കൊരങ്ങിണി വനത്തിൽ മനുഷ്യജീവനുകൾ കത്തിയമരുമ്പോൾ മകന്റെ വാഴിക്കൽ ചടങ്ങുമായി പനീർശെൽവം; ദുരന്ത വ്യാപ്തി കൂടിയത് വിവരം അറിഞ്ഞിട്ടും ഉപമുഖ്യമന്ത്രിയെ താണുവണങ്ങി നിന്ന ഉദ്യോഗസ്ഥർ അനങ്ങിയില്ല; ഉണങ്ങിയ പുൽമേടുകളിൽ തീ അതിവേഗം പടർന്നപ്പോൾ കൊക്ക നിറഞ്ഞ പ്രദേശത്ത് രക്ഷാപ്രവർത്തനം നടന്നത് ജീവൻ പണയംവച്ച്; വിവേകിനെ മരണം കൊണ്ടുപോയത് അറിയാതെ ആ ബാല്യകാല സുഹൃത്തിനെ ജീവിത പങ്കാളിയാക്കിയ ദിവ്യ; മീശപ്പുലിമലയിലെ ദുരന്തം അവശേഷിപ്പിക്കുന്ന കാഴ്ചകൾ
മറുനാടൻ മലയാളി ബ്യൂറോ
തേനി: മീശപ്പുലിമലയുടെ താഴ്‌വരയിലുള്ള കൊരങ്ങിണി വനത്തിൽ കഴിഞ്ഞദിവസം ഉണ്ടായത് വൻ ദുരന്തമാണ്. ഏക്കറുകളോളം വനത്തിനും പുൽക്കാടിനും തീപിടിച്ചതോടെ അവിടെ ട്രക്കിംഗിന് ഇറങ്ങിയ വനിതകളും കുട്ടികളും ഉൾപ്പെടെയുള്ള സംഘം ആപത്തിൽപ്പെട്ടു. പ്രാണരക്ഷാർത്ഥം അവർ രക്ഷപ്പെട്ടോടി. ഇതിനിടെ വിവരം പുറംലോകത്ത് എത്തിക്കാനും സഹായം തേടാനും അവരിൽ ചിലർക്ക് കഴിഞ്ഞു. എന്നാൽ ഇതറിഞ്ഞിട്ടും തേനി ജില്ലയിലെ അധികാരികൾ ഉണർന്ന് പ്രവർത്തിച്ചിരുന്നെങ്കിൽ കുറേപ്പേരുടെ ജീവനെങ്കിലും രക്ഷിക്കാൻ കഴിഞ്ഞേനേ. ഇതുണ്ടായില്ല.
ദുരന്തമുണ്ടായതിന് വിളിപ്പാടകലെ തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഓ പനീർ ശെൽവത്തിന്റെ മകനെ രാഷ്ട്രീയത്തിൽ വാഴിക്കുന്ന ചടങ്ങ് നടക്കുകയായിരുന്നു അപ്പോൾ. അതിനിടെ മന്ത്രിയുടെ ആജ്ഞകൾക്ക് കാതോർത്ത് താണുവണങ്ങി നിന്ന ഉദ്യോഗസ്ഥർ ഈ ദുരന്ത വിവരം അറിഞ്ഞിട്ടും ഉണർന്ന് പ്രവർത്തിച്ചില്ല. നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയെങ്കിലും അവർക്ക് പരിമിതികൾ ഏറെയുണ്ടായിരുന്നു.
വെളിച്ചത്തിന്റെ ഉൾപ്പെടെ കുറവുണ്ടായതോടെ ആപത്തിൽ പെട്ടവരെ കണ്ടെത്തുന്നത് ദുഷ്‌കരമായി. എന്നാൽ ആസമയം അധികാരികൾ ഉണരുകയും പൊലീസും ഫയർഫോഴ്‌സും സേനാവിഭാഗവുമെല്ലാം ദുരന്ത ഭൂമിയിൽ എത്തുകയും ചെയ്തിരുന്നെങ്കിൽ അത് രക്ഷാപ്രവർത്തനത്തിന് വലിയ സഹായമാകുമായിരുന്നു. ഇപ്പോൾ പതിനൊന്നോളം മരണം രേഖപ്പെടുത്തിക്കഴിഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ് നിരവധിപേർ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിലാണ്.
തേനി ടൗണിൽ തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ. പനീർശെൽവത്തിന്റെ മകൻ രവീന്ദ്രനാഥിനെ രാഷ്ട്രീയ നേതാവായി വാഴിക്കുന്ന ചടങ്ങ് ആഘോഷിക്കുന്നതിനിടെയാണ് ദുരന്ത വിവരം അവിടെ എത്തിയത്. ഈ വിവരം അറിഞ്ഞിട്ടും വാർത്ത ഭരണകൂടം കാര്യമാക്കാഞ്ഞതാണ് ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചത്. 7,070 പാവപ്പെട്ടവർക്ക് ആട്, മാട്, കോഴി ഉൾപ്പെടെ ഉപഹാരങ്ങൾ നൽകുന്ന ചടങ്ങിൽ ആയിരങ്ങൾ തടിച്ചുകൂടിയതോടെ ക്രമസമാധാന നില തകരാതെ കാക്കാൻ ജില്ലാ പൊലീസ് മേധാവിയും കളക്ടറും ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ പ്രമുഖരും തേനിയിലെത്തിയിരുന്നു. അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ എഴുപതാം ജന്മദിനാചരണത്തോടനുബന്ധിച്ചാണ് 70 ന് പ്രാധാന്യം നൽകി 7,070 പേരെ ആനുകൂല്യത്തിന് തിരഞ്ഞെടുത്തത്.
വൈകിട്ട് അഞ്ച് മുതലായിരുന്നു മന്ത്രി പുത്രന്റെ 'കിരീടധാരണ' ചടങ്ങ്. ജയലളിത ജീവിച്ചിരുന്ന കാലത്ത് യുവജനവിഭാഗം നേതാവായിരുന്ന രവീന്ദ്രനാഥിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് തന്നെ പുറത്താക്കിയിരുന്നു. മന്ത്രിമാരായ ആർ.ബി. ഉദയകുമാർ, ദിണ്ഡുക്കൽ സി. ശ്രീനിവാസൻ എന്നിവരും ചടങ്ങിനെത്തിയിരുന്നു. ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് കൊരങ്ങിണി മലയിൽ ദുരന്തമുണ്ടായത്. ദുരന്തവാർത്ത താഴ്‌വരയിൽ എത്തിയതാകട്ടെ തേനിയിലെ ചടങ്ങ് നടക്കുന്ന അതേ സമയത്തും. എന്നാൽ ഈ സമയത്ത് ഉണർന്ന് പ്രവർത്തിക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല.
പാതിവെന്ത ശരീരവുമായി ജീവനുവേണ്ടി പിടയുന്ന യുവതീ യുവാക്കൾ രക്ഷകർ എത്തിയപ്പോൾ ആദ്യം ചോദിച്ചത് കുടിവെള്ളമാണ്. എന്നാൽ മലമുകളിലേക്ക് പാഞ്ഞവർ കുടിവെള്ളമുൾപ്പെടെ ഒന്നും കരുതിയിരുന്നില്ല. വിവരം അറിഞ്ഞ് ആദ്യം രക്ഷാപ്രവർത്തകരായി എത്തിയതുകൊളുക്കുമലയിലെ തൊഴിലാളികളും സ്ഥലവാസിയായ കരസേന ഉദ്യോഗസ്ഥനുമായിരുന്നു. ഇവർ കണ്ട കാഴ്ചകൾ ഹൃദയഭേദകമായിരുന്നു. അത് ഇവരിൽ ചിലർ മൊബൈൽ ഫോണിൽ പകർത്തി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചപ്പോഴാണ് സംഭവത്തിന്റെ ഭീകരത ലോകം അറിഞ്ഞത്.
ഇതോടെ കൊരങ്ങിണിയുടെ താഴ്‌വരയിൽ നിന്ന് കൂടുതൽ ആളുകൾ കുടിവെള്ളവുമായി രക്ഷാപ്രവർത്തനത്തിന് പുറപ്പെട്ടു. 10 പേരെ ജീവനോടെ രക്ഷിച്ച് ആശുപത്രികളിൽ എത്തിച്ചത് നാട്ടുകാരാണ്. സ്ഥിതി ഇത്രയേറെ ഗുരുതരമാണെന്ന് അറിഞ്ഞപ്പോൾ മാത്രമാണ് കളക്ടർ, ജില്ല പൊലീസ് മേധാവി, ഡി.എഫ്.ഒ എന്നിവർ ഉണർന്നത്. എന്നിട്ടും രാത്രി 10ന് തേനിയിലെ ചടങ്ങ് അവസാനിക്കുന്നതുവരെ മന്ത്രിമാരാരും ഇവിടേക്ക് തിരിഞ്ഞുനോക്കിയില്ല. കൃത്യസമയത്ത് രക്ഷാപ്രവർത്തനം നടത്താനോ കുടിവെള്ളം എത്തിക്കാനോ ആയിരുന്നെങ്കിൽ ഒരുപക്ഷേ, കൊരങ്ങിണിയിലെ ദുരന്തം ഇത്ര ഭീകരമാകുമായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.
ഉണങ്ങിയ പുൽമേടുകളും കൊക്കകളും ദുരന്ത വ്യാപ്തി കൂട്ടി
അപകടത്തിന് തീവ്രത കൂടാൻ കാരണം ഉണങ്ങിയ പുൽമേടും അതിനിടയിലെ കൊക്കയുമാണ് കൊളുക്കുമലയിൽനിന്ന് കുരങ്ങണിയിലേക്ക് കാൽനടയായിപ്പോയ 39 അംഗ ട്രക്കിങ് സംഘമാണ് കാട്ടുതീയിൽപ്പെട്ടത്. ശനിയാഴ്ച കൊളുക്കുമലയിലെത്തി താമസിച്ച ഇവർ ഞായറാഴ്ചയാണ് കുരങ്ങണിയിലേക്കു യാത്രതിരിച്ചു. വൈകീട്ട് മൂന്നിന് ട്രെക്കിങ് പാതയിലെ അടയാളസ്ഥലമായ ഒറ്റമരത്തിലെത്തി വിശ്രമിക്കുമ്പോഴാണ് അപ്രതീക്ഷിതമായി കാട്ടുതീയുണ്ടായത്. ഇതോടെ പരിഭ്രാന്തരായി ഓടിയ പലരും പുൽമേടിനിടയിലെ കുത്തനെയുള്ള കൊക്കയിലേക്ക് തലയിടിച്ചുവീണു. ചിലർ പാറയിടുക്കുകളിൽ കുടുങ്ങി. ഉണങ്ങിനിന്ന പുല്ലിൽ കാറ്റുവീശിയതോടെ വേഗത്തിൽ തീയാളി ഇവരുടെ ദേഹത്തേക്കു പടർന്നു. പലരും പൊള്ളലേറ്റ് വീണു.
ഇതിനിടെ സംഘത്തിലെതന്നെ ഒരാൾ വീട്ടിലേക്കു വിളിച്ചു പറഞ്ഞതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. അപ്പോഴേക്കും നാട്ടുകാർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങി. വൈകീട്ട് ആറരയോടെയാണ് രക്ഷാപ്രവർത്തനത്തിനുള്ള ആദ്യസംഘം സ്ഥലത്തെത്തിയത്. രാത്രി വ്യോമസേനയുടെ സെർച്ച് ആൻഡ് റെസ്‌ക്യൂ കമാൻഡോ ടീമിന്റെ രണ്ട് ഹെലികോപ്ടർ സ്ഥലത്തെത്തി തീയണക്കാൻ ശ്രമം നടത്തി. പുലർച്ചെ രണ്ട് ഹെലികോപ്ടറുകൾ കൂടിയെത്തിച്ച് തീ അണയ്ക്കാൻ വെള്ളമടിച്ചു. ഇതിനിടെ മരിച്ച എട്ടുപേരുടെ മൃതദേഹവും ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെയും ഹെലികോപ്ടറിൽ ആശുപത്രിയിലെത്തിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ ട്രോളിയിൽ ചുമന്ന് കുരങ്ങണിയിലെത്തിച്ചാണ് ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചത്.
വനിതാദിനത്തിന് ആഘോഷത്തിന് ക്ഷണിച്ച് ട്രക്കിങ് ക്‌ളബ്
'വനിതാദിനാഘോഷം'. കൊളുക്കുമലയിലെ ഉയരത്തിലേക്കു കയറുമ്പോൾ ചെന്നൈ ട്രക്കിങ് ക്ലബ് അത്തരമൊരു ആഹ്വാനമാണ് നടത്തിയത്. എന്നാൽ അത്തരത്തിൽ പ്രകൃതിയുടെ നല്ല കാഴ്ചകൾ കാണാൻ കാടിന്റെ ഭംഗി ആസ്വദിച്ചുനടന്ന അവർക്ക് കൊളുക്കുമല കരുതിവെച്ചത് ഒരിക്കലും മറക്കാനാകാത്ത വേദന. ഫെബ്രുവരി ഏഴിനാണ് ചെന്നൈ ട്രക്കിങ് ക്ലബ്ബിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലും വെബ്സൈറ്റിലും ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ വലിയ കൊടുമുടിയായ കൊളുക്കുമലയിലേക്ക് ട്രക്കിങ്ങിനെക്കുറിച്ചുള്ള വിവരങ്ങൾ വന്നത്. വനിതാദിനം സാഹസികമാക്കുക എന്നതായിരുന്നു ലക്ഷ്യം. പരമാവധി 20 പേർക്കായിരുന്നു രജിസ്ട്രേഷൻ സൗകര്യം; 1500 രൂപാ രജിസ്ട്രേഷൻ ഫീസും. ഇതോടെ കാടുകാണാനും നല്ലൊരു യാത്രയ്ക്കുമായി 39 പേർ ആണ് സന്നദ്ധരായി എത്തിയത്. 25 വനിതകളും എട്ടു പുരുഷന്മാരും മൂന്നു കുട്ടികളും. ശനിയാഴ്ച തമിഴ്‌നാട്ടിലെ കൊരങ്ങിണിയിൽനിന്നു ചെങ്കുത്തായ മലമ്പാതകളിലൂടെ കൊളുക്കുമല വഴി സെൻട്രൽ സ്റ്റേഷനിലേക്ക്. മൂന്നുപേർ നടക്കാനാകാത്തതിനാൽ സൂര്യനെല്ലിയിലേക്കു തിരികെപ്പോയി.
കൊരങ്ങിണിയിൽനിന്നു വളഞ്ഞുപുളഞ്ഞുള്ള വഴികളിലൂടെയാണ് മുകളിലേക്കു കയറുന്നത്. എങ്ങോട്ടുതിരിഞ്ഞു നോക്കിയാലും അതിമനോഹരമായ കാഴ്ചകൾ. കാട്ടാനയും കാട്ടുപോത്തും മറ്റു വന്യമൃഗങ്ങളും ഉള്ളയിടം. സാഹസിക ട്രക്കിങ് നടത്തുന്നവർക്ക് ഏറെ പ്രിയപ്പെട്ടിടം. കുത്തനെയുള്ള ഇറക്കം, ചരൽപ്പാതകൾ. ബ്രിട്ടീഷ് ഭരണകാലത്ത് മൂന്നാർ ടോപ് സ്റ്റേഷനിൽനിന്ന് റോപ്പ് വേ ലാൻഡ് ചെയ്തിരുന്നിടമാണ് സെൻട്രൽ സ്റ്റേഷൻ. കൊളുക്കുമല തേയില ഫാക്ടറിയുടെ സമീപം ശനിയാഴ്ച രാത്രി ടെന്റടിച്ചു കിടന്നെന്നാണു കരുതുന്നതെന്ന്, തിരച്ചിലിനു മേൽനോട്ടം വഹിച്ച മൂന്നാർ അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥർ പറയുന്നു. ഇവിടെനിന്നു ട്രക്കിങ്ങിനെത്തിയ സഞ്ചാരികൾ ഞായറാഴ്ച നടന്നിറങ്ങി.
തീയിൽ കത്തിയമർന്ന് ഒറ്റമരം; ചിതറിയോടിവരെ വാരിപ്പുണർന്ന് കാട്ടുതീ
കൊരങ്ങിണി മലയിൽ സാഹസിക സഞ്ചാരത്തിനെത്തുന്നവർക്കു പ്രിയപ്പെട്ടതാണ് വലിയ കാട്ടുമരം നിൽക്കുന്നിടം. നിറയെ കുറ്റിക്കാടുകൾ മാത്രമുള്ള ഈ ഒറ്റമരത്തിനടുത്താണ് കൂടെയുള്ളവർക്കായി കാത്തുനിൽക്കുന്നത്. തിരികെയിറങ്ങുമ്പോൾ ഒറ്റമരത്തിനു സമീപം കാട്ടുതീ പടരുന്നതുകണ്ട് സഞ്ചാരികൾ പരിഭ്രാന്തരായി. അങ്ങോട്ടുമിങ്ങോട്ടും ഓടിയവർ രണ്ടായിപ്പിരിഞ്ഞു. അവിടെയുണ്ടായിരുന്ന ഗൈഡ് ചിലർക്കു വഴികാട്ടിയായി. തീക്കാറ്റിൽനിന്ന് ഓടിരക്ഷപ്പെട്ടവർ ചെന്നുവീണത് ചെങ്കുത്തായ പാറക്കൂട്ടത്തിലേക്ക്. കണ്ണിലേക്കുംമറ്റും കാറ്റടിച്ചു പുക കയറിയപ്പോൾ കാഴ്ചയില്ലാതെപോയതാകാം വീഴ്ചയ്ക്കു കാരണമെന്ന് അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥർ പറയുന്നു.
ഇതോടെ പലരേയും കാട്ടുതീ വിഴുങ്ങി. പരിക്കേറ്റ ചിലർ പാറക്കൂട്ടത്തിൽ പ്രാണരക്ഷാർഥം അഭയം തേടി. എന്നാൽ, ഇവിടേക്കടിച്ചുകയറിയ കാറ്റിൽ പുക നിറഞ്ഞതും തിരിച്ചടിയായി. രാവിലെ കണ്ടെത്തുമ്പോൾ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ തിരിച്ചറിയാൻപോലു മാകാത്തവിധം വികൃതമായി രക്ഷിക്കാൻ ആദ്യം ഓടിയെത്തിയത് നാട്ടുകാരായിരുന്നു. മലഞ്ചെരിവായതിനാൽ വാഹനങ്ങളെത്താത്തതും രക്ഷാപ്രവർത്തനത്തെ കാര്യമായി ബാധിച്ചു. എന്നാൽ, അപകടത്തിൽപ്പെട്ടവരിൽ മിക്കവരും എൽ.ഇ.ഡി. ടോർച്ച് തെളിച്ചുനിന്നത് രക്ഷാപ്രവർത്തനത്തിനു സഹായകമായി. ഇവിടെ പലപ്പോഴും കാട്ടുതീ ഉണ്ടാകാറുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ, പരിചയസമ്പന്നരായ ഗൈഡുകൾ ഇവരെ പുറത്തെത്തിക്കുകയാണു പതിവെന്നും ഇവർ പറയുന്നു.
ജീവിതസഖാവായ കളിക്കൂട്ടുകാരൻ പോയതറിയാതെ ദിവ്യ
സ്‌കൂൾ കാലം മുതൽ കളിക്കൂട്ടുകാരായിരുന്ന വിവേകിനെ ദിവ്യ സ്വന്തമാക്കിയത് മൂന്നുമാസം മുമ്പാണ്. ഇത്തരമൊരു യാത്രയെപ്പറ്റി കേട്ടതോടെ ഇവരും ഇതിന് തയ്യാറായി. കൂട്ടുകാരോടൊപ്പം കൊളുക്കുമലയിലേക്ക് നടത്തിയ യാത്ര പക്ഷേ, വിവേകിന്റെ അന്ത്യയാത്രയായി. ദിവ്യയാകട്ടെ ശരീരത്തൽ 90 ശതമാനത്തോളം പൊള്ളലേറ്റ് പ്രാണനായി പിടയുന്നു.
ഈറോഡ് കവുണ്ടപ്പടി സ്വദേശികളും അയൽക്കാരുമായ വിവേകും ദിവ്യയും സ്‌കൂളിൽ പഠിക്കുമ്പോൾ മുതൽ കൂട്ടുകാരായിരുന്നു. സൗഹൃദം പിന്നീട് പ്രണയത്തിന് വഴിമാറി. രണ്ട് സമുദായങ്ങളിൽ പെട്ടവരായിരുന്നതിനാൽ ഇരുവരുടെയും വീട്ടുകാരും നാട്ടുകാരും എതിർത്തു. കടുത്ത പ്രണയത്തിനിടയിലും ഇരുവരും വിദ്യാഭ്യാസം മറന്നില്ല. നന്നായി പഠിച്ച് വിവേക് ദുബായിൽ ഓട്ടോമൊബൈൽ എൻജിനീയറായി. ദിവ്യ ബോഡിചെട്ടിപാളയം പി.കെ.ആർ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ ലക്ചററും. ഇരുവരും നല്ല നിലയിലെത്തിയതോടെ വീട്ടുകാരും അയഞ്ഞു. പ്രണയത്തിന് സന്തോഷത്തോടെ പച്ചക്കൊടി കാട്ടി. കഴിഞ്ഞ നവംബറിൽ ആർഭാടത്തോടെ വിവാഹവും നടന്നു.
മധുവിധുവിനിടയിൽ വിവേകാണ് സുഹൃത്തുക്കളുമൊത്ത് യാത്ര പ്ലാൻ ചെയ്തത്. കൊളുക്കുമലയിലേക്ക് ട്രെക്കിങ്ങിനാണ് പോയതെന്ന് വീട്ടുകാർക്കറിയില്ലായിരുന്നു. ഞായറാഴ്ച വൈകുന്നേരം വരെ കൂട്ടുകാരുമൊത്തുള്ള യാത്രാ മുഹൂർത്തങ്ങൾ വാട്സാപ്പിലൂടെ ബന്ധുക്കളുമായി പങ്കുവെച്ചു. ഞായറാഴ്ച രാത്രി ബന്ധുവിന് കിട്ടിയ വാട്സാപ്പ് സന്ദേശത്തിൽ നിന്നാണ് ഇരുവരും അപകടത്തിൽപെട്ട വിവരം വീട്ടുകാർക്ക് ലഭിച്ചത്. കൂട്ടുകാരിയുടെ കൈപിടിച്ച് മല കയറിയ വിവേകിനെ ആർത്തിരമ്പി വന്ന തീനാളങ്ങൾ വിഴുങ്ങി.
എപ്പഴോ കൈവിട്ടുപോയ ദിവ്യ തീപ്പൊള്ളലേറ്റ് മണ്ണിൽ കിടന്നു. വിവേക് കൊളുക്കുമലയിൽ വച്ചുതന്നെ മരിച്ചു. ദേഹമാസകലം പൊള്ളലേറ്റ ദിവ്യ മധുര രാജാജി ഗവ. ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. എപ്പോഴെങ്കിലും ബോധം വരുമ്പോൾ അവൾ പ്രതീക്ഷയോടെ വിവേകിനെക്കുറിച്ച് ചോദിക്കുന്നു ഈറോഡ് സ്വദേശി രാജേന്ദ്രന്റെ മകളാണ് ഇവർ. ആശുപത്രി വരാന്തയിൽ മകൾ രക്ഷപ്പെടാൻ പ്രാർത്ഥിച്ച് അമ്മ ദവമണിയും. 'വിവേകിന്റെ ശവസംസ്‌കാരം നാളെ രാവിലെയാണ്. മോളെയത് അറിയിച്ചിട്ടില്ല. - വേദനയോടെ അവർ പറയുന്നത് ഇത്രമാത്രം.
Stories you may Like
- ശങ്കരപാണ്ഡ്യമേട് ഭാഗത്ത് അരിക്കൊമ്പനെ കണ്ടെത്തി; നാളെ ദൗത്യം തുടരും
- തൂവൽതീരത്തും കണ്ണിൽ പൊടിയിടാൻ കമ്മീഷൻ!
- വനിതാ ഫോറസ്റ്റ് ഗാർഡിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം: ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ
- കേരളാ കോൺഗ്രസ് ചെയർമാന്റെ ലേഖനം രാഷ്ട്രീയ മാറ്റ സൂചനയോ? കോട്ടയം കലങ്ങി മറിയുമോ?
- അധിക ദൂരം നടക്കാത്തത് ശാരീരിക അവശതകൾ കാരണമെന്ന് വിലയിരുത്തൽ
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്‌കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്‌കൂൾ നയത്തിന്റെ വിജയമെന്ന് സ്‌കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്‌കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍