സഭയുടെ കോളേജിന്റെ ഫൈൻകൊള്ളയ്ക്കെതിരെ മാത്രം പ്രതികരിച്ചില്ലെങ്കിൽ അത് ക്ഷീണമാകുമെന്ന കണ്ട് ഒടുവിൽ കുട്ടിസഖാക്കളെ സമരത്തിനയച്ച് സിപിഐ(എം); ചെമ്പേരി വിമൽജ്യോതിയിലേക്ക് മാർച്ച് നടത്തിയ എസ്എഫ്ഐ ഗേറ്റിൽ കൊടിനാട്ടി സമരം തുടങ്ങി; പൊലീസിന്റെയും ഗുണ്ടകളുടേയും തല്ലുകൊണ്ട് നേടിയ സമരവിജയം എസ്എഫ്ഐ ഹൈജാക്ക് ചെയ്യുമോയെന്ന ആശങ്കയിൽ എംഎസ്എഫും
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: ഒടുവിൽ കത്തോലിക്ക സഭയിലെ വൈദികരുടെ നേതൃത്വത്തിൽ നടക്കുന്ന ചെമ്പേരിയിലെ വിമൽജ്യോതി കോളേജിലെ ഫൈൻകൊള്ള ഉൾപ്പെടെയുള്ള പീഡനങ്ങൾക്കെതിരെ എസ്എഫ്ഐയും സമരരംഗത്ത്. ഇന്ന് എസ്എഫ്ഐയുടെ നേതൃത്വത്തിൽ കോളേജിന് മുന്നിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ പ്രവർത്തകർ കോളേജ് ഗേറ്റിന് മുന്നിൽ കയറി പാർട്ടി പതാകയും ഉയർത്തി.
സംസ്ഥാനത്തൊട്ടാകെ സ്വാശ്രയപീഡനങ്ങൾക്കെതിരെ സമരരംഗത്തുള്ള എസ്എഫ്ഐ കണ്ണൂർ ചെമ്പേരിയിലെ വിമൽജ്യോതിയിലെ ഫൈൻകൊള്ളയ്ക്കെതിരെ എന്തുകൊണ്ട് രംഗത്തിറങ്ങുന്നില്ലെന്ന ചോദ്യം കഴിഞ്ഞ കുറച്ചുദിവസമായി സജീവ ചർച്ചയായിരുന്നു. പാമ്പാടിയിൽ നെഹ്റു കോളേജും കോട്ടയത്ത് മറ്റക്കര ടോംസ് കോളേജും അടിച്ചുതകർക്കാൻ മുന്നിൽ നിന്ന എസ്എഫ്ഐ കണ്ണൂർ ശ്രീകണ്ഠാപുരം ചെമ്പേരിയിലെ വിമൽ ജ്യോതി എൻജിനീയറിങ് കോളേജിനെതിരെ ഫൈൻകൊള്ളയുൾപ്പെടെ വൻ ആരോപണങ്ങൾ ഉയർന്നിട്ടും സമരത്തിനിറങ്ങാതിരുന്നത് കോളേജ് നടത്തുന്ന കത്തോലിക്ക സഭ മാനേജ്മെന്റിനെ പ്രീണിപ്പിക്കുന്നതിന്റെ ഭാഗമായാണെന്ന ആക്ഷേപം ശക്തമായിരുന്നു.
സഭയുടെ കോളേജുകൾക്കെതിരെ ചെറുവിരലനക്കരുതെന്ന് പാർട്ടിയിലെ ഉന്നതർതന്നെ എസ്എഫ്ഐയേയും ഡിവൈഎഫ്ഐയേയും വിലക്കിയതായുള്ള വിവരം മറുനാടൻ കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു. മാത്രമല്ല, മുസ്ളീം ലീഗിന്റെ വിദ്യാർത്ഥി പ്രസ്ഥാനമായ എംഎസ്എഫ് വിമൽജ്യോതി കോളേജിലേക്ക് നടത്തിയ മാർച്ചിനെ പൊലീസും കോളേജിന്റെ ആൾക്കാരായി നിലകൊണ്ട് ഗുണ്ടകളും ചേർന്ന് അതിക്രൂരമായി തല്ലിച്ചതയ്ക്കുകയും ചെയ്ത സംഭവവുമുണ്ടായി.
പാമ്പാടിയിലും മറ്റക്കരയിലും മാർച്ച് നടത്തിയ എസ്എഫ്ഐ പ്രവർത്തകർ കോളേജ് തകർക്കുന്ന സംഭവം വരെ ഉണ്ടായെങ്കിലും അവിടെല്ലാം കാഴ്ചക്കാരെ പോലെ നിലകൊണ്ട പൊലീസ് വിമൽജ്യോതിയിലേക്ക് മാർച്ച് നടത്തിയ എംഎസ്എഫ് പ്രവർത്തകരെ നേരിട്ടത് മറ്റൊരു രീതിയിലാണെന്നതും സംശയകരമായി. ഇവിടെ സമരം ചെയ്യാതെ എസ്എഫ്ഐ മൗനം പാലിച്ചതും എംഎസ്എഫ് സമരത്തെ പൊലീസ് നേരിട്ടതുമെല്ലാം സിപിഐ(എം) സഭയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതാണെന്ന വിമർശനം ശക്തമാക്കി. ഇതോടെയാണ് ഇപ്പോൾ എസ്എഫ്ഐയുടെ നേതൃത്വത്തിൽ വിമൽജ്യോതിയിലേക്ക് സമരം നടത്താൻ പാർട്ടി നിർബന്ധിതമായതെന്നാണ് സൂചനകൾ.
മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ക്രിസ്ത്യൻ മാനേജ്മെന്റുകൾ നടത്തുന്ന സ്വാശ്രയ കോളേജുകളിലും വിദ്യാഭ്യാസ കച്ചവടം നടക്കുന്നുണ്ടെന്ന് തുറന്ന് പറഞ്ഞ് രംഗത്തെത്തിയ ദിവസം തന്നെയാണ് എസ്എഫ്ഐ വിമൽജ്യോതിയിലേക്കും മാർച്ച് നടത്തിയതെന്നത് ശ്രദ്ധേയമാണ്. വിദ്യാഭ്യാസത്തിന് പണക്കൊഴുപ്പ് മാനദണ്ഡമാകരുതെന്നും ആദ്യകാലങ്ങളിൽ വിദ്യാഭ്യാസ കച്ചവടത്തോട് പുറംതിരിഞ്ഞ് നിന്നിരുന്ന ക്രിസ്ത്യൻ മാനേജ്മെന്റുകളെയും പുതിയ കാലത്തെ പ്രവണതകൾ ബാധിച്ചിട്ടുണ്ടെന്നും ഇപ്പോൾ അവരും വിദ്യാഭ്യാസ കച്ചവടത്തിന്റെ ഭാഗമാണെന്നുമായിരുന്നു പിണറായി ഇന്ന് പ്രസ്താവിച്ചത്. അപൂർവം ക്രിസ്ത്യൻ മാനേജ്മെന്റുകൾ മാത്രമാണ് നല്ലരീതിയിൽ പ്രവർത്തിക്കുന്നതെന്നാണ് അദ്ദേഹം വിലയിരുത്തിയത്.
അതേസമയം, കോളേജിലേക്ക് കഴിഞ്ഞയാഴ്ച മാർച്ച് നടത്തിയ എംഎസ്എഫ് പ്രവർത്തകരെ കോൺഗ്രസ് ഗുണ്ടകൾ ഉൾപ്പെടെയാണ് കൈകാര്യം ചെയ്തത്. മാനേജ്മെന്റിന്റെ ആൾക്കാരെന്ന നിലയിൽ ഇവരെത്തിയതിന് പിന്നിൽ കെസി ജോസഫിനും പങ്കുണ്ടെന്ന ആരോപണവും ഉയർന്നിരുന്നു. കെഎസ് യു കണ്ണൂർ ജില്ലാ നേതൃത്വത്തിന്റെ പേരിൽ കോൺഗ്രസ് നേതാക്കൾ മാനേജ്മെന്റിന്റെ മൂടുതാങ്ങികളായി നിൽക്കുന്നതിനെതിരെ സോഷ്യൽ മീഡിയയിലും ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. ഇത്തരത്തിൽ കോൺഗ്രസും സിപിഎമ്മും വിമൽജ്യോതിയിലെ മാനേജ്മെന്റിന്റെ തോന്ന്യാസങ്ങൾക്ക് കുടചൂടുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന പരാതി ശക്തമായതിനിടെയാണ് ഇന്ന് എസ്എഫ്ഐ സമരവുമായി രംഗത്തെത്തിയത്.
കഴിഞ്ഞദിവസം കോളേജിലേക്ക് മാർച്ച് നടത്തിയ എംഎസ്എഫ് പ്രവർത്തകരെ ക്രൂരമായി ലാത്തിച്ചാർജ് ചെയ്തെങ്കിൽ എസ്എഫ്ഐയുടെ സമരക്കാർ കോളേജ് ഗേറ്റിൽ കയറി കൊടികെട്ടിയിട്ടും പൊലീസ് കാഴ്ചക്കാരായി നിൽക്കുകയായിരുന്നുവെന്നതും ശ്രദ്ധേയമായി. എന്നാൽ കോളേജിലെ പ്രശ്നം വിജയിച്ചുവെന്നും തങ്ങൾ പുതു സമരചരിത്രം തീർത്തുവെന്നും എംഎസ്എഫ് അവകാശപ്പെടുന്നതിന് പിന്നാലെയാണ് ഇന്ന് എസ്എഫ്ഐ സമരവുമായി എത്തിയിട്ടുള്ളത്.
വിമൽജ്യോതി കോളേജിലെ അന്യായമായ ഫീസ് വർധനവ് പിൻവലിച്ചതായും പണിഷ്മെന്റിന്റെ ഭാഗമായി ഫൈൻ ഈടാക്കുന്നത് പൂർണമായും പിൻവലിച്ചെന്നും എംഎസ്എഫ് അവകാശപ്പെടുന്ന പോസ്റ്റുകൾ ഫേസ്ബുക്കിൽ രണ്ടുദിവസമായി എംഎസ്എഫ് പ്രവർത്തർ പോസ്റ്റ് ചെയ്യുന്നുണ്ട്.
പോസ്റ്റിൽ നൽകിയ തീരുമാനങ്ങൾ ഇപ്രകാരമാണ്:
1 പണിഷ്മെന്റിന്റെ ഭാഗമായി വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കുന്ന ഫൈൻ പൂർണ്ണമായും പിൻവലിച്ചു.
2 വിദ്യാർത്ഥികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രിൻസിപ്പാളും രക്ഷിതാക്കളുടേയും വിദ്യാത്ഥികളുടേയും മാനേജ്മെന്റിന്റെയും പ്രതിനിധികളും ഉൾപ്പെട്ട ഗ്രീവൻസ് സെൽ രൂപീകരിക്കും.
3 സമരത്തിന് വന്ന പ്രവർത്തകരെ ഗുണ്ടകൾ അക്രമിച്ച നടപടിയെ യോഗം അപലപിച്ചു. അക്രമികൾക്കെതിരെ കേസുമായ് മുന്നോട്ട് പോവാനും തീരുമാനിച്ചു.
4 കോളേജ് മാനേജ്മെന്റ് എംഎസ്എഫ് സമരഭടർക്കെതിരെ കൊടുത്ത കേസ് പിൻവലിക്കാനും തീരുമാനിച്ചു.
5 സെക്യൂരിറ്റി അടക്കമുള്ള നോൺ ടീച്ചിങ്ങ് സ്റ്റാഫുകളുടെ വിദ്യാർത്ഥികളുടെ മേലുള്ള ഇടപെടലുകൾ അവസാനിപ്പിക്കും.
6 ഹോസ്റ്റൽ റസിഡന്റ് ട്യൂട്ടർമാരെ വാർഡന്മാരെ നിർബന്ധമാക്കാൻ തീരുമാനിച്ചു.
മധ്യസ്ഥ ചർച്ചയ്ക്ക് റെവറന്റ് ചാലിൽ അച്ചനും ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് മൂസാൻ കുട്ടി നടുവിലും നേതൃത്വം നൽകിയെന്ന് വ്യക്തമാക്കി യോഗത്തിന്റെ ചിത്രവും പോസ്റ്റിനൊപ്പം നൽകിയിണ്ട്.
ഇത്തരത്തിൽ വിമൽജ്യോതിയിലെ പ്രശ്നങ്ങൾ രണ്ടുദിവസം മുമ്പുതന്നെ ചർച്ചയിലൂടെ പരിഹരിക്കപ്പെട്ടുവെന്നും വിദ്യാർത്ഥികൾ ഉന്നയിച്ച ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ മാനേജ്മെന്റ് തയ്യാറായെന്നും എംഎസ്എഫ് വ്യക്തമാക്കുമ്പോൾ ഇതിനെല്ലാം ശേഷം ഇന്ന് എസ്എഫ്ഐ കോളേജിലേക്ക് മാർച്ച് നടത്തിയത് എന്തിനെന്ന ചോദ്യവും ഉയരുന്നു. ഇക്കാര്യം സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. എംഎസ്എഫിന്റെ സമരംകൊണ്ട് വിദ്യാർത്ഥികൾക്ക് നേട്ടമുണ്ടായാൽ അത് എസ്എഫ്ഐക്ക് ക്ഷീണമാകുമെന്ന നിലയിലാണ് ഇന്ന് അവർ സമരവുമായി മുന്നോട്ടുവന്നിരിക്കുന്നതെന്ന ആക്ഷേപം ഉയരുകയാണിപ്പോൾ.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍