്ടിമറച്ചിരിക്കുന്ന ഓടുമേഞ്ഞ പഴയ വീട്. ഇവിടെയാണ് ഇത് നടത്തുന്ന ക്ലിനിക്ക്.
പരിസരവാസികൾക്കുപോലും ഇവിടെ ചേലാകർമം നടത്തുന്നതായി അറിവില്ല. ക്ലിനിക്കിന്റെ വെബ്സൈറ്റിലും ചേലാകർമത്തെക്കുറിച്ച് സൂചനകളൊന്നുമില്ല. ഫോൺവഴി ബന്ധപ്പെടുന്നവർക്ക്, വിശ്വാസയോഗ്യമാണെന്ന് ഉറപ്പായാൽ ചെയ്തുകൊടുക്കുമെന്നു മാത്രം. ആവശ്യക്കാരെന്ന നിലയിലാണ് ക്ലിനിക്കിന്റെ വെബ്സൈറ്റിൽ കണ്ട നമ്പറിൽ ഞങ്ങൾ ആദ്യം ബന്ധപ്പെട്ടത്. അടുത്തദിവസം കാണാമെന്ന് ഡോക്ടർ അറിയിച്ചു. പിറ്റേന്ന് ക്ളിനിക്കിലെത്തി. ഉള്ളിലേക്ക് കടന്നയുടൻ വാതിലടച്ചു കർട്ടനിട്ട് മറച്ചു.
വൃത്തിഹീനമായ ചുറ്റുപാടിൽ ഒറ്റപ്പെട്ടു നിൽക്കുന്ന വീടിന് ക്ലിനിക്കിന്റെ സ്വഭാവത്തെക്കാളേറെ ദൂരുഹതയുടെ മണമായിരുന്നു. ഒരു ക്ലിനിക്കിനു വേണ്ട സൗകര്യങ്ങളൊന്നും ഇവിടെയില്ല. ചികിത്സയ്ക്കിടെ എന്തെങ്കിലും അപകടങ്ങൾ പറ്റിയാൽ മറ്റ് ആസ്?പത്രികളിലേക്ക് കൊണ്ടുപോവാനുള്ള സംവിധാനം പോലുംഇല്ല. സന്ദർശകർക്ക് കാണാൻ സാധിക്കാത്തതരത്തിൽ പച്ച നിറമുള്ള കർട്ടനുകളിട്ട് മറച്ചിട്ടുണ്ട്.
വനിതാ ഡോക്ടറെന്ന് പരിചയപ്പെടുത്തിയ യുവതിയും പ്രായമുള്ള ഒരു ഡോക്ടറുമാണ് വന്നത്. മുഖവുരയില്ലാതെ ഡോക്ടർ നേരിട്ട് കാര്യത്തിലേക്ക് കടന്നു. ആവശ്യം വ്യക്തമാക്കിയപ്പോൾ ചേലാകർമം ചെയ്തുതരാമെന്ന് സങ്കോചം കൂടാതെ പറഞ്ഞു. വീട്ടുകാരെ അറിയിക്കാത്തതിനാൽ പേടിയുണ്ടെന്ന് ഞങ്ങൾ പറഞ്ഞപ്പോൾ ആർത്തവമാണെന്ന് പറഞ്ഞൊഴിഞ്ഞാൽ മതിയെന്നായിരുന്നു മറുപടി. ഇത്തരം കാര്യങ്ങൾ വീട്ടിൽ പറയരുത്, അറിഞ്ഞാൽ അവർ സമ്മതിക്കില്ലെന്നും ഡോക്ടർ ഉപദേശിച്ചു.
''സ്ത്രീകളുടെ ചേലാകർമം കേരളത്തിൽ അത്ര പുതിയ കാര്യമൊന്നുമല്ല. ജനിച്ച് അധികമാകാത്ത പെൺകുട്ടികളുമായി രക്ഷിതാക്കൾ വരാറുണ്ട്. വിവാഹം കഴിഞ്ഞതും കഴിയാത്തതുമായ സ്ത്രീകളുമായി പലരും എത്താറുണ്ട്. ചിലർ ഭർത്താക്കന്മാരുടെയും അമ്മായിഅമ്മമാരുടെയുമൊപ്പമാണ് വരാറുള്ളതെന്നും ഡോക്ടർ പറഞ്ഞു.
സിവിൽ സർജനായി മുക്കത്തെ സർക്കാർ ആസ്?പത്രിയിൽ ജോലിചെയ്യുമ്പോൾ രഹസ്യമായി ചേലാകർമം നടത്തിയിട്ടുണ്ടെന്നും ഡോക്ടറുടെ വെളിപ്പെടുത്തൽ. അവിടെ പ്രസവത്തിനിടെ താത്പര്യപ്പെട്ടുവരുന്നവർക്കൊക്കെ ഇത് ചെയ്തുകൊടുത്തിട്ടുണ്ട്. ഒരുപാട് സ്ത്രീകൾ ബീച്ചിലെ ക്ലിനിക്കിൽ ചേലാകർമത്തിനായി വരാറുണ്ട്. ''സ്ത്രീകൾ ചേലാകർമം ചെയ്താൽ ലൈംഗിക സംതൃപ്തിയും കുടുംബജീവിതത്തിൽ സന്തോഷവും ലഭിക്കും.''-ഡോക്ടർ പറഞ്ഞു.
കൂടുതൽ സംശയങ്ങൾ ചോദിച്ചപ്പോൾ വിശ്വാസംവരുന്നില്ലെങ്കിൽ അവിടെ ചേലാകർമത്തിനായി പെൺകുട്ടികളെയുമായി വരാറുള്ള അൻസാരി എന്നയാളുടെ ഫോൺ നമ്പർ തരാമെന്നും അന്വേഷിക്കൂവെന്നുമായി മറുപടി. ഇവിടെ എത്രയോ പേർ വന്നു ഇതുവരെ ആർക്കും ഒരു പ്രശ്നങ്ങളുമുണ്ടായിട്ടില്ലെന്ന് വനിതാ ഡോക്ടർ പറഞ്ഞു. 4000 രൂപയാണ് ഫീസ്. തങ്ങളുടെ അടുത്ത് വൈവാഹിക കൗൺസലിങ്ങിന് വരുന്നവരോട് ചേലാ കർമം നിർദ്ദേശിക്കാറുണ്ട്. അതവരുടെ ലൈംഗികജീവിതവും വിവാഹജീവിതവും ആനന്ദപ്രദമാക്കും എന്നും ഇവർ അവകാശപ്പെട്ടു.
ഇന്റർനെറ്റിലെ ഒരു ഫോറം വഴിയാണ് തിരുവനന്തപുരത്ത് സ്ത്രീകൾക്ക് ചേലാകർമം നടത്തുന്നുണ്ടെന്ന വിവരം അറിഞ്ഞത്. ഇടനിലക്കാരെന്ന രീതിയിൽ പ്രത്യക്ഷപ്പെട്ടവരുമായി ഞങ്ങൾ ഓൺലൈൻ വഴി ബന്ധപ്പെട്ടു. ഒട്ടേറെ ക്ലിനിക്കുകളിൽ ഇത് നടത്തുന്നുണ്ടെന്നും ചെലവ് കുറഞ്ഞരീതിയിൽ പാരമ്പര്യമായി സ്ത്രീകൾക്ക് ചേലാകർമം നടത്തുന്നവരെ ഏർപ്പാടാക്കാമെന്നുമായിരുന്നു മറുപടി. നല്ല ആസ്?പത്രികളാണെങ്കിൽ 6000 മുതൽ 8000 രൂപവരെയാണ്. ഡൽഹി, മുംബൈ, െബംഗളൂരു, കോയമ്പത്തൂർ, ചെന്നൈ എന്നിവിടങ്ങളിൽ ചേലാകർമം നടത്തുന്നുണ്ടെന്ന് അറിയാൻ കഴിഞ്ഞു. 28,000 രൂപയും അനസ്തേഷ്യാ ചാർജുമാണ് െബംഗളുരുവിൽ ആവശ്യപ്പെട്ടത്.
ആഫ്രിക്ക, ഈജിപ്ത്, യെമൻ എന്നിവടങ്ങളിലെ ഗോത്രവർഗക്കാരുടെയിടയിൽ നിലനിൽക്കുന്ന ക്രൂരമായ ആചാരമാണ് ചേലാകർമം. ഏകദേശം 20 കോടി പെൺകുട്ടികളും സ്ത്രീകളും ചേലാകർമത്തിനിരയായിട്ടുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ട്. പിഞ്ചുകുട്ടികൾ മുതൽ 15 വയസ്സുവരെയുള്ളവരെ ഇരയാക്കപ്പെടുന്നു. രക്തസ്രാവം, അണുബാധ, പ്രസവത്തിലെ പ്രശ്നങ്ങൾ എന്നിവയെല്ലാം ഇതുകൊണ്ടുണ്ടാവുന്നു. പ്രാകൃതരീതയിൽ ചെയ്യുമ്പോൾ മരണത്തിനുവരെ കാരണമായിട്ടുണ്ട്. ഇന്ത്യയിൽ ഇത് നിരോധിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകയും അഭിഭാഷകയുമായ സുനിത തിവാരി സുപ്രീം കോടതിയിൽ പൊതുതാത്പര്യഹർജി നൽകിയിട്ടുണ്ട്. ഇതിൽ സുപ്രീംകോടതി കേന്ദ്രസർക്കാരിനോടും നാല് സംസ്ഥാന സർക്കാരുകളോടും മറുപടി ആവശ്യപ്പെട്ടിരിക്കുകയാണ്.
ചേലാകർമം ക്രിമിനൽ കുറ്റമാണെന്ന് കേന്ദ്ര വനിതാ ശിശുവികസന മന്ത്രി മേനകാഗാന്ധി രണ്ടുമാസം മുമ്പ് പറഞ്ഞിരുന്നു. അവസാനിപ്പിച്ചില്ലെങ്കിൽ കേന്ദ്രം പ്രത്യേക നിയമം മൂലം ഈ ആചാരം നിരോധിക്കുമെന്നും അവർ പറയുകയുണ്ടായി. എന്നാൽ, ഇതിനുശേഷവും ഒന്നും സംഭവിച്ചിട്ടില്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍